Friday, July 11, 2008

മഹാഭാരതം .......

അവസാനം ഭീംജിയുടെ ഗദയുടെ ഉഗ്രന്‍ കള്ളയടിയില്‍ ഇരിക്കണ പാര്‍ട്ട്‌സ് തകര്‍ന്നു കമിഴ്ന്നു കിടന്ന് ഭരണിപ്പാട്ടു പാടിയിരുന്ന ദുര്യോദനന്‍ അവസാനത്തെ യുദ്ധ്ത്തിനു തന്റെ തമിഴ് കരിമ്പുലികളെ ഇറക്കി..
അശ്വത്ഥാമാവായിരുന്നു അതില്‍ പ്രധാനി. ഈ മാവു വെച്ചു പെറോട്ടയുണ്ടാക്കിക്കഴിച്ചാല്‍ വിശപ്പ് ചിരംജ്ജീവിയാകും.
അന്നു രാത്രി ഇവിടുത്തെ കള്‍സിനെക്കാള്‍ നല്ല സ്വയമ്പന്‍ സാധനം തരാക്കിത്തരാം എന്ന ഉറപ്പില്‍ കൃഷ്ണന്‍ പാണ്ഡവരുമായ് പടകുടീരത്തില്‍ നിന്നും മുങ്ങി . ചാവേര്‍ ആക്രമണം നടക്കും എന്നു അങ്ങേര്‍ക്കു ചാരന്മാര്‍ വിവരം കൊടുത്തിരുന്നു.ഇയാള്‍ പലപ്പോഴും ഇതുപോലത്തെ പരിപാടികാണിച്ചിട്ട് 'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കഥാ ചനാ ' ( അമറാന്തിച്ചു ജോലി ചെയ്യടേ, കൂലിചോദിച്ചാല്‍ നിന്നെ പൂശും എന്നു പറയുന്ന ബൂര്ഷാ സ്റ്റൈയില്‍)എന്ന് ഉപദേശിക്കും (പാവം ഘടോല്‍ക്കചനാദിവാസിയും ഇങ്ങേരുടെ കെണിയില്‍ പെട്ടു പോയി)
പാണ്ഡവന്‍സിനു വേണ്ടി യുദ്ധം ചെയ്യ്‌തു ക്ഷീണിച്ച മറ്റുള്ളവര്‍ കള്‍സും അടിച്ചു പിന്‍പിരിആയിക്കിടന്നു. അന്നു രാത്രി പാണ്ഡവരുടെ കുടീരത്തില്‍ കയറി എല്ലാത്തിനെയും മൂവര്‍ സംഘം കാലപുരിക്കു ബസ് കയറ്റി. പുലര്‍ച്ചേ ദുര്യോദനനോടുവന്നു സുവിശേഷവും അറിയിച്ചു....നല്ല വാര്‍ത്ത കേട്ട സന്തോഷത്തോടെ ലവന്‍ ക്ലോസ്... അപ്പ്........ക്ലിയര്‍ ചിരിക്ക് !

2 comments:

smitha adharsh said...

അപ്പൊ,പാഞ്ചാലിയോ

Unknown said...

Well said!!

ആ “കര്‍മ്മണ്യേ വാധികാരസ്തേ... “ എനിക്കങ്ങ് ബോധിച്ചു!!