Wednesday, August 15, 2007

ഹേയ് വെറും പൂസാ മാഷേ....

ബക്കാര്‍ഡി കൊണ്ടുവന്നവ....

സ്വന്തം ചോരകൊന്‍ണ്ട് എഴുതുന്വോള്‍ മത്രമാണു ഉത്ക്രിഷ്ടമായ ഒരു കവിത നാന്വു വിരിയിക്കുക,ആനുഭവങ്ങളുടെ തീ ച്ചൂളയില്‍ ഉരുകി വാക്കുകള്‍ രൂപം കൊള്ളുമ്പൊള്‍, അവയുടെ കാന്തി ഉജ്ജ്വലം ആയിരിക്കും.....പലരും അവരുടെ അരുവികള്‍ കലക്കുന്നു....ആഴമുണ്‍ടെന്നു തോന്നിപ്പിക്കാന്‍..വയനക്കാരന്‍ അ കരയില്‍ ഇരുന്നു ചൂണ്ട ഇടുന്നു വെളുക്കുവോളം.....ഒരു "വാഴക്കാവരയനെ" പോലും കിട്ടുന്നുമില്ല.....അവന്‍ വേറെ അരുവികള്‍ തേടി പ്പൊകും......മലയാളകവിത മരിച്ചു എന്നു പറഞ്ഞു തെറി വിളിച്ചിച്ചു നടക്കുന്നവര്‍ക്കെതിരെ കേസ് എടുത്ത് ശിക്ഷിക്കണം......മലയാള കവിതയെ കൊന്നതിനു!!!!!!......
__________________________________________________________________
രാമന്റെ ലീലാവിലാസം.....................

ഞാന്‍ ഒരു കാറ്റായ് ഓരോ മരത്തൊടും പൂവിനോടും വര്‍ത്തമാനം പരഞ്ഞും ചില്ലകളില്‍ ഊഞ്ഞാല്‍ ആടിയും നടന്നപ്പോള്‍, കാട്ടില്‍ കടന്വിന്റെ ചോട്ടില്‍ നിന്നൊരു പുല്ലാങ്കുഴല്‍ നാദം! ആ പാട്ടു ഞാന്‍ മോഷ്ടിച്ച് എന്റെ ചുണ്ടില്‍ വെച്ചു..ഓര്‍ക്കുത്തില്‍ വന്നപ്പൊ ആ പാട്ടിനൊരുപാട് പേര്‍ വില പറഞ്ഞു.....ആര്‍ക്കും കൊടുത്തില്ല ഞാന്‍, എന്നാല്‍ നിനക്കു തരുന്നു ഞാന്‍ ആ ഗാനം......കാരണം നീ ആ കറുന്വനെ ഒരുപാടു സ്നെഹിക്കുന്നു......ഇന്നലെ കാട്ടില്‍ വെച്ചു കണ്‍ടപ്പൊ ആ രാധപ്പെണ്ണ് എന്നൊടു ചോദിച്ചു,,,,എവിടെ കൊണ്‍ടെ കളഞ്ഞു നീ ആ വേണു ഗാനം?....ഞാന്‍ ഒന്നും പറയാതെ പാഞ്ഞു പോകെ, പിന്നിലായ് കേട്ടു ഒരു ചിരിയൊച്ച!!.....ആ കാര്‍ വര്‍ണ്ണ്റ്റെ ചിരി,,മോഷ്ടിക്കണോ അതും ഞാന്‍......????
___________________________________________________________________
ഷീ വാസ് റിഗല്‍.................

ആരോ എന്നോടു ചോദിച്ചു, ഒരു സ്വപ്ന ലോകത്തിലാണല്ലോ എന്ന്..........അതേ, സ്വപ്നം കാണാന്‍ എനിക്കു കഴിവു തന്നവനു നന്ദി......എന്റെ മായികലോകത്തില്‍ നിന്നും പുറത്തു വരുന്വോള്‍ എന്നില്‍ ദുഖം നിറയുന്നു....സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍ ദൈവം അറിയാതെ ഹവ്വാ വല്യമ്മച്ചി അടിച്ചു മാറ്റിയതാ..ഈ സ്വപ്നം കാണാനുള്ള "പാസ് വേര്‍ഡ്......"
___________________________________________________________________
ആന മയക്കീടേ പവറേ.....

