അമ്മ, കുന്തി വന്ന് കരഞ്ഞ് വിളിച്ച് നെഞ്ചു തകര്‍ത്തുപോയിരിക്കുന്നു. ഒരു സ്ത്രീയുടെ കണ്ണീരിനു മുന്നില്‍ എന്താണു താന്‍ ഇങ്ങനെ പതറിപ്പോകുന്നത്. കര്‍ണ്ണന് നിയന്ത്രിക്കാനായില്ലാ. കിടക്കയിലേക്കു വീണമര്‍ന്നു ആവോളം കരഞ്ഞു. ഒടുവില്‍ കണ്ണിര്‍ക്കണങ്ങള്‍ ഉണങ്ങിപ്പിടിച്ച മുഖവുമായ് അയാള്‍, മദ്യത്തിലേക്കു വീണൂ.. ഉപ്പുരുചിക്കുന്ന മദ്യം.
കുന്തി, നുണയാണു പറഞ്ഞതെന്നു മനസ്സ് മന്ത്രിക്കുന്നു. ഒരിക്കലും ഒരു അമ്മയുടെ ആര്‍ദ്രത ആ വാക്കുകള്‍ക്കില്ലായിരുന്നു, പകരം സ്വന്തം മക്കളുടെ ക്ഷേമം മാത്രം കാംക്ഷിച്ച ഒരു സ്ത്രീ, അവരെ അമ്മയെന്നു വിളിക്കേണ്‍ടി വരുന്നത്... കര്‍ണ്ണന്‍ വീണ്ടും മദ്യം ചുണ്ടോടടുപ്പിച്ചു...
അന്നൊരു ദിവസം ഒരു ബ്രാഹ്മണന്‍ തന്നെ കാണാന്‍ വന്നു. ഇപ്പോഴും കര്‍ണ്ണന്റെ ചുണ്ടില്‍ അതോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരി തെളിഞ്ഞു. രാവിലെ കുളിക്കാനായ് പുഴയിലേക്ക് കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കെ, കര്‍ണ്ണാ എന്ന വിറയാര്‍ന്നൊരു ശബ്ദം. ഒരു വൃദ്ധ ബ്രാഹ്മണന്‍, എവിടെയോ പരിചയം തോന്നിയോ? ചെറുപ്പത്തില്‍ തനിക്കു ലഭിച്ച കവച കൂണ്ഡലങ്ങളാണു ആള്‍ക്കു വേണ്ടത്. തന്റെ അഛന്‍, അതിരഥന്‍ എത്ര കഷ്ടപ്പാടു വന്നിട്ടും ഒരിക്കലും പണയം വെക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്ന അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച ആ കുപ്പായം താന്‍ വളര്‍ന്നപ്പോഴും തനിക്കൊപ്പം വളര്‍ന്നു... ഇലാസ്റ്റിക് നൂലുകളാല്‍ തീര്‍ത്ത ഉടുപ്പ്. ആരോ ബ്രൂഫ്... അത് മകനെ എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നറിഞ്ഞ അഛന്‍ അതു ധരിക്കാതെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.ബ്രാഹ്മണനു അതാണു ആവശ്യം. തനിക്കത് ഉപേക്ഷിക്കാന്‍ തക്കതായൊരു കാരണം. ത്യാഗം എന്ന ലേബലില്‍, ദാനം എന്നൊരു മഹാ കാരുണ്യം. അതു സ്വീകരിച്ച ബ്രാഹ്മണന്റ് കണ്ണുകള്‍ തിളങ്ങിയപ്പോഴാണു ആ കണ്ണുകളിലെക്ക് ശ്രദ്ധിച്ചത്... വിദുരര്‍ !. കണ്ണില്‍ നോക്കി അങ്ങനെ ഉച്ഛരിച്ചപ്പോള്‍ കിടുങ്ങിപ്പോയി കിളവന്‍.രാജകുടുംബത്തിനും കുന്തിക്കായും സഹിക്കേണ്ടി വന്ന ആ ജാള്യം.അതിന്റെ വിഷമത്തില്‍ നിന്നും രക്ഷപ്പെടാനായ് ഒരു 'ജാവലിന്‍' തന്ന് അത് ഉപയോഗീക്കാനുള്ള സൂത്രവും പറഞ്ഞു തന്നു തന്നില്‍ നിന്നും ഓടിയകന്ന വൃദ്ധനെ നോക്കി കര്‍ണ്ണന്‍ പുഴയിലെക്കു കുതിച്ചു ചാടി, നീളമുള്ള കരങ്ങളാല്‍ നീന്തിത്തുടിച്ചു. ആയിരം കൈകളാല്‍ പുഴ കര്‍ണ്ണനെ വാരിയെടുത്തുമ്മ വെച്ചു.. സൂര്യന്‍ അയാളുടെ ദേഹത്തേക്ക് പൊന്നുരുക്കിയൊഴിച്ചു...
കുന്തിയുടെ പിഴച്ചുപെറ്റ മകന്‍! സത്യത്തില്‍ അമ്മേ, വിദുരര്‍ എന്റെ ദേഹത്തെ കവചങ്ങള്‍ അഴിച്ചുമാറ്റിയപ്പോള്‍, തളര്‍ന്നില്ലീ മകന്‍, എന്നാല്‍ നിങ്ങള്‍ എന്റെ മനസ്സിനെ ഞാന്‍ അണിയിച്ചിരുന്ന കവചമാണു പൊളിച്ചെടുത്തത്...!
ഒരിക്കലും കുന്തി തന്റെ അമ്മയല്ലാ! പാണ്ഡവര്‍ തന്റെ അനുജന്മാരും അല്ലാ! എന്നാല്‍ തന്നെ കെണിയില്‍ പെടുത്തിയിരിക്കുന്നു, സാക്ഷാല്‍ കുന്തിയുടെ ബുദ്ധി.
ദുര്യോദനനു ഇനിയൊരിക്കലും യുദ്ധം ജയിക്കാനാവില്ലാ. സ്വന്തം അനിയന്മാരെ കൊന്നവനെന്ന അപഖ്യാതി .കര്‍ണ്ണന്‍ തളര്‍ന്നുപോയ്..
ഒരു അമ്മയുടെ ആശ്ലേഷമായിരുന്നില്ലാ കുന്തിയില്‍ നിന്നും താന്‍ അനുഭവിച്ചത്. തറ്റ്നെ വളര്‍ത്തമ്മപോലും തന്നെ തൊടുമ്പോള്‍, തന്നെ ആശ്ലേഷിക്കുമ്പോള്‍, ഉമ്മ വെക്കുമ്പോള്‍, താന്‍ ഒരു കുട്ടിയായി തീരാറുണ്ട്. ഒരു പൈതലിനെപ്പോലെ മനസ്സ് പാറിപ്പറക്കാറുണ്ട്..എന്നാല്‍ കുന്തീദേവി, തന്നെ ആശ്ലേഷിച്ചപ്പോഴോ, ഉമ്മവെച്ചപ്പോഴേ , എന്തേ തന്നിലെ ആ കുട്ടി ഉണര്‍ന്നില്ലാ?
ഒരു അമ്മയുടെ പൊക്കിള്‍ക്കൊടി ബന്ധം അത്രക്കു ദുര്‍ബ്ബലമോ...?
അല്ലാ....... അല്ലാ....... അല്ലാ...........!കുന്തി എന്റെ അമ്മയല്ലാ.......!
കര്‍ണ്ണന്‍ വീണ്ടും മധു ചക്ഷകം ചുണ്ടോടടുപ്പിച്ചു... തൊണ്ടയിലൂടെ തീക്കട്ടകള്‍ ജ്വലിച്ചിറങ്ങി..
ഗാന്ധാരീ വിലാപം
മകന്‍, ദുര്യോദനന്‍ , ഇന്നും തന്റെ അടുത്തെത്തിയിരുന്നു. യുദ്ധത്തില്‍ അനുഗ്രഹം വാങ്ങാന്‍. തോന്നിയില്ലാ അവനെ അനുഗ്രഹിക്കാന്‍. ഗാന്ധാരിയും ഒരു സ്ത്രീയല്ലേ...?
ഗാന്ധാര ദേശം, മതളനാരകം പുത്തു നില്‍ക്കുന്ന ഉദ്യാനം. ഒളിച്ചും പാത്തുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. വാക്കുകളുടെ ആര്‍ദ്രത, 'ഗാന്ധാരീ'എന്ന വിളിയില്‍ തന്നെ തന്റെ മനസ്സ് തളിരുപോലെ മൃദുവായിത്തീരുന്നു. ആ വിരല്‍ സ്പര്ശം തന്നെ ഉന്മാദിനിയും ഉല്ലാസവതിയും ആക്കി. രാജകുമാരിയായതിനെ ശപിച്ചു പോയ നിമിഷങ്ങള്‍. പ്രണയവാനായൊരാളോടൊപ്പം ആരെയും ഭയക്കാതെ ചന്ദ്രികാ ചര്‍ച്ചിതമായ രാത്രികളില്‍, അവന്റെ മടിയില്‍ തലവെച്ച്... നിലാവേറ്റ്, മയങ്ങാന്‍... ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ തെല്ലും ഭയന്നില്ലാ. ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും തന്റെ മനസ്സ് അദ്ദേഹത്തില്‍ നിന്നും അകന്നില്ലാ. ഒരുമിച്ച് മരിക്കാന്‍ പോലും തയ്യാറായിരുന്നു. അപ്പോഴാണു ജീവിതത്തിലേക്ക് പുതിയൊരു തുടിപ്പ് ഉണര്‍ന്നത്.. ഏറ്റവും സ്നേഹിച്ചൊരാളിന്റെ ബീജം സ്വീകരിക്കുക, അതൊരു ജീവനായ് ഗര്‍ഭപാത്രത്തില്‍ വളരുക.. അദ്ദേഹത്തെ ഒരു ശിശുവായ് എപ്പോഴും ചുമന്നു നടക്കാന്‍ സാധിക്കുക.. താന്‍ എല്ലാം വിസ്മരിക്കുകയായിരുന്നു....
കൊട്ടാരത്തില്‍, താന്‍ ഒറ്റപ്പെടുകയായിരുന്നു. ആരും തന്നെ വേദനിപ്പിച്ചില്ലാ. പൊന്നാങ്ങള ശകുനി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുപോയ്...
ആ ഉദ്യാനത്തില്‍ പിന്നീട് മാതളപ്പൂക്കള്‍ വിരിഞ്ഞതു താന്‍ കണ്ടിട്ടില്ലാ.. ഉദ്യാനത്തിലൂടെ അലഞ്ഞു നടക്കവേ, മിഴികള്‍ അവക്കെത്താവുന്നതിനും അപ്പുറത്തേക്ക് നീണ്ടു നീണ്‍ടു ചെന്നു. കാതുകള്‍ 'ഗാന്ധാരീ'എന്ന വിളിക്കായ് ദാഹിച്ചലഞ്ഞു..!
ആരും ഒന്നും പറഞ്ഞില്ലാ. ആരും വേദനിപ്പിച്ചില്ലാ, ആശ്വസിപ്പിച്ചതുമില്ലാ.. എവിടെയാണദ്ദേഹം എന്നത് പറഞ്ഞു തരാന്‍ ഒരു തോഴിക്കും ആയില്ലാ.. അവര്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു..
ശകുനിയാങ്ങള മാത്രം കണ്ണുകളില്‍ അപാരമായൊരു അന്താളിപ്പോടെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
പ്രസവവേദനയുടെ അതി തീവ്രതയില്‍ നിന്നുണര്‍ന്ന താന്‍ ആദ്യം അന്വേഷിച്ചതു, കുഞ്ഞിനെയാണു. അവനെ നെഞ്ചോടു ചേര്ത്തമര്‍ത്താന്‍, തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖത്തെ അവന്റെ ചെവിയില്‍ മന്ത്രിക്കാന്‍, തുടിച്ചു കുതിച്ച് പുറത്തുചാടാന്‍ വെമ്പുന്ന തന്റെ ഹൃദയത്തെ ശാന്തമാക്കാന്‍... ' എന്റെ കുഞ്ഞെവിടെ'?വാക്കുകള്‍ പുറത്തേക്ക് പ്രസവിച്ചിടാന്‍ ഒരുപാടു വേദനിച്ചു.. എന്നിട്ടും അവ്യക്തമായ് അന്വേഷിച്ചു.. ആരും ഒന്നും മിണ്ടിയില്ലാ. ശകുനി കുനിഞ്ഞ മുഖത്തോടെ മുന്നില്‍ നിന്നു...!
അന്ന് താനീ ലോകത്തെ വെറുത്തതാണു. എല്ലാരില്‍ നിന്നും അകന്നു മാറി. തന്റെ മകനില്ലാത്ത, തന്റെ പ്രണയം ചിന്തിയെടുത്ത ഈ ലോകത്തെ എനിക്കു കാണേണ്ടാ... അന്നേ മിഴികള്‍ പൂട്ടിയില്ലേ ഞാന്‍..!
ഒരു ദിവസം , ശകുനിയാങ്ങള വന്നു തന്റെ മുന്നില്‍, ഒരേ ഒരു വാക്ക്, മകനെ കാണിച്ചു തരാം, പകരം വിവാഹത്തിനു സമ്മതിക്കണം..........ഇല്ലെങ്കില്‍ ഗാന്ധാര രാജ്യം ഭീഷ്മര്‍ ആക്രമിക്കും...
മകന്‍ എന്ന വാക്കില്‍ ഉരുകിപ്പോയ് മാനസം... മറ്റൊന്നും ആലോചിച്ചില്ലാ....... എന്തുമാകാം എനിക്ക് എന്റെ മകനെ കാണണം.. തിരിച്ചു നടന്ന ശകുനിയോട് ഒരുവാക്കു കൂടിപ്പറഞ്ഞു....
'പൊന്നാങ്ങള കേള്‍ക്കണം. വിവാഹം,വിവാഹം എന്ന ചടങ്ങു മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ലാ.....!....
നടന്നു പോകുന്ന ആങ്ങളയുടെ കാലുകള്‍ ഇടറുന്ന ശബ്ദം താന്‍ കേട്ടു... ! മനസ്സില്‍ കനല്‍ക്കട്ടകള്‍ വാരിയിടാന്‍ എങ്ങനെയാണീ ഗാന്ധാരിയെന്ന പാവം പെണ്‍കുട്ടി പഠിച്ചത്?
നൂറ്റൊന്നു തോഴിമാരെ ഓരോ ദിവസം ധൃതരാഷ്ടരുടെ അടുത്തേക്കു പറഞ്ഞു വിട്ട ബുദ്ധി. ശകുനിക്ക് എന്നും തന്ത്രങ്ങള്‍ പിഴക്കാറില്ലല്ലോ..പുറത്തു പരന്ന കഥ, താനൊരു മാംസ പിണ്ഡത്തെ പ്രസവിച്ചു. അതൊരു ചാപിള്ളയെന്ന്,വ്യാസനെന്ന മഹാഡോക്ടര്‍ ക്ലോണിങ്ങ് നടത്തി നൂറ് ആണ്മക്കളെയും ഒരു പെണ്‍കുഞ്ഞിനെയും സൃഷ്ടിച്ചുവെന്ന്. ഒരിക്കല്‍ പോലും ധൃതരാഷ്ടരുടെ അടുത്തേക്ക് പോകാതെ , ഒന്നും കാണാതെ കണ്ണുമൂടിക്കെട്ടി താന്‍ അന്തഃപുരത്തില്‍ കഴിഞ്ഞു. രാജധാനിയില്‍ മാത്രം നൂറ്റവരുടെ അമ്മയായ്, ധൃതരാഷ്ടരുടെ ഭാര്യയായ്, അമ്മ മഹാറാണിയായ് വാണു... ഗാന്ധാരീ മഹാറാണി വാഴക എന്ന പ്രജകളുടെ അട്ടഹാസങ്ങളൊന്നും മനസ്സിനെ ചലിപ്പിച്ചില്ലാ... മകനു വേണ്ടി കേഴുന്നൊരു അമ്മയായ് എന്നും കഴിയാനായിരുന്നല്ലോ തന്റെ വിധി.
ശകുനിയാങ്ങളയില്‍ നിന്നും മകനെക്കുറിച്ചറിഞ്ഞപ്പോള്‍, അമ്മ മനസ്സ് തേങ്ങിപ്പോയില്ലേ, മകനേ ഈ അമ്മയോട് നീ ഒരിക്കലും സഹിക്കില്ലാ. അത്രക്കു കൊടിയ ദുരിതത്തിലേക്കല്ലേ നിന്നെ തള്ളിയിട്ടത്..അതിരഥന്റെ വളര്‍ത്തുപുത്രനായ് നീ ......! എന്തെന്തു ദുരിതങ്ങളാണു നീ സഹിച്ചത്, എന്നാലും മകനെ നിനക്കായ് മാത്രം ചുരന്നൊരു മുലയോടെ നിന്നെ കാത്തിരുന്നവളാണീ അമ്മ. നിനക്കായ് മാത്രം നെഞ്ചില്‍ ചൂടു സൂക്ഷിച്ചവളാണീ അമ്മ..
നിനക്കായ് എല്ലാം ഒരുക്കിത്തരാന്‍, എന്നും ശകുനിയാങ്ങളയെ മുള്‍മുനയില്‍ നിര്‍ത്തി ഈ അമ്മ. അര്‍ജ്ജുനനെയും തോല്പിക്കുന്ന അസ്ത്രവിദ്യ നിന്നെ പരിശീലിപ്പിച്ചില്ലേ, പരശുരാമന്‍.ഒടുവില്‍ , രാജകുമാരന്മാരുടെ അരങ്ങേറ്റവേദിയിലേക്ക് നിന്നെ എത്തിച്ചതും ശകുനിയാങ്ങളയുടെ വിരുത്.നീ അവിടെ ജ്വലിച്ചു നിന്നപ്പോള്‍, ഞാന്‍ നിന്റെ അച്ഛനെക്കുറിച്ചോര്‍ത്തൂ... നീ സൂര്യ ബിംബം പോലെ ഭൂമിയില്‍ തിളങ്ങിയെന്നറിഞ്ഞപ്പോള്‍, മകനേ, ഞാന്‍ നിന്റെ അച്ഛനെ മനസ്സില്‍ നിറക്കുകയായിരുന്നു...എന്നാല്‍ ഒടുവില്‍, നിന്റെ കുലവും തൊഴിലും ചോദിച്ച്, അപഹാസ്യനാക്കിയപ്പോള്‍, തളര്‍ന്നുപോയി ഈ അമ്മ.. നിന്റെ അഛനോട് ഈ അമ്മ മനസ്സില്‍ ഒരായിരം മാപ്പിരന്നു...
എന്തിനായിരുന്നു കുന്തിയപ്പോള്‍ തളര്‍ന്നു വീണത്?
സ്വന്തം മക്കളെക്കാള്‍ ഉജ്ജ്വലനായൊരുവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍... എന്നാല്‍ പിന്നീട് കുന്തിയുടെ മൂത്തപുത്രനാണു നീ എന്നു തോഴിമാര്‍ രഹസ്യം പറഞ്ഞപ്പോള്‍, മകനേ, എന്റെ നെഞ്ചുരുകിയതു അറിഞ്ഞുവോ നീ.......?
ഈ അമ്മ എത്രക്കു ദുര്‍ബ്ബലയായി..! എനിക്കതില്‍ പരാതിയില്ലാ, മാന്യമായൊരു സ്ഥാനം കുന്തി നിനക്ക് നല്‍കിയാല്‍, അപമാന ഭീതിയില്‍ നിന്നും നീ രക്ഷപ്പെട്ടാലോ എന്നു ഞാന്‍ സമാധാനിച്ചു.
എന്നാല്‍ കുന്തി, എന്നും തന്ത്രങ്ങളുടെ രാജകുമാരിയായിരുന്നല്ലോ..!. ഈ അമ്മക്ക് പ്രസവിക്കാനേ കഴിഞ്ഞുള്ളൂ.. പ്രണയിക്കാനേ കഴിഞ്ഞുള്ളൂ.... പിടിച്ചു വാങ്ങാന്‍ അറിയില്ലായിരുന്നു മകനേ കര്‍ണ്ണാ... ന്റെ പൊന്നു മോനേ..!.
മിഴികള്‍ കെട്ടിയിരുന്ന കറുത്ത ചേല കണ്ണീരില്‍കുതിര്‍ന്നു ഗാന്ധാരിക്ക് കണ്ണുകളില്‍ കുളിരു വ്യപിച്ചു..
Subscribe to:
Post Comments (Atom)
23 comments:
കള്‍സ് കുടിയനാ, വര്ഷാവസാനമാ, എന്ന് വച്ചു ഇല്ലാത്തതു പറയരുത്. അതിഷ്ടപെട്ടില്ല
പ്രിയാ, ചൂടാവല്ലേ,
ചില ചോദ്യങ്ങള്‍ മാത്രം ചോദിച്ചോട്ടേ..
കൗരവര്‍ നൂറ്റൊന്നുപേര്‍ ഉണ്ടായതെങ്ങനെ?
എന്തിനായിരുന്നു ഗാന്ധാരി, തന്റെ കണ്ണുകള്‍ മൂടിക്കെട്ടിയത് ? ഭര്‍ത്താവ് കാണാത്ത ലോകം തനിക്ക് കാണേണ്ടാ എന്നു വിചാരിച്ചാണെന്നു ഞാന്‍ കരുതുന്നില്ലാ. മറ്റൊരാളെ അതി തീവ്രമായ് പ്രണയിച്ച ഒരു പെണ്‍കുട്ടിക്കും മറ്റൊരുത്തന്റെയും മുഖം കാണാന്‍ താല്പര്യം ഉണ്ടാവില്ലാ.
പിന്നെ പാണ്ഡവരെ നോക്കൂ, അവരില്‍ ആദ്യത്തെ മൂന്നുപേരിലും കാണുന്ന ക്വാളിറ്റിയാണോ, കര്‍ണ്ണനില്‍ കാണുന്നത്..
നല്ലൊരു പ്രണയത്തിന്റെ സന്തതിയായതിനാലാണു കര്‍ണ്ണനും ഈ സ്വഭാവ സവിശേഷതകള്‍ എന്നു വിചാരിക്കാന്‍ പറ്റില്ലേ..?
എന്തിനായിരുന്നു ശകുനി എന്ന വിദ്വാന്‍, ഗാന്ധാര ദേശം വിട്ട് ഇവിടേക്കു വന്നത്...?അത് പെങ്ങളെ സഹായിക്കാന്‍, അവളില്‍ നിന്നൊരു പാളിച്ച ഉണ്‍ടായാല്‍, അത് ശകുനിയുടെ നാടിനെ തകര്‍ക്കും എന്നു ഭയന്നല്ലെ...
വെറുമൊരു സൂതപുത്രനായിരുന്ന കര്‍ണ്ണനു അസ്ത്ര വിദ്യയില്‍ പ്രാവണ്യം നേടാന്‍ എങ്ങനെ സാധിച്ചു...
ഈ കള്ളുകുടിയന്‍, ഇതിനെക്കുറിച്ച് ഏതറ്റം വരെയും സംസാരിക്കാന്‍ ഒരുക്കം........
കാരണം എനിക്കീ കര്‍ണ്ണനെ അത്രക്കിഷ്ടമാണു.... അത് കുന്തി എന്നൊരു കുടില ബുദ്ധിക്കാരിക്ക് പിറന്ന മകന്‍ എന്നു വിശ്വസിക്കാനും ആവുന്നില്ലാ.........
......പ്രിയ നന്ദി, എന്റെ പൊസ്റ്റുകളില്‍ വന്നു കമന്റിടുന്നതിനു... ആദ്യമായാ ഒരാളോട് കമന്റിനെക്കുറിച്ച് കമന്റുന്നത്.......
അപ്പോള്‍ എല്ലാ ആശംസകളും നന്മ നിറഞ്ഞ നല്ലൊരു പുതുവല്‍സരം ആശംസിക്കുന്നു.
ഹാപ്പി ന്യൂയീയര്‍ 2009... :D
എല്ലാ ചോദ്യത്തിനുത്തരമൊന്നും എനിക്കറിയില്ല. പക്ഷെ ദുര്യോധനന് യുദ്ധത്തിന് പോകാന്‍ അനുഗ്രഹം വാങ്ങാന്‍ ചെന്നതും പൂര്ണനഗ്നനായി ചെല്ലാന്‍ പറഞ്ഞിട്ടും അരയില്‍ വസ്ത്രം ധരിചിരുന്നതും ആ അമ്മയുടെ കണ്ണുകളുടെ ശക്തി പതിയാത്ത തുടയില്‍ അടിച്ച് ഭീമന്‍ ദുര്യോധനനെ കൊന്നതും ഒക്കെ കൂടി ഉണ്ടല്ലോ. ഒരു അമ്മ അല്ലെങ്കില്‍ ദുര്യോധനന് അത്തരമൊരു രക്ഷകവചം ഉണ്ടാക്കാന്‍ ആകുമായിരുന്നോ.
സൂതപുത്രന്‍ കര്‍ണന്‍ എങ്ങനെ അഭ്യാസി ആയി എന്നതിനോടൊപ്പം ചേര്ത്തു ഏകലവ്യനെ വായിക്കാമല്ലോ?
പിന്നെ സ്വഭാവം, തായ് വഴി പാണ്ഡവര്‍ക്കു അല്ല ആര്ക്കും സ്വഭാവം.കര്ണനു അച്ഛന്റെ സ്വഭാവം ആവാമല്ലോ. തന്റെ തീക്ഷ്ണതയുള്ള അനുഗ്രഹം എല്ലാവര്ക്കും വാരിച്ചൊരിയുന്ന സൂര്യന്‍.
കുന്തി വില്ലത്തി തന്നെ (അത് ദ്രൌപതിയെ അര്‍ജുനന്‍ കൊണ്ടു കൊണ്ടന്നപ്പോഴേ അവരെ അഞ്ചുപേരുടെ ഭാര്യയാക്കിയ അമ്മായിഅമ്മ തെളിയിച്ചു)
എങ്കിലും അത് കര്‍ണനെ ഗാന്ധാരിസുതന്‍ ആക്കാന്‍ മതിയാകുമോ?
(ഗാന്ധാരി ഡാ മോനേ ദുര്യോ, ലവന്‍ നിന്റെ ചേട്ടനാട്ടോ എന്നൊരു അര വാക്ക് പറഞ്ഞിരുന്നേ, 'എന്റെ ചേട്ടാ' ന്നു വിളിച്ചു കെട്ടിപ്പിടിക്കുമായിരുന്നല്ലോ ഇല്ലേ?ചെയ്തില്ലല്ലോ മ്മടെ കാന്താരി. :-? അതോ ഇനി പറഞ്ഞതു കൊണ്ടാണോ പുള്ളി കര്‍ണനെ അത് പോലെ സ്നേഹിച്ചത്)
ഞാനും കര്‍ണന്‍ ഫാന്‍ തന്നെ :)
പുതുവല്സരാശംസകളും
വിജയി ഭവഃ
ആയുഷ്മാന്‍ ഭവഃ
ആരോഗ്യവാന്‍ ഭവഃ
ഗാന്ധാരി, അങ്ങനെയൊന്നു പറയുവാന്‍ എങ്ങനെ ധൈര്യപ്പെടും.? ധൃതരാഷ്ടര്‍ എന്ന ഒരു മാഹാമേരു അങ്ങനെ ജീവിച്ചിരിക്കുമ്പോള്‍, എന്നാല്‍ കുന്തിക്ക് ആരെയും പേടിക്കേണ്ട കാര്യവും ഇല്ലായിരുന്നു. ഭാര്‍ത്താവു മരിച്ചിരുന്നു... ഭാര്‍ത്താവിന്റെ ഇഷ്ടാനുസരണം തന്നെ മൂന്നു പുരുഷ്ന്മാരെ സ്വീകരിച്ചവള്‍..
പിന്നെ ധര്‍മ്മ പുത്രന്‍, ഭീമന്‍, അര്‍ജ്ജുനന്‍. ഈ മൂന്നുപേരുടേയും സ്വഭാവം ഒന്നു നോക്കൂ... എത്രമാത്രം വിരുദ്ധമാണത്.ഇവരുടെ അഛന്മാരൊന്നും അത്ര മോശക്കാരും ആയിരുന്നില്ല. യമന്‍, വായൂ, ഇന്ദ്രന്‍..
എന്നാല്‍ കര്‍ണ്ണന്‍, എങ്ങനെയാണു കടന്നു വരുന്നതെന്നു നോക്കൂ..ആരെങ്കിലും അതി ശക്തമായ പിന്തുണ കൊടുത്തിരുന്നു അദ്ദേഹത്തിനു. ആരാണു കര്‍ണ്ണനെ അംഗരാജ്യത്തെ രാജാവാക്കാന്‍ ദുര്യോധനനെ നിര്‍ബ്ബന്ധിച്ചത്? ശകുനിയാകാം.... ദുര്യോധനന്റെ എല്ലാ ബുദ്ധിയും മാതുലന്‍ ആയിരുന്നു.
പിന്നെ ഗാന്ധാരി കര്‍ണ്ണന്‍ മരിച്ചതിനു ശേഷമാണു ദുര്യോദനനോട് തന്നെ വന്നു കാണാന്‍ പറഞ്ഞത്..എന്നാല്‍ അവിടെ പോലും പൊട്ടത്തരം കാണിച്ചൂ ദുര്യോധനന്‍.കൃഷ്ണന്റെ വാക്കു കേട്ട്. മകനെ കൊന്നവര്‍ക്കെതിരെ ദുര്യോധനന്‍ പ്രതികാരം ചെയ്യണം എന്ന് ആ അമ്മ മനസ്സ് ആഗ്രഹിച്ചുവോ...:)
എല്ലാ ദിവസവും തന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ് ചെല്ലുന്ന ഒരാളെ ഒരു അമ്മക്കും ഉപേക്ഷിക്കാനാവില്ലാ. അതിനു സ്വന്തം അമ്മ ആവണമെന്നില്ലാ.......... ഒരു അമ്മ മനസ്സ് ഉണ്ടായാല്‍ മതി..:)
വ്യാസന്‍ എന്ന മഹാ മുനി, ഒരു പക്ഷത്തു നില്‍ക്കും എന്നു തോന്നിയോ പ്രിയാ....... പാണ്ഡവര്‍ക്ക് അഛനില്ലെങ്കില്‍........ കൗരവര്‍ക്ക് അമ്മയില്ലാത്തവരായും അദ്ദേഹം എഴുതി വെച്ചു.. എന്നാലെ ആ ത്രാസ് തുല്യമാകൂ.........:)
അത് പോയിന്റ്. എങ്കിലും ധൃതരാഷ്ട്രരെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തോ?ഗാന്ധാരിയെ അറിയാതിരിക്കാന്‍. അതോ മഹാമേരു എന്ന് വിളിച്ചു ഓവര്‍എസ്റ്റിമേറ്റ് ചെയ്തോ? അതോ പാണ്ഡു ചെയ്ത അതേ അഡ്ജസ്റ്റ്മെന്ഡ്?
വ്യാസമുനി പലതും മറച്ചെന്നോ? വിദുരര്‍ വന്നു കവചം കൊണ്ടുപോയിട്ടെന്തിനു അദ്ദേഹം അത് ഇന്ദ്രനില്‍ ആരോപിച്ചു?
:(ആരോടെങ്കിലും ആരെകൊണ്ടെങ്കിലും എവിടെയെങ്കിലും കര്ണപുരാണം സൂചിപ്പിക്കാമായിരുന്നില്ലേ? :( ദുര്യോധനന്റെ, പാഞ്ചാലിയുടെ,മനസിന്റെ ചിന്തകള്‍ പോലെ ഒന്നല്ലലോ ഇത്. സ്റ്റോറിയിലെ ഒരു അദ്ധ്യായം തന്നെആവുമായിരുന്നില്ലേ?
:-?
വിദുരര്‍ വന്നു കവചം കൊണ്ടുപോയിട്ടെന്തിനു അദ്ദേഹം അത് ഇന്ദ്രനില്‍ ആരോപിച്ചു?
ഒരിക്കലും ദേവന്മാരല്ലാ ഈ കാര്യങ്ങള്‍ക്കു പിന്നില്‍ എന്ന് നമുക്ക് മനസ്സിലാവില്ലേ..? ഒരു മന്ത്രം ജപിച്ചാല്‍ ഉടന്‍ ഒരു ദേവന്‍ പ്രത്യക്ഷപ്പെടും എന്നത്, ഒരിക്കലും സംഭവിക്കുന്ന കാര്യമല്ലാ. എന്നാല്‍ ദുര്‌വ്വാസാവില്‍ നിന്നും വരം നേടി എന്നതുകൊണ്ട് ഞാന്‍ മനസ്സിലാക്കുന്നത്, പുരുഷന്മാരെ മയക്കാനുള്ള ചില സൂത്രങ്ങളാവാം.....:) കുന്തി, രാജകുമാരി ആയതുകൊണ്ട് അതിനൊരു മാന്യത സൃഷ്ടിക്കപ്പെട്ടതല്ലേ..?
അങ്ങനെ നോക്കുമ്പോള്‍, വിദുരരെ നമ്മള്‍ സംശയിക്കണം.. കര്‍ണ്ണന്‍ എന്നും തന്റെ മക്കള്‍ക്ക് പ്രശ്നക്കാരാകും എന്നു മനസ്സിലാക്കിയ കുന്തിയുടെ മനസ്സറിഞ്ഞ് വിദുരര്‍ പ്രവര്‍ത്തിച്ചതാണെങ്കിലോ...? അതിന്റെ പാപം, പാവം ഇന്ദ്രന്റെ തലയില്‍ വെച്ചുകെട്ടിയാല്‍ അയാളൊന്നും മിണ്ടില്ലല്ലോ...:)
------------------------------------------------------------------
ആരോടെങ്കിലും ആരെകൊണ്ടെങ്കിലും എവിടെയെങ്കിലും കര്ണപുരാണം സൂചിപ്പിക്കാമായിരുന്നില്ലേ?
-------------------------------------------------------------------
അതു അത്ര എളൂപ്പല്ലാ, അത്രക്കു നിഗൂഡമാണു ഗാന്ധാരിയുടെയും ശകുനിയുടെയും കര്‍ണ്ണന്റെയും കഥകള്‍, അവരിലെല്ലാം ഉള്ള പ്രത്യേകതകള്‍ നോക്കൂ.... മഹാഭാരതത്തിലെ ഏറ്റവും ശ്രേഷ്ടയായ സ്ത്രീ രത്നമാണു ഗാന്ധാരി... അതുപോലെ കര്‍ണ്ണനാണു മഹാഭാരതത്തിലെ താരം... ഏറ്റവും പ്രധാനമായ കഥാപാത്രങ്ങള്‍ക്കായ് അപ്രധാന കഥാപാത്രങ്ങളെക്കൊണ്ടു സംസാരിപ്പിക്കുന്ന രീതി, കഥപറച്ചിലിന്റെ ഏറ്റവും മനോഹരമായൊരു ശൈലിയാണത്.
---------------------------------------------------------------------
പിന്നെ ധൃതരാഷ്ട്രര്‍, അന്ധനായ മനുഷ്യന്റെ ദൗര്‍ബ്ബല്യം എല്ലാ സ്ഥലത്തും പ്രകടിപ്പിക്കുന്നില്ലേ.. രാജാവാകേണ്ടിയിരുന്നിട്ടും, അനുജനു നല്‍കി അത്, മക്കളെ ശാസിക്കാന്‍ മടിച്ചു... ഇപ്രകാരം നോക്കിയാല്‍, താന്‍ കല്യാണം കഴിച്ച ഒരു സ്ത്രീയെ, കാണുകപോലും ചെയ്യാത്തൊരാള്‍, അതിലെന്തു വാശിയാണു കാണീക്കുക... ? ഗാന്ധാരിയെന്ന സ്ത്രീ ഒരു മഹാറാണിയായി മാത്രം കുരു വംശത്തിനു മതിയായിരുന്നു...:)
എഴുത്തിഷ്ടമായി.
തികച്ചും വ്യ്യത്യസ്തം.
Happy New Year.:)
പതിവ് രീതിയിൽ നിന്നുമൊരു മാറ്റം
നന്നായിരിക്കുന്നു....
അതേയ്, ഒരു പ്രണയലേഖനം എഴുതുന്ന വിശുദ്ധിയോടയും തീവ്രതയോടെയും എഴുതണം എന്നു തോന്നിയിരുന്നു....:)
ഒരിക്കലും അമ്മയെതിരിച്ചറിയാത്തൊരു മകന്‍.... ആ ദുഃഖം ആ നിസ്സഹായത..! എനിക്കത് വല്ലാത്തൊരു നൊമ്പരമായിരുന്നു.. മകനെ അറിഞ്ഞിട്ടും അവനെ ഒന്നു കാണാന്‍ കൂടി കഴിയാതെ തന്റെ കണ്ണുകള്‍ കെട്ടി ജീവിക്കേണ്ടി വന്ന അമ്മ... മഹാഭാരതം എന്നത് കഥകളുടെ ചക്രവര്‍ത്തിയാവുന്നത് ഇവിടെയാണു....
പിന്നേയ് ഒരു കാര്യം കൂടി, നന്ദി, എനിക്കായ് എപ്പോഴും ഒരു വാക്കിന്‍ ചെറു തുണ്ട് സൂക്ഷിച്ചു വെക്കുന്നതിനു..........:)
അപ്പോള്‍ പുതുവല്‍സരാശംസകള്‍ കേട്ടോ..!
.
വേണു venu said...
എഴുത്തിഷ്ടമായി.
തികച്ചും വ്യ്യത്യസ്തം.
Happy New Year.:)
-------------------------
വേണുവേട്ടാ... ഞാന്‍ ഇന്നലെ ബ്ലോഗില്‍ വന്നു നോക്കിയിരുന്നൂട്ടോ... കഥകളോക്കെ വായിച്ച് അഭിപ്രായം പറയുന്നുണ്‍ട് കേട്ടോ...
വേണുവേട്ടനും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു..
ആചാര്യന്‍... said...
ഹാപ്പി ന്യൂയീയര്‍ 2009...
------------------
ആചാര്യാ......... നന്മ നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു
വായ്ക്കാന്‍ നല്ല രസം..:) പക്ഷെ ആക്ച്വലി ഈ കര്‍ണ്ണന്റെ കവചകുണ്ടലം കവര്‍ന്നത് ബ്രാഹ്മണ വേഷത്തില്‍ വന്ന ദേവേന്ദ്രന്‍ അല്ലെ...വിദുരര്‍ അല്ലല്ലോ..?
നരന്‍, മുകളില്‍ ഇതിന്റെ ആന്‍സര്‍ ഞാന്‍ പ്രിയക്കെഴുതിയിരിക്കുന്നു...
തന്റെ മകന്‍ അര്‍ജ്ജുനനെ രക്ഷിക്കാന്‍ ഇന്ദ്രന്‍ കര്‍ണ്ണനില്‍ നിന്നും കവച കുണ്ഡലങ്ങള്‍ അടിച്ചുമാറ്റിയെന്നാണു കഥ. എന്നാല്‍ കുന്തിയുടെ ഇഷ്ടക്കാരനായിരുന്ന വിദുരര്‍ കുന്തിയുടെ ആഞ്ജ പ്രകാരം അതു ചെയ്യ്‌തു എന്നാണൂ ഞാന്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നത്.. പാവം ദേവന്മാരെ നമ്മള്‍ ഫ്രീയായി വിടുക.. ഇലിയഡിലും ഒഡീസിയിലും ഹോമര്‍ ദൈവങ്ങള്‍ പല പക്ഷത്തും ചേര്‍ന്നു യുദ്ധം ചെയ്യൂന്നവരായാണു ചിത്രീകരിച്ചിരിക്കുന്നത്.. വ്യാസനും അതുപോലെ തന്നെ കാര്യങ്ങള്‍ നോക്കിക്കാണുന്നു. എന്നാല്‍ നമ്മള്‍ മനുഷ്യരുടെ സൈഡില്‍ നിന്നും ഒരു നോട്ടം... അത് ആ മഹാ വിശ്വ എഴുത്തുകാര്‍ ഓരോ വായനക്കാരനും വിട്ടു തന്നിരിക്കുന്നു...:)
Of more than 200 participants in the epic Mahabharta, the person I adore most is Karnan, who sacrificed himself for the welfare of kauravas as well as for Pandavas.
ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാന്‍ കഴിയുന്നത് കൊണ്ടാവണം മഹാഭാരതം ഇതിഹാസമായതും........
എന്റെ അറിവില്ലായ്മ ആണോന്നരീല്ല.... കര്‍ണന്റെ കവച കുണ്ടലങ്ങള്‍ ഭിക്ഷ യാചിച്ചു വന്നത് ഇന്ദ്രന്‍ അല്ലെ....!!?? ഞാന്‍ ഇപ്പൊ വരെ എന്റെ വിശ്വാസം അതാരുന്നു [:0]
where are you
i am waiting for your blog
Post a Comment