അറിയുമോ തൊട്ടാവാടിയായ എന്നെ...............മഹാമരങ്ങള്‍ കൈകള്‍ നിവര്‍ത്തി സൂര്യപ്രകാശം മുഴുവന്‍ ഇലക്കുന്വിളില്‍ വാരി എടുക്കുന്വോ ഒന്നിനുമാവാതെ ഒരു കാറ്റുവീശിയാപ്പോലും മിഴി കൂന്വുന്ന എന്നെ ആരറിയാന്‍!!!എങ്കിലും ഒരു രഹസ്യം ഉണ്ടെ....എല്ലാ ദിവസ്സവും ഒരു തൊട്ടാവാടിയുടെ അടുത്തു ചെന്ന് അതിനോട് ചുമ്മാ വര്‍ത്തമാനം പറയു, സുഖാണോ തൊട്ടാവാടി, നിന്നെ ഞാന്‍ ഒന്ന് തൊട്ടോട്ടെ, എന്നൊക്കെ, അതിനെ പാട്ടുപാടി കേള്‍പ്പിക്കു അങ്ങനെ കുറച്ചു ദിവസ്സം കഴിയുന്വോ ആ തൊട്ടാവാടി നിങ്ങളുടെ സാമിപ്യം ഇഷ്ട്ടപ്പെടും. അവള്‍ നിങ്ങളെ കാണുന്വോള്‍ നാണിച്ചു മിഴി പൂട്ടില്ലാ.......ഇതു തന്നെ അല്ലെ ചെങ്ങാത്തത്തിന്റെയും രസതന്ത്രം.........
___________________________________________________________________
ക്രിസ്ത്യന്‍ ബ്രദേസ്...........

പത്രൊസ്സിന്റെ വീട്ടില്‍ സുഭിഷമായ ഭക്ഷണം കഴിഞ്ഞ് പൂന്തോട്ടത്തിലേക്കിറ്ങ്ങിയ ക്രിസ്തു ആകാശം നോക്കിയിരിക്കെ, പത്രൊസ്സിറ്റെന്റ് അമ്മ അകത്തുവന്നു കിടക്കാന്‍ ക്രിസ്തുവിനെ ക്ഷണിച്ചു. ക്രിസ്തു അന്നു രാത്രി പുറത്തിരിക്കാനും ചന്ദ്രികാചര്‍ച്ചിതമായ രാത്രി കണ്ടിരിക്കാനും ആഗ്രഹിച്ചു....പത്രൊസ്സിന്റെ അമ്മ ഒരു കിടക്ക കൊണ്ടുവന്നു പൂന്തോട്ടാത്തില്‍ വിരിച്ചു...അപ്പൊ ക്രിസ്തു പറാഞ്ഞു " ഒരു കിടക്കക്കു മുകളില്‍ മറ്റോരു കിടക്ക !"........
__________________________________________________________________
വാറ്റാണേ...നാടന്‍ വാറ്റാണേ.....

മരണം ഒരിക്കലും മഴക്കാലത്താവരുതെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു.മണ്ണിലേക്കു കിനിഞ്ഞിറങുന്ന മഴത്തുള്ളികള്‍ സ്വസ്തമായ ഉറക്കത്തെ കെടുത്തും. അതിനാല്‍ അയാള്‍ കൊതിച്ചതു വസന്തകാലത്തെ മരണം ആയിരുന്നു.വസന്തത്തിലെ ആദ്യ പൂ വിരിഞ്ഞപ്പോള്‍ ഒരു മരച്ചുവട്ടില്‍ ഭൂമിയുടെ മാറിടത്തില്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അയാള്‍ നീന്‍ണ്ട ഉറക്കം തുടങ്ങിയിരുന്നു.ആ മരം നിറയെ പൂക്കള്‍ വിരിയാനും.........

No comments: