അതിരാവിലെ വിളിച്ചുണര്‍ത്തി അവള്‍ പറയുന്നൂ 'ഞാന്‍ ഒരു ആനസ്വപ്നം കണ്ടു..' എഴുന്നേല്‍ക്കാന്‍ തെല്ലും മനസ്സില്ലാതെ ഞാന്‍ പറഞ്ഞൂ.. 'നീ ആനയും ഞാന്‍ ഉറുമ്പും എന്നാവും അല്ലേ ?'. ' പോടാ പോടാ 'എന്നവള്‍ കലമ്പി... പിന്നെ സീരിയസായ് പറഞ്ഞൂ.. 'അദേയ്, ഇത് അല്പം സീരിയസാണു.. നീ കേട്ടേ പറ്റൂ..'
'ഉം...'
ഞാന്‍ മൊബൈല്‍ ശബ്ദത്തെ സ്പീക്കറിനെ ഏല്പിച്ച് അലസമായ് കിടന്നു..
'നമ്മള്‍ ഒരു ഇടവഴിയേ നടന്നു പോകുകയായിരുന്നേ.. അപ്പോള്‍ എതിരെ ഒരാന വരുന്നു.. ഈ ആനയുടെ പ്രത്യേകത അതിനെ പേടിയോടെ നോക്കിയാല്‍ ഉപദ്രവിക്കും എന്നാണേ...'
കഥ പറച്ചില്‍ കേള്‍ക്കാനില്ല... ഹലോ ഹലോ നീ എവിടെ ഞാന്‍ ഉറക്കെ ഉറക്കെ ചോദിച്ചു...
'ഹേയ്, ഇങ്ങട് നോക്ക് ഞാനീ മരത്തിന്റെ കൊമ്പിലുണ്ട്..'
'എന്താ നിന്റെ കാമുകി എന്നെക്കണ്ട് പേടിച്ചോ ?'ആന എന്റെ കണ്ണുകളിലേക്ക് രൂക്ഷമായ് നോക്കി..
'ഇല്ലല്ലോ ഗജവീരാ... അവള്‍ ഒരു മരം കേറിയാ ആ മാവിന്റെ കൊമ്പില്‍ ഒരു മാമ്പഴം കണ്ടില്ലേ അത് പറിക്കാന്‍ അവള്‍ കയറിയതല്ലേ...'
ആനക്ക് കാര്യം മനസ്സിലായ്... അത് ഒരു ചിരി ചിരിച്ചു.. ഒരു ആനച്ചിരി.. കൊമ്പുകള്‍ മെല്ലെ മെല്ലെ ഇളകി.. തുമ്പികൈ ചുരുട്ടി കൊമ്പില്‍ പിടിച്ചു. ചെവികള്‍ ആഞ്ഞു വീശി.. ആന വയര്‍ കുലുങ്ങും മട്ടില്‍ ചിരിച്ചു..
'അതേയ് അവള്‍ എന്നെക്കണ്ട് പേടിച്ചിട്ടാ മരത്തില്‍ കേറിയതെന്ന് എനിക്കറിയാം എന്നാലും നിന്റെ മറുപടി എനിക്കിഷ്ടമായ്.. ഈ സമയത്തല്ലേ നിനക്ക് നിന്റെ കാമുകിയെ മരം കേറി എന്ന് വിളിക്കാന്‍ പറ്റൂ..
അവളെയും കൂട്ടി ആ വായനശാലയിലേക്ക് പൊയ്ക്കോ... അവിടെ വായിക്കാന്‍ ധാരാളം പുസ്തകങ്ങളുണ്ട്..'
പിന്നീട് ആന എന്റെ ചെവിയില്‍ മന്ത്രിച്ചു.. 'ഇറങ്ങി വരുമ്പോള്‍ അവളോട് ആ മാമ്പഴം കൂടി പറിച്ചോണ്ട് വരാന്‍ പറയൂ..'
ആന വ്യാകരണത്തെറ്റില്ലാതെ നടന്നകന്നു..
അവള്‍ മരത്തില്‍ നിന്നും പതിയെ പതിയെ ഇറങ്ങി വന്നൂ.. മാങ്ങാച്ചാര്‍ അവളുടെ ചുണ്ടിലൂടെ ഒലിച്ചിരുന്നു.. അവളുടെ കൈകളില്‍ മാമ്പഴച്ചാര്‍...
എന്റെ ദേഷ്യം പൂണ്ട കണ്ണുകളെ അവഗണിച്ച് അവള്‍ ചോദിച്ചു: 'ആന എന്താ പറഞ്ഞത് ?'
'നീ ഒരു കൊതിച്ചിയാണെന്ന്...'
അവള്‍ കൈകള്‍ എന്റെ മൂക്കിന്‍ തുമ്പത്ത് മണപ്പിച്ചു..
ഞാന്‍ വായനശാലയിലേക്ക് നടന്നു.. പിന്നാലെ അവളും ഓടി വന്നു..
വായനശാല നിറയെ പുസ്തകങ്ങള്‍..
ദാസ്തേവസ്കി, മാര്‍ക്കേസ്, മാക്സിം ഗോര്‍ക്കി, ഷേക് സ്പിയര്‍, വ്യാസന്‍, ഹോമര്‍, മുഹമ്മദ് ബഷീര്‍... അവരുടെ പുസ്തകങ്ങളുമായ് അവര്‍ കാത്തിരിക്കുന്നു..
മാര്‍ക്കേസിന്റെ അരികിലെത്തിയപ്പോള്‍ മാര്‍ക്കേസ് അവളോട് എന്തോ മന്ത്രിച്ചു. അവള്‍ നിറനിലാവു പോലെ ഒരു ചിരി... മാര്‍ക്കേസ് എന്നെ കണ്ണിറുക്കിക്കാണിച്ചു.. ഞാനും എന്നോടും എന്തെങ്കിലും പറയും എന്ന് വിചാരിച്ച് നില്‍ക്കേ മാര്‍ക്കേസിനെ മെര്‍സിഡസ് വന്ന് വിളിച്ചുകൊണ്ട് പോയി..
ദാസ്തേവസ്കി തന്റെ നീണ്ട താടി തടവി എന്തോ ആലോചനയില്‍.. മുഴുത്തു ചോന്ന കണ്ണുകള്‍ ഞങ്ങളെ നോക്കിയപ്പോള്‍ അവള്‍ എന്റെ പിന്നിലേക്ക് വലിഞ്ഞൂ.. 'പേടിക്കേണ്ട അന്നയെ കാണത്തതിന്റെ ദേഷ്യമാ' ഞാന്‍ പറഞ്ഞു.. 'അതയോ..?' അവള്‍ മെല്ലെ മെല്ലെ ചോദിച്ചൂ.. 'അതേന്നെ... രാവിലെ അന്ന വന്ന് ചായ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടാവില്ല അതാവും ഈ ദേഷ്യം...!'
'എന്തൂട്ട് ലൊട്ടുലൊടുക്ക് സാധനമാടാ തിരയുന്നത്...?' ബേപ്പൂര്‍ സുല്‍ത്താന്‍ മുന്നില്‍... 'ഹത് പിന്നെ... ന്റെ ഉപ്പുപ്പാക്കൊരാനയുണ്ടാര്‍ന്ന്....'
' ഭ് ! അതിനു ഞാന്‍ എന്തോ വേണം... നിന്റെ ചന്തിയില്‍ തഴമ്പുണ്ടോടാ..'
'ഇല്ലേ...' ഞാന്‍ താഴ്മയായ്.. അവള്‍ മുഖം പൊത്തിച്ചിരിക്കുന്നു.. കശ്മലച്ചി..!
'ഇരിക്ക്... സുലൈമാനി കുടിച്ചേച്ചും പോകാം..' സുല്‍ത്താന്‍ ഞങ്ങള്‍ക്ക് സുലൈമാനി നല്‍കി. പിന്നെ ഞങ്ങളെ നോക്കി പറഞ്ഞു.. :
'കൊള്ളാം.. മണഗൊണാഞ്ചനും മണഗൊണാഞ്ചിയും... 'എന്നിട്ട് സുല്‍ത്താന്‍ ഉഗ്രമായ് ചിരിച്ചു... ഞങ്ങളും ചിരിച്ചു..
മധുരം പാകമായ സുലൈമാനി....
'മാര്‍ക്കേസ് എവിടെ പോയി സുല്‍ത്താനേ?' അവള്‍ പതിയെ ചോദിച്ചു..
'ഹോ,അവനു രാവിലെ തൂറാന്‍ മുട്ടിക്കാണും...'
ചോദിച്ചതേ വേണ്ടെന്ന രീതിയില്‍ അവള്‍ പമ്മി.. എനിക്ക് പെരുത്തിഷ്ടായി.. അങ്ങനെ തന്നെ വേണം കശ്മലച്ചികളെ ഒതുക്കാന്‍..
'ഇവിടെ വായിക്കാന്‍ നില്‍ക്കാതെ അനന്ത വിശാലമായ അണ്ഡകടാഹത്തിലേക്കിറങ്ങി പ്രണയിക്കടാ ലൊട്ടുലൊടുക്കേ....,നാണമില്ലേ പ്രണയിക്കേണ്ട സമയത്ത് വായിക്കാന്‍ വരാന്‍..'
ഞാനും അവളും വായനശാലയില്‍ നിന്നും പുറത്തേക്ക് ചാടി ഇറങ്ങി..
മുന്നില്‍ ആന... ആനയുടെ ചിരി അവസാനിച്ചിട്ടേയില്ല..
ഇത്തവണ ആന അവളോടാണു സംസാരിച്ചത്.. ആന ചിരിച്ചുലഞ്ഞ് നിന്നതിനാല്‍ അവള്‍ക്ക് ആനയെപ്പേടിയും ഇല്ലായിരുന്നു..
'ഇത്തവണ പ്ലെസ് വണ്ണിനു ദാസ്തേവസ്കിയുടെ കാരമോസോവ് ബ്രദേഴ്സാണു പഠിക്കാനുള്ളത്..'
'ആഹാ... അത് നന്നായിരിക്കും...'
'ഉം..' ആന മൂളി...
എന്നിട്ട് അവളോട് പറഞ്ഞൂ 'നീ ക്ലാസെടുക്കണം..'
ഞാന്‍ പറഞ്ഞു 'ഐരാവതമേ ഞാന്‍ ക്ലാസെടുക്കാം..'
'വേണ്ട ! നിന്റെ ക്ലാസ് മനോഹരമാണു എനിക്കറിയാം.. ഇവള്‍ ക്ലാസെടുക്കട്ടെ.. ഇത്രയും കാലം എന്താ പഠിച്ചതെന്ന് നോക്കാമല്ലോ...!'
അവള്‍ ക്ലാസെടുക്കുന്നു... ക്ലാസില്‍ ഒരു കുട്ടിയായ് ഞാനും ഇരിക്കുന്നു..
'ദാസ്തേവസ്കി, നീഗൂഡതകളുടെ ആള്രൂപം എന്ന് പറയാം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ നീരീക്ഷണങ്ങളില്‍ നിന്നും രൂപപ്പെട്ട മനശാസ്ത്രവിശകലനമാണു തന്റെ കഥകളില്‍ അദ്ദേഹം എഴുതിയെന്ന് കാണാന്‍ സാധിക്കും...
ക്ലാസ് തുടരുകയാണു.... പുറത്ത് ആന ഞങ്ങളെ കാത്തിരിക്കുന്നു..
'അതിനാല്‍ ദാസ്തേവസ്കിയുടെ എഴുത്തിലേക്ക് കടക്കും മുന്നെ എഴുത്തുകാരനെ പഠിക്കേണ്ടി വരുന്നു വായനക്കാരനു..' അവള്‍ ക്ലാസ് അവസാനിപ്പിച്ചു..
ആനയുടെ മുന്നില്‍ ഞങ്ങള്‍ നിന്നു.. ഇടക്ക് ക്ലാസില്‍ നിന്നും പുറത്ത് പോയി ഞാന്‍ ആനയെ ബന്ധിച്ചിരുന്നു. ഒരു ചാക്കു നൂലിനാല്‍.......
ആന തന്റെ തുമ്പികൈ ചൂണ്ടിപ്പറഞ്ഞു..
'നിന്റെ ക്ലാസ് കുട്ടികള്‍ക്ക് മനസ്സിലാവുന്നില്ല... നീ വാക്കുകള്‍ പ്രസംഗ പീഠത്തില്‍ നിന്നും ഊതിപ്പറപ്പിക്കുന്നതുപോലെയാണു ക്ലാസ് എടുക്കുന്നത്... അത് കുട്ടികളിലേക്ക് എത്തില്ല..'
'ദേഷ്യമായെങ്കില്‍ ഞാന്‍ ക്ലാസെടുക്കാം ' ഞാന്‍ പറഞ്ഞു..
ആന എനിക്ക് നേരേ തുമ്പിക്കൈ ചുരുട്ടി..
'നിന്റെ ക്ലാസ് , നിന്നെ മനസ്സിലാവും നീ പഠിപ്പിക്കുന്നതൊന്നും മനസ്സിലാവില്ല..'
പിന്നീട് ആന ചിരിയോട് ചിരി...ആനച്ചിരിയുടെ അലകളടങ്ങുമ്പോള്‍....
അവള്‍ പറയുന്നൂ...
'എടാ നീ കേട്ടോ ഞാന്‍ പറഞ്ഞത് ?
ആ ആന എന്നെ ഇതുവരെ ഓടിക്കുകയായിരുന്നു.... ഒടുവില്‍ എന്നെ കടന്നു പിടിച്ച് തുമ്പിക്കൈയില്‍ ചുര്‍ട്ടി.. ഒറ്റയേര്‍...... ഹമ്മേ ഞാന്‍ ആകാശത്തേക്ക് ശൂന്ന് പൊങ്ങിപ്പോയി... പിന്നെ നടുവും കുത്തി ഒറ്റ വീഴ്ച...'
'ഹ ഹ ഹ.... നീ കട്ടിലില്‍ നിന്നും താഴെ വീണോ..ഹ ഹ ഹ
'പോടാ... ആനച്ചിരി ചിരിക്കുന്നു... നിന്നെ ഞാന്‍ കൊല്ലും..!'
Tuesday, April 3, 2012
എന്റെ കാമുകിമാരുടെ വീര ചരിതങ്ങള്‍......
മുതുകില്‍ ആഞ്ഞു കടിച്ചുകൊണ്ടിരുന്ന ഒരു കൊതുകിനെ അടിച്ച് കൊല്ലാന്‍ അവളെ ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ച് പറഞ്ഞു... “ഞാന്‍ ആരുമല്ലല്ലോ നിങ്ങള്‍ നിങ്ങടെ കാമുകിമാരെ വിളിക്ക് എനിക്ക് ആരാച്ചാരുടെ പണിയൊന്നുമില്ല..!”
“എടീ, നിന്നെ സ്നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണു ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്...”
“പിന്നെ പിന്നെ എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍... നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ...”
അവള്‍ അനങ്ങുന്നില്ല... മടി മൂത്ത് ഞാന്‍ കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്തിരുന്നു. ഓരോതുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബഷീര്‍ വചനം ഓര്‍ത്ത് മിണ്ടാതിരുന്നു.......
"ഠപ്പോ" പൂരത്തിനു ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും അവള്‍ എന്റെ പുറത്ത് ആഞ്ഞടിച്ചു... കൊതുക് ചത്തില്ല. അത് മൂളിമൂളി ഞങ്ങള്‍ക്ക് ചുറ്റും പറന്നു...
അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു... “കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ...?”
“ഉം...”
“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ...?”
“എന്തിനാടീ...?”
“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍...”
“പറഞ്ഞില്ലെങ്കില്‍...?”
“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”
പ്രണയം വളരെ നല്ലതാണു പക്ഷേ, പ്രണയത്തിന്റെ പേരില്‍ രക്തസാക്ഷിയാവുന്നത് അത്ര നല്ല കാര്യമല്ല..
ഞാന്‍ പറഞ്ഞു...
“സൈനബ..”
“ഉം....”അവള്‍ മൂളി..
“സുഹറ...”
“ഉം..ഉം....”വീണ്ടും മൂളി...
“സാറാമ്മ...”
“ഉമ്മ്മ്മ്മ്മ്മ്മ്ം....”ഉച്ചത്തില്‍ മൂളീ...
“ഫെര്‍മിനാന്‍ഡാ ഡാസാ...”
ഇത്തവണ മൂളല്‍ കേട്ടില്ല. അയാള്‍ തല ചെരിച്ച് നോക്കിയപ്പോള്‍ അവള്‍ അമ്പരന്നിരിക്കുന്നു... “ഏതവളാ അവള്‍...? നമ്മുടെ നാട്ടുകാരിയല്ലേ...?”
ഞാന്‍ ചിരിച്ചു...
“എന്തിനാ മനുഷ്യേനേ ഞാന്‍ ഇത്രയും സ്നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്...?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ...? സമയാ സമയം ചായ കാപ്പി പലഹാരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ ?”
“ഉണ്ട്...”
“നിങ്ങടെ കുഞ്ഞിനെ പെറ്റ് പൊന്നുപോലെ വളര്‍ത്തുന്നില്ലേ...?”
“ഉണ്ട്...”
ഇത്തവണ അവള്‍ അതി രൂക്ഷമായും പൈശാചികമായും അയാളെ ആക്രമിച്ചു...
“കാരണം പറ...എന്നേത്തിന്റെ സൂക്കേടാ നിങ്ങള്‍ക്ക്...?”
“എടീ, ഞാന്‍ സൈനബയെ പ്രണയിക്കുന്നത്... മുച്ചീട്ടു കളിക്കാരന്റെ രൂപാച്ചീട്ടില്‍ സൂചിക്ക് തുളയിട്ട് എന്നെ വിജയിപ്പിക്കാന്‍...”
“ങേ.....” അവളുടെ ഒരു കണ്ണ് ചെറുതായി
“സുഹറയെ പ്രണയിക്കുന്നത്.... എന്റെ കാലില്‍ പരു വരുമ്പോള്‍ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും ആറ്റാന്‍....”
“അയിനു ഞാനില്ലേ....?”
“നീ എന്റെ പരുക്കില്‍ ചുംബിക്കുമോ...?”
“അയ്യേ..... അങ്ങനെ വന്നാല്‍ ആശൂത്രീ കൊണ്ടെ കീറിച്ച് മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം...!”
“അപ്പോള്‍ സാറാമ്മയെ പ്രണയിക്കുന്നതോ...?”
“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍... അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍......”
ഇത്തവണ അവള്‍ എന്നെ തുറിച്ച് നോക്കുകയും അമ്പരക്കുകയും ചെയ്യ്തൂ...
“എന്നാ ആ മാദാമ്മയെ എന്നേത്തിനാ പ്രണയിക്കുന്നെ....?”
“അത് വയസ്സുകാലത്ത് എന്റെ പുറം ചൊറിഞ്ഞ് തരാന്‍.....”
“അപ്പോള്‍ അപ്പോള്‍ ഞാനോ...?”
അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ...
“നീ ഷെഹറസാദ്.....!
ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍.... കഥയായ് മാറേണ്ടവള്‍....”
“ഇല്ല...!
ഞാന്‍ ഞാനാണു......... ഞാനൊരു ഷെഹറസാദുമല്ല....
സാറ് സാറിന്റെ പ്രണയിനികളുമായി സുഖിച്ചോ....ഞാന്‍ എന്റെ കൊച്ചിനെ താരാട്ടുപാടിയുറക്കട്ടെ ... അതിനു നിങ്ങടെ കാമുകിമാരൊന്നും വരില്ലെ’ന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ നടന്നകന്നപ്പോള്‍..........
പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു....!
“എടീ, നിന്നെ സ്നേഹിക്കുന്ന ഓരോ തുള്ളിച്ചോരയുമാണു ഈ കൊതുകെന്ന കശ്മലന്‍ വലിച്ച് കുടിക്കുന്നത്...”
“പിന്നെ പിന്നെ എന്നോടീ പുന്നാരം പോലെ നാടു നീളെ നടന്ന് പുന്നാരം പറഞ്ഞ് ഇപ്പോള്‍ എത്രയാ നിങ്ങള്‍ക്ക് കാമുകിമാര്‍... നിങ്ങടെ ചോരമുഴുവന്‍ കൊതുകും മൂട്ടയും അട്ടയും രസിച്ച് കുടിച്ച് പോകട്ടെ...”
അവള്‍ അനങ്ങുന്നില്ല... മടി മൂത്ത് ഞാന്‍ കൊതുകിന്റെ വയറ്റില്‍ നിറയുന്ന എന്റെ ചോരയുടെ കാര്യമോര്‍ത്തിരുന്നു. ഓരോതുള്ളിച്ചോരക്കും പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബഷീര്‍ വചനം ഓര്‍ത്ത് മിണ്ടാതിരുന്നു.......
"ഠപ്പോ" പൂരത്തിനു ഇരുട്ടമിട്ട് പൊട്ടുന്നതിലും ഉച്ചത്തിലും ആഘാതത്തിലും അവള്‍ എന്റെ പുറത്ത് ആഞ്ഞടിച്ചു... കൊതുക് ചത്തില്ല. അത് മൂളിമൂളി ഞങ്ങള്‍ക്ക് ചുറ്റും പറന്നു...
അവള്‍ ആഹ്ലാദിച്ച് ചിരിച്ചു.. ഞാനൊന്നും മിണ്ടാതെ വേദന സഹിച്ചിരുന്നു... “കാമുകിമാരെക്കുറിച്ചോര്‍ത്തിരിക്കുവാണോ...?”
“ഉം...”
“അവളുമാരുടെ പേരൊക്കെയൊന്ന് പറഞ്ഞേ...?”
“എന്തിനാടീ...?”
“അവളുമാരുടെ തലയില്‍ ആറ്റം ബോംബിടാന്‍...”
“പറഞ്ഞില്ലെങ്കില്‍...?”
“നിങ്ങടെ തലയില്‍ ഞാനാ ബോംബിടും..!”
പ്രണയം വളരെ നല്ലതാണു പക്ഷേ, പ്രണയത്തിന്റെ പേരില്‍ രക്തസാക്ഷിയാവുന്നത് അത്ര നല്ല കാര്യമല്ല..
ഞാന്‍ പറഞ്ഞു...
“സൈനബ..”
“ഉം....”അവള്‍ മൂളി..
“സുഹറ...”
“ഉം..ഉം....”വീണ്ടും മൂളി...
“സാറാമ്മ...”
“ഉമ്മ്മ്മ്മ്മ്മ്മ്ം....”ഉച്ചത്തില്‍ മൂളീ...
“ഫെര്‍മിനാന്‍ഡാ ഡാസാ...”
ഇത്തവണ മൂളല്‍ കേട്ടില്ല. അയാള്‍ തല ചെരിച്ച് നോക്കിയപ്പോള്‍ അവള്‍ അമ്പരന്നിരിക്കുന്നു... “ഏതവളാ അവള്‍...? നമ്മുടെ നാട്ടുകാരിയല്ലേ...?”
ഞാന്‍ ചിരിച്ചു...
“എന്തിനാ മനുഷ്യേനേ ഞാന്‍ ഇത്രയും സ്നേഹിച്ചിട്ടും ഈ നാടു നീളെ നടന്ന് പ്രണയിക്കുന്നത്...?എന്റെ പ്രണയത്തില്‍ വല്ല കലര്‍പ്പുമുണ്ടോ...? സമയാ സമയം ചായ കാപ്പി പലഹാരങ്ങള്‍ ഉണ്ടാക്കിത്തരുന്നില്ലേ ?”
“ഉണ്ട്...”
“നിങ്ങടെ കുഞ്ഞിനെ പെറ്റ് പൊന്നുപോലെ വളര്‍ത്തുന്നില്ലേ...?”
“ഉണ്ട്...”
ഇത്തവണ അവള്‍ അതി രൂക്ഷമായും പൈശാചികമായും അയാളെ ആക്രമിച്ചു...
“കാരണം പറ...എന്നേത്തിന്റെ സൂക്കേടാ നിങ്ങള്‍ക്ക്...?”
“എടീ, ഞാന്‍ സൈനബയെ പ്രണയിക്കുന്നത്... മുച്ചീട്ടു കളിക്കാരന്റെ രൂപാച്ചീട്ടില്‍ സൂചിക്ക് തുളയിട്ട് എന്നെ വിജയിപ്പിക്കാന്‍...”
“ങേ.....” അവളുടെ ഒരു കണ്ണ് ചെറുതായി
“സുഹറയെ പ്രണയിക്കുന്നത്.... എന്റെ കാലില്‍ പരു വരുമ്പോള്‍ അടുത്തിരുന്ന് ഊതിയൂതി അതിന്റെ നീറ്റലും വേദനയും ആറ്റാന്‍....”
“അയിനു ഞാനില്ലേ....?”
“നീ എന്റെ പരുക്കില്‍ ചുംബിക്കുമോ...?”
“അയ്യേ..... അങ്ങനെ വന്നാല്‍ ആശൂത്രീ കൊണ്ടെ കീറിച്ച് മരുന്ന് വെച്ച് ഇഞ്ചക്ഷനെടുക്കണം...!”
“അപ്പോള്‍ സാറാമ്മയെ പ്രണയിക്കുന്നതോ...?”
“ഞാന്‍ സമ്പാദിച്ചുകൊണ്ടുവരുന്നതെല്ലാം ചെലവാക്കാതെ സൂക്ഷിച്ചുവെക്കാന്‍... അവസാനം എനിക്ക് അതൊരു പ്രണയലേഖനമായി തരാന്‍......”
ഇത്തവണ അവള്‍ എന്നെ തുറിച്ച് നോക്കുകയും അമ്പരക്കുകയും ചെയ്യ്തൂ...
“എന്നാ ആ മാദാമ്മയെ എന്നേത്തിനാ പ്രണയിക്കുന്നെ....?”
“അത് വയസ്സുകാലത്ത് എന്റെ പുറം ചൊറിഞ്ഞ് തരാന്‍.....”
“അപ്പോള്‍ അപ്പോള്‍ ഞാനോ...?”
അവളുടെ കരച്ചിലിന്റെ ചീളുകള്‍ നെഞ്ചിനെ കീറുമ്പോള്‍ ഞാന്‍ പറഞ്ഞൂ...
“നീ ഷെഹറസാദ്.....!
ഓരോ രാവുകളില്‍ എനിക്കായ് കഥ പറയേണ്ടവള്‍.... കഥയായ് മാറേണ്ടവള്‍....”
“ഇല്ല...!
ഞാന്‍ ഞാനാണു......... ഞാനൊരു ഷെഹറസാദുമല്ല....
സാറ് സാറിന്റെ പ്രണയിനികളുമായി സുഖിച്ചോ....ഞാന്‍ എന്റെ കൊച്ചിനെ താരാട്ടുപാടിയുറക്കട്ടെ ... അതിനു നിങ്ങടെ കാമുകിമാരൊന്നും വരില്ലെ’ന്ന് പരിഭവിച്ച് ചാടിത്തുള്ളിയവള്‍ നടന്നകന്നപ്പോള്‍..........
പഴയ കൊതുക് ധൈര്യത്തോടെ പറന്നു വന്ന് എന്റെ നെഞ്ചില്‍ നിന്നും ചോരകുടിക്കാന്‍ തുടങ്ങിയിരുന്നു....!
ഒരു ഗസല്‍ കീര്‍ത്തനം പോലെ...
ഇന്നലെ രാത്രി അന്ന ദാസ്തേവസ്കിയുമായി പിണങ്ങി. സ്വര്‍ഗ്ഗത്തിലെത്തിയതിനു ശേഷം ദാസ്തേവസ്കി പഴയതുപോലെ എഴുത്തൊന്നുമില്ല. ദൈവവുമായി ചുമ്മാ സംസാരിച്ചിരിക്കും. അല്ലെങ്കില്‍ ചൂതു കളിക്കും. ലോകത്ത് നിന്നും പഠിച്ച അടവുകള്‍ക്ക് മുന്നില്‍ എപ്പോഴും ദൈവം തോറ്റുകൊണ്ടിരുന്നു. പന്തായം വെച്ച് കിട്ടുന്ന മഞ്ചാടിക്കുരുകൊണ്ട് ദാസ്തേവസ്കിയുടെ വീട് നിറഞ്ഞൂ... 'മനുഷേനേ, നിങ്ങള്‍ മറ്റുവല്ലതും പന്തയം വെച്ച് കളിക്കാന്‍' അന്ന എത്ര വട്ടം പറഞ്ഞിട്ടും ദാസ്തേവസ്കിക്കൊരു കൂസലുമില്ല. ഈയിടെയായ് താടിയിലെ പേന്‍ എടുത്തുകളയാന്‍ പോലും അന്നക്ക് ദാസ്തേവസ്കിയെ കിട്ടുന്നില്ല.
ഇന്നലെ രാത്രി ഒന്നും രണ്ടും പറഞ്ഞ് അന്ന വീടുവിട്ടിറങ്ങി.. ലോകത്ത് എന്തൊക്കെ സന്തോഷത്തോടെ ജീവിച്ചതാണു. ഗോതമ്പ് വയലുകള്‍ പൂത്തുലഞ്ഞ് നിന്നതിനു നടുവിലൂടെ ഫുള്‍പ്പാവാടയും ധരിച്ച് നടന്നതും കച്ചിത്തുറുവിന്റെ മണമാസ്വദിച്ച് രാവില്‍ ചന്ദ്രനെ നോക്കിയിരുന്നതും അപ്പോള്‍ ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ദാസ്തേവസ്കി തന്നോട് സംസാരിച്ചതും.. അതില്‍ പലതും അന്ന എഴുതിയില്ല, മനസ്സില്‍ സൂക്ഷിച്ചു. എല്ലാം അങ്ങനെ വായനക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ പിന്നെ അന്നക്ക് എന്ത് പ്രസക്തി. അതിനാല്‍ ലോകം കേള്‍ക്കാത്ത ധാരാളം പളുങ്കുവാക്കുകളുടെ ഒരു ശേഖരം തന്നിലുണ്ടെന്ന് അന്ന അഹങ്കരിച്ചു.. അത് അറിയാവുന്നത് ദൈവത്തിനുമാത്രം.. ആ കുശുമ്പുകൊണ്ടാണു ദൈവം ദാസ്തേവസ്കിയെ സ്വര്‍ഗ്ഗത്തിലും ചൂതില്‍ മയക്കിയിട്ടിരിക്കുന്നത്.. അന്നക്ക് ദൈവത്തിനോട് ദേഷ്യം വന്നു.. അവള്‍ നിലത്തു പടര്‍ന്നു കിടന്ന ഒരു പച്ചപ്പുല്ലെടുത്ത് ഒരു കടികൊടുത്തു.
സ്വര്‍ഗ്ഗത്തിലേക്ക് കുനിഞ്ഞപ്പോള്‍ ഒരു താക്കോല്‍ അന്ന കണ്ടു. നല്ല ഇരുമ്പില്‍ പണിതിരിക്കുന്നു. താക്കോല്‍ എന്നും അന്നയുടെ ദൗര്‍ബല്യമാണല്ലോ. അന്നയത് തിരിച്ചും മറിച്ചും നോക്കി.. ഇനി പത്രോസ് ചേട്ടന്റെ കൈയ്യില്‍ നിന്നും വീണുപോയതാണോ ആവോ ? ഹേയ്, സ്വര്‍ഗ്ഗത്തിന്റെ വാതിലിന്റെ പൂട്ട് ഈ അടുത്ത കാലത്ത് 'കമ്പ്യൂട്ടറൈസ്ഡ്' ആക്കിയെന്നും അതിന്റെ 'പാസ്‌വേര്‍ഡാ'ണു ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അന്നയോര്‍ത്തു.. ആ പാസ്‌വേര്‍ഡ് പത്രോസ് ചേട്ടന്‍, ക്രിസ്തു ചോദിച്ചിട്ടുപോലും കൊടുത്തില്ലെന്നും 'ഹാക്കേഴ്സി'നെവെച്ച് അത് തകര്‍ത്താലോ എന്ന് ക്രിഷ്ണനും ക്രിസ്തുവും തമ്മില്‍ ഗൂഡാലോചന നടത്തിയെന്നുമൊക്കെ സ്വര്‍ഗ്ഗത്തില്‍ നാരദന്‍ പറഞ്ഞ് നടന്നിരുന്നു.
താക്കോല്‍ കോര്‍ത്തിരിക്കുന്ന വളയത്തില്‍ മറ്റൊരു പിച്ചളത്തകിടും അതില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നതും അന്ന കണ്ടു. ബേപ്പൂര്‍ സുല്‍ത്താന്‍/ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെയും സുല്‍ത്താന്‍ .. വീട്ട് നമ്പര്‍ പതിമൂന്ന്... അന്ന പതിമൂന്നാം നമ്പര്‍ വീടു തപ്പി നടന്നു... വലിയൊരു ഗേറ്റ്.. അവള്‍ നോക്കിയപ്പോള്‍ ആരുമില്ല. വാതില്‍ തുറന്നപ്പോള്‍ കിണിം! കിണിം! കിണിം! എന്ന് മൂന്ന് തവണ ബെല്ലുമുഴങ്ങി... അതിവിശാലമായ ഒരു പുല്പ്പരപ്പിലേക്കാണു അന്ന പ്രവേശിച്ചത്. അകലെ ഒരു ചെറിയ വീട്.. അതിന്റെ മുറ്റത്ത് നിറയെ ചെടികള്‍.. സ്വര്‍ഗ്ഗത്ത് പരിചയമില്ലാത്തവ.. അന്ന ഒരോ പൂവും വാസനിച്ച് നോക്കി.. ആഹാ! മൂക്ക് പൂവിനെ വിടുന്നില്ല.. ചില ഇലകള്‍ പറിച്ച് ചവച്ചു നോക്കി.. നല്ല പുളിപ്പ്..നാക്ക് നാണിച്ചുപോയി.. കൊള്ളാമല്ലോ..
അകലെ ഒരു മരത്തിനു ചുവട്ടില്‍ ഒരു ചാരുകസേരയില്‍ ഒരാള്‍ മയങ്ങുന്നു... അന്ന അരികിലെത്തിയപ്പോള്‍ ഒരു കടലാസില്‍ എന്തോ എഴുതി വെച്ചിരിക്കുന്നു....
'സ്വര്‍ഗ്ഗത്തിലെ മൂപ്പിലാന്‍ ദൈവം അറിയുന്നതിനു. നിനക്കെതിരെ ഒരു വിപ്ലവം പ്ലാന്‍ ചെയ്യുന്ന വിവരം നിന്നെ അറിയിക്കാനാണു ഈ കത്തെഴുതുന്നത്. സ്വര്‍ഗ്ഗത്തിലെ ഒരു ഹൂറിമാരും പല്ലുതേക്കാറില്ല. ഓളുമാരു അരികിലൂടെ വരുമ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെടുകയാണു ചെയ്യുന്നത്.. ഇവിടെ ലഭിക്കുന്ന കള്ള് കുടിച്ചാലൊന്നും പൂസാവുന്നില്ലെന്ന് മഴവില്ല് അയ്യപ്പന്‍ ( ഓനു ലോകത്ത് വെച്ച് ഒരു പേരുകൊടുക്കാന്‍ പറ്റീല്ല.. അതോണ്ട് ഇവിടിരുന്ന് കൊടുത്തതാ..) പറഞ്ഞു നടക്കുന്നു. മസാല ദോശയിലെ മാവു വേകുന്നില്ല എന്നാണു വി.കെ.എന്റെ പരാതി. നിന്റെ മറ്റേ രാജ്യത്തെ മൂരാച്ചികള്‍ തിന്നുന്നതുപോലെ തിന്നാനൊന്നും ഞങ്ങളെ കിട്ടില്ല. സര്‍വ്വ ജനങ്ങള്‍ക്കും ഒരേ ഭക്ഷണം എന്ന ഏര്‍പ്പാടൊന്നും ഇനി നടക്കില്ല. ഞങ്ങള്‍ക്ക് നല്ല എരിവും പുളിയും ഉപ്പുമൊക്കെയുള്ള ഭക്ഷണം ഉടനെ എത്തിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ കീഴിലുള്ള സകലമാന മനുഷ്യരെയും സംഘടിപ്പിച്ച് നിനക്കെതിരെ വിപ്ലവം നടത്തുകയും സ്വര്‍ഗ്ഗം കീഴടക്കി ഭരിക്കുകയും ചെയ്യുന്നതായിരിക്കും... സൂക്ഷിച്ചോ മോനേ...കൂട്ടത്തില്‍ ഉടുക്കാന്‍ കൈലിയും എത്തിച്ച് തരണം... ലാല്‍ സലാം '
അന്നക്ക് കത്ത് വായിച്ച് ഇഷ്ടമായി. കസേരയില്‍ കിടക്കുന്ന ആളോട് തന്നെ സ്റ്റെനോ ആക്കാമോ എന്ന് ചോദിക്കാന്‍ അന്ന തീരുമാനിച്ചു.. ചുമച്ചു.. ബഷീര്‍ കുലുങ്ങിയില്ല.. ഒന്നൂടെ ചുമച്ചു... ബഷീര്‍ തിരിഞ്ഞ് കിടന്നു.. അന്നയൊരു കല്ലെടുത്ത് ഒറ്റയേറുകൊടുത്തു...
"ഹേയ്," ബഷീര്‍ ചാടിയെണീറ്റു.. മുന്നില്‍ ഒരു ഗോതമ്പ് നിറമുള്ള സുന്ദരി..
ബഷീര്‍ അവളെ നോക്കി ചോദിച്ചു... "അനുവാദമില്ലാതെ എങ്ങനെ അകത്തു വന്നൂ..?"
"ഞാന്‍ ഈ താക്കോല്‍ തരാന്‍ വന്നതാ... അങ്ങയുടെ വീടിന്റെയും ഹൃദയത്തിന്റെയും താക്കോല്‍... "
ബഷീറിനു ആളെ മനസ്സിലായി.. ദാസ്തേവസ്കിയുടെ ഭാര്യ...
"കുത്തിയിരിക്ക്.."
അന്ന മരത്തിന്റെ വേരിലിരുന്നു..
"ഈ മരത്തിന്റെ പേരെന്താ?" അന്ന ചോദിച്ചു..
"മാങ്കോസ്റ്റിന്‍.. ഭൂമിയില്‍ നിന്നും വരുത്തിയതാ.."
"ഓഹോ...!" അന്ന മുകളിലേക്ക് നോക്കി, മാങ്കോസ്റ്റിന്‍ തലകുലുക്കി അവളെ വന്ദിച്ചു..
"സുലൈമാനി വേണോ ?"
അന്നക്ക് കാര്യം മനസ്സിലായില്ല..
ബഷീര്‍ ഒരു ഗ്ലാസില്‍ സുലൈമാനി പകര്‍ന്നപ്പോള്‍ അന്ന വിചാരിച്ചു.. പ്രഭാത സൂര്യനെ പൊടിച്ചെടുത്ത് കലക്കിയെടുത്തതോ ?
ചോന്നു തുടുത്ത ചുണ്ടുകളാല്‍ അന്ന സുലൈമാനി പതിയെ കുടിച്ചു..
മഞ്ഞിലും നിലാവിലും കുഴഞ്ഞ രാവില്‍ ഗോതമ്പ് നിറമുള്ള സുന്ദരിയുടെ ചോന്ന ചുണ്ടുകള്‍ സുലൈമാനിയുടെ മധുരമാസ്വദിച്ച് ചിരിച്ചു..
ബഷീര്‍ പറഞ്ഞൂ...
"ഹോ! നിലാവിനെന്തൊരു വെട്ടം.."
അന്ന വീണ്ടും വീണ്ടും ചിരിച്ച് നിലാവിനെ വീണ്ടും വീണ്ടും തോല്പിച്ചു..
"പാട്ടുകേള്‍ക്കണോ...?"
ബഷീര്‍ ചോദിച്ചു..
അന്ന തലകുലുക്കി...
ഗ്രാമഫോണ്‍ കറക്കി ചാര്‍ജ്ജ് ചെയ്യ്‌ത് ബഷീര്‍ അതില്‍ റെക്കോര്‍ഡ് വെച്ചു... രാവില്‍ പാട്ടൊഴുകി..
'സോജാ രാജകുമാരീ...........'
ബഷീര്‍ കണ്ണടച്ച് തലയാട്ടി രസിച്ചു.. അന്ന കണ്ണടക്കാതെ പാട്ടിന്റെ താളത്തില്‍ ലയിച്ചു..
അന്ന വിചാരിച്ചു... ഈ സ്വര്‍ഗ്ഗമൊന്നും ഒരു സ്വര്‍ഗ്ഗമല്ല...
ബഷീര്‍ അത് പറഞ്ഞു..
"ഈ മൂരാച്ചി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിരുന്നു ഭൂമി..."
അന്നയും ബഷീറും ഒരുമിച്ച് വിഷാദിച്ച് ചിരിച്ചു.. പിന്നെ രണ്ടുപേരും വിഷാദം വിട്ട് ചിരിച്ചു..
അന്ന ചോദിച്ചു..
"എന്നെ താങ്കളുടെ സ്റ്റെനോ ആക്കാമോ ? താങ്കള്‍ എഴുതുന്ന കഥയൊക്കെ ഞാന്‍ പകര്‍ത്തി എഴുതാം.."
ബഷീര്‍ പറഞ്ഞൂ:
"എനിക്ക് എഴുതാന്‍ ആരുടെയും സഹായമൊന്നും ആവശ്യമില്ല.. നിനക്ക് ബിരിയാണിയും സുലൈമാനിയും ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ഇവിടെ നിന്നോ .. "
" ആ പരിപാടിയൊന്നും അറിയില്ല.." അന്ന തുടര്‍ന്നു...
"ദാസ്തേവസ്കി പറഞ്ഞതൊക്കെ ഞാനാണു എഴുതിയത്.. ഞാന്‍ അങ്ങേക്ക് വേണ്ടി എഴുതിയാല്‍ അങ്ങയും പ്രശസ്തനാവും.."
ബഷീര്‍ ആലോചിച്ചു...
"എന്നാല്‍ എഴുതിക്കോ..."
സര്‍ഗ്ഗത്തിന്റെ അവകാശികള്‍... അന്ന പേരെഴുതി ചുവട്ടില്‍ വരച്ചു. സന്ധ്യമയങ്ങിയപ്പോള്‍ സഖാവ് മൂര്‍ഖന്‍ പുറത്തിറങ്ങി. അന്ന വേഗം വേഗം എഴുതി.. അണ്ഡ കടാഹം... അന്നയുടെ പെന്‍സില്‍ മുന ഒടിഞ്ഞു.. വീണ്ടും കൂര്‍പ്പിച്ചു... എഴുതി വീണ്ടും പെന്‍സില്‍ മുന ഒടിഞ്ഞു...
"എന്തേ നിര്‍ത്തിയേ?" ബഷീര്‍ ചോദിച്ചു..
"ഈ വാക്ക് എഴുതാന്‍ പറ്റുന്നില്ല" അന്ന പറഞ്ഞു..
"ആ വാക്ക് എഴുതാതെ കഥയില്ല."
"ആ വാക്ക് ഒഴിവാക്കണം..."അന്ന ചിണുങ്ങി..
"അതൊന്നും പറ്റില്ല... മര്യാദക്ക് എഴുത്... അണ്ഡകടാഹം ഇല്ലാതെ എന്തോന്ന് ലൊട്ടുലൊടുക്ക് കഥ.."
അന്ന വീണ്ടും ശ്രമിച്ചു. പരാജയപ്പെട്ടു...
"അന്നയേ.......... അന്നക്കുട്ടിയേ...." മതിലിനപ്പുറത്തു നിന്നും ദാസ്തെവസ്കിയുടെ ഉച്ചത്തിലുള്ള വിളി..
"ആരാഡാ അവിടെ..?" ബഷീര്‍ വിളിച്ചു ചോദിച്ചു...
"ദാസ്തേവസ്കിയാ..."
"കേറിവാടോ.."
ദാസ്തേവസ്കി കയറി വന്നപ്പോള്‍ ബഷീര്‍ എണീറ്റ് നെഞ്ചില്‍ ചേര്‍ത്തു..
അന്ന പരിഭവിച്ച് പരിഭവിച്ച് ദാസ്തേവസ്കിയെ നോക്കി.. ദാസ്തേവസ്കി അപ്പോള്‍ കുരിശില്‍ നിന്നുമിറക്കിക്കിടത്തിയ ക്രിസ്തുവിന്റെ ഭാവത്തില്‍ അന്നയേയും...
ബഷീര്‍ ഇടപെട്ടു...
"ഇച്ചിരി സുലൈമാനി കൊട് നിന്റെ കെട്ടിയോനു..."
അന്ന ഇച്ചിരിയൊന്നും ആക്കാന്‍ പോയില്ല.. വെട്ടു ഗ്ലാസ് നിറയെ സുലൈമാനിയൊഴിച്ച് കൊടുത്തു..
അത് ഒറ്റശ്വാസത്തില്‍ കുടിച്ച് ദാസ്തേവസ്കി നെടുവീര്‍പ്പിട്ട് അന്നയെ പാളി നോക്കി.. അന്ന ഗൗരവം വിട്ടില്ല.
ബഷീര്‍ ദൈവത്തിനെഴുതി വെച്ചിരുന്ന കത്തെടുത്ത് ദാസ്തേവസ്കിയെ കാണിച്ചു..
വായിച്ച് വരവേ ദാസ്തേവസ്കിയുടെ മുഖം ചുവന്നു തുടുത്തു.. ഒപ്പം ചിരിയും..
അന്നയെ ചൂണ്ടി ദാസ്തേവസ്കി ചിരിച്ചു.. ബഷീറിനോട് പറഞ്ഞൂ...
"ഇവളും പല്ലു തേക്കാറില്ല.."
അന്ന പെട്ടന്ന് പരിഭവിച്ചും ദേഷ്യപ്പെട്ടും ഇറങ്ങി നടന്നപ്പോള്‍ ബഷീര്‍ വിളിച്ചു പറഞ്ഞൂ..
"അന്നേ നില്‍ക്കൂ.."
അന്ന നിന്നു..
"ദാ, ആ റോസാപ്പൂവ് പറിച്ചെടുത്തോളൂ... അത് നിനക്കാണു..."
അന്ന ആ പനിനീര്‍പ്പൂവ് ഇറുത്തെടുത്തു...മഞ്ഞുതുള്ളികള്‍ ഇതളുകളില്‍ ഉറങ്ങിക്കിടന്നിരുന്നു..
ബഷീര്‍ അപ്പോള്‍ വിചാരിച്ചു.. 'ഞാന്‍ ചോദിക്കില്ല ഈ പൂവ് നീ എന്തു ചെയ്യ്‌തൂ എന്ന്..'
ദാസ്തേവസ്കി അപ്പോള്‍ ദൈവത്തിനെഴുതിയ കത്തിന്റെ ചുവട്ടില്‍ ഒപ്പ് വെക്കുകയായിരുന്നു...
ഇന്നലെ രാത്രി ഒന്നും രണ്ടും പറഞ്ഞ് അന്ന വീടുവിട്ടിറങ്ങി.. ലോകത്ത് എന്തൊക്കെ സന്തോഷത്തോടെ ജീവിച്ചതാണു. ഗോതമ്പ് വയലുകള്‍ പൂത്തുലഞ്ഞ് നിന്നതിനു നടുവിലൂടെ ഫുള്‍പ്പാവാടയും ധരിച്ച് നടന്നതും കച്ചിത്തുറുവിന്റെ മണമാസ്വദിച്ച് രാവില്‍ ചന്ദ്രനെ നോക്കിയിരുന്നതും അപ്പോള്‍ ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ദാസ്തേവസ്കി തന്നോട് സംസാരിച്ചതും.. അതില്‍ പലതും അന്ന എഴുതിയില്ല, മനസ്സില്‍ സൂക്ഷിച്ചു. എല്ലാം അങ്ങനെ വായനക്കാര്‍ക്ക് വിട്ടുകൊടുത്താല്‍ പിന്നെ അന്നക്ക് എന്ത് പ്രസക്തി. അതിനാല്‍ ലോകം കേള്‍ക്കാത്ത ധാരാളം പളുങ്കുവാക്കുകളുടെ ഒരു ശേഖരം തന്നിലുണ്ടെന്ന് അന്ന അഹങ്കരിച്ചു.. അത് അറിയാവുന്നത് ദൈവത്തിനുമാത്രം.. ആ കുശുമ്പുകൊണ്ടാണു ദൈവം ദാസ്തേവസ്കിയെ സ്വര്‍ഗ്ഗത്തിലും ചൂതില്‍ മയക്കിയിട്ടിരിക്കുന്നത്.. അന്നക്ക് ദൈവത്തിനോട് ദേഷ്യം വന്നു.. അവള്‍ നിലത്തു പടര്‍ന്നു കിടന്ന ഒരു പച്ചപ്പുല്ലെടുത്ത് ഒരു കടികൊടുത്തു.
സ്വര്‍ഗ്ഗത്തിലേക്ക് കുനിഞ്ഞപ്പോള്‍ ഒരു താക്കോല്‍ അന്ന കണ്ടു. നല്ല ഇരുമ്പില്‍ പണിതിരിക്കുന്നു. താക്കോല്‍ എന്നും അന്നയുടെ ദൗര്‍ബല്യമാണല്ലോ. അന്നയത് തിരിച്ചും മറിച്ചും നോക്കി.. ഇനി പത്രോസ് ചേട്ടന്റെ കൈയ്യില്‍ നിന്നും വീണുപോയതാണോ ആവോ ? ഹേയ്, സ്വര്‍ഗ്ഗത്തിന്റെ വാതിലിന്റെ പൂട്ട് ഈ അടുത്ത കാലത്ത് 'കമ്പ്യൂട്ടറൈസ്ഡ്' ആക്കിയെന്നും അതിന്റെ 'പാസ്‌വേര്‍ഡാ'ണു ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അന്നയോര്‍ത്തു.. ആ പാസ്‌വേര്‍ഡ് പത്രോസ് ചേട്ടന്‍, ക്രിസ്തു ചോദിച്ചിട്ടുപോലും കൊടുത്തില്ലെന്നും 'ഹാക്കേഴ്സി'നെവെച്ച് അത് തകര്‍ത്താലോ എന്ന് ക്രിഷ്ണനും ക്രിസ്തുവും തമ്മില്‍ ഗൂഡാലോചന നടത്തിയെന്നുമൊക്കെ സ്വര്‍ഗ്ഗത്തില്‍ നാരദന്‍ പറഞ്ഞ് നടന്നിരുന്നു.
താക്കോല്‍ കോര്‍ത്തിരിക്കുന്ന വളയത്തില്‍ മറ്റൊരു പിച്ചളത്തകിടും അതില്‍ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നതും അന്ന കണ്ടു. ബേപ്പൂര്‍ സുല്‍ത്താന്‍/ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെയും സുല്‍ത്താന്‍ .. വീട്ട് നമ്പര്‍ പതിമൂന്ന്... അന്ന പതിമൂന്നാം നമ്പര്‍ വീടു തപ്പി നടന്നു... വലിയൊരു ഗേറ്റ്.. അവള്‍ നോക്കിയപ്പോള്‍ ആരുമില്ല. വാതില്‍ തുറന്നപ്പോള്‍ കിണിം! കിണിം! കിണിം! എന്ന് മൂന്ന് തവണ ബെല്ലുമുഴങ്ങി... അതിവിശാലമായ ഒരു പുല്പ്പരപ്പിലേക്കാണു അന്ന പ്രവേശിച്ചത്. അകലെ ഒരു ചെറിയ വീട്.. അതിന്റെ മുറ്റത്ത് നിറയെ ചെടികള്‍.. സ്വര്‍ഗ്ഗത്ത് പരിചയമില്ലാത്തവ.. അന്ന ഒരോ പൂവും വാസനിച്ച് നോക്കി.. ആഹാ! മൂക്ക് പൂവിനെ വിടുന്നില്ല.. ചില ഇലകള്‍ പറിച്ച് ചവച്ചു നോക്കി.. നല്ല പുളിപ്പ്..നാക്ക് നാണിച്ചുപോയി.. കൊള്ളാമല്ലോ..
അകലെ ഒരു മരത്തിനു ചുവട്ടില്‍ ഒരു ചാരുകസേരയില്‍ ഒരാള്‍ മയങ്ങുന്നു... അന്ന അരികിലെത്തിയപ്പോള്‍ ഒരു കടലാസില്‍ എന്തോ എഴുതി വെച്ചിരിക്കുന്നു....
'സ്വര്‍ഗ്ഗത്തിലെ മൂപ്പിലാന്‍ ദൈവം അറിയുന്നതിനു. നിനക്കെതിരെ ഒരു വിപ്ലവം പ്ലാന്‍ ചെയ്യുന്ന വിവരം നിന്നെ അറിയിക്കാനാണു ഈ കത്തെഴുതുന്നത്. സ്വര്‍ഗ്ഗത്തിലെ ഒരു ഹൂറിമാരും പല്ലുതേക്കാറില്ല. ഓളുമാരു അരികിലൂടെ വരുമ്പോള്‍ ഞാന്‍ ഓടി രക്ഷപ്പെടുകയാണു ചെയ്യുന്നത്.. ഇവിടെ ലഭിക്കുന്ന കള്ള് കുടിച്ചാലൊന്നും പൂസാവുന്നില്ലെന്ന് മഴവില്ല് അയ്യപ്പന്‍ ( ഓനു ലോകത്ത് വെച്ച് ഒരു പേരുകൊടുക്കാന്‍ പറ്റീല്ല.. അതോണ്ട് ഇവിടിരുന്ന് കൊടുത്തതാ..) പറഞ്ഞു നടക്കുന്നു. മസാല ദോശയിലെ മാവു വേകുന്നില്ല എന്നാണു വി.കെ.എന്റെ പരാതി. നിന്റെ മറ്റേ രാജ്യത്തെ മൂരാച്ചികള്‍ തിന്നുന്നതുപോലെ തിന്നാനൊന്നും ഞങ്ങളെ കിട്ടില്ല. സര്‍വ്വ ജനങ്ങള്‍ക്കും ഒരേ ഭക്ഷണം എന്ന ഏര്‍പ്പാടൊന്നും ഇനി നടക്കില്ല. ഞങ്ങള്‍ക്ക് നല്ല എരിവും പുളിയും ഉപ്പുമൊക്കെയുള്ള ഭക്ഷണം ഉടനെ എത്തിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ കീഴിലുള്ള സകലമാന മനുഷ്യരെയും സംഘടിപ്പിച്ച് നിനക്കെതിരെ വിപ്ലവം നടത്തുകയും സ്വര്‍ഗ്ഗം കീഴടക്കി ഭരിക്കുകയും ചെയ്യുന്നതായിരിക്കും... സൂക്ഷിച്ചോ മോനേ...കൂട്ടത്തില്‍ ഉടുക്കാന്‍ കൈലിയും എത്തിച്ച് തരണം... ലാല്‍ സലാം '
അന്നക്ക് കത്ത് വായിച്ച് ഇഷ്ടമായി. കസേരയില്‍ കിടക്കുന്ന ആളോട് തന്നെ സ്റ്റെനോ ആക്കാമോ എന്ന് ചോദിക്കാന്‍ അന്ന തീരുമാനിച്ചു.. ചുമച്ചു.. ബഷീര്‍ കുലുങ്ങിയില്ല.. ഒന്നൂടെ ചുമച്ചു... ബഷീര്‍ തിരിഞ്ഞ് കിടന്നു.. അന്നയൊരു കല്ലെടുത്ത് ഒറ്റയേറുകൊടുത്തു...
"ഹേയ്," ബഷീര്‍ ചാടിയെണീറ്റു.. മുന്നില്‍ ഒരു ഗോതമ്പ് നിറമുള്ള സുന്ദരി..
ബഷീര്‍ അവളെ നോക്കി ചോദിച്ചു... "അനുവാദമില്ലാതെ എങ്ങനെ അകത്തു വന്നൂ..?"
"ഞാന്‍ ഈ താക്കോല്‍ തരാന്‍ വന്നതാ... അങ്ങയുടെ വീടിന്റെയും ഹൃദയത്തിന്റെയും താക്കോല്‍... "
ബഷീറിനു ആളെ മനസ്സിലായി.. ദാസ്തേവസ്കിയുടെ ഭാര്യ...
"കുത്തിയിരിക്ക്.."
അന്ന മരത്തിന്റെ വേരിലിരുന്നു..
"ഈ മരത്തിന്റെ പേരെന്താ?" അന്ന ചോദിച്ചു..
"മാങ്കോസ്റ്റിന്‍.. ഭൂമിയില്‍ നിന്നും വരുത്തിയതാ.."
"ഓഹോ...!" അന്ന മുകളിലേക്ക് നോക്കി, മാങ്കോസ്റ്റിന്‍ തലകുലുക്കി അവളെ വന്ദിച്ചു..
"സുലൈമാനി വേണോ ?"
അന്നക്ക് കാര്യം മനസ്സിലായില്ല..
ബഷീര്‍ ഒരു ഗ്ലാസില്‍ സുലൈമാനി പകര്‍ന്നപ്പോള്‍ അന്ന വിചാരിച്ചു.. പ്രഭാത സൂര്യനെ പൊടിച്ചെടുത്ത് കലക്കിയെടുത്തതോ ?
ചോന്നു തുടുത്ത ചുണ്ടുകളാല്‍ അന്ന സുലൈമാനി പതിയെ കുടിച്ചു..
മഞ്ഞിലും നിലാവിലും കുഴഞ്ഞ രാവില്‍ ഗോതമ്പ് നിറമുള്ള സുന്ദരിയുടെ ചോന്ന ചുണ്ടുകള്‍ സുലൈമാനിയുടെ മധുരമാസ്വദിച്ച് ചിരിച്ചു..
ബഷീര്‍ പറഞ്ഞൂ...
"ഹോ! നിലാവിനെന്തൊരു വെട്ടം.."
അന്ന വീണ്ടും വീണ്ടും ചിരിച്ച് നിലാവിനെ വീണ്ടും വീണ്ടും തോല്പിച്ചു..
"പാട്ടുകേള്‍ക്കണോ...?"
ബഷീര്‍ ചോദിച്ചു..
അന്ന തലകുലുക്കി...
ഗ്രാമഫോണ്‍ കറക്കി ചാര്‍ജ്ജ് ചെയ്യ്‌ത് ബഷീര്‍ അതില്‍ റെക്കോര്‍ഡ് വെച്ചു... രാവില്‍ പാട്ടൊഴുകി..
'സോജാ രാജകുമാരീ...........'
ബഷീര്‍ കണ്ണടച്ച് തലയാട്ടി രസിച്ചു.. അന്ന കണ്ണടക്കാതെ പാട്ടിന്റെ താളത്തില്‍ ലയിച്ചു..
അന്ന വിചാരിച്ചു... ഈ സ്വര്‍ഗ്ഗമൊന്നും ഒരു സ്വര്‍ഗ്ഗമല്ല...
ബഷീര്‍ അത് പറഞ്ഞു..
"ഈ മൂരാച്ചി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിരുന്നു ഭൂമി..."
അന്നയും ബഷീറും ഒരുമിച്ച് വിഷാദിച്ച് ചിരിച്ചു.. പിന്നെ രണ്ടുപേരും വിഷാദം വിട്ട് ചിരിച്ചു..
അന്ന ചോദിച്ചു..
"എന്നെ താങ്കളുടെ സ്റ്റെനോ ആക്കാമോ ? താങ്കള്‍ എഴുതുന്ന കഥയൊക്കെ ഞാന്‍ പകര്‍ത്തി എഴുതാം.."
ബഷീര്‍ പറഞ്ഞൂ:
"എനിക്ക് എഴുതാന്‍ ആരുടെയും സഹായമൊന്നും ആവശ്യമില്ല.. നിനക്ക് ബിരിയാണിയും സുലൈമാനിയും ഉണ്ടാക്കാന്‍ അറിയാമെങ്കില്‍ ഇവിടെ നിന്നോ .. "
" ആ പരിപാടിയൊന്നും അറിയില്ല.." അന്ന തുടര്‍ന്നു...
"ദാസ്തേവസ്കി പറഞ്ഞതൊക്കെ ഞാനാണു എഴുതിയത്.. ഞാന്‍ അങ്ങേക്ക് വേണ്ടി എഴുതിയാല്‍ അങ്ങയും പ്രശസ്തനാവും.."
ബഷീര്‍ ആലോചിച്ചു...
"എന്നാല്‍ എഴുതിക്കോ..."
സര്‍ഗ്ഗത്തിന്റെ അവകാശികള്‍... അന്ന പേരെഴുതി ചുവട്ടില്‍ വരച്ചു. സന്ധ്യമയങ്ങിയപ്പോള്‍ സഖാവ് മൂര്‍ഖന്‍ പുറത്തിറങ്ങി. അന്ന വേഗം വേഗം എഴുതി.. അണ്ഡ കടാഹം... അന്നയുടെ പെന്‍സില്‍ മുന ഒടിഞ്ഞു.. വീണ്ടും കൂര്‍പ്പിച്ചു... എഴുതി വീണ്ടും പെന്‍സില്‍ മുന ഒടിഞ്ഞു...
"എന്തേ നിര്‍ത്തിയേ?" ബഷീര്‍ ചോദിച്ചു..
"ഈ വാക്ക് എഴുതാന്‍ പറ്റുന്നില്ല" അന്ന പറഞ്ഞു..
"ആ വാക്ക് എഴുതാതെ കഥയില്ല."
"ആ വാക്ക് ഒഴിവാക്കണം..."അന്ന ചിണുങ്ങി..
"അതൊന്നും പറ്റില്ല... മര്യാദക്ക് എഴുത്... അണ്ഡകടാഹം ഇല്ലാതെ എന്തോന്ന് ലൊട്ടുലൊടുക്ക് കഥ.."
അന്ന വീണ്ടും ശ്രമിച്ചു. പരാജയപ്പെട്ടു...
"അന്നയേ.......... അന്നക്കുട്ടിയേ...." മതിലിനപ്പുറത്തു നിന്നും ദാസ്തെവസ്കിയുടെ ഉച്ചത്തിലുള്ള വിളി..
"ആരാഡാ അവിടെ..?" ബഷീര്‍ വിളിച്ചു ചോദിച്ചു...
"ദാസ്തേവസ്കിയാ..."
"കേറിവാടോ.."
ദാസ്തേവസ്കി കയറി വന്നപ്പോള്‍ ബഷീര്‍ എണീറ്റ് നെഞ്ചില്‍ ചേര്‍ത്തു..
അന്ന പരിഭവിച്ച് പരിഭവിച്ച് ദാസ്തേവസ്കിയെ നോക്കി.. ദാസ്തേവസ്കി അപ്പോള്‍ കുരിശില്‍ നിന്നുമിറക്കിക്കിടത്തിയ ക്രിസ്തുവിന്റെ ഭാവത്തില്‍ അന്നയേയും...
ബഷീര്‍ ഇടപെട്ടു...
"ഇച്ചിരി സുലൈമാനി കൊട് നിന്റെ കെട്ടിയോനു..."
അന്ന ഇച്ചിരിയൊന്നും ആക്കാന്‍ പോയില്ല.. വെട്ടു ഗ്ലാസ് നിറയെ സുലൈമാനിയൊഴിച്ച് കൊടുത്തു..
അത് ഒറ്റശ്വാസത്തില്‍ കുടിച്ച് ദാസ്തേവസ്കി നെടുവീര്‍പ്പിട്ട് അന്നയെ പാളി നോക്കി.. അന്ന ഗൗരവം വിട്ടില്ല.
ബഷീര്‍ ദൈവത്തിനെഴുതി വെച്ചിരുന്ന കത്തെടുത്ത് ദാസ്തേവസ്കിയെ കാണിച്ചു..
വായിച്ച് വരവേ ദാസ്തേവസ്കിയുടെ മുഖം ചുവന്നു തുടുത്തു.. ഒപ്പം ചിരിയും..
അന്നയെ ചൂണ്ടി ദാസ്തേവസ്കി ചിരിച്ചു.. ബഷീറിനോട് പറഞ്ഞൂ...
"ഇവളും പല്ലു തേക്കാറില്ല.."
അന്ന പെട്ടന്ന് പരിഭവിച്ചും ദേഷ്യപ്പെട്ടും ഇറങ്ങി നടന്നപ്പോള്‍ ബഷീര്‍ വിളിച്ചു പറഞ്ഞൂ..
"അന്നേ നില്‍ക്കൂ.."
അന്ന നിന്നു..
"ദാ, ആ റോസാപ്പൂവ് പറിച്ചെടുത്തോളൂ... അത് നിനക്കാണു..."
അന്ന ആ പനിനീര്‍പ്പൂവ് ഇറുത്തെടുത്തു...മഞ്ഞുതുള്ളികള്‍ ഇതളുകളില്‍ ഉറങ്ങിക്കിടന്നിരുന്നു..
ബഷീര്‍ അപ്പോള്‍ വിചാരിച്ചു.. 'ഞാന്‍ ചോദിക്കില്ല ഈ പൂവ് നീ എന്തു ചെയ്യ്‌തൂ എന്ന്..'
ദാസ്തേവസ്കി അപ്പോള്‍ ദൈവത്തിനെഴുതിയ കത്തിന്റെ ചുവട്ടില്‍ ഒപ്പ് വെക്കുകയായിരുന്നു...
Monday, October 26, 2009
മനസ്സിന്റെ ഗര്‍ഭ പാത്രം
എനിക്ക് വയ്യടാ, ജീവിതം എന്തൊരു ബോറാ.. നിനക്കും അങ്ങനെ തോന്നുന്നില്ലെ...? അവള്‍ ഇത്രക്ക് തകര്‍ന്ന വാക്കുകള്‍ ഒരിക്കലും അവനോട് പറഞ്ഞിരുന്നില്ല.. ഒരു പക്ഷേ, ഇനി അവള്‍ മരണത്തെക്കുറിച്ചും അവളുടെ ശവഘോഷയാത്രയെക്കുറിച്ചുമൊക്കെ പറഞ്ഞ് അവനെ തളര്‍ത്തിയേക്കാം...
"നീ മരണത്തിനു ശേഷംമറ്റൊരു ജീവിതത്തില്‍ നീ വിശ്വസിക്കുന്നുവോ..?"
എന്താണു അവന്‍ പറയുക..?
അവളെ ഈ ലോകത്തിലേക്കും ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ആശ്വസിപ്പിക്കാനും ലാളിക്കുവാനും അവന്‍ കൊതിച്ചുപോയ്.. അവന്റെ മനസ്സ് എവിടേക്കോ പറന്നു ചെന്നു...
അമ്മയുടെ ഗര്‍ഭ പാത്രം. ഒരു കുഞ്ഞായിരുന്ന നാളുകള്‍. ഈ ലോകത്തിലേക്ക് വരാന്‍ അവനു ഒട്ടും ഇഷ്ടമില്ലായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിഗൂഡാഹ്ലാദത്തില്‍ അഭിരമിച്ചും അതിന്റെ സാരള്‌യത്തില്‍ അലിഞ്ഞും അമ്മയുടെ ഗര്‍ഭപാത്ര ഭിത്തിയില്‍ പിച്ചവെച്ചു നടക്കാനുമാണു അവന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണല്ലോ അവനെ അമ്മ പുറം തള്ളാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പുറത്തേക്ക് വരില്ലെന്നു വാശിപിടിച്ചത്. അമ്മക്ക് അത് കഠിന വേദന നല്‍കി. അവര്‍ പുളഞ്ഞു നീറി. എന്നിട്ടും അവനു അമ്മയോട് അലിവു തോന്നിയില്ല. പുറത്തേക്ക് വന്ന തല ഉള്ളിലേക്ക് വലിച്ചെടുക്കാനും കൈ കാലുകളാല്‍ ഗര്‍ഭാശയ ഭിത്തിയില്‍ പിടിച്ച് ഞാന്നു കിടക്കാനും അവന്‍ ശ്രമിച്ചു. ഒടുവില്‍ അവനെ ഉപേക്ഷിച്ച് അമ്മ ബോധക്കേടിലേക്ക് വീണു കിടന്നു.. അവന്‍ കൈകളിറുകെ ചുറ്റിപ്പിടിച്ച് ഉച്ചത്തില്‍ കരഞ്ഞു... അവന്‍ അടച്ചു പിടിച്ച കണ്ണുകളിലൂടെ പ്രകാശം അവന്റെ കുഞ്ഞു കണ്ണുകളിലേക്ക് കടന്നു ചെന്നു..
അവള്‍ നിര്‍വ്വികാരയായ് കേട്ടിരുന്നു.. 'ഇതൊക്കെ ചെറുക്കാ നീ എത്ര വട്ടം പറഞ്ഞിരിക്കുന്നു...നീയും നിന്റെ ഒരു അമ്മയും' എന്ന ഭാവം.. അതു കണ്ടപ്പോള്‍ അവനു തെല്ലു വിഷമം തോന്നി
"നമ്മളും ഒരോ ഗര്‍ഭ പാത്രങ്ങളാണു..."
അതു കേട്ടപ്പോള്‍ അവള്‍ മുഖമുയര്‍ത്തി, അവനെ നോക്കി ചിരിച്ചു...
"നിനക്കും.. ഗര്‍ഭ പാത്രമോ? അപ്പോള്‍ നീ എപ്പോഴാ എനിക്കൊരു കുഞ്ഞിനെ പെറ്റു തരിക..?"
"അതെ, ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുഞ്ഞ് രൂപം കൊള്ളുന്നു.. നീ പറഞ്ഞ വാക്കുകള്‍, നീ തന്ന സ്നേഹം.. അതെല്ലാം എന്നില്‍ നിറയുന്നു... അതൊരു കൊച്ചു 'മനസ്സിന്‍ കുഞ്ഞായ് ' എന്നില്‍ കിടന്നു കൈകാലിട്ട് അടിക്കുന്നു..."
അവള്‍ മനസ്സിലാവാതെ അവനെ നോക്കി...
അങ്ങനെ അവള്‍ക്ക് മനസ്സിലാവാതെ വരുമ്പോള്‍ അവന്‍ അവളുടെ പുറത്ത് വെറുതെ തലോടിക്കൊണ്ടാണു സംസാരിക്കുന്നത്...
"അതേയ്, നമുക്ക് അറിയാത്തൊരു ലോകത്തു നിന്നും നമ്മള്‍ ഇവിടേക്കു വന്നു. ഇപ്പോള്‍ നമ്മള്‍ മറ്റൊരു യാത്രയിലേക്കുള്ള ഒരുക്കത്തിലാണു. എന്നാല്‍ ആ ലോകത്തിലേക്ക് നമുക്ക് നമ്മുടെ ഗര്‍ഭപാത്രത്തെകൊണ്ടു പോകാന്‍ ആവില്ല. അമ്മയുടെ ഗര്‍ഭ പാത്രം ഉപേക്ഷിച്ചപ്പോള്‍ അല്ലേ നമ്മള്‍ ഈ ലോകത്തേക്ക് വന്നത്. അതുപോലെ ശരീരമെന്ന ഗര്‍ഭ പാത്രം ഇവിടെ ഉപേക്ഷിക്കണം..."
"ഹേയ്, എടാ നീ ദൈവീക റൊമാന്റിക്ക് ആവുന്നോ ?"
'ഉംഹൂ... ഞാന്‍ മനസ്സിന്റെ എനര്‍ജിയെക്കുറിച്ചാണു പറയുന്നത്.
ആത്മാവ്, അല്ലെങ്കില്‍ മനസ്സ്, അത് നമ്മള്‍ മരിച്ചാലും എവിടേക്കാ പോവുക ? മതങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം ഇപ്പോഴും അതിനൊരു ശാസ്ത്രീയതയും പറഞ്ഞിട്ടില്ല... നീ നോക്കൂ... ഒരു മഴത്തുള്ളീ വീണ്ടും വീണ്ടും ഭൂമിയെ ചുംബിക്കാനുള്ള ആവേശത്തില്‍ തിരിച്ചു വരുന്നു. ഒരു വിത്ത് നശിക്കുന്നതോടെ മറ്റൊരു ചെടി അതില്‍ നിന്നും പിറക്കുന്നു..
എന്നാല്‍ മനുഷ്യന്‍........ചിന്തിക്കുന്ന ബുദ്ധിയുള്ള മനസ്സുള്ള ജീവി....... അതിന്റെ വളര്‍ച്ച മറ്റൊന്നിലേക്കാവും... "
"മനസ്സിന്റെ ഗര്‍ഭപാത്രം........ മനുഷ്യ ശരീരം...! കൊള്ളാം , എനിക്കിഷ്ടായ് " അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.
'ഇനിയും നീ പറയുമോ കുറച്ചു കൂടി...'
" അമ്മ ഒരു കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കുന്നത്ര ശ്രദ്ധയോടെ നാം നമ്മുടെ മനസ്സിനെയും സൂക്ഷിക്കണം. അത്രക്ക് ഉയര്‍ന്ന ചിന്തകളും ഉദാത്ത സ്നേഹവും അതിന്റെ ഭക്ഷണമാകണം. ഒരിക്കലും അതിനു ദഹിക്കാത്ത വിഷമുള്ള ഭക്ഷണം നല്‍കാന്‍ പാടില്ല. ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു മനസ്സിനെ പ്രസവിക്കേണ്ട അമ്മമാരാണു ഓരോ മനുഷ്യനും."
"ഹേയ്, നീ എന്താണു ചെയ്യുന്നത്........ ?'
"ഞാന്‍ നിന്നെ എന്റെ തലമുടികൊണ്ട് അടിക്കാന്‍ പോകുന്നു..."
"ഹേയ്, ഹേയ് ....ശോ.. കണ്ണില്‍ കൊണ്ടു..."
"യ്യോ..!സാരമില്ല . ശൂ........ശൂ...."
"വെറുതെ ഊതിയാലൊന്നും പോരാ...... നിന്റെ കണ്‍പീലികള്‍ കൊണ്ട് എന്നെ ഉമ്മവെക്കൂ.."
"ആഹാ, എന്തിനു...?"
"മനസ്സിന്റെ മയില്‍പ്പീലി കൊണ്ട് ഞാന്‍ നിന്നെ ഉമ്മവെച്ചതിനാല്‍..!"
"നീ മരണത്തിനു ശേഷംമറ്റൊരു ജീവിതത്തില്‍ നീ വിശ്വസിക്കുന്നുവോ..?"
എന്താണു അവന്‍ പറയുക..?
അവളെ ഈ ലോകത്തിലേക്കും ഏറ്റവും സുന്ദരമായ വാക്കുകളാല്‍ ആശ്വസിപ്പിക്കാനും ലാളിക്കുവാനും അവന്‍ കൊതിച്ചുപോയ്.. അവന്റെ മനസ്സ് എവിടേക്കോ പറന്നു ചെന്നു...
അമ്മയുടെ ഗര്‍ഭ പാത്രം. ഒരു കുഞ്ഞായിരുന്ന നാളുകള്‍. ഈ ലോകത്തിലേക്ക് വരാന്‍ അവനു ഒട്ടും ഇഷ്ടമില്ലായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ നിഗൂഡാഹ്ലാദത്തില്‍ അഭിരമിച്ചും അതിന്റെ സാരള്‌യത്തില്‍ അലിഞ്ഞും അമ്മയുടെ ഗര്‍ഭപാത്ര ഭിത്തിയില്‍ പിച്ചവെച്ചു നടക്കാനുമാണു അവന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണല്ലോ അവനെ അമ്മ പുറം തള്ളാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പുറത്തേക്ക് വരില്ലെന്നു വാശിപിടിച്ചത്. അമ്മക്ക് അത് കഠിന വേദന നല്‍കി. അവര്‍ പുളഞ്ഞു നീറി. എന്നിട്ടും അവനു അമ്മയോട് അലിവു തോന്നിയില്ല. പുറത്തേക്ക് വന്ന തല ഉള്ളിലേക്ക് വലിച്ചെടുക്കാനും കൈ കാലുകളാല്‍ ഗര്‍ഭാശയ ഭിത്തിയില്‍ പിടിച്ച് ഞാന്നു കിടക്കാനും അവന്‍ ശ്രമിച്ചു. ഒടുവില്‍ അവനെ ഉപേക്ഷിച്ച് അമ്മ ബോധക്കേടിലേക്ക് വീണു കിടന്നു.. അവന്‍ കൈകളിറുകെ ചുറ്റിപ്പിടിച്ച് ഉച്ചത്തില്‍ കരഞ്ഞു... അവന്‍ അടച്ചു പിടിച്ച കണ്ണുകളിലൂടെ പ്രകാശം അവന്റെ കുഞ്ഞു കണ്ണുകളിലേക്ക് കടന്നു ചെന്നു..
അവള്‍ നിര്‍വ്വികാരയായ് കേട്ടിരുന്നു.. 'ഇതൊക്കെ ചെറുക്കാ നീ എത്ര വട്ടം പറഞ്ഞിരിക്കുന്നു...നീയും നിന്റെ ഒരു അമ്മയും' എന്ന ഭാവം.. അതു കണ്ടപ്പോള്‍ അവനു തെല്ലു വിഷമം തോന്നി
"നമ്മളും ഒരോ ഗര്‍ഭ പാത്രങ്ങളാണു..."
അതു കേട്ടപ്പോള്‍ അവള്‍ മുഖമുയര്‍ത്തി, അവനെ നോക്കി ചിരിച്ചു...
"നിനക്കും.. ഗര്‍ഭ പാത്രമോ? അപ്പോള്‍ നീ എപ്പോഴാ എനിക്കൊരു കുഞ്ഞിനെ പെറ്റു തരിക..?"
"അതെ, ഇപ്പോള്‍ എന്റെ മനസ്സില്‍ ഒരു കുഞ്ഞ് രൂപം കൊള്ളുന്നു.. നീ പറഞ്ഞ വാക്കുകള്‍, നീ തന്ന സ്നേഹം.. അതെല്ലാം എന്നില്‍ നിറയുന്നു... അതൊരു കൊച്ചു 'മനസ്സിന്‍ കുഞ്ഞായ് ' എന്നില്‍ കിടന്നു കൈകാലിട്ട് അടിക്കുന്നു..."
അവള്‍ മനസ്സിലാവാതെ അവനെ നോക്കി...
അങ്ങനെ അവള്‍ക്ക് മനസ്സിലാവാതെ വരുമ്പോള്‍ അവന്‍ അവളുടെ പുറത്ത് വെറുതെ തലോടിക്കൊണ്ടാണു സംസാരിക്കുന്നത്...
"അതേയ്, നമുക്ക് അറിയാത്തൊരു ലോകത്തു നിന്നും നമ്മള്‍ ഇവിടേക്കു വന്നു. ഇപ്പോള്‍ നമ്മള്‍ മറ്റൊരു യാത്രയിലേക്കുള്ള ഒരുക്കത്തിലാണു. എന്നാല്‍ ആ ലോകത്തിലേക്ക് നമുക്ക് നമ്മുടെ ഗര്‍ഭപാത്രത്തെകൊണ്ടു പോകാന്‍ ആവില്ല. അമ്മയുടെ ഗര്‍ഭ പാത്രം ഉപേക്ഷിച്ചപ്പോള്‍ അല്ലേ നമ്മള്‍ ഈ ലോകത്തേക്ക് വന്നത്. അതുപോലെ ശരീരമെന്ന ഗര്‍ഭ പാത്രം ഇവിടെ ഉപേക്ഷിക്കണം..."
"ഹേയ്, എടാ നീ ദൈവീക റൊമാന്റിക്ക് ആവുന്നോ ?"
'ഉംഹൂ... ഞാന്‍ മനസ്സിന്റെ എനര്‍ജിയെക്കുറിച്ചാണു പറയുന്നത്.
ആത്മാവ്, അല്ലെങ്കില്‍ മനസ്സ്, അത് നമ്മള്‍ മരിച്ചാലും എവിടേക്കാ പോവുക ? മതങ്ങള്‍ പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രം ഇപ്പോഴും അതിനൊരു ശാസ്ത്രീയതയും പറഞ്ഞിട്ടില്ല... നീ നോക്കൂ... ഒരു മഴത്തുള്ളീ വീണ്ടും വീണ്ടും ഭൂമിയെ ചുംബിക്കാനുള്ള ആവേശത്തില്‍ തിരിച്ചു വരുന്നു. ഒരു വിത്ത് നശിക്കുന്നതോടെ മറ്റൊരു ചെടി അതില്‍ നിന്നും പിറക്കുന്നു..
എന്നാല്‍ മനുഷ്യന്‍........ചിന്തിക്കുന്ന ബുദ്ധിയുള്ള മനസ്സുള്ള ജീവി....... അതിന്റെ വളര്‍ച്ച മറ്റൊന്നിലേക്കാവും... "
"മനസ്സിന്റെ ഗര്‍ഭപാത്രം........ മനുഷ്യ ശരീരം...! കൊള്ളാം , എനിക്കിഷ്ടായ് " അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.
'ഇനിയും നീ പറയുമോ കുറച്ചു കൂടി...'
" അമ്മ ഒരു കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കുന്നത്ര ശ്രദ്ധയോടെ നാം നമ്മുടെ മനസ്സിനെയും സൂക്ഷിക്കണം. അത്രക്ക് ഉയര്‍ന്ന ചിന്തകളും ഉദാത്ത സ്നേഹവും അതിന്റെ ഭക്ഷണമാകണം. ഒരിക്കലും അതിനു ദഹിക്കാത്ത വിഷമുള്ള ഭക്ഷണം നല്‍കാന്‍ പാടില്ല. ആരോഗ്യവും സൗന്ദര്യവുമുള്ള ഒരു മനസ്സിനെ പ്രസവിക്കേണ്ട അമ്മമാരാണു ഓരോ മനുഷ്യനും."
"ഹേയ്, നീ എന്താണു ചെയ്യുന്നത്........ ?'
"ഞാന്‍ നിന്നെ എന്റെ തലമുടികൊണ്ട് അടിക്കാന്‍ പോകുന്നു..."
"ഹേയ്, ഹേയ് ....ശോ.. കണ്ണില്‍ കൊണ്ടു..."
"യ്യോ..!സാരമില്ല . ശൂ........ശൂ...."
"വെറുതെ ഊതിയാലൊന്നും പോരാ...... നിന്റെ കണ്‍പീലികള്‍ കൊണ്ട് എന്നെ ഉമ്മവെക്കൂ.."
"ആഹാ, എന്തിനു...?"
"മനസ്സിന്റെ മയില്‍പ്പീലി കൊണ്ട് ഞാന്‍ നിന്നെ ഉമ്മവെച്ചതിനാല്‍..!"
Thursday, March 26, 2009
പാഞ്ചാലി.....
നാളെ രാവിലെ മഹാപ്രസ്ഥാനത്തിനു തിരിക്കണം. യുധിഷ്ഠിരന്‍ അതുപറഞ്ഞപ്പോള്‍, അനുജന്മാര്‍ക്കൊന്നും പറയാനില്ലായിരുന്നു. ദ്രൗപതിയോട് ആരും അഭിപ്രായം ചോദിച്ചതുമില്ല. യുദ്ധക്കളത്തില്‍ ശത്രുമിത്രാദികളെക്കൊന്ന് രാജ്യഭരണം നേടിയ പാണ്ഡവര്‍ മനസ്സും ശരീരവും മുറിക്കപ്പെട്ടവരായിരുന്നല്ലോ. തമ്മില്‍ ആരും സംസാരിക്കാതെയായ്, നേരില്‍ കണാതെ നടക്കാന്‍ എല്ലാവരും ആഗ്രഹിച്ചു. കൊട്ടാരത്തില്‍ പൊട്ടിച്ചിരികളും പാദസരധ്വനികളും നിലച്ചു. ഒരു ശവകുടീരത്തിലുറങ്ങിക്കിടക്കുന്ന ശവ ശരീരങ്ങള്‍...!
ജാലക വാതിലിലൂടെ അകത്തേക്ക് വീശിയടിക്കുന്ന കൊടുങ്കാറ്റ്. വാതില്‍ ചാരാന്‍ ദ്രൗപതിക്ക് തോന്നിയില്ല. മഴയുടെയും ആര്‍ത്തലക്കല്‍.. ഇടിമിന്നലിന്റെ വാള്‍മുനകള്‍ .. ദ്രൗപതി തന്നെ മൂടിക്കിടന്നിരുന്ന പുതപ്പിനെ ചവിട്ടി മാറ്റി.. ഉടല്‍ നഗ്ന്മാക്കപ്പെടുന്നു.. തണുപ്പ് പാഞ്ചാലിയെ പൊതിഞ്ഞു...
തന്റെ ദേഹത്തു നിന്നും വസ്ത്രങ്ങള്‍ ഉരിഞ്ഞെറിയപ്പെടുന്നു.. പാഞ്ചാലി നിലവിളിയോടെ തന്റെ മാറ് പൊത്തിപ്പിടിച്ചു.. ആയിരം കണ്ണുകള്‍ ശരീരത്തെ കൊത്തിപ്പറിക്കുന്നു.. ഉടലിനെ നീറ്റിക്കുന്ന നോട്ടങ്ങള്‍.. പെട്ടന്ന് തന്റെ ദേഹത്തേക്ക് പറന്നു വന്ന പട്ട് ചേല... അതും ദുശാസനന്‍ വലിച്ചെടുക്കാന്‍ തുടങ്ങവേ, താന്നിലേക്ക് വസ്ത്രങ്ങളുടെ പെരുമഴ.. താനതില്‍ മൂടപ്പെടുന്നു...
ഹോ..! തണുപ്പിലും വിയര്‍ത്തുപോയല്ലോ പാഞ്ചാലി.
അവള്‍ തറ്റ്നെ ദേഹം വാസനിച്ചു. ഇല്ല ! താമരപ്പൂ ഗന്ധമല്ല. മനുഷ്യ സ്ത്രീ ഗന്ധം തന്നെ എന്നറിഞ്ഞ് ആശ്വസിച്ചു.
ജനനം തന്നെ ഒരു കഥയായിരുന്നല്ലോ..ദ്രുപത മഹാരാജാവിനു ലഭിച്ച യാഗപുണ്യം. ഒപ്പം ഒരു സഹോദരനും.
കൗമാരകാലങ്ങളില്‍ ദിവാസ്വപനങ്ങളില്‍ മുഴുകി നടക്കേണ്ട പ്രായത്തിലും താന്‍ തന്റെ അമ്മയുടെ ഇളം ചൂടുള്ള മാറിടവും അഛന്റെ കാരുണ്യവും തിരക്കി നടന്നിട്ടില്ലേ.. അതല്ലേ തന്റെ കണ്ണുകള്‍ നിറയെ സ്വപനം എന്ന് കഥയുണ്ടായത്.?കാണാത്തൊരച്ഛനെയും അമ്മയേയും തിരഞ്ഞ് തിരഞ്ഞ് വശംകെട്ടുപോയ കണ്ണുകളുടെ ആകുലതയെന്നു തനിക്കല്ലേ അറിയൂ...!
കല്യാണപ്രായമെത്തിയപ്പോള്‍, നടത്തിയ സ്വയം വരം. ദ്രൗപതിക്ക് ചിരി വന്നു. സ്വയം വരം? അങ്ങനെ സ്വയം വരിച്ചിരുന്നെങ്കില്‍...... ആ സൂര്യ തേജസ്സിയല്ലായിരുന്നോ ദ്രൗപതിയുടെ മനസ്സില്‍ ആദ്യം പതിഞ്ഞത്. വേദിയിലേക്ക് കടന്നു വന്ന കര്‍ണ്ണന്‍.മിഴികള്‍ അദ്ദേഹത്തില്‍ നിന്നും പറിച്ചെടുക്കാന്‍ കൃഷ്ണയെന്ന പാവത്തിനു കഴിയാതിരുന്നത്. പദചലനങ്ങളില്‍ എന്തൊരു ദൃഡത. കണ്ണുകളില്‍ നിശ്ചയ ദാര്‍ഡ്യം. അദ്ദേഹത്തിനു വിജയിക്കാന്‍ സാധിക്കണേ എന്നു വിചാരിച്ചപ്പോഴല്ലേ ധൃഷ്ടദ്യുമനന്‍ അടുത്തു വന്നതും കുലം ചോദിക്കാനും അയാളെ ത്യജിക്കാനും ആവശ്യപ്പെട്ടത്.. എന്തിനെന്നു ചോദിച്ച തന്റെ മിഴികളിലെ ധാര്‍ഷ്ട്യം ഇഷ്ടപ്പെടാതെ സഹോദരന്‍ പറഞ്ഞു. ശത്രുവാണു !
അര്‍ജ്ജുനന്റെ ഭാര്യയായ് വനത്തിലേക്ക്. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കുള്ള യാത്ര. ഭാരത സ്ത്രീയുടെ എല്ലാ മഹിമയും സൂക്ഷിച്ചുകൊണ്ട് നല്ലൊരു ഭാര്യയായ് കഴിയാന്‍ തീരുമാനിച്ചു. ബ്രാഹ്മണര്‍ ഇത്രക്ക് കരുത്തരും ധീരരുമാണൊ എന്ന് അതിശയിച്ചു.മാംസ പിണ്ഡങ്ങളെ മാത്രമേ കണ്ടിരുന്നുള്ളൂ ഇതുവരെ. ദൈവങ്ങളെ വിറ്റു തിന്നുന്നവര്‍. അധ്വാനത്തിന്റെ മഹത്വം ദേഹത്തു സൂക്ഷിക്കാന്‍ കഴിയാത്തവര്‍. എന്നാല്‍ കാട്ടില്‍ കഴിയുന്ന ഈ ബ്രാഹമണ കുമാരന്മാര്‍ തനിക്ക് അതിശയവും ആഹ്ലാദവും നല്‍കി.
ഭിക്ഷ എല്ലാവരും തുല്യമായ് വീതം വെച്ചു കഴിക്കാന്‍ പറഞ്ഞ അമ്മായിയമ്മ. ആദ്യത്തെ വാചകത്തില്‍ തന്നെ മരുമോളുടെ നെഞ്ചിലേക്ക് തീക്കനല്‍ കോരിയിട്ടു. എന്നിട്ടും ആശ്വസിച്ചു ഇല്ല.! ഭിക്ഷ എന്തെന്നു മനസ്സിലാക്കാതെ പറഞ്ഞതാവും എന്ന്.. എന്നാല്‍ അവരുടെ കണ്ണില്‍ കണ്ട ആത്മ വിശ്വാസം തന്നെ തളര്‍ത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ അറിയുകയായിരുന്നു ഒരു സ്ത്രീയെ. ദുരിതങ്ങളുടെയും കണ്ണീരിന്റെയും അവഹേളനങ്ങളുടെയും ആള്‍ രൂപത്തെ. എല്ലാം പറഞ്ഞു കഴിഞ്ഞ് ആ അമ്മ കണ്ണീരോടെ തന്നോട് മാപ്പിരന്നപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല ദ്രൗപതിക്ക്. തേടി നടന്നൊരു അമ്മയെ ലഭിച്ച ആശ്വാസമായിരുന്നു മനസ്സില്‍. ആ അമ്മക്കായ് അമ്മയുടെ മക്കളെ ഒരുമിച്ച് നിര്‍ത്താന്‍ താനൊരു മകളാവുകായായിരുന്നു... കണ്ണുകള്‍ ചോന്ന പട്ടുചേലത്തുമ്പാള്‍ തുടച്ച് പാഞ്ചാലി പുഞ്ചിരിച്ചു.. മുറിയിലേക്ക് അപ്പോള്‍ കടന്നുകയറിയൊരു മിന്നല്‍ വെട്ടത്തെയും തോല്പ്പിക്കുന്ന തെളിമയോടെ..
അന്ന് ചൂതില്‍ പരാജയപ്പെട്ട് മുഖം കുനിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ നടുവിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ മിഴിയൊന്നുയര്‍ത്തവേ, അവരുടെ മുഖം കാണവേ.. ദേഷ്യമല്ല. പകരം തനിക്ക് അവരോട് വാല്‍സല്യമാണു തോന്നിയത്. അമ്മ മനസ്സിലെ വാല്‍സല്യം.
വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിച്ച ദുശ്ശാസനന്റെ ശ്രമത്തെ പരാജയപ്പെടുത്താന്‍ ഏതു കരങ്ങളാണു ആദ്യം ഉണര്‍ന്നത്..? മേലങ്കി വലിച്ചെറിഞ്ഞു തന്നത്.? കൊട്ടാരം ദാസികള്‍ തനിക്ക് സഹോദരികളെപ്പൊലെയായിരുന്നല്ലോ..ധര്‍മ്മം നശ്ശിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ട നിമിഷം. സദസ്സിലുണ്ടായിരുന്ന ഭൂരിപക്ഷം ധര്‍മ്മാലുക്കളും അവരുടെ കൈയിലുള്ള ഉപേക്ഷിക്കാന്‍ കഴിയുന്നൊരു വസ്ത്രം ഒരു സ്ത്രീയുടെ മാനത്തിനു മേല്‍ എറിഞ്ഞുകൊടുത്തു.. ജനവികാരം കണ്ട് ഭയന്നു പോയ കുരു വംശത്തെ താനൊറ്റക്ക് വെല്ലുവിളിച്ചത്. ധര്‍മ്മ ശാസ്ത്രങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി കുരു ശ്രേഷ്ഠരെ, ഞെട്ടിച്ചത്. എല്ലാം തിരിച്ചു തരാതിരിക്കാന്‍ കഴിയില്ലായിരുന്നു കണ്ണുപൊട്ടന്‍ കാര്‍ന്നവര്‍ക്ക്...
എന്നിട്ടും എല്ലാം തിരിച്ചുകിട്ടി ഭര്‍ത്താക്കന്മാരുമായി തിരിച്ചു നടക്കാന്‍ തുടങ്ങവേ, വീണ്ടും ചൂതുകളിക്കാന്‍ പോയ ധര്‍മ്മപുത്രരെ എല്ലാവരും പഴിച്ചപ്പോഴും താന്‍ ഉള്ളില്‍ ചിരിച്ചു... രാജാധികാരം ഒരു പെണ്ണിന്റെ കഴിവില്‍ നേടിയെന്നു വരും തലമുറ പറഞ്ഞു പരത്തിയാല്‍ ധര്‍മ്മ പുത്രരായ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം...? കാട്ടിലേക്കു പോകാന്‍ മനസ്സ് ഒരുക്കി കാത്തിരിക്കാനേ ആവുമായിരുന്നുള്ളൂ...!
കാട്ടിലെ കഠിനമായ ജീവിതം. അക്ഷയ പാത്രം, സൂര്യന്റെ വരദാനം. ഓര്‍ത്തപ്പോള്‍ തെരുതെരെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല പാഞ്ചാലിക്ക്... കഥകള്‍.. കഥകളുടെ പുറത്തുപണിതുവെക്കുന്ന സൗധങ്ങളാണല്ലോ രാജ കീര്‍ത്തി! പാണ്ഡവരുടെ ഒപ്പമാണു ദേവന്മാര്‍ എന്നു നാട്ടില്‍ പാട്ടാക്കാന്‍ ഒരു കഥ. എത്ര വിളമ്പിയാലും തീരാത്ത പാത്രം. അതു കേട്ടറിഞ്ഞ് വന്ന് സുഭിക്ഷം ഭക്ഷിച്ച് യാത്രയാവുന്നവര്‍.. തനിക്കോ അവസാനത്തെ ആള്‍ക്കും വിളമ്പിക്കഴിഞ്ഞാല്‍ ഇല്ലാതാവുന്ന ശൂന്യമായ പാത്രം.. പട്ടിണി എന്നത് സ്ത്രീകള്‍ക്ക് അലങ്കാരവുമാണല്ലോ..
ദുര്‌വ്വാസാവിനെ പറഞ്ഞു വിട്ട കൗരവ ബുദ്ധി. മുനി തന്റെ നൂറുകണക്കിനു ശിഷ്യരുമായി വന്നപ്പോള്‍ തന്നെ ഭര്‍ത്താക്കന്മാര്‍ പേടിച്ചു വിറച്ചിരുന്നു.. തനിക്കതൊരു തമാശ മാത്രമായിരുന്നില്ല. ഒരു സ്ത്രീയോട് തന്റെ അമ്മ കുന്തിയോട് പണ്ട് ഈ വൃദ്ധന്‍ കാണിച്ച മഹാ അപരാധത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു..
'വിഷക്കനികള്‍ കാട്ടില്‍ ധാരളമുണ്ട്. ഓര്‍ക്കുന്നുവോ കുന്തിയെ'?എന്ന ഒരു വാചകം മതിയായിരുന്നു ദുര്‍വ്വാസാവിനു ഓടി രക്ഷപ്പെടാന്‍.. ഊണിനു മുന്നെ കുളിക്കാന്‍ പോയ മഹര്‍ഷി പിന്നീടൊരിക്കലും പാണ്ഡവരെ ദ്രോഹിക്കാന്‍ വന്നതേ ഇല്ല.
യുദ്ധഭൂമിയില്‍ നിന്നും ദുശ്ശാസനനെ കൊന്ന് അവന്റെ ചോര കൈകളില്‍ കോരിയെടുത്ത് തന്റെ അഴിച്ചിട്ട മുടിയില്‍ പുരട്ടാന്‍ വന്ന ഭീമസേനനെ നോക്കി താന്‍ നിറഞ്ഞ് നിറഞ്ഞ് ചിരിച്ചു.. എന്തൊരു സ്നേഹമാണീ മനുഷ്യനെന്നു വിചാരിച്ച്. വലിയ ശരീരവും വലിച്ച് എല്ലാവരുടേയും പരിഹാസപാത്രമായ് നടന്നിരുന്ന അദ്ദേഹമില്ലായിരുന്നെങ്കില്‍ പാഞ്ചാലി ഉണ്ടാവുമായിരുന്നില്ല.ആദ്യകാലങ്ങളില്‍ അര്‍ജ്ജുനനന്റെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടയായിരുന്നു,ആയോധനകലയിലെ നൈപുണ്യത്തെ ആരാധിച്ചിരുന്നു. എന്നാല്‍ കാലക്രമത്തില്‍ സ്നേഹിക്കാന്‍ ഒരു മനസ്സ് ആവശ്യമായി വന്നപ്പോള്‍ അത് ഭീമനിലാണു കണ്ടെത്തിയത്...
നാളെ യാത്രയാവണം. ഭര്ത്താക്കന്മാര്‍ക്കു പിന്നാലെ ഈ കുലവധുവും മഹാപ്രസ്ഥാനത്തിനൊരുങ്ങണം. ഈ ഭൂമിയില്‍ ഇനി പാഞ്ചാലിയെ പിടിച്ചു നിര്‍ത്താനൊന്നുമില്ല. തന്റെ എല്ലാ പുത്രന്മാരും യുദ്ധത്തില്‍ മരിച്ചിരിക്കുന്നു. കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. അഞ്ചു ഭര്‍ത്താക്കന്മാരെയും അവസാനം വരെ സംരക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യവും അധികാരവും തിരിച്ചുകിട്ടി. ശത്രുക്കളെ പേടിക്കാതെ ഉറങ്ങാനുള്ള സുരക്ഷിതത്ത്വവും... എന്നാല്‍ ക്ഷത്രിയനു ശത്രുക്കളില്ലെങ്കില്‍ ഉറങ്ങാനും ജീവിക്കാനുമാവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു..
നേരം വെളുത്തപ്പോല്‍ മഴ തോര്‍ന്നിരുന്നു. മാനം തെളിഞ്ഞിരുന്നു. ദ്രൗപതി കുളത്തില്‍ നീന്തിക്കുളിച്ചു.. താമരപ്പൂക്കള്‍ അവളുടെ ശരീരത്തെ ഉമ്മവെക്കവേ, അവള്‍ അവരോട് കുട്ടിമനസ്സോടെ പറഞ്ഞു: 'എന്റെ സുഗന്ധം നിങ്ങള്‍ തന്നതല്ലേ, തിരിച്ചെടുത്തോളൂ.. പാഞ്ചാലി യാത്രയാവുകയാണു.. ഭര്‍ത്താക്കന്മാരുടെ കാലടികള്‍ നോക്കി..'
എത്ര സമയം നീരാടിയിട്ടും പാഞ്ചാലിക്ക് മതി വന്നില്ല. ഒടുവില്‍ ഈറനോടെ തിരിച്ചു കയറവേ, അവള്‍ കുളത്തിലേക്കും താമരപ്പൂക്കളിലേക്കു തിരിഞ്ഞു നോക്കി വേദനിച്ചു... അവള്‍ സൃഷ്ടിച്ച ഓളങ്ങള്‍ അടങ്ങാന്‍ കൂട്ടാക്കാതെ താരപ്പൂക്കളുടെ കവിളിലടിച്ചുകൊണ്ടിരുന്നു..
കഠിനമായ മല നിരകള്‍, മഹാ പ്രസ്ഥാനത്തിനൊടുവില്‍ സ്വര്‍ഗ്ഗം പൂകാം എന്നാണു യുധിഷ്ഠിരന്‍ അനുജന്മാരോട് പറഞ്ഞിരിക്കുന്നത്.. ഭീമനതു തന്നോട് പറഞ്ഞപ്പോള്‍ താനദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി ചിരിച്ചു.. ഭീമനും ചിരിച്ചു കൊച്ചുകുട്ടികളെപ്പോലെ.. താനപ്പോള്‍ ഓര്‍ത്തത്, താനും അദ്ദെഹവും കുട്ടികളായിരുന്നല്ലോ എന്നും.. അതല്ലേ, ദുര്യോദനനെ നോക്കി ഞങ്ങള്‍ ശിശു സഹജമായ് നിലവിട്ട് ചിരിച്ചത്.. അതല്ലേ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് എല്ലാവരും പഴിച്ചത്.. പഴിചാരാനായ് ജന്മങ്ങള്‍ വേണമല്ലോ...
വലിയൊരു പാറയുടെ നിറുകയില്‍ നിന്ന് നോക്കിയപ്പോള്‍, അഗാധമായ താഴ്വാരം നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ്, മലയുടെ അതിരിനെ ഉമ്മവെച്ചു നില്‍ക്കുന്ന ആകാശം...
പാഞ്ചാലി താഴ്വാരത്തിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി... അകലെ അകലെ ഒരു നീല ജലാശയം അതില്‍ നിറയെ താമരപ്പൂക്കള്‍... തന്റെ കണ്ണുകള്‍ ഇപ്പോഴും എത്ര സൂക്ഷമം എന്ന് ദ്രൗപതി ഓര്‍ത്തൂ..
മുകളിലേക്കു നോക്കേ, ഏറ്റവും മുന്നില്‍ യുധിഷ്ഠിരന്‍.. പിന്നില്‍ അനുജന്മാര്‍.. ഒന്നും ശ്രദ്ധിക്കാതെ സ്വര്‍ഗ്ഗാരോഹണം നടത്തുന്നു.... അവര്‍ നടന്നു കയറിയ മണ്ണിനെ തൊട്ട് തലയില്‍ വെച്ചു ദ്രൗപതി. കുലവധു ഒരാചാരവും തെറ്റിക്കേണ്ട....
എന്നും മനസ്സ് കൊതിച്ചുകൊണ്ടിരുന്ന ഒരു സ്വപനത്തിലേക്ക് ദ്രൗപതി വലിച്ചടുപ്പിക്കപ്പെട്ടു.. അനഥമായ ബാല്യത്തില്‍ പലപ്പോഴും കൊതിച്ചിരുന്ന സ്വപ്നം... പങ്കുവെക്കപ്പെടാന്‍ പോകുന്ന അവസ്ഥയെ ശപിച്ചപ്പോള്‍ തോന്നിയ ഉപായം.. ദ്രൗപതി എന്നും ആഗ്രഹിച്ചിരുന്ന പ്രണയിച്ചിരുന്ന ആ സ്വപ്നത്തിലേക്ക്
അവള്‍ കാലെടുത്തുവെച്ചു............
'ദ്രൗപതീ'എന്ന് ഭീമന്റെ അലര്‍ച്ച കേട്ടൂ......
അവള്‍ കണ്ണുകള്‍ അടച്ചു.. ഇഷ്ടപ്പെട്ട പുരുഷന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.. സ്നേഹതീവ്രതയാല്‍ ദ്രൗപതിയുടെ കണ്ണുകള്‍ നിറഞ്ഞു..
അവള്‍ താഴേക്ക് താഴേക്ക് ...
അവളെ കൈകളാല്‍ ഏറ്റുവാങ്ങാന്‍ താമരക്കുളം കാത്തു കാത്ത്....
ജാലക വാതിലിലൂടെ അകത്തേക്ക് വീശിയടിക്കുന്ന കൊടുങ്കാറ്റ്. വാതില്‍ ചാരാന്‍ ദ്രൗപതിക്ക് തോന്നിയില്ല. മഴയുടെയും ആര്‍ത്തലക്കല്‍.. ഇടിമിന്നലിന്റെ വാള്‍മുനകള്‍ .. ദ്രൗപതി തന്നെ മൂടിക്കിടന്നിരുന്ന പുതപ്പിനെ ചവിട്ടി മാറ്റി.. ഉടല്‍ നഗ്ന്മാക്കപ്പെടുന്നു.. തണുപ്പ് പാഞ്ചാലിയെ പൊതിഞ്ഞു...
തന്റെ ദേഹത്തു നിന്നും വസ്ത്രങ്ങള്‍ ഉരിഞ്ഞെറിയപ്പെടുന്നു.. പാഞ്ചാലി നിലവിളിയോടെ തന്റെ മാറ് പൊത്തിപ്പിടിച്ചു.. ആയിരം കണ്ണുകള്‍ ശരീരത്തെ കൊത്തിപ്പറിക്കുന്നു.. ഉടലിനെ നീറ്റിക്കുന്ന നോട്ടങ്ങള്‍.. പെട്ടന്ന് തന്റെ ദേഹത്തേക്ക് പറന്നു വന്ന പട്ട് ചേല... അതും ദുശാസനന്‍ വലിച്ചെടുക്കാന്‍ തുടങ്ങവേ, താന്നിലേക്ക് വസ്ത്രങ്ങളുടെ പെരുമഴ.. താനതില്‍ മൂടപ്പെടുന്നു...
ഹോ..! തണുപ്പിലും വിയര്‍ത്തുപോയല്ലോ പാഞ്ചാലി.
അവള്‍ തറ്റ്നെ ദേഹം വാസനിച്ചു. ഇല്ല ! താമരപ്പൂ ഗന്ധമല്ല. മനുഷ്യ സ്ത്രീ ഗന്ധം തന്നെ എന്നറിഞ്ഞ് ആശ്വസിച്ചു.
ജനനം തന്നെ ഒരു കഥയായിരുന്നല്ലോ..ദ്രുപത മഹാരാജാവിനു ലഭിച്ച യാഗപുണ്യം. ഒപ്പം ഒരു സഹോദരനും.
കൗമാരകാലങ്ങളില്‍ ദിവാസ്വപനങ്ങളില്‍ മുഴുകി നടക്കേണ്ട പ്രായത്തിലും താന്‍ തന്റെ അമ്മയുടെ ഇളം ചൂടുള്ള മാറിടവും അഛന്റെ കാരുണ്യവും തിരക്കി നടന്നിട്ടില്ലേ.. അതല്ലേ തന്റെ കണ്ണുകള്‍ നിറയെ സ്വപനം എന്ന് കഥയുണ്ടായത്.?കാണാത്തൊരച്ഛനെയും അമ്മയേയും തിരഞ്ഞ് തിരഞ്ഞ് വശംകെട്ടുപോയ കണ്ണുകളുടെ ആകുലതയെന്നു തനിക്കല്ലേ അറിയൂ...!
കല്യാണപ്രായമെത്തിയപ്പോള്‍, നടത്തിയ സ്വയം വരം. ദ്രൗപതിക്ക് ചിരി വന്നു. സ്വയം വരം? അങ്ങനെ സ്വയം വരിച്ചിരുന്നെങ്കില്‍...... ആ സൂര്യ തേജസ്സിയല്ലായിരുന്നോ ദ്രൗപതിയുടെ മനസ്സില്‍ ആദ്യം പതിഞ്ഞത്. വേദിയിലേക്ക് കടന്നു വന്ന കര്‍ണ്ണന്‍.മിഴികള്‍ അദ്ദേഹത്തില്‍ നിന്നും പറിച്ചെടുക്കാന്‍ കൃഷ്ണയെന്ന പാവത്തിനു കഴിയാതിരുന്നത്. പദചലനങ്ങളില്‍ എന്തൊരു ദൃഡത. കണ്ണുകളില്‍ നിശ്ചയ ദാര്‍ഡ്യം. അദ്ദേഹത്തിനു വിജയിക്കാന്‍ സാധിക്കണേ എന്നു വിചാരിച്ചപ്പോഴല്ലേ ധൃഷ്ടദ്യുമനന്‍ അടുത്തു വന്നതും കുലം ചോദിക്കാനും അയാളെ ത്യജിക്കാനും ആവശ്യപ്പെട്ടത്.. എന്തിനെന്നു ചോദിച്ച തന്റെ മിഴികളിലെ ധാര്‍ഷ്ട്യം ഇഷ്ടപ്പെടാതെ സഹോദരന്‍ പറഞ്ഞു. ശത്രുവാണു !
അര്‍ജ്ജുനന്റെ ഭാര്യയായ് വനത്തിലേക്ക്. കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കുള്ള യാത്ര. ഭാരത സ്ത്രീയുടെ എല്ലാ മഹിമയും സൂക്ഷിച്ചുകൊണ്ട് നല്ലൊരു ഭാര്യയായ് കഴിയാന്‍ തീരുമാനിച്ചു. ബ്രാഹ്മണര്‍ ഇത്രക്ക് കരുത്തരും ധീരരുമാണൊ എന്ന് അതിശയിച്ചു.മാംസ പിണ്ഡങ്ങളെ മാത്രമേ കണ്ടിരുന്നുള്ളൂ ഇതുവരെ. ദൈവങ്ങളെ വിറ്റു തിന്നുന്നവര്‍. അധ്വാനത്തിന്റെ മഹത്വം ദേഹത്തു സൂക്ഷിക്കാന്‍ കഴിയാത്തവര്‍. എന്നാല്‍ കാട്ടില്‍ കഴിയുന്ന ഈ ബ്രാഹമണ കുമാരന്മാര്‍ തനിക്ക് അതിശയവും ആഹ്ലാദവും നല്‍കി.
ഭിക്ഷ എല്ലാവരും തുല്യമായ് വീതം വെച്ചു കഴിക്കാന്‍ പറഞ്ഞ അമ്മായിയമ്മ. ആദ്യത്തെ വാചകത്തില്‍ തന്നെ മരുമോളുടെ നെഞ്ചിലേക്ക് തീക്കനല്‍ കോരിയിട്ടു. എന്നിട്ടും ആശ്വസിച്ചു ഇല്ല.! ഭിക്ഷ എന്തെന്നു മനസ്സിലാക്കാതെ പറഞ്ഞതാവും എന്ന്.. എന്നാല്‍ അവരുടെ കണ്ണില്‍ കണ്ട ആത്മ വിശ്വാസം തന്നെ തളര്‍ത്തി.
പിന്നീടുള്ള ദിവസങ്ങളില്‍ അറിയുകയായിരുന്നു ഒരു സ്ത്രീയെ. ദുരിതങ്ങളുടെയും കണ്ണീരിന്റെയും അവഹേളനങ്ങളുടെയും ആള്‍ രൂപത്തെ. എല്ലാം പറഞ്ഞു കഴിഞ്ഞ് ആ അമ്മ കണ്ണീരോടെ തന്നോട് മാപ്പിരന്നപ്പോള്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല ദ്രൗപതിക്ക്. തേടി നടന്നൊരു അമ്മയെ ലഭിച്ച ആശ്വാസമായിരുന്നു മനസ്സില്‍. ആ അമ്മക്കായ് അമ്മയുടെ മക്കളെ ഒരുമിച്ച് നിര്‍ത്താന്‍ താനൊരു മകളാവുകായായിരുന്നു... കണ്ണുകള്‍ ചോന്ന പട്ടുചേലത്തുമ്പാള്‍ തുടച്ച് പാഞ്ചാലി പുഞ്ചിരിച്ചു.. മുറിയിലേക്ക് അപ്പോള്‍ കടന്നുകയറിയൊരു മിന്നല്‍ വെട്ടത്തെയും തോല്പ്പിക്കുന്ന തെളിമയോടെ..
അന്ന് ചൂതില്‍ പരാജയപ്പെട്ട് മുഖം കുനിച്ചിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ നടുവിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ മിഴിയൊന്നുയര്‍ത്തവേ, അവരുടെ മുഖം കാണവേ.. ദേഷ്യമല്ല. പകരം തനിക്ക് അവരോട് വാല്‍സല്യമാണു തോന്നിയത്. അമ്മ മനസ്സിലെ വാല്‍സല്യം.
വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിച്ച ദുശ്ശാസനന്റെ ശ്രമത്തെ പരാജയപ്പെടുത്താന്‍ ഏതു കരങ്ങളാണു ആദ്യം ഉണര്‍ന്നത്..? മേലങ്കി വലിച്ചെറിഞ്ഞു തന്നത്.? കൊട്ടാരം ദാസികള്‍ തനിക്ക് സഹോദരികളെപ്പൊലെയായിരുന്നല്ലോ..ധര്‍മ്മം നശ്ശിച്ചിട്ടില്ല എന്നു ബോധ്യപ്പെട്ട നിമിഷം. സദസ്സിലുണ്ടായിരുന്ന ഭൂരിപക്ഷം ധര്‍മ്മാലുക്കളും അവരുടെ കൈയിലുള്ള ഉപേക്ഷിക്കാന്‍ കഴിയുന്നൊരു വസ്ത്രം ഒരു സ്ത്രീയുടെ മാനത്തിനു മേല്‍ എറിഞ്ഞുകൊടുത്തു.. ജനവികാരം കണ്ട് ഭയന്നു പോയ കുരു വംശത്തെ താനൊറ്റക്ക് വെല്ലുവിളിച്ചത്. ധര്‍മ്മ ശാസ്ത്രങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി കുരു ശ്രേഷ്ഠരെ, ഞെട്ടിച്ചത്. എല്ലാം തിരിച്ചു തരാതിരിക്കാന്‍ കഴിയില്ലായിരുന്നു കണ്ണുപൊട്ടന്‍ കാര്‍ന്നവര്‍ക്ക്...
എന്നിട്ടും എല്ലാം തിരിച്ചുകിട്ടി ഭര്‍ത്താക്കന്മാരുമായി തിരിച്ചു നടക്കാന്‍ തുടങ്ങവേ, വീണ്ടും ചൂതുകളിക്കാന്‍ പോയ ധര്‍മ്മപുത്രരെ എല്ലാവരും പഴിച്ചപ്പോഴും താന്‍ ഉള്ളില്‍ ചിരിച്ചു... രാജാധികാരം ഒരു പെണ്ണിന്റെ കഴിവില്‍ നേടിയെന്നു വരും തലമുറ പറഞ്ഞു പരത്തിയാല്‍ ധര്‍മ്മ പുത്രരായ് ജീവിച്ചിരുന്നിട്ട് എന്തുകാര്യം...? കാട്ടിലേക്കു പോകാന്‍ മനസ്സ് ഒരുക്കി കാത്തിരിക്കാനേ ആവുമായിരുന്നുള്ളൂ...!
കാട്ടിലെ കഠിനമായ ജീവിതം. അക്ഷയ പാത്രം, സൂര്യന്റെ വരദാനം. ഓര്‍ത്തപ്പോള്‍ തെരുതെരെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല പാഞ്ചാലിക്ക്... കഥകള്‍.. കഥകളുടെ പുറത്തുപണിതുവെക്കുന്ന സൗധങ്ങളാണല്ലോ രാജ കീര്‍ത്തി! പാണ്ഡവരുടെ ഒപ്പമാണു ദേവന്മാര്‍ എന്നു നാട്ടില്‍ പാട്ടാക്കാന്‍ ഒരു കഥ. എത്ര വിളമ്പിയാലും തീരാത്ത പാത്രം. അതു കേട്ടറിഞ്ഞ് വന്ന് സുഭിക്ഷം ഭക്ഷിച്ച് യാത്രയാവുന്നവര്‍.. തനിക്കോ അവസാനത്തെ ആള്‍ക്കും വിളമ്പിക്കഴിഞ്ഞാല്‍ ഇല്ലാതാവുന്ന ശൂന്യമായ പാത്രം.. പട്ടിണി എന്നത് സ്ത്രീകള്‍ക്ക് അലങ്കാരവുമാണല്ലോ..
ദുര്‌വ്വാസാവിനെ പറഞ്ഞു വിട്ട കൗരവ ബുദ്ധി. മുനി തന്റെ നൂറുകണക്കിനു ശിഷ്യരുമായി വന്നപ്പോള്‍ തന്നെ ഭര്‍ത്താക്കന്മാര്‍ പേടിച്ചു വിറച്ചിരുന്നു.. തനിക്കതൊരു തമാശ മാത്രമായിരുന്നില്ല. ഒരു സ്ത്രീയോട് തന്റെ അമ്മ കുന്തിയോട് പണ്ട് ഈ വൃദ്ധന്‍ കാണിച്ച മഹാ അപരാധത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു..
'വിഷക്കനികള്‍ കാട്ടില്‍ ധാരളമുണ്ട്. ഓര്‍ക്കുന്നുവോ കുന്തിയെ'?എന്ന ഒരു വാചകം മതിയായിരുന്നു ദുര്‍വ്വാസാവിനു ഓടി രക്ഷപ്പെടാന്‍.. ഊണിനു മുന്നെ കുളിക്കാന്‍ പോയ മഹര്‍ഷി പിന്നീടൊരിക്കലും പാണ്ഡവരെ ദ്രോഹിക്കാന്‍ വന്നതേ ഇല്ല.
യുദ്ധഭൂമിയില്‍ നിന്നും ദുശ്ശാസനനെ കൊന്ന് അവന്റെ ചോര കൈകളില്‍ കോരിയെടുത്ത് തന്റെ അഴിച്ചിട്ട മുടിയില്‍ പുരട്ടാന്‍ വന്ന ഭീമസേനനെ നോക്കി താന്‍ നിറഞ്ഞ് നിറഞ്ഞ് ചിരിച്ചു.. എന്തൊരു സ്നേഹമാണീ മനുഷ്യനെന്നു വിചാരിച്ച്. വലിയ ശരീരവും വലിച്ച് എല്ലാവരുടേയും പരിഹാസപാത്രമായ് നടന്നിരുന്ന അദ്ദേഹമില്ലായിരുന്നെങ്കില്‍ പാഞ്ചാലി ഉണ്ടാവുമായിരുന്നില്ല.ആദ്യകാലങ്ങളില്‍ അര്‍ജ്ജുനനന്റെ ശരീര സൗന്ദര്യത്തില്‍ ആകൃഷ്ടയായിരുന്നു,ആയോധനകലയിലെ നൈപുണ്യത്തെ ആരാധിച്ചിരുന്നു. എന്നാല്‍ കാലക്രമത്തില്‍ സ്നേഹിക്കാന്‍ ഒരു മനസ്സ് ആവശ്യമായി വന്നപ്പോള്‍ അത് ഭീമനിലാണു കണ്ടെത്തിയത്...
നാളെ യാത്രയാവണം. ഭര്ത്താക്കന്മാര്‍ക്കു പിന്നാലെ ഈ കുലവധുവും മഹാപ്രസ്ഥാനത്തിനൊരുങ്ങണം. ഈ ഭൂമിയില്‍ ഇനി പാഞ്ചാലിയെ പിടിച്ചു നിര്‍ത്താനൊന്നുമില്ല. തന്റെ എല്ലാ പുത്രന്മാരും യുദ്ധത്തില്‍ മരിച്ചിരിക്കുന്നു. കുന്തിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. അഞ്ചു ഭര്‍ത്താക്കന്മാരെയും അവസാനം വരെ സംരക്ഷിച്ചിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെട്ട രാജ്യവും അധികാരവും തിരിച്ചുകിട്ടി. ശത്രുക്കളെ പേടിക്കാതെ ഉറങ്ങാനുള്ള സുരക്ഷിതത്ത്വവും... എന്നാല്‍ ക്ഷത്രിയനു ശത്രുക്കളില്ലെങ്കില്‍ ഉറങ്ങാനും ജീവിക്കാനുമാവില്ലെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വൈകിപ്പോയിരുന്നു..
നേരം വെളുത്തപ്പോല്‍ മഴ തോര്‍ന്നിരുന്നു. മാനം തെളിഞ്ഞിരുന്നു. ദ്രൗപതി കുളത്തില്‍ നീന്തിക്കുളിച്ചു.. താമരപ്പൂക്കള്‍ അവളുടെ ശരീരത്തെ ഉമ്മവെക്കവേ, അവള്‍ അവരോട് കുട്ടിമനസ്സോടെ പറഞ്ഞു: 'എന്റെ സുഗന്ധം നിങ്ങള്‍ തന്നതല്ലേ, തിരിച്ചെടുത്തോളൂ.. പാഞ്ചാലി യാത്രയാവുകയാണു.. ഭര്‍ത്താക്കന്മാരുടെ കാലടികള്‍ നോക്കി..'
എത്ര സമയം നീരാടിയിട്ടും പാഞ്ചാലിക്ക് മതി വന്നില്ല. ഒടുവില്‍ ഈറനോടെ തിരിച്ചു കയറവേ, അവള്‍ കുളത്തിലേക്കും താമരപ്പൂക്കളിലേക്കു തിരിഞ്ഞു നോക്കി വേദനിച്ചു... അവള്‍ സൃഷ്ടിച്ച ഓളങ്ങള്‍ അടങ്ങാന്‍ കൂട്ടാക്കാതെ താരപ്പൂക്കളുടെ കവിളിലടിച്ചുകൊണ്ടിരുന്നു..
കഠിനമായ മല നിരകള്‍, മഹാ പ്രസ്ഥാനത്തിനൊടുവില്‍ സ്വര്‍ഗ്ഗം പൂകാം എന്നാണു യുധിഷ്ഠിരന്‍ അനുജന്മാരോട് പറഞ്ഞിരിക്കുന്നത്.. ഭീമനതു തന്നോട് പറഞ്ഞപ്പോള്‍ താനദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി ചിരിച്ചു.. ഭീമനും ചിരിച്ചു കൊച്ചുകുട്ടികളെപ്പോലെ.. താനപ്പോള്‍ ഓര്‍ത്തത്, താനും അദ്ദെഹവും കുട്ടികളായിരുന്നല്ലോ എന്നും.. അതല്ലേ, ദുര്യോദനനെ നോക്കി ഞങ്ങള്‍ ശിശു സഹജമായ് നിലവിട്ട് ചിരിച്ചത്.. അതല്ലേ ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്ന് എല്ലാവരും പഴിച്ചത്.. പഴിചാരാനായ് ജന്മങ്ങള്‍ വേണമല്ലോ...
വലിയൊരു പാറയുടെ നിറുകയില്‍ നിന്ന് നോക്കിയപ്പോള്‍, അഗാധമായ താഴ്വാരം നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ്, മലയുടെ അതിരിനെ ഉമ്മവെച്ചു നില്‍ക്കുന്ന ആകാശം...
പാഞ്ചാലി താഴ്വാരത്തിലേക്ക് വീണ്ടും സൂക്ഷിച്ചു നോക്കി... അകലെ അകലെ ഒരു നീല ജലാശയം അതില്‍ നിറയെ താമരപ്പൂക്കള്‍... തന്റെ കണ്ണുകള്‍ ഇപ്പോഴും എത്ര സൂക്ഷമം എന്ന് ദ്രൗപതി ഓര്‍ത്തൂ..
മുകളിലേക്കു നോക്കേ, ഏറ്റവും മുന്നില്‍ യുധിഷ്ഠിരന്‍.. പിന്നില്‍ അനുജന്മാര്‍.. ഒന്നും ശ്രദ്ധിക്കാതെ സ്വര്‍ഗ്ഗാരോഹണം നടത്തുന്നു.... അവര്‍ നടന്നു കയറിയ മണ്ണിനെ തൊട്ട് തലയില്‍ വെച്ചു ദ്രൗപതി. കുലവധു ഒരാചാരവും തെറ്റിക്കേണ്ട....
എന്നും മനസ്സ് കൊതിച്ചുകൊണ്ടിരുന്ന ഒരു സ്വപനത്തിലേക്ക് ദ്രൗപതി വലിച്ചടുപ്പിക്കപ്പെട്ടു.. അനഥമായ ബാല്യത്തില്‍ പലപ്പോഴും കൊതിച്ചിരുന്ന സ്വപ്നം... പങ്കുവെക്കപ്പെടാന്‍ പോകുന്ന അവസ്ഥയെ ശപിച്ചപ്പോള്‍ തോന്നിയ ഉപായം.. ദ്രൗപതി എന്നും ആഗ്രഹിച്ചിരുന്ന പ്രണയിച്ചിരുന്ന ആ സ്വപ്നത്തിലേക്ക്
അവള്‍ കാലെടുത്തുവെച്ചു............
'ദ്രൗപതീ'എന്ന് ഭീമന്റെ അലര്‍ച്ച കേട്ടൂ......
അവള്‍ കണ്ണുകള്‍ അടച്ചു.. ഇഷ്ടപ്പെട്ട പുരുഷന്‍ പേരു ചൊല്ലി വിളിച്ചിരിക്കുന്നു.. സ്നേഹതീവ്രതയാല്‍ ദ്രൗപതിയുടെ കണ്ണുകള്‍ നിറഞ്ഞു..
അവള്‍ താഴേക്ക് താഴേക്ക് ...
അവളെ കൈകളാല്‍ ഏറ്റുവാങ്ങാന്‍ താമരക്കുളം കാത്തു കാത്ത്....
Thursday, March 12, 2009
കുന്തി...കരയുകയായിരുന്നു...
ഗാന്ധാരി, എന്നെ തോല്പിച്ചു.
ഓര്‍ത്തപ്പോള്‍ കുന്തിയുടെ മനസ്സു പുകഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകളെത്ര. രാജകുമാരിമാര്‍ക്ക് ജീവിതം രാജ്യത്തിനു വേണ്ടി ഹോമിക്കാനുള്ളതാണല്ലോ. രാജാക്കന്മാര്‍ തലയില്‍ സ്വര്‍ണ്ണകിരീടം ചൂടി തലയിലെ ഗൗര്‌വ്വും അഹങ്കാരവും മൂടിവെക്കുന്നു. മണ്ടത്തരങ്ങള്‍ കാണിക്കുന്ന തല സംരക്ഷിക്കാന്‍ സ്വര്‍ണ്ണ കിരീടം..!. ആ അഹങ്കാരത്തിനു കീഴില്‍ ഞെരിഞ്ഞമരാന്‍ സ്ത്രീ ജന്മങ്ങളും.
എല്ലാ സ്വാതന്ത്ര്യവും തന്ന് അച്ഛന്‍ വളര്‍ത്തി.എന്നാലും എന്തൊരു പേടിയായിരുന്നു അദ്ദേഹത്തിനു. അതല്ലേ മഹാമുനിയെന്ന അഹങ്കാരവുമായ് കൊട്ടാരത്തിലെത്തിയ ദുര്‍വ്വാസാവിനെ പരിചരിക്കാന്‍ സ്വന്തം മകളെ തന്നെ പറഞ്ഞയച്ചത്.
കുമാരിയായിരുന്ന താന്‍, പ്രായത്തിന്റെ ചാപല്യങ്ങളൊന്നും അറിയാതിരുന്ന ഒരു പെണ്‍കുട്ടി. ഒരു വയസ്സനെ പരിചരിക്കാന്‍ നിയോഗിക്കപ്പെടുക. അതും മൂക്കത്ത് ശുണ്ഠിയും വാക്കുകളില്‍ തീയും സൂക്ഷിച്ചൊരു കടല്‍ക്കിഴവനെ,സന്തോഷിപ്പിക്കാന്‍, ലോകം പരിക്കുകളേല്പ്പിക്കാത്തൊരു കന്യകയെ വിട്ടുകൊടുക്കുക.
അച്ഛന്‍ മുഖത്തു നോക്കിയില്ല. അപമാന ഭീതിയില്‍ കുനിഞ്ഞ ആ ശിരസ് പിന്നീടൊരിക്കലും മകളുടെ നേരെ ഉയര്‍ന്നിട്ടുമില്ല. പിതാവിനെ തോല്പിക്കാന്‍ താന്‍ പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലാ എന്നതല്ലേ സത്യം..
ഒരു വര്‍ഷത്തെ അഗ്നി പരീക്ഷണം. കിഴവനായിട്ടും എന്തൊരു ശക്തിയായിരുന്നു ദുര്‍വ്വാസാവിനു, മാന്തളിരിനു മുകളില്‍ മദിച്ചു നടക്കുന്നൊരു കാളക്കൂറ്റന്‍. ഓര്‍ത്തപ്പോള്‍ കുന്തിക്ക് സന്യാസത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി.
ഒടുവില്‍ കൊട്ടാരവാസം മടുത്തപ്പോള്‍ സന്യാസി ഇറങ്ങി നടന്നു. ഒരു വരവും തന്ന്.. ആ വരത്തെ ജനിച്ചപ്പോഴേ നദിയിലൊഴുക്കിയില്ലേ ഞാന്‍. എന്തേ ആ കുഞ്ഞിനോട് അലിവു തോന്നാതിരുന്നത് ? സ്നേഹത്തോടെ അതിനെ ഒന്നുമ്മ വെക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ... തന്റെ അമ്മ മനസ്സ് അന്നേ എവിടെയോ കളഞ്ഞു പോയിരുന്നോ?
പാണ്ഡുവിനെ വിവാഹം കഴിക്കാനുള്ള ആലോചന വന്നപ്പൊഴും താന്‍ എതിര്‍ത്തില്ല. എതിര്‍ത്തിട്ടും, എന്തു കാര്യം?
ഭയരഹിതാനായൊരു അച്ഛന്റെ മകളായാണു പിറക്കേണ്ടതെന്നു മാത്രം തോന്നി.!
മാദ്രിയോട് ആദ്യമൊക്കെ അകല്‍ച്ചയായിരുന്നു. തന്നെക്കാള്‍ സുന്ദരി, രാജാവിനു അതിനാല്‍ അവളോട് പ്രിയമേറെയും..
എന്നിട്ടും അനന്തരാവകാശികളില്ലാതെ വന്നപ്പോള്‍ തന്നോട് ആരെയെങ്കിലും ഉത്തമ പുരുഷന്മാരെ കണ്ടെത്താനും അതില്‍ രാജവംശം നില നിര്‍ത്താനും പറഞ്ഞ രാജാവിന്റെ മുഖത്ത് എന്തു വികാരമായിരുന്നു...? അതിനും ഒരു കള്ളക്കഥ ചമച്ചതു കേട്ട് അന്ന് ഉള്ളില്‍ എത്ര ചിരിച്ചൂ താന്‍.. കാമമോഹിതനായ മാനിന്റെ ശാപം...അതോ പിന്നിട്ട വഴികളില്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടികളുടെ ശാപമോ?
പ്രതികാരത്താല്‍ പുകയുകയായിരുന്നു മനസ്സ്. അതിനാല്‍ ഒരു കഥമെനയാന്‍ തനിക്കും സാധിച്ചു. ദുര്‌വ്വാസാവ് തന്ന വരം...ഏതു ദേവനെയും പ്രീതിപ്പെടുത്താന്‍ കഴിയുക എന്ന വരം.. !
തനിക്കെന്നും കൊട്ടാരത്തില്‍ അദ്ദേഹമായിരുന്നല്ലോ താങ്ങും തണലും ഈ കുന്തിയുടെ സ്ത്രീ മനസ്സ് മനസ്സിലാക്കിയത് അദ്ദേഹം മാത്രം. എന്നിട്ടും ശൂദ്ര സ്ത്രീയില്‍ ജനിച്ചുവെന്ന കാരണം പറഞ്ഞ് അധികാരത്തിന്റെയൂം അവകാശത്തിന്റെയും അകത്തളത്തിനു പുറത്തു നിര്‍ത്തിയ വിദുരര്‍...പ്രണയമായിരുന്നു അദ്ദേഹത്തോട്, ആ സൗമ്യതയോട് ആ അറിവിന്റെ നിറവിനോട്...വിദുരരെ തന്റെ മക്കളുടെ അച്ഛന്റെ സ്ഥാനത്ത് കണ്ടപ്പോള്‍ തെല്ലും കുറ്റബൊധം തോന്നിയില്ല. രാജകൊട്ടാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടൊരു മനുഷ്യന്റെ മകനെ രാജാവാക്കുക.. ഒരു പ്രണയിനിക്ക് അതില്പ്പരം എന്താണു നല്‍കാനുണ്ടാവുക.. ഹൃദയം കൊണ്ട് അടുത്ത ബന്ധം.. !
മൂന്നു കുട്ടികള്‍..!
മൂന്നു ദേവന്മാരെന്നു ഭര്‍ത്താവിനെ പറഞ്ഞു പറ്റിക്കാനും പ്രയാസമില്ലായിരുന്നു.
ഒടുവില്‍ മാദ്രിക്ക് ആ മന്ത്രം പറഞ്ഞുകൊടുക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ ബുദ്ധിയോട് ബഹുമാനം തോന്നി..
ഭാഗ്യം ! അവള്‍ക്കും പ്രണയിക്കാനൊരാള്‍ ഉണ്ടായിരുന്നത്.. എന്നും മനസ്സിനും ശരീരത്തിനും അസുഖം ബാധിച്ചൊരു പെണ്‍കുട്ടി, കൊട്ടാരം വൈദ്യനെയല്ലാതെ ആരെ പ്രണയിക്കാന്‍..!
രാജാവിന്റെ സംശയം കൊട്ടാരം വൈദ്യന്റെ ജീവനാണപഹരിച്ചത്.
വീണ്ടും മന്ത്രം പറഞ്ഞുകൊടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിച്ച രാജാവിനോട് തനിക്കും രാജ്യതന്ത്രം പറയേണ്ടി വന്നൂ..
ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി ജീവനൊടുക്കാന്‍ മാദ്രി തിടുക്കം കൂട്ടി. പ്രണയം നശ്ശിപ്പിക്കപ്പെട്ടൊരു പെണ്‍കുട്ടിക്ക് അതല്ലാതെ എങ്ങനെ കുല സ്ത്രീ ധര്‍മ്മം അനുഷ്ഠിക്കാന്‍... ?
ജീവിതം പിന്നീട് അഗ്നി പരീക്ഷണങ്ങളുടേതായിരുന്നു.കൗരവരാജ സദസ്സില്‍ ഒരു വിധവക്ക് എന്തവകാശം ? ജീവിക്കാനും മക്കളെ ജീവിപ്പിക്കാനും വേണ്ടിയുള്ള സമരമായിരുന്നു പിന്നീട് ജീവിതം..
ആരായിരുന്നു അരക്കില്ലം നിര്‍മ്മിച്ചതും അതിനു തീ കൊളുത്തിയതും... ശകുനിയോ, അതോ ഭര്‍ത്താവിന്റെ ജേഷ്ഠനോ...?
മക്കളെ കഥകളുടെ ബലത്തില്‍ വളര്‍ത്തേണ്ടി വരുന്നൊരമ്മ. ജീവിച്ചിരിക്കുന്ന അച്ഛന്‍ നിസംഗനാവുമ്പോള്‍ ഒരമ്മക്ക് അതല്ലേ സാധിക്കൂ..?
അന്ന്, കുലം ചൊദിക്കപ്പെട്ട് അപഹാസ്യനായ് നില്‍ക്കുന്ന കര്‍ണ്ണനെ കണ്ടപ്പോള്‍ മനസ്സ് തുടിച്ചുപോയ്, താന്‍ നദിയിലെറിഞ്ഞു കളഞ്ഞ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് ആദ്യമായ് മനസ്സു നൊന്തു.അവനിപ്പോള്‍ എവിടെയായിരിക്കും...?അവനും ഇതുപോലെ അപഹാസ്യനാക്കപ്പെട്ട് എവിടെയെങ്കിലും...തന്റെ കുഞ്ഞ്...
ഒരമ്മക്ക് അമ്മയാവാതിരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു അത്.. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കഥ വേറേ ചമക്കപ്പെട്ടിരുന്നു. കുന്തിയുടെ മകനാണു കര്‍ണ്ണന്‍ എന്ന്...കഥകള്‍ക്ക് പഞ്ഞമില്ലല്ലോ..!
ഒരു രാജവംശത്തോട് ഒറ്റക്ക് പൊരുതി നില്‍ക്കാന്‍ ഈ കുന്തിയാര്..? ഒരു നിമിഷം തെറ്റിയാല്‍ ജീവന്‍ പോകുമെന്ന അവസ്ഥ.
പല പിതാക്കളില്‍ ജനിച്ചുവെന്നു വിശ്വസിക്കുന്ന തന്റെ മക്കളെ തനിക്ക് എന്തിലെങ്കിലും ബന്ധിച്ചു നിര്‍ത്തണമായിരുന്നു. അതല്ലേ ദ്രൗപതിയെ എല്ലാവരുടേയും ഭാര്യയാക്കേണ്‍ടി വന്നത്.. അര്‍ജ്ജുനനെ പ്രണയ പൂര്‍വ്വം വീക്ഷിച്ച മിഴികള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു..മനസ്സില്‍ ഒരു സ്ത്രീയോട് മാപ്പിരന്നതന്നായിരുന്നു.
രാജകുമാരന്മാരുമായി കൊട്ടാരത്തിലേക്കു തിരിച്ചെത്തി, അവരെ കൊണ്ട് മറ്റൊരു രാജധാനി നിര്‍മ്മിച്ച് അവിടെ കഴിഞ്ഞപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.
എത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടും എന്തേ, യുധിഷ്ഠിരന്‍ വിഡ്ഡിത്തരങ്ങള്‍ കാണിക്കുന്നുവെന്നു വിദുരരോട് ചോദിച്ചപ്പോള്‍... അദ്ദേഹം നിറമിഴിയോടെ പറഞ്ഞു.."ഭദ്രേ, അവനതിനേ കഴിയൂ... ചൂത് എന്നത് ഒരു കുരുക്കാണെന്ന് അറിഞ്ഞിട്ടും അതില്‍ നിലനില്‍ക്കേണ്ടി വരിക. അല്ലെങ്കില്‍ നേരിട്ടൊരു യുദ്ധമാവും ഉണ്ടാവുക...ഉന്മ്മൂല നാശം."
അന്നു മുതല്‍ താനൊരു യുദ്ധ തന്ത്രഞ്ജയായി. ഒരു സ്ത്രീ മനസ്സ് യുദ്ധം നയിക്കാനിറങ്ങിയാല്‍ ഏതു രാജവംശത്തിനാണതിനെതിരു നില്‍ക്കാനാവുക..?
കര്‍ണ്ണനെ മകനായ് ഏറ്റെടുത്തൂ... മഹാ തന്ത്രശാലിയായ കൃഷ്ണനു തന്റെ മക്കളെ വിട്ടുകൊടുത്തൂ. ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍ . എല്ലാ തനിക്കെതിരെ നിന്നവരെ നശ്ശിപ്പിക്കുക. തന്റെ ജീവിതം വഴി മുട്ടിച്ചവരെ തകര്‍ത്തു തരിപ്പണമാക്കുക..
യുദ്ധത്തില്‍ കൗരവരെ മുച്ചൂടും മുടിച്ചു.. യുധിഷ്ഠിരന്‍ രാജാവുമായി..
ഇനി ഈ അമ്മക്ക് സ്വസ്ഥയാവണം.. അഭിമന്യുവിനെ ലാളിക്കാനോ കൊതിതീരെ ഒന്നുമ്മ വെക്കാനോ സാധിച്ചില്ല. പേരക്കുട്ടികളെ ഉമ്മ വെക്കാന്‍ പേടിയായിരുന്നു.. മുത്തശ്ശിയുടെ ചുണ്ടുകള്‍ അവരെ ചുട്ടുപൊള്ളിക്കുമോ എന്ന ഭയം.. മനസ്സിലെ അഗ്നി ചുണ്ടിലൂടെ അവരെ കരിച്ചാലോ എന്ന ഭീതി..ഇപ്പോള്‍ തന്റെ മനസ്സ് തെളിനീര്‍ ത്തടാകം പോലെ ശാന്തമാണു...കുളിരാര്‍ന്നതാണു.. അഭിമന്യുവിന്റെ പൊന്നോമല്‍ പൈതലിനെ കൊതി തീരെ ലാളിക്കണം.. അവനെ ഉമ്മവെച്ച് ഉമ്മവെച്ച് താനിതുവരെ തന്റെ പേരമക്കള്‍ക്കായ് ഉള്ളില്‍ സൂക്ഷിച്ച എല്ലാ സ്നേഹവും പകരണം...ഓര്‍ത്തപ്പോഴേ മനസ്സു തുടിച്ചുവല്ലോ.. കുന്തി ഒരു മുതു മുത്തശ്ശിയായിരിക്കുന്നു...
സഫലമായ യാത്ര.........!
.
മനസ്സിലെ സന്തോഷം നീണ്‍ടു നിന്നില്ല.. ധൃതരാഷ്ട്രരും ഗാന്ധാരീ ദേവിയും കാട്ടിലേക്കു സന്യസിക്കാന്‍ പോകുന്നു.. ഒപ്പം വിദുരരും...
കുന്തി നടുങ്ങിപ്പോയ്, എത്ര നിസാരമായ് ഗാന്ധാരി തന്നെ തോല്പ്പിച്ചിരിക്കുന്നു.. ഇനി തനിക്കീ രാജകൊട്ടാരത്തില്‍ മക്കള്‍ക്കൊപ്പം വാഴാനാവുമോ? എല്ലാ മക്കളെയും കൊന്നൊടുക്കപ്പെട്ട വൃദ്ധ ദമ്പതികളെ കാട്ടിലേക്കയച്ച് താന്‍ ഇവിടെ സുഖാമായ് വാഴുന്നുവെന്ന് ജനം പറയില്ലേ.. താന്‍ ജീവനേക്കാളേറെ സ്നേഹിച്ച വിദുരര്‍, അദ്ദേഹമില്ലാതെ എനിക്കെന്തിനാണീ കൊട്ടാരം..?
അവര്‍ക്കൊപ്പം പോകാന്‍ മനസ്സ് ഒരു നിമിഷം കൊണ്ട് ഒരുങ്ങി..
പാടില്ലാ എന്നു നിബ്ബന്ധിച്ച മക്കളെ സൗമ്യമായ് ആശ്ലേഷിച്ചു..യുധിഷ്ഠിരനോട് മാത്രം പറഞ്ഞു...' മകനേ ഒരു അമ്മയുടെ കടമ ഞാന്‍ നിങ്ങള്‍ക്കായ് നിര്‌വ്വഹിച്ചു.. ഇനി ഒരു ഭാര്യയായ് എനിക്ക് കാട്ടിലേക്ക് പോകണം.. നിങ്ങളുടെ അഛനെ പരിചരിക്കാന്‍...'
..നടുങ്ങി നിന്ന മകന്റെ നിറുകയില്‍ ഒരുമ്മ അലിവോടെ...
കുന്തി യാത്രവാവുന്നു... ചെറുപ്പത്തില്‍, ഒരു വൃദ്ധനെ പരിചരിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ... അവളുടെ ജീവിതാവസാനത്തിലും... പരിചരണത്തിനായ് നിയോഗിക്കപ്പെട്ടിരിക്കുന്നു...ഒരേ ഒരു വ്യത്യാസം മാത്രം... പണ്ട് അവള്‍ നിര്‍ബ്ബന്ധിക്കപ്പെട്ട് ഏറ്റെടുത്ത ഒരു കാര്യം ഇന്ന് നിറമനസ്സോടെ ഏറ്റെടുത്തു......
കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നും കുന്തി പുറത്തേക്കു നോക്കി...
ചന്ദ്രന്‍, ഉദ്യാനത്തെ നനച്ചിരുന്നു...!
ഓര്‍ത്തപ്പോള്‍ കുന്തിയുടെ മനസ്സു പുകഞ്ഞു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകളെത്ര. രാജകുമാരിമാര്‍ക്ക് ജീവിതം രാജ്യത്തിനു വേണ്ടി ഹോമിക്കാനുള്ളതാണല്ലോ. രാജാക്കന്മാര്‍ തലയില്‍ സ്വര്‍ണ്ണകിരീടം ചൂടി തലയിലെ ഗൗര്‌വ്വും അഹങ്കാരവും മൂടിവെക്കുന്നു. മണ്ടത്തരങ്ങള്‍ കാണിക്കുന്ന തല സംരക്ഷിക്കാന്‍ സ്വര്‍ണ്ണ കിരീടം..!. ആ അഹങ്കാരത്തിനു കീഴില്‍ ഞെരിഞ്ഞമരാന്‍ സ്ത്രീ ജന്മങ്ങളും.
എല്ലാ സ്വാതന്ത്ര്യവും തന്ന് അച്ഛന്‍ വളര്‍ത്തി.എന്നാലും എന്തൊരു പേടിയായിരുന്നു അദ്ദേഹത്തിനു. അതല്ലേ മഹാമുനിയെന്ന അഹങ്കാരവുമായ് കൊട്ടാരത്തിലെത്തിയ ദുര്‍വ്വാസാവിനെ പരിചരിക്കാന്‍ സ്വന്തം മകളെ തന്നെ പറഞ്ഞയച്ചത്.
കുമാരിയായിരുന്ന താന്‍, പ്രായത്തിന്റെ ചാപല്യങ്ങളൊന്നും അറിയാതിരുന്ന ഒരു പെണ്‍കുട്ടി. ഒരു വയസ്സനെ പരിചരിക്കാന്‍ നിയോഗിക്കപ്പെടുക. അതും മൂക്കത്ത് ശുണ്ഠിയും വാക്കുകളില്‍ തീയും സൂക്ഷിച്ചൊരു കടല്‍ക്കിഴവനെ,സന്തോഷിപ്പിക്കാന്‍, ലോകം പരിക്കുകളേല്പ്പിക്കാത്തൊരു കന്യകയെ വിട്ടുകൊടുക്കുക.
അച്ഛന്‍ മുഖത്തു നോക്കിയില്ല. അപമാന ഭീതിയില്‍ കുനിഞ്ഞ ആ ശിരസ് പിന്നീടൊരിക്കലും മകളുടെ നേരെ ഉയര്‍ന്നിട്ടുമില്ല. പിതാവിനെ തോല്പിക്കാന്‍ താന്‍ പിന്നീട് അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയിട്ടില്ലാ എന്നതല്ലേ സത്യം..
ഒരു വര്‍ഷത്തെ അഗ്നി പരീക്ഷണം. കിഴവനായിട്ടും എന്തൊരു ശക്തിയായിരുന്നു ദുര്‍വ്വാസാവിനു, മാന്തളിരിനു മുകളില്‍ മദിച്ചു നടക്കുന്നൊരു കാളക്കൂറ്റന്‍. ഓര്‍ത്തപ്പോള്‍ കുന്തിക്ക് സന്യാസത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി.
ഒടുവില്‍ കൊട്ടാരവാസം മടുത്തപ്പോള്‍ സന്യാസി ഇറങ്ങി നടന്നു. ഒരു വരവും തന്ന്.. ആ വരത്തെ ജനിച്ചപ്പോഴേ നദിയിലൊഴുക്കിയില്ലേ ഞാന്‍. എന്തേ ആ കുഞ്ഞിനോട് അലിവു തോന്നാതിരുന്നത് ? സ്നേഹത്തോടെ അതിനെ ഒന്നുമ്മ വെക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ... തന്റെ അമ്മ മനസ്സ് അന്നേ എവിടെയോ കളഞ്ഞു പോയിരുന്നോ?
പാണ്ഡുവിനെ വിവാഹം കഴിക്കാനുള്ള ആലോചന വന്നപ്പൊഴും താന്‍ എതിര്‍ത്തില്ല. എതിര്‍ത്തിട്ടും, എന്തു കാര്യം?
ഭയരഹിതാനായൊരു അച്ഛന്റെ മകളായാണു പിറക്കേണ്ടതെന്നു മാത്രം തോന്നി.!
മാദ്രിയോട് ആദ്യമൊക്കെ അകല്‍ച്ചയായിരുന്നു. തന്നെക്കാള്‍ സുന്ദരി, രാജാവിനു അതിനാല്‍ അവളോട് പ്രിയമേറെയും..
എന്നിട്ടും അനന്തരാവകാശികളില്ലാതെ വന്നപ്പോള്‍ തന്നോട് ആരെയെങ്കിലും ഉത്തമ പുരുഷന്മാരെ കണ്ടെത്താനും അതില്‍ രാജവംശം നില നിര്‍ത്താനും പറഞ്ഞ രാജാവിന്റെ മുഖത്ത് എന്തു വികാരമായിരുന്നു...? അതിനും ഒരു കള്ളക്കഥ ചമച്ചതു കേട്ട് അന്ന് ഉള്ളില്‍ എത്ര ചിരിച്ചൂ താന്‍.. കാമമോഹിതനായ മാനിന്റെ ശാപം...അതോ പിന്നിട്ട വഴികളില്‍ വലിച്ചെറിഞ്ഞ പെണ്‍കുട്ടികളുടെ ശാപമോ?
പ്രതികാരത്താല്‍ പുകയുകയായിരുന്നു മനസ്സ്. അതിനാല്‍ ഒരു കഥമെനയാന്‍ തനിക്കും സാധിച്ചു. ദുര്‌വ്വാസാവ് തന്ന വരം...ഏതു ദേവനെയും പ്രീതിപ്പെടുത്താന്‍ കഴിയുക എന്ന വരം.. !
തനിക്കെന്നും കൊട്ടാരത്തില്‍ അദ്ദേഹമായിരുന്നല്ലോ താങ്ങും തണലും ഈ കുന്തിയുടെ സ്ത്രീ മനസ്സ് മനസ്സിലാക്കിയത് അദ്ദേഹം മാത്രം. എന്നിട്ടും ശൂദ്ര സ്ത്രീയില്‍ ജനിച്ചുവെന്ന കാരണം പറഞ്ഞ് അധികാരത്തിന്റെയൂം അവകാശത്തിന്റെയും അകത്തളത്തിനു പുറത്തു നിര്‍ത്തിയ വിദുരര്‍...പ്രണയമായിരുന്നു അദ്ദേഹത്തോട്, ആ സൗമ്യതയോട് ആ അറിവിന്റെ നിറവിനോട്...വിദുരരെ തന്റെ മക്കളുടെ അച്ഛന്റെ സ്ഥാനത്ത് കണ്ടപ്പോള്‍ തെല്ലും കുറ്റബൊധം തോന്നിയില്ല. രാജകൊട്ടാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടൊരു മനുഷ്യന്റെ മകനെ രാജാവാക്കുക.. ഒരു പ്രണയിനിക്ക് അതില്പ്പരം എന്താണു നല്‍കാനുണ്ടാവുക.. ഹൃദയം കൊണ്ട് അടുത്ത ബന്ധം.. !
മൂന്നു കുട്ടികള്‍..!
മൂന്നു ദേവന്മാരെന്നു ഭര്‍ത്താവിനെ പറഞ്ഞു പറ്റിക്കാനും പ്രയാസമില്ലായിരുന്നു.
ഒടുവില്‍ മാദ്രിക്ക് ആ മന്ത്രം പറഞ്ഞുകൊടുക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ ബുദ്ധിയോട് ബഹുമാനം തോന്നി..
ഭാഗ്യം ! അവള്‍ക്കും പ്രണയിക്കാനൊരാള്‍ ഉണ്ടായിരുന്നത്.. എന്നും മനസ്സിനും ശരീരത്തിനും അസുഖം ബാധിച്ചൊരു പെണ്‍കുട്ടി, കൊട്ടാരം വൈദ്യനെയല്ലാതെ ആരെ പ്രണയിക്കാന്‍..!
രാജാവിന്റെ സംശയം കൊട്ടാരം വൈദ്യന്റെ ജീവനാണപഹരിച്ചത്.
വീണ്ടും മന്ത്രം പറഞ്ഞുകൊടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിച്ച രാജാവിനോട് തനിക്കും രാജ്യതന്ത്രം പറയേണ്ടി വന്നൂ..
ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി ജീവനൊടുക്കാന്‍ മാദ്രി തിടുക്കം കൂട്ടി. പ്രണയം നശ്ശിപ്പിക്കപ്പെട്ടൊരു പെണ്‍കുട്ടിക്ക് അതല്ലാതെ എങ്ങനെ കുല സ്ത്രീ ധര്‍മ്മം അനുഷ്ഠിക്കാന്‍... ?
ജീവിതം പിന്നീട് അഗ്നി പരീക്ഷണങ്ങളുടേതായിരുന്നു.കൗരവരാജ സദസ്സില്‍ ഒരു വിധവക്ക് എന്തവകാശം ? ജീവിക്കാനും മക്കളെ ജീവിപ്പിക്കാനും വേണ്ടിയുള്ള സമരമായിരുന്നു പിന്നീട് ജീവിതം..
ആരായിരുന്നു അരക്കില്ലം നിര്‍മ്മിച്ചതും അതിനു തീ കൊളുത്തിയതും... ശകുനിയോ, അതോ ഭര്‍ത്താവിന്റെ ജേഷ്ഠനോ...?
മക്കളെ കഥകളുടെ ബലത്തില്‍ വളര്‍ത്തേണ്ടി വരുന്നൊരമ്മ. ജീവിച്ചിരിക്കുന്ന അച്ഛന്‍ നിസംഗനാവുമ്പോള്‍ ഒരമ്മക്ക് അതല്ലേ സാധിക്കൂ..?
അന്ന്, കുലം ചൊദിക്കപ്പെട്ട് അപഹാസ്യനായ് നില്‍ക്കുന്ന കര്‍ണ്ണനെ കണ്ടപ്പോള്‍ മനസ്സ് തുടിച്ചുപോയ്, താന്‍ നദിയിലെറിഞ്ഞു കളഞ്ഞ കുഞ്ഞിനെക്കുറിച്ചോര്‍ത്ത് ആദ്യമായ് മനസ്സു നൊന്തു.അവനിപ്പോള്‍ എവിടെയായിരിക്കും...?അവനും ഇതുപോലെ അപഹാസ്യനാക്കപ്പെട്ട് എവിടെയെങ്കിലും...തന്റെ കുഞ്ഞ്...
ഒരമ്മക്ക് അമ്മയാവാതിരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു അത്.. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ കഥ വേറേ ചമക്കപ്പെട്ടിരുന്നു. കുന്തിയുടെ മകനാണു കര്‍ണ്ണന്‍ എന്ന്...കഥകള്‍ക്ക് പഞ്ഞമില്ലല്ലോ..!
ഒരു രാജവംശത്തോട് ഒറ്റക്ക് പൊരുതി നില്‍ക്കാന്‍ ഈ കുന്തിയാര്..? ഒരു നിമിഷം തെറ്റിയാല്‍ ജീവന്‍ പോകുമെന്ന അവസ്ഥ.
പല പിതാക്കളില്‍ ജനിച്ചുവെന്നു വിശ്വസിക്കുന്ന തന്റെ മക്കളെ തനിക്ക് എന്തിലെങ്കിലും ബന്ധിച്ചു നിര്‍ത്തണമായിരുന്നു. അതല്ലേ ദ്രൗപതിയെ എല്ലാവരുടേയും ഭാര്യയാക്കേണ്‍ടി വന്നത്.. അര്‍ജ്ജുനനെ പ്രണയ പൂര്‍വ്വം വീക്ഷിച്ച മിഴികള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു..മനസ്സില്‍ ഒരു സ്ത്രീയോട് മാപ്പിരന്നതന്നായിരുന്നു.
രാജകുമാരന്മാരുമായി കൊട്ടാരത്തിലേക്കു തിരിച്ചെത്തി, അവരെ കൊണ്ട് മറ്റൊരു രാജധാനി നിര്‍മ്മിച്ച് അവിടെ കഴിഞ്ഞപ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു.
എത്രയൊക്കെ പറഞ്ഞുകൊടുത്തിട്ടും എന്തേ, യുധിഷ്ഠിരന്‍ വിഡ്ഡിത്തരങ്ങള്‍ കാണിക്കുന്നുവെന്നു വിദുരരോട് ചോദിച്ചപ്പോള്‍... അദ്ദേഹം നിറമിഴിയോടെ പറഞ്ഞു.."ഭദ്രേ, അവനതിനേ കഴിയൂ... ചൂത് എന്നത് ഒരു കുരുക്കാണെന്ന് അറിഞ്ഞിട്ടും അതില്‍ നിലനില്‍ക്കേണ്ടി വരിക. അല്ലെങ്കില്‍ നേരിട്ടൊരു യുദ്ധമാവും ഉണ്ടാവുക...ഉന്മ്മൂല നാശം."
അന്നു മുതല്‍ താനൊരു യുദ്ധ തന്ത്രഞ്ജയായി. ഒരു സ്ത്രീ മനസ്സ് യുദ്ധം നയിക്കാനിറങ്ങിയാല്‍ ഏതു രാജവംശത്തിനാണതിനെതിരു നില്‍ക്കാനാവുക..?
കര്‍ണ്ണനെ മകനായ് ഏറ്റെടുത്തൂ... മഹാ തന്ത്രശാലിയായ കൃഷ്ണനു തന്റെ മക്കളെ വിട്ടുകൊടുത്തൂ. ഒരേ ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍ . എല്ലാ തനിക്കെതിരെ നിന്നവരെ നശ്ശിപ്പിക്കുക. തന്റെ ജീവിതം വഴി മുട്ടിച്ചവരെ തകര്‍ത്തു തരിപ്പണമാക്കുക..
യുദ്ധത്തില്‍ കൗരവരെ മുച്ചൂടും മുടിച്ചു.. യുധിഷ്ഠിരന്‍ രാജാവുമായി..
ഇനി ഈ അമ്മക്ക് സ്വസ്ഥയാവണം.. അഭിമന്യുവിനെ ലാളിക്കാനോ കൊതിതീരെ ഒന്നുമ്മ വെക്കാനോ സാധിച്ചില്ല. പേരക്കുട്ടികളെ ഉമ്മ വെക്കാന്‍ പേടിയായിരുന്നു.. മുത്തശ്ശിയുടെ ചുണ്ടുകള്‍ അവരെ ചുട്ടുപൊള്ളിക്കുമോ എന്ന ഭയം.. മനസ്സിലെ അഗ്നി ചുണ്ടിലൂടെ അവരെ കരിച്ചാലോ എന്ന ഭീതി..ഇപ്പോള്‍ തന്റെ മനസ്സ് തെളിനീര്‍ ത്തടാകം പോലെ ശാന്തമാണു...കുളിരാര്‍ന്നതാണു.. അഭിമന്യുവിന്റെ പൊന്നോമല്‍ പൈതലിനെ കൊതി തീരെ ലാളിക്കണം.. അവനെ ഉമ്മവെച്ച് ഉമ്മവെച്ച് താനിതുവരെ തന്റെ പേരമക്കള്‍ക്കായ് ഉള്ളില്‍ സൂക്ഷിച്ച എല്ലാ സ്നേഹവും പകരണം...ഓര്‍ത്തപ്പോഴേ മനസ്സു തുടിച്ചുവല്ലോ.. കുന്തി ഒരു മുതു മുത്തശ്ശിയായിരിക്കുന്നു...
സഫലമായ യാത്ര.........!
.
മനസ്സിലെ സന്തോഷം നീണ്‍ടു നിന്നില്ല.. ധൃതരാഷ്ട്രരും ഗാന്ധാരീ ദേവിയും കാട്ടിലേക്കു സന്യസിക്കാന്‍ പോകുന്നു.. ഒപ്പം വിദുരരും...
കുന്തി നടുങ്ങിപ്പോയ്, എത്ര നിസാരമായ് ഗാന്ധാരി തന്നെ തോല്പ്പിച്ചിരിക്കുന്നു.. ഇനി തനിക്കീ രാജകൊട്ടാരത്തില്‍ മക്കള്‍ക്കൊപ്പം വാഴാനാവുമോ? എല്ലാ മക്കളെയും കൊന്നൊടുക്കപ്പെട്ട വൃദ്ധ ദമ്പതികളെ കാട്ടിലേക്കയച്ച് താന്‍ ഇവിടെ സുഖാമായ് വാഴുന്നുവെന്ന് ജനം പറയില്ലേ.. താന്‍ ജീവനേക്കാളേറെ സ്നേഹിച്ച വിദുരര്‍, അദ്ദേഹമില്ലാതെ എനിക്കെന്തിനാണീ കൊട്ടാരം..?
അവര്‍ക്കൊപ്പം പോകാന്‍ മനസ്സ് ഒരു നിമിഷം കൊണ്ട് ഒരുങ്ങി..
പാടില്ലാ എന്നു നിബ്ബന്ധിച്ച മക്കളെ സൗമ്യമായ് ആശ്ലേഷിച്ചു..യുധിഷ്ഠിരനോട് മാത്രം പറഞ്ഞു...' മകനേ ഒരു അമ്മയുടെ കടമ ഞാന്‍ നിങ്ങള്‍ക്കായ് നിര്‌വ്വഹിച്ചു.. ഇനി ഒരു ഭാര്യയായ് എനിക്ക് കാട്ടിലേക്ക് പോകണം.. നിങ്ങളുടെ അഛനെ പരിചരിക്കാന്‍...'
..നടുങ്ങി നിന്ന മകന്റെ നിറുകയില്‍ ഒരുമ്മ അലിവോടെ...
കുന്തി യാത്രവാവുന്നു... ചെറുപ്പത്തില്‍, ഒരു വൃദ്ധനെ പരിചരിക്കാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ... അവളുടെ ജീവിതാവസാനത്തിലും... പരിചരണത്തിനായ് നിയോഗിക്കപ്പെട്ടിരിക്കുന്നു...ഒരേ ഒരു വ്യത്യാസം മാത്രം... പണ്ട് അവള്‍ നിര്‍ബ്ബന്ധിക്കപ്പെട്ട് ഏറ്റെടുത്ത ഒരു കാര്യം ഇന്ന് നിറമനസ്സോടെ ഏറ്റെടുത്തു......
കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നും കുന്തി പുറത്തേക്കു നോക്കി...
ചന്ദ്രന്‍, ഉദ്യാനത്തെ നനച്ചിരുന്നു...!
Wednesday, December 31, 2008
കര്‍ണ്ണന്‍
അമ്മ, കുന്തി വന്ന് കരഞ്ഞ് വിളിച്ച് നെഞ്ചു തകര്‍ത്തുപോയിരിക്കുന്നു. ഒരു സ്ത്രീയുടെ കണ്ണീരിനു മുന്നില്‍ എന്താണു താന്‍ ഇങ്ങനെ പതറിപ്പോകുന്നത്. കര്‍ണ്ണന് നിയന്ത്രിക്കാനായില്ലാ. കിടക്കയിലേക്കു വീണമര്‍ന്നു ആവോളം കരഞ്ഞു. ഒടുവില്‍ കണ്ണിര്‍ക്കണങ്ങള്‍ ഉണങ്ങിപ്പിടിച്ച മുഖവുമായ് അയാള്‍, മദ്യത്തിലേക്കു വീണൂ.. ഉപ്പുരുചിക്കുന്ന മദ്യം.
കുന്തി, നുണയാണു പറഞ്ഞതെന്നു മനസ്സ് മന്ത്രിക്കുന്നു. ഒരിക്കലും ഒരു അമ്മയുടെ ആര്‍ദ്രത ആ വാക്കുകള്‍ക്കില്ലായിരുന്നു, പകരം സ്വന്തം മക്കളുടെ ക്ഷേമം മാത്രം കാംക്ഷിച്ച ഒരു സ്ത്രീ, അവരെ അമ്മയെന്നു വിളിക്കേണ്‍ടി വരുന്നത്... കര്‍ണ്ണന്‍ വീണ്ടും മദ്യം ചുണ്ടോടടുപ്പിച്ചു...
അന്നൊരു ദിവസം ഒരു ബ്രാഹ്മണന്‍ തന്നെ കാണാന്‍ വന്നു. ഇപ്പോഴും കര്‍ണ്ണന്റെ ചുണ്ടില്‍ അതോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരി തെളിഞ്ഞു. രാവിലെ കുളിക്കാനായ് പുഴയിലേക്ക് കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കെ, കര്‍ണ്ണാ എന്ന വിറയാര്‍ന്നൊരു ശബ്ദം. ഒരു വൃദ്ധ ബ്രാഹ്മണന്‍, എവിടെയോ പരിചയം തോന്നിയോ? ചെറുപ്പത്തില്‍ തനിക്കു ലഭിച്ച കവച കൂണ്ഡലങ്ങളാണു ആള്‍ക്കു വേണ്ടത്. തന്റെ അഛന്‍, അതിരഥന്‍ എത്ര കഷ്ടപ്പാടു വന്നിട്ടും ഒരിക്കലും പണയം വെക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്ന അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച ആ കുപ്പായം താന്‍ വളര്‍ന്നപ്പോഴും തനിക്കൊപ്പം വളര്‍ന്നു... ഇലാസ്റ്റിക് നൂലുകളാല്‍ തീര്‍ത്ത ഉടുപ്പ്. ആരോ ബ്രൂഫ്... അത് മകനെ എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നറിഞ്ഞ അഛന്‍ അതു ധരിക്കാതെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.ബ്രാഹ്മണനു അതാണു ആവശ്യം. തനിക്കത് ഉപേക്ഷിക്കാന്‍ തക്കതായൊരു കാരണം. ത്യാഗം എന്ന ലേബലില്‍, ദാനം എന്നൊരു മഹാ കാരുണ്യം. അതു സ്വീകരിച്ച ബ്രാഹ്മണന്റ് കണ്ണുകള്‍ തിളങ്ങിയപ്പോഴാണു ആ കണ്ണുകളിലെക്ക് ശ്രദ്ധിച്ചത്... വിദുരര്‍ !. കണ്ണില്‍ നോക്കി അങ്ങനെ ഉച്ഛരിച്ചപ്പോള്‍ കിടുങ്ങിപ്പോയി കിളവന്‍.രാജകുടുംബത്തിനും കുന്തിക്കായും സഹിക്കേണ്ടി വന്ന ആ ജാള്യം.അതിന്റെ വിഷമത്തില്‍ നിന്നും രക്ഷപ്പെടാനായ് ഒരു 'ജാവലിന്‍' തന്ന് അത് ഉപയോഗീക്കാനുള്ള സൂത്രവും പറഞ്ഞു തന്നു തന്നില്‍ നിന്നും ഓടിയകന്ന വൃദ്ധനെ നോക്കി കര്‍ണ്ണന്‍ പുഴയിലെക്കു കുതിച്ചു ചാടി, നീളമുള്ള കരങ്ങളാല്‍ നീന്തിത്തുടിച്ചു. ആയിരം കൈകളാല്‍ പുഴ കര്‍ണ്ണനെ വാരിയെടുത്തുമ്മ വെച്ചു.. സൂര്യന്‍ അയാളുടെ ദേഹത്തേക്ക് പൊന്നുരുക്കിയൊഴിച്ചു...
കുന്തിയുടെ പിഴച്ചുപെറ്റ മകന്‍! സത്യത്തില്‍ അമ്മേ, വിദുരര്‍ എന്റെ ദേഹത്തെ കവചങ്ങള്‍ അഴിച്ചുമാറ്റിയപ്പോള്‍, തളര്‍ന്നില്ലീ മകന്‍, എന്നാല്‍ നിങ്ങള്‍ എന്റെ മനസ്സിനെ ഞാന്‍ അണിയിച്ചിരുന്ന കവചമാണു പൊളിച്ചെടുത്തത്...!
ഒരിക്കലും കുന്തി തന്റെ അമ്മയല്ലാ! പാണ്ഡവര്‍ തന്റെ അനുജന്മാരും അല്ലാ! എന്നാല്‍ തന്നെ കെണിയില്‍ പെടുത്തിയിരിക്കുന്നു, സാക്ഷാല്‍ കുന്തിയുടെ ബുദ്ധി.
ദുര്യോദനനു ഇനിയൊരിക്കലും യുദ്ധം ജയിക്കാനാവില്ലാ. സ്വന്തം അനിയന്മാരെ കൊന്നവനെന്ന അപഖ്യാതി .കര്‍ണ്ണന്‍ തളര്‍ന്നുപോയ്..
ഒരു അമ്മയുടെ ആശ്ലേഷമായിരുന്നില്ലാ കുന്തിയില്‍ നിന്നും താന്‍ അനുഭവിച്ചത്. തറ്റ്നെ വളര്‍ത്തമ്മപോലും തന്നെ തൊടുമ്പോള്‍, തന്നെ ആശ്ലേഷിക്കുമ്പോള്‍, ഉമ്മ വെക്കുമ്പോള്‍, താന്‍ ഒരു കുട്ടിയായി തീരാറുണ്ട്. ഒരു പൈതലിനെപ്പോലെ മനസ്സ് പാറിപ്പറക്കാറുണ്ട്..എന്നാല്‍ കുന്തീദേവി, തന്നെ ആശ്ലേഷിച്ചപ്പോഴോ, ഉമ്മവെച്ചപ്പോഴേ , എന്തേ തന്നിലെ ആ കുട്ടി ഉണര്‍ന്നില്ലാ?
ഒരു അമ്മയുടെ പൊക്കിള്‍ക്കൊടി ബന്ധം അത്രക്കു ദുര്‍ബ്ബലമോ...?
അല്ലാ....... അല്ലാ....... അല്ലാ...........!കുന്തി എന്റെ അമ്മയല്ലാ.......!
കര്‍ണ്ണന്‍ വീണ്ടും മധു ചക്ഷകം ചുണ്ടോടടുപ്പിച്ചു... തൊണ്ടയിലൂടെ തീക്കട്ടകള്‍ ജ്വലിച്ചിറങ്ങി..
ഗാന്ധാരീ വിലാപം
മകന്‍, ദുര്യോദനന്‍ , ഇന്നും തന്റെ അടുത്തെത്തിയിരുന്നു. യുദ്ധത്തില്‍ അനുഗ്രഹം വാങ്ങാന്‍. തോന്നിയില്ലാ അവനെ അനുഗ്രഹിക്കാന്‍. ഗാന്ധാരിയും ഒരു സ്ത്രീയല്ലേ...?
ഗാന്ധാര ദേശം, മതളനാരകം പുത്തു നില്‍ക്കുന്ന ഉദ്യാനം. ഒളിച്ചും പാത്തുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. വാക്കുകളുടെ ആര്‍ദ്രത, 'ഗാന്ധാരീ'എന്ന വിളിയില്‍ തന്നെ തന്റെ മനസ്സ് തളിരുപോലെ മൃദുവായിത്തീരുന്നു. ആ വിരല്‍ സ്പര്ശം തന്നെ ഉന്മാദിനിയും ഉല്ലാസവതിയും ആക്കി. രാജകുമാരിയായതിനെ ശപിച്ചു പോയ നിമിഷങ്ങള്‍. പ്രണയവാനായൊരാളോടൊപ്പം ആരെയും ഭയക്കാതെ ചന്ദ്രികാ ചര്‍ച്ചിതമായ രാത്രികളില്‍, അവന്റെ മടിയില്‍ തലവെച്ച്... നിലാവേറ്റ്, മയങ്ങാന്‍... ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ തെല്ലും ഭയന്നില്ലാ. ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും തന്റെ മനസ്സ് അദ്ദേഹത്തില്‍ നിന്നും അകന്നില്ലാ. ഒരുമിച്ച് മരിക്കാന്‍ പോലും തയ്യാറായിരുന്നു. അപ്പോഴാണു ജീവിതത്തിലേക്ക് പുതിയൊരു തുടിപ്പ് ഉണര്‍ന്നത്.. ഏറ്റവും സ്നേഹിച്ചൊരാളിന്റെ ബീജം സ്വീകരിക്കുക, അതൊരു ജീവനായ് ഗര്‍ഭപാത്രത്തില്‍ വളരുക.. അദ്ദേഹത്തെ ഒരു ശിശുവായ് എപ്പോഴും ചുമന്നു നടക്കാന്‍ സാധിക്കുക.. താന്‍ എല്ലാം വിസ്മരിക്കുകയായിരുന്നു....
കൊട്ടാരത്തില്‍, താന്‍ ഒറ്റപ്പെടുകയായിരുന്നു. ആരും തന്നെ വേദനിപ്പിച്ചില്ലാ. പൊന്നാങ്ങള ശകുനി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുപോയ്...
ആ ഉദ്യാനത്തില്‍ പിന്നീട് മാതളപ്പൂക്കള്‍ വിരിഞ്ഞതു താന്‍ കണ്ടിട്ടില്ലാ.. ഉദ്യാനത്തിലൂടെ അലഞ്ഞു നടക്കവേ, മിഴികള്‍ അവക്കെത്താവുന്നതിനും അപ്പുറത്തേക്ക് നീണ്ടു നീണ്‍ടു ചെന്നു. കാതുകള്‍ 'ഗാന്ധാരീ'എന്ന വിളിക്കായ് ദാഹിച്ചലഞ്ഞു..!
ആരും ഒന്നും പറഞ്ഞില്ലാ. ആരും വേദനിപ്പിച്ചില്ലാ, ആശ്വസിപ്പിച്ചതുമില്ലാ.. എവിടെയാണദ്ദേഹം എന്നത് പറഞ്ഞു തരാന്‍ ഒരു തോഴിക്കും ആയില്ലാ.. അവര്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു..
ശകുനിയാങ്ങള മാത്രം കണ്ണുകളില്‍ അപാരമായൊരു അന്താളിപ്പോടെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
പ്രസവവേദനയുടെ അതി തീവ്രതയില്‍ നിന്നുണര്‍ന്ന താന്‍ ആദ്യം അന്വേഷിച്ചതു, കുഞ്ഞിനെയാണു. അവനെ നെഞ്ചോടു ചേര്ത്തമര്‍ത്താന്‍, തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖത്തെ അവന്റെ ചെവിയില്‍ മന്ത്രിക്കാന്‍, തുടിച്ചു കുതിച്ച് പുറത്തുചാടാന്‍ വെമ്പുന്ന തന്റെ ഹൃദയത്തെ ശാന്തമാക്കാന്‍... ' എന്റെ കുഞ്ഞെവിടെ'?വാക്കുകള്‍ പുറത്തേക്ക് പ്രസവിച്ചിടാന്‍ ഒരുപാടു വേദനിച്ചു.. എന്നിട്ടും അവ്യക്തമായ് അന്വേഷിച്ചു.. ആരും ഒന്നും മിണ്ടിയില്ലാ. ശകുനി കുനിഞ്ഞ മുഖത്തോടെ മുന്നില്‍ നിന്നു...!
അന്ന് താനീ ലോകത്തെ വെറുത്തതാണു. എല്ലാരില്‍ നിന്നും അകന്നു മാറി. തന്റെ മകനില്ലാത്ത, തന്റെ പ്രണയം ചിന്തിയെടുത്ത ഈ ലോകത്തെ എനിക്കു കാണേണ്ടാ... അന്നേ മിഴികള്‍ പൂട്ടിയില്ലേ ഞാന്‍..!
ഒരു ദിവസം , ശകുനിയാങ്ങള വന്നു തന്റെ മുന്നില്‍, ഒരേ ഒരു വാക്ക്, മകനെ കാണിച്ചു തരാം, പകരം വിവാഹത്തിനു സമ്മതിക്കണം..........ഇല്ലെങ്കില്‍ ഗാന്ധാര രാജ്യം ഭീഷ്മര്‍ ആക്രമിക്കും...
മകന്‍ എന്ന വാക്കില്‍ ഉരുകിപ്പോയ് മാനസം... മറ്റൊന്നും ആലോചിച്ചില്ലാ....... എന്തുമാകാം എനിക്ക് എന്റെ മകനെ കാണണം.. തിരിച്ചു നടന്ന ശകുനിയോട് ഒരുവാക്കു കൂടിപ്പറഞ്ഞു....
'പൊന്നാങ്ങള കേള്‍ക്കണം. വിവാഹം,വിവാഹം എന്ന ചടങ്ങു മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ലാ.....!....
നടന്നു പോകുന്ന ആങ്ങളയുടെ കാലുകള്‍ ഇടറുന്ന ശബ്ദം താന്‍ കേട്ടു... ! മനസ്സില്‍ കനല്‍ക്കട്ടകള്‍ വാരിയിടാന്‍ എങ്ങനെയാണീ ഗാന്ധാരിയെന്ന പാവം പെണ്‍കുട്ടി പഠിച്ചത്?
നൂറ്റൊന്നു തോഴിമാരെ ഓരോ ദിവസം ധൃതരാഷ്ടരുടെ അടുത്തേക്കു പറഞ്ഞു വിട്ട ബുദ്ധി. ശകുനിക്ക് എന്നും തന്ത്രങ്ങള്‍ പിഴക്കാറില്ലല്ലോ..പുറത്തു പരന്ന കഥ, താനൊരു മാംസ പിണ്ഡത്തെ പ്രസവിച്ചു. അതൊരു ചാപിള്ളയെന്ന്,വ്യാസനെന്ന മഹാഡോക്ടര്‍ ക്ലോണിങ്ങ് നടത്തി നൂറ് ആണ്മക്കളെയും ഒരു പെണ്‍കുഞ്ഞിനെയും സൃഷ്ടിച്ചുവെന്ന്. ഒരിക്കല്‍ പോലും ധൃതരാഷ്ടരുടെ അടുത്തേക്ക് പോകാതെ , ഒന്നും കാണാതെ കണ്ണുമൂടിക്കെട്ടി താന്‍ അന്തഃപുരത്തില്‍ കഴിഞ്ഞു. രാജധാനിയില്‍ മാത്രം നൂറ്റവരുടെ അമ്മയായ്, ധൃതരാഷ്ടരുടെ ഭാര്യയായ്, അമ്മ മഹാറാണിയായ് വാണു... ഗാന്ധാരീ മഹാറാണി വാഴക എന്ന പ്രജകളുടെ അട്ടഹാസങ്ങളൊന്നും മനസ്സിനെ ചലിപ്പിച്ചില്ലാ... മകനു വേണ്ടി കേഴുന്നൊരു അമ്മയായ് എന്നും കഴിയാനായിരുന്നല്ലോ തന്റെ വിധി.
ശകുനിയാങ്ങളയില്‍ നിന്നും മകനെക്കുറിച്ചറിഞ്ഞപ്പോള്‍, അമ്മ മനസ്സ് തേങ്ങിപ്പോയില്ലേ, മകനേ ഈ അമ്മയോട് നീ ഒരിക്കലും സഹിക്കില്ലാ. അത്രക്കു കൊടിയ ദുരിതത്തിലേക്കല്ലേ നിന്നെ തള്ളിയിട്ടത്..അതിരഥന്റെ വളര്‍ത്തുപുത്രനായ് നീ ......! എന്തെന്തു ദുരിതങ്ങളാണു നീ സഹിച്ചത്, എന്നാലും മകനെ നിനക്കായ് മാത്രം ചുരന്നൊരു മുലയോടെ നിന്നെ കാത്തിരുന്നവളാണീ അമ്മ. നിനക്കായ് മാത്രം നെഞ്ചില്‍ ചൂടു സൂക്ഷിച്ചവളാണീ അമ്മ..
നിനക്കായ് എല്ലാം ഒരുക്കിത്തരാന്‍, എന്നും ശകുനിയാങ്ങളയെ മുള്‍മുനയില്‍ നിര്‍ത്തി ഈ അമ്മ. അര്‍ജ്ജുനനെയും തോല്പിക്കുന്ന അസ്ത്രവിദ്യ നിന്നെ പരിശീലിപ്പിച്ചില്ലേ, പരശുരാമന്‍.ഒടുവില്‍ , രാജകുമാരന്മാരുടെ അരങ്ങേറ്റവേദിയിലേക്ക് നിന്നെ എത്തിച്ചതും ശകുനിയാങ്ങളയുടെ വിരുത്.നീ അവിടെ ജ്വലിച്ചു നിന്നപ്പോള്‍, ഞാന്‍ നിന്റെ അച്ഛനെക്കുറിച്ചോര്‍ത്തൂ... നീ സൂര്യ ബിംബം പോലെ ഭൂമിയില്‍ തിളങ്ങിയെന്നറിഞ്ഞപ്പോള്‍, മകനേ, ഞാന്‍ നിന്റെ അച്ഛനെ മനസ്സില്‍ നിറക്കുകയായിരുന്നു...എന്നാല്‍ ഒടുവില്‍, നിന്റെ കുലവും തൊഴിലും ചോദിച്ച്, അപഹാസ്യനാക്കിയപ്പോള്‍, തളര്‍ന്നുപോയി ഈ അമ്മ.. നിന്റെ അഛനോട് ഈ അമ്മ മനസ്സില്‍ ഒരായിരം മാപ്പിരന്നു...
എന്തിനായിരുന്നു കുന്തിയപ്പോള്‍ തളര്‍ന്നു വീണത്?
സ്വന്തം മക്കളെക്കാള്‍ ഉജ്ജ്വലനായൊരുവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍... എന്നാല്‍ പിന്നീട് കുന്തിയുടെ മൂത്തപുത്രനാണു നീ എന്നു തോഴിമാര്‍ രഹസ്യം പറഞ്ഞപ്പോള്‍, മകനേ, എന്റെ നെഞ്ചുരുകിയതു അറിഞ്ഞുവോ നീ.......?
ഈ അമ്മ എത്രക്കു ദുര്‍ബ്ബലയായി..! എനിക്കതില്‍ പരാതിയില്ലാ, മാന്യമായൊരു സ്ഥാനം കുന്തി നിനക്ക് നല്‍കിയാല്‍, അപമാന ഭീതിയില്‍ നിന്നും നീ രക്ഷപ്പെട്ടാലോ എന്നു ഞാന്‍ സമാധാനിച്ചു.
എന്നാല്‍ കുന്തി, എന്നും തന്ത്രങ്ങളുടെ രാജകുമാരിയായിരുന്നല്ലോ..!. ഈ അമ്മക്ക് പ്രസവിക്കാനേ കഴിഞ്ഞുള്ളൂ.. പ്രണയിക്കാനേ കഴിഞ്ഞുള്ളൂ.... പിടിച്ചു വാങ്ങാന്‍ അറിയില്ലായിരുന്നു മകനേ കര്‍ണ്ണാ... ന്റെ പൊന്നു മോനേ..!.
മിഴികള്‍ കെട്ടിയിരുന്ന കറുത്ത ചേല കണ്ണീരില്‍കുതിര്‍ന്നു ഗാന്ധാരിക്ക് കണ്ണുകളില്‍ കുളിരു വ്യപിച്ചു..
കുന്തി, നുണയാണു പറഞ്ഞതെന്നു മനസ്സ് മന്ത്രിക്കുന്നു. ഒരിക്കലും ഒരു അമ്മയുടെ ആര്‍ദ്രത ആ വാക്കുകള്‍ക്കില്ലായിരുന്നു, പകരം സ്വന്തം മക്കളുടെ ക്ഷേമം മാത്രം കാംക്ഷിച്ച ഒരു സ്ത്രീ, അവരെ അമ്മയെന്നു വിളിക്കേണ്‍ടി വരുന്നത്... കര്‍ണ്ണന്‍ വീണ്ടും മദ്യം ചുണ്ടോടടുപ്പിച്ചു...
അന്നൊരു ദിവസം ഒരു ബ്രാഹ്മണന്‍ തന്നെ കാണാന്‍ വന്നു. ഇപ്പോഴും കര്‍ണ്ണന്റെ ചുണ്ടില്‍ അതോര്‍ത്തപ്പോള്‍ ഒരു പുഞ്ചിരി തെളിഞ്ഞു. രാവിലെ കുളിക്കാനായ് പുഴയിലേക്ക് കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കെ, കര്‍ണ്ണാ എന്ന വിറയാര്‍ന്നൊരു ശബ്ദം. ഒരു വൃദ്ധ ബ്രാഹ്മണന്‍, എവിടെയോ പരിചയം തോന്നിയോ? ചെറുപ്പത്തില്‍ തനിക്കു ലഭിച്ച കവച കൂണ്ഡലങ്ങളാണു ആള്‍ക്കു വേണ്ടത്. തന്റെ അഛന്‍, അതിരഥന്‍ എത്ര കഷ്ടപ്പാടു വന്നിട്ടും ഒരിക്കലും പണയം വെക്കുകയോ, വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യാതിരുന്ന അമൂല്യ രത്നങ്ങള്‍ പതിപ്പിച്ച ആ കുപ്പായം താന്‍ വളര്‍ന്നപ്പോഴും തനിക്കൊപ്പം വളര്‍ന്നു... ഇലാസ്റ്റിക് നൂലുകളാല്‍ തീര്‍ത്ത ഉടുപ്പ്. ആരോ ബ്രൂഫ്... അത് മകനെ എല്ലാ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കും എന്നറിഞ്ഞ അഛന്‍ അതു ധരിക്കാതെ പുറത്തിറങ്ങാന്‍ സമ്മതിച്ചിട്ടില്ല.ബ്രാഹ്മണനു അതാണു ആവശ്യം. തനിക്കത് ഉപേക്ഷിക്കാന്‍ തക്കതായൊരു കാരണം. ത്യാഗം എന്ന ലേബലില്‍, ദാനം എന്നൊരു മഹാ കാരുണ്യം. അതു സ്വീകരിച്ച ബ്രാഹ്മണന്റ് കണ്ണുകള്‍ തിളങ്ങിയപ്പോഴാണു ആ കണ്ണുകളിലെക്ക് ശ്രദ്ധിച്ചത്... വിദുരര്‍ !. കണ്ണില്‍ നോക്കി അങ്ങനെ ഉച്ഛരിച്ചപ്പോള്‍ കിടുങ്ങിപ്പോയി കിളവന്‍.രാജകുടുംബത്തിനും കുന്തിക്കായും സഹിക്കേണ്ടി വന്ന ആ ജാള്യം.അതിന്റെ വിഷമത്തില്‍ നിന്നും രക്ഷപ്പെടാനായ് ഒരു 'ജാവലിന്‍' തന്ന് അത് ഉപയോഗീക്കാനുള്ള സൂത്രവും പറഞ്ഞു തന്നു തന്നില്‍ നിന്നും ഓടിയകന്ന വൃദ്ധനെ നോക്കി കര്‍ണ്ണന്‍ പുഴയിലെക്കു കുതിച്ചു ചാടി, നീളമുള്ള കരങ്ങളാല്‍ നീന്തിത്തുടിച്ചു. ആയിരം കൈകളാല്‍ പുഴ കര്‍ണ്ണനെ വാരിയെടുത്തുമ്മ വെച്ചു.. സൂര്യന്‍ അയാളുടെ ദേഹത്തേക്ക് പൊന്നുരുക്കിയൊഴിച്ചു...
കുന്തിയുടെ പിഴച്ചുപെറ്റ മകന്‍! സത്യത്തില്‍ അമ്മേ, വിദുരര്‍ എന്റെ ദേഹത്തെ കവചങ്ങള്‍ അഴിച്ചുമാറ്റിയപ്പോള്‍, തളര്‍ന്നില്ലീ മകന്‍, എന്നാല്‍ നിങ്ങള്‍ എന്റെ മനസ്സിനെ ഞാന്‍ അണിയിച്ചിരുന്ന കവചമാണു പൊളിച്ചെടുത്തത്...!
ഒരിക്കലും കുന്തി തന്റെ അമ്മയല്ലാ! പാണ്ഡവര്‍ തന്റെ അനുജന്മാരും അല്ലാ! എന്നാല്‍ തന്നെ കെണിയില്‍ പെടുത്തിയിരിക്കുന്നു, സാക്ഷാല്‍ കുന്തിയുടെ ബുദ്ധി.
ദുര്യോദനനു ഇനിയൊരിക്കലും യുദ്ധം ജയിക്കാനാവില്ലാ. സ്വന്തം അനിയന്മാരെ കൊന്നവനെന്ന അപഖ്യാതി .കര്‍ണ്ണന്‍ തളര്‍ന്നുപോയ്..
ഒരു അമ്മയുടെ ആശ്ലേഷമായിരുന്നില്ലാ കുന്തിയില്‍ നിന്നും താന്‍ അനുഭവിച്ചത്. തറ്റ്നെ വളര്‍ത്തമ്മപോലും തന്നെ തൊടുമ്പോള്‍, തന്നെ ആശ്ലേഷിക്കുമ്പോള്‍, ഉമ്മ വെക്കുമ്പോള്‍, താന്‍ ഒരു കുട്ടിയായി തീരാറുണ്ട്. ഒരു പൈതലിനെപ്പോലെ മനസ്സ് പാറിപ്പറക്കാറുണ്ട്..എന്നാല്‍ കുന്തീദേവി, തന്നെ ആശ്ലേഷിച്ചപ്പോഴോ, ഉമ്മവെച്ചപ്പോഴേ , എന്തേ തന്നിലെ ആ കുട്ടി ഉണര്‍ന്നില്ലാ?
ഒരു അമ്മയുടെ പൊക്കിള്‍ക്കൊടി ബന്ധം അത്രക്കു ദുര്‍ബ്ബലമോ...?
അല്ലാ....... അല്ലാ....... അല്ലാ...........!കുന്തി എന്റെ അമ്മയല്ലാ.......!
കര്‍ണ്ണന്‍ വീണ്ടും മധു ചക്ഷകം ചുണ്ടോടടുപ്പിച്ചു... തൊണ്ടയിലൂടെ തീക്കട്ടകള്‍ ജ്വലിച്ചിറങ്ങി..
ഗാന്ധാരീ വിലാപം
മകന്‍, ദുര്യോദനന്‍ , ഇന്നും തന്റെ അടുത്തെത്തിയിരുന്നു. യുദ്ധത്തില്‍ അനുഗ്രഹം വാങ്ങാന്‍. തോന്നിയില്ലാ അവനെ അനുഗ്രഹിക്കാന്‍. ഗാന്ധാരിയും ഒരു സ്ത്രീയല്ലേ...?
ഗാന്ധാര ദേശം, മതളനാരകം പുത്തു നില്‍ക്കുന്ന ഉദ്യാനം. ഒളിച്ചും പാത്തുമായിരുന്നു അദ്ദേഹത്തെ കണ്ടിരുന്നത്. വാക്കുകളുടെ ആര്‍ദ്രത, 'ഗാന്ധാരീ'എന്ന വിളിയില്‍ തന്നെ തന്റെ മനസ്സ് തളിരുപോലെ മൃദുവായിത്തീരുന്നു. ആ വിരല്‍ സ്പര്ശം തന്നെ ഉന്മാദിനിയും ഉല്ലാസവതിയും ആക്കി. രാജകുമാരിയായതിനെ ശപിച്ചു പോയ നിമിഷങ്ങള്‍. പ്രണയവാനായൊരാളോടൊപ്പം ആരെയും ഭയക്കാതെ ചന്ദ്രികാ ചര്‍ച്ചിതമായ രാത്രികളില്‍, അവന്റെ മടിയില്‍ തലവെച്ച്... നിലാവേറ്റ്, മയങ്ങാന്‍... ഗര്‍ഭിണിയെന്നറിഞ്ഞപ്പോള്‍ തെല്ലും ഭയന്നില്ലാ. ഒരിക്കലും ഒന്നിക്കാനാവില്ലെന്നറിഞ്ഞിട്ടും തന്റെ മനസ്സ് അദ്ദേഹത്തില്‍ നിന്നും അകന്നില്ലാ. ഒരുമിച്ച് മരിക്കാന്‍ പോലും തയ്യാറായിരുന്നു. അപ്പോഴാണു ജീവിതത്തിലേക്ക് പുതിയൊരു തുടിപ്പ് ഉണര്‍ന്നത്.. ഏറ്റവും സ്നേഹിച്ചൊരാളിന്റെ ബീജം സ്വീകരിക്കുക, അതൊരു ജീവനായ് ഗര്‍ഭപാത്രത്തില്‍ വളരുക.. അദ്ദേഹത്തെ ഒരു ശിശുവായ് എപ്പോഴും ചുമന്നു നടക്കാന്‍ സാധിക്കുക.. താന്‍ എല്ലാം വിസ്മരിക്കുകയായിരുന്നു....
കൊട്ടാരത്തില്‍, താന്‍ ഒറ്റപ്പെടുകയായിരുന്നു. ആരും തന്നെ വേദനിപ്പിച്ചില്ലാ. പൊന്നാങ്ങള ശകുനി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുപോയ്...
ആ ഉദ്യാനത്തില്‍ പിന്നീട് മാതളപ്പൂക്കള്‍ വിരിഞ്ഞതു താന്‍ കണ്ടിട്ടില്ലാ.. ഉദ്യാനത്തിലൂടെ അലഞ്ഞു നടക്കവേ, മിഴികള്‍ അവക്കെത്താവുന്നതിനും അപ്പുറത്തേക്ക് നീണ്ടു നീണ്‍ടു ചെന്നു. കാതുകള്‍ 'ഗാന്ധാരീ'എന്ന വിളിക്കായ് ദാഹിച്ചലഞ്ഞു..!
ആരും ഒന്നും പറഞ്ഞില്ലാ. ആരും വേദനിപ്പിച്ചില്ലാ, ആശ്വസിപ്പിച്ചതുമില്ലാ.. എവിടെയാണദ്ദേഹം എന്നത് പറഞ്ഞു തരാന്‍ ഒരു തോഴിക്കും ആയില്ലാ.. അവര്‍ എന്തിനെയോ ഭയപ്പെട്ടിരുന്നു..
ശകുനിയാങ്ങള മാത്രം കണ്ണുകളില്‍ അപാരമായൊരു അന്താളിപ്പോടെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
പ്രസവവേദനയുടെ അതി തീവ്രതയില്‍ നിന്നുണര്‍ന്ന താന്‍ ആദ്യം അന്വേഷിച്ചതു, കുഞ്ഞിനെയാണു. അവനെ നെഞ്ചോടു ചേര്ത്തമര്‍ത്താന്‍, തന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖത്തെ അവന്റെ ചെവിയില്‍ മന്ത്രിക്കാന്‍, തുടിച്ചു കുതിച്ച് പുറത്തുചാടാന്‍ വെമ്പുന്ന തന്റെ ഹൃദയത്തെ ശാന്തമാക്കാന്‍... ' എന്റെ കുഞ്ഞെവിടെ'?വാക്കുകള്‍ പുറത്തേക്ക് പ്രസവിച്ചിടാന്‍ ഒരുപാടു വേദനിച്ചു.. എന്നിട്ടും അവ്യക്തമായ് അന്വേഷിച്ചു.. ആരും ഒന്നും മിണ്ടിയില്ലാ. ശകുനി കുനിഞ്ഞ മുഖത്തോടെ മുന്നില്‍ നിന്നു...!
അന്ന് താനീ ലോകത്തെ വെറുത്തതാണു. എല്ലാരില്‍ നിന്നും അകന്നു മാറി. തന്റെ മകനില്ലാത്ത, തന്റെ പ്രണയം ചിന്തിയെടുത്ത ഈ ലോകത്തെ എനിക്കു കാണേണ്ടാ... അന്നേ മിഴികള്‍ പൂട്ടിയില്ലേ ഞാന്‍..!
ഒരു ദിവസം , ശകുനിയാങ്ങള വന്നു തന്റെ മുന്നില്‍, ഒരേ ഒരു വാക്ക്, മകനെ കാണിച്ചു തരാം, പകരം വിവാഹത്തിനു സമ്മതിക്കണം..........ഇല്ലെങ്കില്‍ ഗാന്ധാര രാജ്യം ഭീഷ്മര്‍ ആക്രമിക്കും...
മകന്‍ എന്ന വാക്കില്‍ ഉരുകിപ്പോയ് മാനസം... മറ്റൊന്നും ആലോചിച്ചില്ലാ....... എന്തുമാകാം എനിക്ക് എന്റെ മകനെ കാണണം.. തിരിച്ചു നടന്ന ശകുനിയോട് ഒരുവാക്കു കൂടിപ്പറഞ്ഞു....
'പൊന്നാങ്ങള കേള്‍ക്കണം. വിവാഹം,വിവാഹം എന്ന ചടങ്ങു മാത്രം അതിനപ്പുറത്തേക്ക് ഒരാളും ഒന്നുമാകില്ലാ.....!....
നടന്നു പോകുന്ന ആങ്ങളയുടെ കാലുകള്‍ ഇടറുന്ന ശബ്ദം താന്‍ കേട്ടു... ! മനസ്സില്‍ കനല്‍ക്കട്ടകള്‍ വാരിയിടാന്‍ എങ്ങനെയാണീ ഗാന്ധാരിയെന്ന പാവം പെണ്‍കുട്ടി പഠിച്ചത്?
നൂറ്റൊന്നു തോഴിമാരെ ഓരോ ദിവസം ധൃതരാഷ്ടരുടെ അടുത്തേക്കു പറഞ്ഞു വിട്ട ബുദ്ധി. ശകുനിക്ക് എന്നും തന്ത്രങ്ങള്‍ പിഴക്കാറില്ലല്ലോ..പുറത്തു പരന്ന കഥ, താനൊരു മാംസ പിണ്ഡത്തെ പ്രസവിച്ചു. അതൊരു ചാപിള്ളയെന്ന്,വ്യാസനെന്ന മഹാഡോക്ടര്‍ ക്ലോണിങ്ങ് നടത്തി നൂറ് ആണ്മക്കളെയും ഒരു പെണ്‍കുഞ്ഞിനെയും സൃഷ്ടിച്ചുവെന്ന്. ഒരിക്കല്‍ പോലും ധൃതരാഷ്ടരുടെ അടുത്തേക്ക് പോകാതെ , ഒന്നും കാണാതെ കണ്ണുമൂടിക്കെട്ടി താന്‍ അന്തഃപുരത്തില്‍ കഴിഞ്ഞു. രാജധാനിയില്‍ മാത്രം നൂറ്റവരുടെ അമ്മയായ്, ധൃതരാഷ്ടരുടെ ഭാര്യയായ്, അമ്മ മഹാറാണിയായ് വാണു... ഗാന്ധാരീ മഹാറാണി വാഴക എന്ന പ്രജകളുടെ അട്ടഹാസങ്ങളൊന്നും മനസ്സിനെ ചലിപ്പിച്ചില്ലാ... മകനു വേണ്ടി കേഴുന്നൊരു അമ്മയായ് എന്നും കഴിയാനായിരുന്നല്ലോ തന്റെ വിധി.
ശകുനിയാങ്ങളയില്‍ നിന്നും മകനെക്കുറിച്ചറിഞ്ഞപ്പോള്‍, അമ്മ മനസ്സ് തേങ്ങിപ്പോയില്ലേ, മകനേ ഈ അമ്മയോട് നീ ഒരിക്കലും സഹിക്കില്ലാ. അത്രക്കു കൊടിയ ദുരിതത്തിലേക്കല്ലേ നിന്നെ തള്ളിയിട്ടത്..അതിരഥന്റെ വളര്‍ത്തുപുത്രനായ് നീ ......! എന്തെന്തു ദുരിതങ്ങളാണു നീ സഹിച്ചത്, എന്നാലും മകനെ നിനക്കായ് മാത്രം ചുരന്നൊരു മുലയോടെ നിന്നെ കാത്തിരുന്നവളാണീ അമ്മ. നിനക്കായ് മാത്രം നെഞ്ചില്‍ ചൂടു സൂക്ഷിച്ചവളാണീ അമ്മ..
നിനക്കായ് എല്ലാം ഒരുക്കിത്തരാന്‍, എന്നും ശകുനിയാങ്ങളയെ മുള്‍മുനയില്‍ നിര്‍ത്തി ഈ അമ്മ. അര്‍ജ്ജുനനെയും തോല്പിക്കുന്ന അസ്ത്രവിദ്യ നിന്നെ പരിശീലിപ്പിച്ചില്ലേ, പരശുരാമന്‍.ഒടുവില്‍ , രാജകുമാരന്മാരുടെ അരങ്ങേറ്റവേദിയിലേക്ക് നിന്നെ എത്തിച്ചതും ശകുനിയാങ്ങളയുടെ വിരുത്.നീ അവിടെ ജ്വലിച്ചു നിന്നപ്പോള്‍, ഞാന്‍ നിന്റെ അച്ഛനെക്കുറിച്ചോര്‍ത്തൂ... നീ സൂര്യ ബിംബം പോലെ ഭൂമിയില്‍ തിളങ്ങിയെന്നറിഞ്ഞപ്പോള്‍, മകനേ, ഞാന്‍ നിന്റെ അച്ഛനെ മനസ്സില്‍ നിറക്കുകയായിരുന്നു...എന്നാല്‍ ഒടുവില്‍, നിന്റെ കുലവും തൊഴിലും ചോദിച്ച്, അപഹാസ്യനാക്കിയപ്പോള്‍, തളര്‍ന്നുപോയി ഈ അമ്മ.. നിന്റെ അഛനോട് ഈ അമ്മ മനസ്സില്‍ ഒരായിരം മാപ്പിരന്നു...
എന്തിനായിരുന്നു കുന്തിയപ്പോള്‍ തളര്‍ന്നു വീണത്?
സ്വന്തം മക്കളെക്കാള്‍ ഉജ്ജ്വലനായൊരുവന്‍ മുന്നില്‍ വന്നു നിന്നപ്പോള്‍... എന്നാല്‍ പിന്നീട് കുന്തിയുടെ മൂത്തപുത്രനാണു നീ എന്നു തോഴിമാര്‍ രഹസ്യം പറഞ്ഞപ്പോള്‍, മകനേ, എന്റെ നെഞ്ചുരുകിയതു അറിഞ്ഞുവോ നീ.......?
ഈ അമ്മ എത്രക്കു ദുര്‍ബ്ബലയായി..! എനിക്കതില്‍ പരാതിയില്ലാ, മാന്യമായൊരു സ്ഥാനം കുന്തി നിനക്ക് നല്‍കിയാല്‍, അപമാന ഭീതിയില്‍ നിന്നും നീ രക്ഷപ്പെട്ടാലോ എന്നു ഞാന്‍ സമാധാനിച്ചു.
എന്നാല്‍ കുന്തി, എന്നും തന്ത്രങ്ങളുടെ രാജകുമാരിയായിരുന്നല്ലോ..!. ഈ അമ്മക്ക് പ്രസവിക്കാനേ കഴിഞ്ഞുള്ളൂ.. പ്രണയിക്കാനേ കഴിഞ്ഞുള്ളൂ.... പിടിച്ചു വാങ്ങാന്‍ അറിയില്ലായിരുന്നു മകനേ കര്‍ണ്ണാ... ന്റെ പൊന്നു മോനേ..!.
മിഴികള്‍ കെട്ടിയിരുന്ന കറുത്ത ചേല കണ്ണീരില്‍കുതിര്‍ന്നു ഗാന്ധാരിക്ക് കണ്ണുകളില്‍ കുളിരു വ്യപിച്ചു..
Tuesday, December 30, 2008
കൃഷ്ണന്റെ കനവിലെ കിനാവ്...
അഭിമന്യു മരിച്ച അന്നു രാത്രി കൃഷ്ണനു ഉറക്കം വന്നില്ലാ, ഒരു ഗ്ലാസ് ജീരക വെള്ളം മടു മടാ കുടിച്ച്, തന്റെ ഓടക്കുഴലിലൂടെ അല്പം സമയം ദുഃഖഗാനം ആലപിച്ചു. കണ്ണൊന്നടച്ചാല്‍, കളിച്ചു ചിരിച്ച് 'അമ്മാവാ' എന്നും വിളിച്ച് ഓടിവരുന്ന അനന്തിരവന്റെ ചന്ദ്രശോഭയാര്‍ന്ന മുഖം..കൃഷ്ണന്‍ ഓര്‍ത്തൂ..
എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം ?
ചെറുപ്പത്തിലെ മുതല്‍ പ്രശ്ന സങ്കീര്‍ണ്ണം. ജനിക്കുന്നതിനും മുന്നെ അമ്മാവന്‍ കംസന്റെ കോപത്തിനു ഹേതുവായ്, ഏതോ വിവരം കെട്ട വാരഫലക്കാരന്‍ പറഞ്ഞതു കേട്ട്, അമ്മാവന്‍ തന്റെ ശത്രുവായ്, ജനിക്കുന്നതിനു മുന്നെ പൂശിക്കളയാന്‍ അങ്ങേര്‍, ഓഡറിട്ടു. അമ്മയേയും അഛനെയും കാരാഗൃഹത്തില്‍ അടച്ചു പൂട്ടി. ഗോതമ്പുണ്ട തീറ്റിച്ചു. അന്ന് 'അബോര്‍ഷന്‍' എന്ന പരിപാടി അമ്മാവനു അത്രക്കു നിശ്ചയമില്ലായിരുന്നതിനാല്‍ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ സുഖിച്ചു കഴിയാന്‍ പറ്റി. ജനിച്ച അന്നു രാത്രി, തുള്ളിക്കൊരു കുടം എന്ന രീതിയില്‍ ആകാശം പൊട്ടിയൊലിച്ചു. നല്ലൊരു കുടകിട്ടാത്തതിനാലും കനത്ത തണുപ്പും കാരണം അമ്മാവന്‍ ആനമയക്കി അടിച്ച്, അമ്മായിയുടെ അടുത്തിരുന്നത് , തന്റെ ഭാഗ്യമായ്...
ഏതോ കള്ളന്റെ സഹായത്തോടെ അച്ഛന്‍ തടവറയുടെ പൂട്ടു തകര്‍ത്തൂ.. കള്ളന്റെ പേരു അഛന്‍ മറന്നു പോയതുകൊണ്ട് ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ നടന്നില്ലാ. എങ്കിലും അമ്മയുടെ കഴുത്തില്‍ കിടന്ന പത്തു പവന്റെ കുന്നിക്കുരുമാല കണാതെ പോയതില്‍ നിന്നും ജോലിക്ക് കൂലി പിടിച്ചു വാങ്ങുന്ന ഏതോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരിക്കാം കള്ളന്‍. അതോ കള്ളന്‍ കപ്പലില്‍ തന്നെയോ..?
ജയിലറയില്‍ നിന്നും രക്ഷപ്പെട്ടിട്ടും അമ്മാവന്‍ തന്നെ കൊല്ലാനായ് ചാവേറിനെ വിട്ടിരുന്നു. പൂതന എന്നൊരു എല്‍.റ്റി.റ്റി. ക്കാരിയെ വാടകക്കെടുത്ത് തന്നെ തട്ടാന്‍ അയച്ചതും , അവള്‍ മുലക്കണ്ണില്‍ പൊട്ടാസ്യം സൈനയിഡ് പുരട്ടി വന്നതും... ഹോ ! ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.. തന്റെ ഭംഗിയുള്ള മുഖം കണ്ട് ആ തമിഴച്ചി, തമിഴ് പൊണ്ണ്, പെണ്‍കൊടിക്ക് മനസ്താപം ഉണ്ടാവുകയും. 'ഇന്ത ഇളം കൊളന്തയെ ഞാന്‍ തര്‍ക്കൊല പണ്ണമാട്ടേ' എന്നു പറഞ്ഞ് , അവള്‍ സൈനെയിഡ് ഗുളിക കടിച്ചു പൊട്ടിച്ച് ആത്മഹത്യ ചെയ്യ്‌തതും ഓര്‍ത്തപ്പോള്‍ കണ്ണന്റെ കണ്ണു നനഞ്ഞു.
യശോദാമ്മയുടെ മകനായുള്ള ജീവിതം. യമുനയിലെ കുളിരുള്ള വെള്ളത്തില്‍ ചാടിമറിഞ്ഞുള്ള കുളീ. ഗോപ സ്ത്രീകളുടെ ചേലകള്‍ അടിച്ചുമാറ്റിയത്, വെള്ളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നു കയറി വരുന്ന ഗോപസ്ത്രീകള്‍ക്ക് ഒരു ചാണകത്തിന്റെ നാറ്റമായിരുന്നു. അവര്‍ ഭംഗിയായ് കുളിക്കാനും വൃത്തിയുള്ളവരായ് മാറാനും താന്‍ ചെയ്യ്‌ത പണി തനിക്കു തന്നെ പാരയായ്. വെണ്ണതിന്നു, വെണ്ണമണവും രുചിയുമായിത്തീര്‍ന്ന തന്നെ ഈ മുശുക്കു മണമുള്ള ഗോപസ്ത്രീകള്‍, കാണുന്നവര്‍ കാണുന്നവര്‍ കെട്ടിപ്പിടിച്ചുമ്മ വെച്ചു പീഡിപ്പിച്ചതിനെ അപലപിക്കാന്‍ ഒരു പുരുഷ സംഘടനയും അന്നുണ്ടായിരുന്നില്ല. തന്റെ പ്രായമുള്ള ചെറിയ ഗോപാലന്മാരെല്ലാം തന്നെ അസൂയയോടെ നോക്കി. ചുവരിലെല്ലാം കരിക്കട്ടകൊണ്ട് ' രാധ + കൃഷ്ണന്‍' എന്നു എഴുതിവെച്ചു. തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവും തലതെറിച്ചവന്മാര്‍ക്കില്ലായിരുന്നു..(കാലങ്ങള്‍ക്കു ശേഷം അഷ്ടപദി എന്നൊരു ശൃംഗാര കാവ്യമും ജയദേവന്‍ എന്നൊരു കശമലന്‍ ചമച്ചു വെക്കും. 'ധീരസമീരേ യമുനാ തീരെ...' എന്ന വരികളുടെ കാവ്യ ഭംഗി കൊണ്ടു മാത്രം ലവനെ താന്‍ വിട്ടുകള്യും അല്ലായിരുന്നെങ്കില്‍, അവന്റെ പൊണ്ടാട്ടിയെക്കൊണ്ട് ഞാന്‍ അവനെ തൂത്തു വാരിക്കുമായിരുന്നു.)
പാവം പിടിച്ചൊരു കുചേലന്‍ മാത്രമാണു തന്നോട് കൂട്ടുകൂടിയത്, അതാണു അവന്റെ ദുരിതകാലത്ത് ഒരു ഏ.ഡി.ബി ലോണ്‍ അവനു പാസാക്കിക്കൊടുത്തത്, അവന്‍ ഇപ്പോള്‍ അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യ്‌തോ എന്തോ..?
എല്ലാം മായ...!
പെണ്‍കുട്ടികളെ കൂട്ടു പിടിക്കുന്നതൊട്ടും നല്ല കാര്യമല്ല. അവളുമാര്‍ എപ്പോഴും നമ്മളെ കുരുക്കിലാക്കാനുള്ള വഴികള്‍ നോക്കി കണ്ടു പിടിക്കും.. കാളിന്ദിയില്‍ ചുമ്മാ വാഴക്കാ വരയനെയും വട്ടോന്‍ മീനെയും തിന്ന് കഴിഞ്ഞിരുന്നൊരു പാവം പെരുമ്പാമ്പ്, അത് അവരെ ശല്യപ്പെടുത്തുന്നുവെന്നും പറഞ്ഞ്, അവര്‍ എന്നെ കുരുക്കിയില്ലെ... അന്ന് അതിന്റെ പുറത്ത് വീഴാതെ നിന്ന് ചാടിത്തുള്ളിയതും അവളുമാരു പാഞ്ഞു പോയി, 'കൃഷ്ണന്‍ പാമ്പിനെ കൊന്നേ' എന്നും പറഞ്ഞ്... കാളിയന്‍ എന്ന അവന്റെ വായില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നു തനിക്കേ അറിയൂ..... ദേഹമാസകലം വെളുത്തുള്ളി തേക്കേണ്ടി വന്നതിന്റെ പുകച്ചില്‍ ഹോ! ഭയങ്കരം..!
ഇവളുമാരുടെ അടുത്ത് ജീവിച്ചുപോകണമെങ്കില്‍, മന്ത്രവാദം പഠിച്ചേ പറ്റൂ എന്നു മനസ്സിലാക്കിയ താന്‍, കാട്ടില്‍ പോയ് ആദിവാസിമൂപ്പനില്‍ നിന്നും കുറച്ചൊക്കെ പഠിച്ചതും പിന്നെ തന്റെ കഴിവിലൂടെ പുതിയ ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചതിനാലും മന്ദര പര്‍വ്വതത്തെ ഉയര്‍ത്തിക്കാണിക്കുന്നതായ് തോന്നിപ്പിക്കാന്‍ പറ്റി. അല്ലാരുന്നെങ്കില്‍ അന്നേ, ഇവളുമാര്‍ എന്നെ വിട്ട് പോകില്ലായിരുന്നോ ? തന്റെ പുല്ലാംങ്കുഴലില്‍ നിന്നും ഗാനം മാത്രമല്ലാ പൊഴിയുക, അതൊരു മാന്ത്രിക വടിയായും താന്‍ ഉപയോഗിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ കൃഷ്ണന്‍ ഒന്നു ചിരിച്ചു..... കള്ളച്ചിരി...!. കള്ളനോട്ടത്തിന്റെയും പേറ്റന്റ് അങ്ങേര്‍ക്കു തന്നെ.
ജരാസന്ധന്‍ എന്നൊരു സുമോ ഗുസ്തിക്കാരനെ ശുട്ടുപോടാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ താന്‍ പാണ്ഡവരുടെ പക്ഷത്തു നില്‍ക്കുമായിരുന്നോ? കൗരവര്‍ എല്ലാവിധ ജാഡയോടും കൂടി നാടു ഭരിക്കുമ്പോള്‍, കാട്ടില്‍ തെണ്ടി നടക്കുന്ന പാണ്ഡവരെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ ആപല്‍ ബാന്ധവനാണെന്ന പേരു നില നിര്‍ത്താന്‍. അത് ആ പാഞ്ചലിയെന്ന സൂത്രക്കാരി, പൂങ്കണ്ണീരു കാണിച്ച്, അസലായ് വിനിയോഗിക്കുകയും ചെയ്യ്‌തു.
യുദ്ധത്തിനു സന്ധിപോകാന്‍ തന്നെ യുധിഷ്ടിരന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍, ഇവന്മാര്‍ സ്വന്തം കാര്യം നോക്കികളാണെന്നു മനസ്സിലായതാണു. കൗരവര്‍, പാമ്പിന്‍ കൂട്ടിലേക്കു ചെല്ലുന്നതിനെക്കാള്‍ പേടിക്കണം.. ശകുനി, കര്‍ണ്ണന്‍, ദുര്യോദനന്‍, ദുശ്ശാസനന്‍... ഇങ്ങനെ ഒരുപാടെണ്ണം... അതില്‍ കര്‍ണ്ണനെ സോപ്പിടാം അവന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞ് സെന്റിയടിക്കാം , എന്നാല്‍ മറ്റു രാജവെമ്പാലകള്‍.. !
ദുര്യോന്റ്റെ കാലു പിടിക്കാവുന്നതിന്റെ മാക്സിമം പിടിച്ചു. പാണ്ഡവരെന്ന കശ്മലന്മാര്‍ക്കു വേണ്ടി താഴാവുന്നതിന്റെ അങ്ങേയറ്റം. ഒടുവില്‍ ഹിന്ദി നടന്മാരെ വെല്ലുന്ന രീതിയില്‍ , ദുര്യോദനന്‍ പ്രഖ്യാപിച്ചു. 'കൃഷ്ണാ, സൂചി കുത്താന്‍ സ്ഥലം തരില്ലാ. അവനൊക്കെ ഒട്ടകത്തിന്റെ സ്വഭാവമാ.. പിന്നെ വന്നതല്ലേ, ഊണൂപുരയില്‍ ചെന്ന് പര്‍പ്പടവും കഞ്ഞിയും ചമ്മന്തിയും നാരങ്ങാ അച്ചാറും കൂട്ടി കഞ്ഞി കുടിച്ച് സ്ഥലം വിട്ടോ.'.!
ഇത്രയുമായപ്പോള്‍, തനിക്ക് സഹിച്ചില്ലാ.. മാജിക്ക് തുടങ്ങി. ( മാന്‍ഡ്റേക്ക് എന്ന ഒരുത്തന്‍ ഇതിലെ പല വിദ്യകളും പിന്നീട് കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ മലയാള നാട്ടില്‍ ഒരു വിദ്വാന്‍ മുതുകാട്, തീയില്‍ ചാടി രക്ഷപ്പെടല്‍, തീവണ്ടി മായിച്ചു കളയല്‍, ഇത്യാതി നമ്പര്‍ കാണിച്ച് കാശുവാങ്ങുന്നത് നോം അറിയുന്നു.. അതിന്റെയൊക്കെ പേറ്റന്റ് എനിക്കാണു, മര്യാദക്കല്ലെങ്കില്‍ ഞാന്‍ ലോക കോടതിയില്‍ കേസു കൊടുക്കും..) ശംഖുവാളുഗദാചക്രധാരിയായ്, ശൂലമുസൂലപരിചകള്‍ തോളീല്‍ തൂക്കിയിട്ടവനായ്... വിഷ്ണൂബ്രഹ്മശിവനായ്, ഓം കാരമായ്, ഉജ്ജ്വലിച്ചു... എല്ലാ പഹയന്മാരുടേയും കണ്ണുകെട്ടി, ദുര്യോദനനെ മാത്രം കണ്ണുകെട്ടാതെ ഫ്രീയാക്കി.. എല്ലാരും സിംഹാസനത്തില്‍ നിന്നും ചാടി എണീറ്റ്, തൊഴുതു നിന്നു, ചിലര്‍ നിലവിളിച്ചു, ചിലര്‍ ബോധം കെട്ടുവീണൂ.....
വിശ്വരൂപം പിന്‍വലിച്ച്, താന്‍ സാധാ കൃഷ്ണനായ്, തന്നെ പിടിച്ചുകെട്ടിയിരുന്നെങ്കില്‍, തനിക്ക് ഹൗഡിനി 'റ്റെക്ക്നിക്ക്' ഒന്നു പരിക്ഷിക്കാമായിരുന്നു. അതു മാത്രം നടന്നില്ലാ...
ദൂത് പരാജയപ്പെട്ട്, വിദുരരുടെ വീട്ടില്‍ നിന്നും കഞ്ഞിയും കുടിച്ച്, കുന്തിയുടെ കുശുകുശുപ്പും കുന്നായ്മയും കേട്ട്, അത് പൊണ്ണന്മാര്‍ മക്കളോട് പറയാമെന്നു പ്രോമിസ് ചെയ്യ്‌ത് തന്റെ അവസാന അടവിനായി കര്‍ണ്ണന്റെ വീട്ടിലെക്കു നടന്നു...
'നീ, ഈ പാണ്ഡവരുടെ മുത്ത സഹോദരനാണു, കര്‍ണ്ണാ, നീ ഒരു തിരുത്തല്‍ വാദിയായല്‍ നിനക്ക് രാജ്യം ഭരിക്കാം, അഞ്ചു അനിയന്മാര്‍ നീ പറയുന്നതു മാത്രം കേട്ട് നില്‍ക്കും.. പാഞ്ചാലിയെ നിനക്കും കൂടെ ഷെയര്‍ ചെയ്യാം.......'
ഇത്തവണ കര്‍ണ്ണന്‍, കൃഷ്ണനെ നോക്കിയതേതു ഭാവത്തിലെന്നു കൃഷ്ണനു മനസ്സിലായില്ലാ....'പ്രഭോ, അങ്ങ പറഞ്ഞ കണ്ടീഷനൊന്നും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ലാ, എനിക്ക് ഒന്നുമില്ലാതിരുന്ന സമയത്ത് എല്ലാം ആയവനാണു ദുര്യോദനന്‍, അവനെ ഞാന്‍ കൈവെടിയില്ലാ. ഏതു സമ്പത്തിനെക്കാള്‍ എനിക്ക് എന്റെ വാക്കും സൗഹൃദവുമാണു പ്രധാനം...... അനിയന്മാര്‍ ഒരു ബെടക്കൂസനെയും ഞാന്‍ തട്ടാന്‍ പോകുന്നില്ലാ.. അവന്മാര്‍ക്ക് എന്റെ കൈയില്‍ നിന്നും മരിക്കാനുള്ള ഒരു യോഗ്യതയും ഇല്ലാ...'
എല്ലാം മായ...... തേരീ മായ ..! അനന്തരം, കര്‍ണ്ണന്‍ കോട്ടുവായിട്ടു.
ആദ്യമായ് ഒരു ധീരന്റെ ശബ്ദം കേട്ടതില്‍ ആഹ്ലാദിച്ച് കൃഷ്ണന്‍ പുറത്തിറങ്ങി. അപ്പോള്‍ കര്‍ണ്ണന്‍, കൃഷ്ണനെ സ്നേഹപൂര്‌വ്വം നോക്കി നില്‍ക്കുകയായിരുന്നു..... അത് അറിഞ്ഞ കൃഷ്ണനില്‍ ഒരു ചിരി വിരിഞ്ഞു.......!
ഏറ്റവും സമ്മോഹനമായത്, ഒരുമിച്ച് നോക്കി മന്ദഹസിക്കാറില്ലേ...?
എന്തിനായിരുന്നു ഇങ്ങനെ ഒരു ജീവിതം ?
ചെറുപ്പത്തിലെ മുതല്‍ പ്രശ്ന സങ്കീര്‍ണ്ണം. ജനിക്കുന്നതിനും മുന്നെ അമ്മാവന്‍ കംസന്റെ കോപത്തിനു ഹേതുവായ്, ഏതോ വിവരം കെട്ട വാരഫലക്കാരന്‍ പറഞ്ഞതു കേട്ട്, അമ്മാവന്‍ തന്റെ ശത്രുവായ്, ജനിക്കുന്നതിനു മുന്നെ പൂശിക്കളയാന്‍ അങ്ങേര്‍, ഓഡറിട്ടു. അമ്മയേയും അഛനെയും കാരാഗൃഹത്തില്‍ അടച്ചു പൂട്ടി. ഗോതമ്പുണ്ട തീറ്റിച്ചു. അന്ന് 'അബോര്‍ഷന്‍' എന്ന പരിപാടി അമ്മാവനു അത്രക്കു നിശ്ചയമില്ലായിരുന്നതിനാല്‍ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ സുഖിച്ചു കഴിയാന്‍ പറ്റി. ജനിച്ച അന്നു രാത്രി, തുള്ളിക്കൊരു കുടം എന്ന രീതിയില്‍ ആകാശം പൊട്ടിയൊലിച്ചു. നല്ലൊരു കുടകിട്ടാത്തതിനാലും കനത്ത തണുപ്പും കാരണം അമ്മാവന്‍ ആനമയക്കി അടിച്ച്, അമ്മായിയുടെ അടുത്തിരുന്നത് , തന്റെ ഭാഗ്യമായ്...
ഏതോ കള്ളന്റെ സഹായത്തോടെ അച്ഛന്‍ തടവറയുടെ പൂട്ടു തകര്‍ത്തൂ.. കള്ളന്റെ പേരു അഛന്‍ മറന്നു പോയതുകൊണ്ട് ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ നടന്നില്ലാ. എങ്കിലും അമ്മയുടെ കഴുത്തില്‍ കിടന്ന പത്തു പവന്റെ കുന്നിക്കുരുമാല കണാതെ പോയതില്‍ നിന്നും ജോലിക്ക് കൂലി പിടിച്ചു വാങ്ങുന്ന ഏതോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരിക്കാം കള്ളന്‍. അതോ കള്ളന്‍ കപ്പലില്‍ തന്നെയോ..?
ജയിലറയില്‍ നിന്നും രക്ഷപ്പെട്ടിട്ടും അമ്മാവന്‍ തന്നെ കൊല്ലാനായ് ചാവേറിനെ വിട്ടിരുന്നു. പൂതന എന്നൊരു എല്‍.റ്റി.റ്റി. ക്കാരിയെ വാടകക്കെടുത്ത് തന്നെ തട്ടാന്‍ അയച്ചതും , അവള്‍ മുലക്കണ്ണില്‍ പൊട്ടാസ്യം സൈനയിഡ് പുരട്ടി വന്നതും... ഹോ ! ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.. തന്റെ ഭംഗിയുള്ള മുഖം കണ്ട് ആ തമിഴച്ചി, തമിഴ് പൊണ്ണ്, പെണ്‍കൊടിക്ക് മനസ്താപം ഉണ്ടാവുകയും. 'ഇന്ത ഇളം കൊളന്തയെ ഞാന്‍ തര്‍ക്കൊല പണ്ണമാട്ടേ' എന്നു പറഞ്ഞ് , അവള്‍ സൈനെയിഡ് ഗുളിക കടിച്ചു പൊട്ടിച്ച് ആത്മഹത്യ ചെയ്യ്‌തതും ഓര്‍ത്തപ്പോള്‍ കണ്ണന്റെ കണ്ണു നനഞ്ഞു.
യശോദാമ്മയുടെ മകനായുള്ള ജീവിതം. യമുനയിലെ കുളിരുള്ള വെള്ളത്തില്‍ ചാടിമറിഞ്ഞുള്ള കുളീ. ഗോപ സ്ത്രീകളുടെ ചേലകള്‍ അടിച്ചുമാറ്റിയത്, വെള്ളത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നു കയറി വരുന്ന ഗോപസ്ത്രീകള്‍ക്ക് ഒരു ചാണകത്തിന്റെ നാറ്റമായിരുന്നു. അവര്‍ ഭംഗിയായ് കുളിക്കാനും വൃത്തിയുള്ളവരായ് മാറാനും താന്‍ ചെയ്യ്‌ത പണി തനിക്കു തന്നെ പാരയായ്. വെണ്ണതിന്നു, വെണ്ണമണവും രുചിയുമായിത്തീര്‍ന്ന തന്നെ ഈ മുശുക്കു മണമുള്ള ഗോപസ്ത്രീകള്‍, കാണുന്നവര്‍ കാണുന്നവര്‍ കെട്ടിപ്പിടിച്ചുമ്മ വെച്ചു പീഡിപ്പിച്ചതിനെ അപലപിക്കാന്‍ ഒരു പുരുഷ സംഘടനയും അന്നുണ്ടായിരുന്നില്ല. തന്റെ പ്രായമുള്ള ചെറിയ ഗോപാലന്മാരെല്ലാം തന്നെ അസൂയയോടെ നോക്കി. ചുവരിലെല്ലാം കരിക്കട്ടകൊണ്ട് ' രാധ + കൃഷ്ണന്‍' എന്നു എഴുതിവെച്ചു. തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവും തലതെറിച്ചവന്മാര്‍ക്കില്ലായിരുന്നു..(കാലങ്ങള്‍ക്കു ശേഷം അഷ്ടപദി എന്നൊരു ശൃംഗാര കാവ്യമും ജയദേവന്‍ എന്നൊരു കശമലന്‍ ചമച്ചു വെക്കും. 'ധീരസമീരേ യമുനാ തീരെ...' എന്ന വരികളുടെ കാവ്യ ഭംഗി കൊണ്ടു മാത്രം ലവനെ താന്‍ വിട്ടുകള്യും അല്ലായിരുന്നെങ്കില്‍, അവന്റെ പൊണ്ടാട്ടിയെക്കൊണ്ട് ഞാന്‍ അവനെ തൂത്തു വാരിക്കുമായിരുന്നു.)
പാവം പിടിച്ചൊരു കുചേലന്‍ മാത്രമാണു തന്നോട് കൂട്ടുകൂടിയത്, അതാണു അവന്റെ ദുരിതകാലത്ത് ഒരു ഏ.ഡി.ബി ലോണ്‍ അവനു പാസാക്കിക്കൊടുത്തത്, അവന്‍ ഇപ്പോള്‍ അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യ്‌തോ എന്തോ..?
എല്ലാം മായ...!
പെണ്‍കുട്ടികളെ കൂട്ടു പിടിക്കുന്നതൊട്ടും നല്ല കാര്യമല്ല. അവളുമാര്‍ എപ്പോഴും നമ്മളെ കുരുക്കിലാക്കാനുള്ള വഴികള്‍ നോക്കി കണ്ടു പിടിക്കും.. കാളിന്ദിയില്‍ ചുമ്മാ വാഴക്കാ വരയനെയും വട്ടോന്‍ മീനെയും തിന്ന് കഴിഞ്ഞിരുന്നൊരു പാവം പെരുമ്പാമ്പ്, അത് അവരെ ശല്യപ്പെടുത്തുന്നുവെന്നും പറഞ്ഞ്, അവര്‍ എന്നെ കുരുക്കിയില്ലെ... അന്ന് അതിന്റെ പുറത്ത് വീഴാതെ നിന്ന് ചാടിത്തുള്ളിയതും അവളുമാരു പാഞ്ഞു പോയി, 'കൃഷ്ണന്‍ പാമ്പിനെ കൊന്നേ' എന്നും പറഞ്ഞ്... കാളിയന്‍ എന്ന അവന്റെ വായില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നു തനിക്കേ അറിയൂ..... ദേഹമാസകലം വെളുത്തുള്ളി തേക്കേണ്ടി വന്നതിന്റെ പുകച്ചില്‍ ഹോ! ഭയങ്കരം..!
ഇവളുമാരുടെ അടുത്ത് ജീവിച്ചുപോകണമെങ്കില്‍, മന്ത്രവാദം പഠിച്ചേ പറ്റൂ എന്നു മനസ്സിലാക്കിയ താന്‍, കാട്ടില്‍ പോയ് ആദിവാസിമൂപ്പനില്‍ നിന്നും കുറച്ചൊക്കെ പഠിച്ചതും പിന്നെ തന്റെ കഴിവിലൂടെ പുതിയ ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിച്ചതിനാലും മന്ദര പര്‍വ്വതത്തെ ഉയര്‍ത്തിക്കാണിക്കുന്നതായ് തോന്നിപ്പിക്കാന്‍ പറ്റി. അല്ലാരുന്നെങ്കില്‍ അന്നേ, ഇവളുമാര്‍ എന്നെ വിട്ട് പോകില്ലായിരുന്നോ ? തന്റെ പുല്ലാംങ്കുഴലില്‍ നിന്നും ഗാനം മാത്രമല്ലാ പൊഴിയുക, അതൊരു മാന്ത്രിക വടിയായും താന്‍ ഉപയോഗിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ കൃഷ്ണന്‍ ഒന്നു ചിരിച്ചു..... കള്ളച്ചിരി...!. കള്ളനോട്ടത്തിന്റെയും പേറ്റന്റ് അങ്ങേര്‍ക്കു തന്നെ.
ജരാസന്ധന്‍ എന്നൊരു സുമോ ഗുസ്തിക്കാരനെ ശുട്ടുപോടാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ താന്‍ പാണ്ഡവരുടെ പക്ഷത്തു നില്‍ക്കുമായിരുന്നോ? കൗരവര്‍ എല്ലാവിധ ജാഡയോടും കൂടി നാടു ഭരിക്കുമ്പോള്‍, കാട്ടില്‍ തെണ്ടി നടക്കുന്ന പാണ്ഡവരെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടി വന്നു. കൃഷ്ണന്‍ ആപല്‍ ബാന്ധവനാണെന്ന പേരു നില നിര്‍ത്താന്‍. അത് ആ പാഞ്ചലിയെന്ന സൂത്രക്കാരി, പൂങ്കണ്ണീരു കാണിച്ച്, അസലായ് വിനിയോഗിക്കുകയും ചെയ്യ്‌തു.
യുദ്ധത്തിനു സന്ധിപോകാന്‍ തന്നെ യുധിഷ്ടിരന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍, ഇവന്മാര്‍ സ്വന്തം കാര്യം നോക്കികളാണെന്നു മനസ്സിലായതാണു. കൗരവര്‍, പാമ്പിന്‍ കൂട്ടിലേക്കു ചെല്ലുന്നതിനെക്കാള്‍ പേടിക്കണം.. ശകുനി, കര്‍ണ്ണന്‍, ദുര്യോദനന്‍, ദുശ്ശാസനന്‍... ഇങ്ങനെ ഒരുപാടെണ്ണം... അതില്‍ കര്‍ണ്ണനെ സോപ്പിടാം അവന്റെ ഫ്ലാഷ് ബാക്ക് പറഞ്ഞ് സെന്റിയടിക്കാം , എന്നാല്‍ മറ്റു രാജവെമ്പാലകള്‍.. !
ദുര്യോന്റ്റെ കാലു പിടിക്കാവുന്നതിന്റെ മാക്സിമം പിടിച്ചു. പാണ്ഡവരെന്ന കശ്മലന്മാര്‍ക്കു വേണ്ടി താഴാവുന്നതിന്റെ അങ്ങേയറ്റം. ഒടുവില്‍ ഹിന്ദി നടന്മാരെ വെല്ലുന്ന രീതിയില്‍ , ദുര്യോദനന്‍ പ്രഖ്യാപിച്ചു. 'കൃഷ്ണാ, സൂചി കുത്താന്‍ സ്ഥലം തരില്ലാ. അവനൊക്കെ ഒട്ടകത്തിന്റെ സ്വഭാവമാ.. പിന്നെ വന്നതല്ലേ, ഊണൂപുരയില്‍ ചെന്ന് പര്‍പ്പടവും കഞ്ഞിയും ചമ്മന്തിയും നാരങ്ങാ അച്ചാറും കൂട്ടി കഞ്ഞി കുടിച്ച് സ്ഥലം വിട്ടോ.'.!
ഇത്രയുമായപ്പോള്‍, തനിക്ക് സഹിച്ചില്ലാ.. മാജിക്ക് തുടങ്ങി. ( മാന്‍ഡ്റേക്ക് എന്ന ഒരുത്തന്‍ ഇതിലെ പല വിദ്യകളും പിന്നീട് കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ മലയാള നാട്ടില്‍ ഒരു വിദ്വാന്‍ മുതുകാട്, തീയില്‍ ചാടി രക്ഷപ്പെടല്‍, തീവണ്ടി മായിച്ചു കളയല്‍, ഇത്യാതി നമ്പര്‍ കാണിച്ച് കാശുവാങ്ങുന്നത് നോം അറിയുന്നു.. അതിന്റെയൊക്കെ പേറ്റന്റ് എനിക്കാണു, മര്യാദക്കല്ലെങ്കില്‍ ഞാന്‍ ലോക കോടതിയില്‍ കേസു കൊടുക്കും..) ശംഖുവാളുഗദാചക്രധാരിയായ്, ശൂലമുസൂലപരിചകള്‍ തോളീല്‍ തൂക്കിയിട്ടവനായ്... വിഷ്ണൂബ്രഹ്മശിവനായ്, ഓം കാരമായ്, ഉജ്ജ്വലിച്ചു... എല്ലാ പഹയന്മാരുടേയും കണ്ണുകെട്ടി, ദുര്യോദനനെ മാത്രം കണ്ണുകെട്ടാതെ ഫ്രീയാക്കി.. എല്ലാരും സിംഹാസനത്തില്‍ നിന്നും ചാടി എണീറ്റ്, തൊഴുതു നിന്നു, ചിലര്‍ നിലവിളിച്ചു, ചിലര്‍ ബോധം കെട്ടുവീണൂ.....
വിശ്വരൂപം പിന്‍വലിച്ച്, താന്‍ സാധാ കൃഷ്ണനായ്, തന്നെ പിടിച്ചുകെട്ടിയിരുന്നെങ്കില്‍, തനിക്ക് ഹൗഡിനി 'റ്റെക്ക്നിക്ക്' ഒന്നു പരിക്ഷിക്കാമായിരുന്നു. അതു മാത്രം നടന്നില്ലാ...
ദൂത് പരാജയപ്പെട്ട്, വിദുരരുടെ വീട്ടില്‍ നിന്നും കഞ്ഞിയും കുടിച്ച്, കുന്തിയുടെ കുശുകുശുപ്പും കുന്നായ്മയും കേട്ട്, അത് പൊണ്ണന്മാര്‍ മക്കളോട് പറയാമെന്നു പ്രോമിസ് ചെയ്യ്‌ത് തന്റെ അവസാന അടവിനായി കര്‍ണ്ണന്റെ വീട്ടിലെക്കു നടന്നു...
'നീ, ഈ പാണ്ഡവരുടെ മുത്ത സഹോദരനാണു, കര്‍ണ്ണാ, നീ ഒരു തിരുത്തല്‍ വാദിയായല്‍ നിനക്ക് രാജ്യം ഭരിക്കാം, അഞ്ചു അനിയന്മാര്‍ നീ പറയുന്നതു മാത്രം കേട്ട് നില്‍ക്കും.. പാഞ്ചാലിയെ നിനക്കും കൂടെ ഷെയര്‍ ചെയ്യാം.......'
ഇത്തവണ കര്‍ണ്ണന്‍, കൃഷ്ണനെ നോക്കിയതേതു ഭാവത്തിലെന്നു കൃഷ്ണനു മനസ്സിലായില്ലാ....'പ്രഭോ, അങ്ങ പറഞ്ഞ കണ്ടീഷനൊന്നും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ലാ, എനിക്ക് ഒന്നുമില്ലാതിരുന്ന സമയത്ത് എല്ലാം ആയവനാണു ദുര്യോദനന്‍, അവനെ ഞാന്‍ കൈവെടിയില്ലാ. ഏതു സമ്പത്തിനെക്കാള്‍ എനിക്ക് എന്റെ വാക്കും സൗഹൃദവുമാണു പ്രധാനം...... അനിയന്മാര്‍ ഒരു ബെടക്കൂസനെയും ഞാന്‍ തട്ടാന്‍ പോകുന്നില്ലാ.. അവന്മാര്‍ക്ക് എന്റെ കൈയില്‍ നിന്നും മരിക്കാനുള്ള ഒരു യോഗ്യതയും ഇല്ലാ...'
എല്ലാം മായ...... തേരീ മായ ..! അനന്തരം, കര്‍ണ്ണന്‍ കോട്ടുവായിട്ടു.
ആദ്യമായ് ഒരു ധീരന്റെ ശബ്ദം കേട്ടതില്‍ ആഹ്ലാദിച്ച് കൃഷ്ണന്‍ പുറത്തിറങ്ങി. അപ്പോള്‍ കര്‍ണ്ണന്‍, കൃഷ്ണനെ സ്നേഹപൂര്‌വ്വം നോക്കി നില്‍ക്കുകയായിരുന്നു..... അത് അറിഞ്ഞ കൃഷ്ണനില്‍ ഒരു ചിരി വിരിഞ്ഞു.......!
ഏറ്റവും സമ്മോഹനമായത്, ഒരുമിച്ച് നോക്കി മന്ദഹസിക്കാറില്ലേ...?
Sunday, December 28, 2008
ദ്രോണവധം ആട്ടക്കഥ മൂന്നാം ദിവസം..!
ഭീഷ്മ പിതാമഹന്‍ ചെരിഞ്ഞപ്പോള്‍, പുതിയ ക്യപ്ടാനായി , തങ്ങളുടെ കളരിയാശാനെ ദുര്യോദനന്‍ അവരോധിച്ചു. തങ്ങള്‍ക്കൊതുക്കാന്‍ പറ്റാത്ത ഈ മാരണത്തെ,മരത്തലയന്മാര്‍ പാണ്ഡവര്‍ കൊന്നു തന്നാല്‍, കടല്‍ക്കിഴവന്മാരില്ലാത്തൊരു രാജ്യം അന്തസായി ഭരിക്കാമല്ലോ എന്ന് ദുര്യോദനന്‍ മനസ്സില്‍ കൊതിച്ചിരുന്നു.
ക്യാപ്റ്റസി ഏറ്റെടുക്കുന്ന സമയത്ത് ചുറ്റും നിന്ന പടയാളികള്‍ കുരവയിട്ടു.. പാണ്ഡവ പക്ഷത്തെ പടയാളികള്‍ കൂവി വിളിച്ചു. ദ്രോണര്‍ക്ക്, അതൊന്നും പുത്തരിയല്ലായിരുന്നു. സ്ഥിരം ആട്ടും തുപ്പും സഹിച്ച് അങ്ങേരുടെ തോലിനു കാട്ടുപോത്തിന്റെ കലിപ്പും ഉറപ്പും വന്നിരുന്നു..
ക്യാപ്റ്റന്റെ കുപ്പായം മാത്രം ധരിക്കാന്‍ അദ്ദേഹം തയ്യാറായില്ലാ. താന്‍ ഒരു ബ്രാഹ്മണനാണെന്നും, യുദ്ധക്കളം തനിക്ക് പൂജക്കളമാണെന്നു..ശത്രുക്കളുടെ തല തനിക്ക് പൂജിക്കാനായ് ഇറുത്തെടുക്കാനുള്ള പൂക്കളാണെന്നും അദ്ദേഹം പത്രക്കാരോട് പറഞ്ഞു... അസ്ത്ര ബ്രൂഫ് (പടച്ചട്ട) തനിക്ക് ഹറാമായതനാല്‍, താറും പാച്ചിയേ താന്‍ യുദ്ധം നടത്തുകയുള്ളുവെന്നും അദ്ദേഹം ലണ്ടന്‍ റ്റൈമിസിന്റെ ലേഖകനോട് മാത്രം പറഞ്ഞു. (മണ്ടനായതിനാല്‍ എന്തും എഴുതിക്കോളും എന്ന് ബ്രാഹ്മണന്റെ ചാണക്യ ബുദ്ധി പ്രവര്‍ത്തിച്ചു.)ബ്രാഹ്മണര്‍ക്ക്, പൂജയോ അല്ലെങ്കില്‍ ഹോട്ടല്‍ ബിസിനസോ മാത്രമാണു പറഞ്ഞിരിക്കുന്നതെന്നു.. യുധിഷ്ടിരന്‍, മനോരമ പത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കി.. ദ്രോണരെ പേടിച്ചിട്ടല്ലേ ഈ പ്രസ്ഥാവനയെന്നു ചോദിച്ച ലേഖകനോട്, ദ്രോണരുടെ അപ്പനെപ്പോലും തനിക്ക് പേടിയില്ലെന്നും, അതൊരു ശുദ്ധബ്രാഹ്മണനായിരുന്നെന്നും യുധിഷ്ടിരന്‍ ഞെളീഞ്ഞിരുന്നു പറഞ്ഞു( ചന്തിക്കൊരു മൂട്ട കടിച്ചപ്പോഴാണു ഞെളിഞ്ഞതെന്നു.. അന്തഃപ്പുര രഹസ്യം)
ദ്രോണര്‍ തന്റെ ഫീല്‍ഡിങ്ങ് പൊസിഷന്‍ ആകെ മാറ്റി. പുതിയൊരു രീതിയിലാണു വിദ്വാന്‍ ഫീല്‍ഡ് സജീകരിച്ചത്, (ധോണീ എന്നൊരുത്തന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പല തന്ത്രങ്ങളുമാണു പയറ്റുന്നത്) സ്ലിപ്പില്‍ മൂന്നു വില്ലാളീകള്‍, ഗള്ളിയില്‍ ആനപ്പുറത്തൊരു കുന്തക്കാരന്‍, മിഡോഫിലും മിഡോണിലും തേരില്‍ കുറച്ച് പടയാളികള്‍.. ഒരു തേര്‍ഡ് മാനെ വെറുതെ കുന്തവും കൊടുത്ത് കീപ്പര്‍ക്കും പിന്നില്‍.. ഈ രീതിക്ക് ചക്രവ്യൂഹം എന്നൊരു പേരും നല്‍കി. ചിലന്തി വല എന്നൊരു 'ഗ്രാമ്യ നെയിമും' ഇതിനു പറയാം...
അനന്തരം മുപ്പതു വാര പിന്നില്‍ നിന്നും പാഞ്ഞു വന്ന് അങ്ങേര്‍ ബോള്‍ ചെയ്യാന്‍ തുടങ്ങി. പാണ്ഡവ പക്ഷത്തെ പ്രധാന ബാറ്റ്സ്മാന്‍മാരുടെ സ്റ്റെമ്പുകള്‍ തുരു തുരാ തെറിച്ചു.. ഒരു ഹാറ്റ്ട്രിക്ക് നേടി കളരിയാശാന്‍ അല്പം സംഭാരം കുടിച്ചു.. സംഭാരത്തിനു ഉപ്പു കൂടിപ്പോയെന്നു പറഞ്ഞ് അടുക്കളക്കാരെനെ ശുദ്ധ സംസ്കൃതത്തില്‍ ശകാരിച്ചു ( ച്ചാല്‍, തന്തക്കു വിളിച്ചൂന്ന് പച്ച മലയാളം).
പാണ്ഡവ പക്ഷം കളി ബഹിഷ്ക്കരിച്ച്, പവലിയനില്‍ കേറി,ധര്‍മ്മ പുത്രന്‍ കൃഷ്ണനെയും അര്‍ജ്ജുനനെയും ആവോളം ചീത്തവിളിച്ചു. യുദ്ധം ചെയ്യാതെ കാട്ടില്‍ തെണ്ടി നടന്നപ്പോള്‍ എന്തൊരു സുഖമായീരുന്നെന്നു നെഞ്ചത്തിടിച്ചു കൊണ്ടു വിളിച്ചു പറഞ്ഞു.. ആ സമയത്ത് കൃഷ്ണനും അര്‍ജ്ജുനനും അല്പം മിനുങ്ങാന്‍ യുദ്ധക്കളത്തില്‍ നിന്നും ഒന്നു മുങ്ങിയിരുന്നു.. തന്റെ അമ്മാവനെയും അച്ഛനെയും വല്ല്യച്ഛന്‍ തെറിവിളിക്കുന്നതു കേട്ടു സഹിക്കാന്‍ കാഴിയാതെ അഭിമന്യു ഇടപെട്ടു,
'വല്യച്ഛാ, അടങ്ങൂ ശാന്തനാകൂ... എന്തിനാ ഇങ്ങനെ അവരെ തെറി വിളിക്കുന്നത്.......?'
'എന്താടാ വിളിച്ചാല്‍? ചുമ്മാ മുച്ചീട്ടും കളിച്ചിരുന്ന എന്നെ നിന്റെ അച്ഛനും അമ്മാച്ചനും കൂടെയാ ഈ പണിക്ക് വിളിച്ചോണ്ടു വന്നത്.. എന്നിട്ടിപ്പോ രണ്ടും മുങ്ങീല്ലേ.?..ചെറ്റകള്‍..!
വീണ്ടും തന്റെ അച്ഛനെ തെറിയില്‍ കുളിപ്പിക്കാനുള്ള പരിപാടിയാണെന്നു മനസ്സിലാക്കിയ അഭിമന്യൂ ഉള്ള അഭിമാനം വെച്ചു പറഞ്ഞു..
'വല്യച്ചാ എനിക്കീ ചക്രവ്യൂഹത്തില്‍ ബാറ്റ് ചെയ്യാന്‍ അറിയാം റണ്‍സ് എടുക്കാന്‍ ഓടാന്‍ റണ്ണറായി നിന്നോളണം..'.
ഗതികെട്ട യുധിഷ്ടിരന്‍ അതിനു സമ്മതിച്ചു..(പുലി പുല്ലും തിന്നും എന്ന പഴം ചൊല്ല് ഇവിടെ പിറവി കൊള്ളുന്നു.)പിന്നീട് യുദ്ധക്കളം ഒരു വെടിക്കെട്ടു ബാറ്റിങ്ങ് കണ്ടു. സിക്സര് അമ്പുകള്‍, ബൗണ്ടറി അമ്പുകള്‍, (ഒരു അസ്ത്രം കൊണ്ട് ആറ് തലകള്‍ എടുക്കുന്ന വിദ്യ സിക്സര്‍, നാല് എടുക്കുന്നത് ബൗണ്ടറി.. കളി നിയമങ്ങള്‍ അറിയാത്ത ഇന്ത്യയിലെ പാവം കാണീകള്‍ക്കു വേണ്ടി ദ് ഹിന്ദു, എഴുതിയ ലേഖനത്തില്‍ നിന്നു.) അങ്ങനെ ഏറ്റവും വേഗമേറിയ സെഞ്ചൊറി പയ്യന്‍ നേടി. ചക്രവ്യൂഹം തകര്‍ത്തു തരിപ്പണമാക്കി അഭിമന്യൂ മുന്നേറിയപ്പോള്‍, കളരിയാശാന്‍, തുരു തുരാ ബൗണ്‍സറുകള്‍ എറിഞ്ഞു. കളി നിയമത്തില്‍ ഇത്രയും ബൗണ്‍സറുകള്‍ എറിയാന്‍ പാടില്ലെന്നു പറഞ്ഞ 'അമ്പയറെ' കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്നു ഭയപ്പെടുത്തി നിശ്ശബ്ദനാക്കി. തന്റെ ഒടിഞ്ഞ ബാറ്റ് മാറാന്‍ ഒരു അവസരം ചോദിച്ച അഭിമന്യുവിനോട്, 'പൊട്ട ബാറ്റൂമായാണോടാ ഇന്‍ര് നാഷണല്‍ വാറിനു വരിക?' എന്ന് പുലഭ്യം പറഞ്ഞു..!
പിന്നീട് ജയദ്രഥന്‍ എന്ന സ്പിന്നറെക്കൊണ്ട് 'ദൂസര' എന്ന ബോള്‍ എറിയിച്ചു. കാലിലേക്ക് ഉന്നം നോക്കി സ്റ്റെമ്പിനെറിയുന്ന വിദ്യ.. അതു ഫലിച്ചു......!
ആ യുദ്ധ വീരന്‍ മരിച്ചു.....! അഭിമന്യുവെന്ന യുവ ധീരന്‍ മരിച്ചു വീണൂ..! അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ മാറിയപ്പോള്‍, മണ്ണില്‍ പുതച്ച്, ധീരമായൊരു ചിരിയോടെ ആ അഭിമാനം മരിച്ചു കിടന്നു.!
തന്റെ അഴിഞ്ഞ ഉടുമുണ്ടു പോലും എടുക്കാതെ യുധിഷ്ടിരന്‍ യുദ്ധക്കളത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു!
ദ്രോണരെ ഇങ്ങനെ വിട്ടാല്‍ അയാള്‍ പാണ്ഡവകുലത്തിന്റെ ചാറെടുത്ത് ചപ്പാത്തി കഴിക്കുമെന്നു മനസ്സിലാക്കിയ ഗൂഡാലോചന സംഘം രാത്രി, മുഴുവന്‍ പട്ട അടിച്ചിരുന്നു ആലോചിച്ചു. ഭീമന്‍ ഒരു വീപ്പ മണവാട്ടിയടിച്ച് നൂറ്റൊന്നു പുഴുങ്ങിയ മുട്ടയും തിന്ന് ഏമ്പക്കം വിട്ട് ഗൂഡാലോചനയില്‍ തനിക്കാവുന്ന പങ്ക് അഗാധമായ് നിര്‍വ്വഹിച്ചു. അവസാനം കൃഷ്ണന്‍ തന്നെ പുതിയൊരു നമ്പരിട്ടു. കാര്യം ദ്രോണര്‍ അവരുടെ ക്യാപ്റ്റനാണെങ്കിലും മറ്റെല്ലാം സ്കൂള്‍ മാഷുന്മാരെപ്പോലെയും തന്റെ മകന്‍ അശ്വത്ഥാമാവിനോട് കൂറ് ഏറെയാണു. അവന്‍ തട്ടിപ്പോയെങ്കില്‍ മാത്രമേ കളരിയാശാന്‍ അല്പമെങ്കിലും തളരുകയുള്ളൂ.. അശ്വത്ഥാമാവാണെങ്കില്‍, പെറോട്ടാ മാവിനെക്കാള്‍ ഭയങ്കരനും.. ഒരുമാതിരി ആള്‍ക്കാര്‍ക്കൊന്നും കുഴച്ചെടുക്കാനാവാത്ത വിധം കടുപ്പം.. അതിനാല്‍ ഒരു ആനക്ക് അശ്വത്ഥാമാവെന്നു പേരിട്ട് അതിനെ ഭീമന്‍ കൊല്ലുക. സത്യസന്ധന്‍ എന്ന കളര്‍കുപ്പായവുമിട്ടു നടക്കുന്ന ധര്‍മ്മ പുതര്‍ അതു ദ്രോണരൊട് പറയുക.
.ഐഡിയ എല്ലാര്‍ക്കും ഇഷ്ടമായ്. ഒരു കുപ്പി ആനമയക്കിയുടെ കോര്‍ക്ക് കടിച്ചു തുറന്ന് വലിച്ചുകുടിച്ച് അര്‍ജ്ജുനന്‍ ആശ്വസിച്ചു. അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു, 'എനിക്കീ നുണപറയാനൊന്നും പറ്റില്ലാ, ഞാന്‍ സത്യ സന്ധനാണു.' അതു വരെ മിണ്ടാതിരുന്ന ഭീമന്‍ കൃഷ്ണന്റെ ചെവിയില്‍ പറഞ്ഞു.
'മര്യാദക്ക് പറഞ്ഞില്ലെങ്കില്‍ അങ്ങേരുടെ മര്‍മ്മം ഞാന്‍ ഇടിച്ചു കലക്കും എന്നു പറ'കൃഷ്ണന്‍ , അതു ധര്‍മ്മപുത്രനോടു പറഞ്ഞപ്പോള്‍, ആള്‍ ഒന്നും മിണ്ടാതെ തലകുലുക്കി സമ്മതിച്ചു. ഭാരത പുരാണം അനുസരിച്ച്, ചേട്ടന്മാരോട് അനിയന്മാര്‍ തറുതല പറയാന്‍ പാടില്ലെന്ന നിയമം അന്നുമുതല്‍ ഇങ്ങനെ നിലവില്‍ വന്നു.!
യുദ്ധക്കളത്തില്‍, ചോരയില്‍ കുളിച്ച്, മദോന്മത്തനായ് യുദ്ധം ചെയ്യ്‌തു പ്രസാദിച്ചു നിന്ന ദ്രോണര്‍ , അശ്വത്ഥാമാവു മരിച്ചുവെന്ന വാര്‍ത്തകേട്ട് ഞെട്ടി. അഴിഞ്ഞ താറ് ഒന്നു മുറുക്കിയുടുത്ത്, ധര്‍മ്മ പുത്രന്റെ അടുത്തെത്തി,
ചോദിച്ചു: മകാനേ ഞാന്‍ കേട്ട വാര്‍ത്ത ശരിയാണോ'?
അത്യധികം ദുഃഖം അനുഭവിക്കുന്നതുപോലെ അഭിനയിച്ച് (ഈ അഭിനയത്തിനു പിന്നീട് ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടുകയുണ്ടായി) അശ്വത്മാവ് എന്ന ആന ചത്തു. എന്ന് ആള്‍ അറിയിച്ചു..( ചെരിഞ്ഞൂ എന്ന വാക്കിനു പകരം ചത്തു എന്ന വാക്കാണു യുധിഷ്ടിരന്‍, വ്യാകരണ നിയമം തെറ്റിച്ചു പറഞ്ഞത്.)
യുദ്ധത്തില്‍ കൗരവരെയും പാണ്ഡവരെയും തകര്‍ത്തു മുടിച്ചിട്ട് തനിക്കും തന്റെ മകനും കൂടി രാജ്യം വാഴാമെന്ന മോഹം പൊലിഞ്ഞതോര്‍ത്തപ്പോള്‍, കളരിയാശാന്റെ വായൂ കോപിച്ചു. ഉഗ്രമായ വയറിനു വേദന, വയറും പൊത്തിപ്പിടിച്ച്, ആശാന്‍ തേരില്‍ കുത്തിയിരുന്നു. പിന്നീട് ഈ കുത്തിയിരിക്കല്‍ യോഗയില്‍ ഒരു ആസനമായ് തീര്‍ന്നു.. വായൂ കോപാസനം..!
കിട്ടിയ തക്കത്തിനു പണ്ട് തന്റെ അഛന്‍, ദ്രുപതനെ, നാണം കെടുത്തിയ കളരിയാശാനിട്ട് ഒരു പണികൊടുക്കാന്‍ കാത്തു കാത്തിരുന്ന ധൃഷ്ടദ്യമനന്‍ ( ഇവന്റെ പേരുവിളിച്ച് ആ നാട്ടിലെ ഒരുപാട് ആള്‍ക്കാരുടെ നാവ് ഉളുക്കിയിട്ടുണ്ട്..) തന്റെ വാളുമായി ചാടിയിറങ്ങി, ദ്രോണരുടെ തേരില്‍ ചാടിക്കയറി, പറന്നു വെട്ടി....... കഴുത്തില്‍ നിന്നും വേര്‍പ്പെട്ട ശിരസ്, വായുവിലൂടെ നിലത്തു വീണുരുണ്ടു.. !
ദ്രോണരെ കൊന്ന് അന്നത്തെ വാര്‍ത്തയില്‍ താരമാകാനിരുന്ന അര്‍ജ്ജുനനു ഇതു സഹിച്ചില്ലാ.....
'കശ്മലാ!നീ എന്റെ ഗുരുവിനെ കൊന്നോ ? സാമദ്രോഹീം ഇന്നു നിന്നെ ഞാന്‍ പൂശിക്കളയും'!എന്ന് ഗര്‍ജ്ജിച്ച് തേരില്‍ നിന്നും ഞൊണ്ടി ഞോണ്ടി ഇറങ്ങി.
ഇത്തവണ ധൃഷ്ടദ്യുമനന്‍, തിരിഞ്ഞു നിന്ന് അങ്ങാടിപ്പാട്ടു പാടി.
'നിന്നെയൊക്കെ സഹായിക്കാന്‍ വന്ന എന്നെ തൊട്ടാല്‍, നിന്നെയൊക്കെ നിലം തൊടാതെ ശുട്ടുപോടിടുവേന്‍' എന്ന് അലറി...
' തമിഴ് പറയുന്നവരോട് എനിക്ക് ദേഷ്യമില്ലെന്നു' പറഞ്ഞ്, അര്‍ജ്ജുനന്‍ വന്നപോലെ തേരിലേക്ക്, കൃഷ്ണന്റെ പിന്നിലേക്ക്,തിരിച്ചോടി...
കൃഷ്ണന്‍ രണ്ടുപേരെയും ശാന്തരാക്കാന്‍, നല്ല നാടന്‍ കള്‍സ് ഒഴിച്ചു കൊടുത്തു...
കള്‍സ് കുടിച്ച് ചിറി തുടച്ച്, ധൃഷ്ടദ്യുമനന്‍ ചോദിച്ചൂ.....
റ്റച്ചിങ്ങ്സ് ഒന്നും ഇല്ലേടെയോ...?
ക്യാപ്റ്റസി ഏറ്റെടുക്കുന്ന സമയത്ത് ചുറ്റും നിന്ന പടയാളികള്‍ കുരവയിട്ടു.. പാണ്ഡവ പക്ഷത്തെ പടയാളികള്‍ കൂവി വിളിച്ചു. ദ്രോണര്‍ക്ക്, അതൊന്നും പുത്തരിയല്ലായിരുന്നു. സ്ഥിരം ആട്ടും തുപ്പും സഹിച്ച് അങ്ങേരുടെ തോലിനു കാട്ടുപോത്തിന്റെ കലിപ്പും ഉറപ്പും വന്നിരുന്നു..
ക്യാപ്റ്റന്റെ കുപ്പായം മാത്രം ധരിക്കാന്‍ അദ്ദേഹം തയ്യാറായില്ലാ. താന്‍ ഒരു ബ്രാഹ്മണനാണെന്നും, യുദ്ധക്കളം തനിക്ക് പൂജക്കളമാണെന്നു..ശത്രുക്കളുടെ തല തനിക്ക് പൂജിക്കാനായ് ഇറുത്തെടുക്കാനുള്ള പൂക്കളാണെന്നും അദ്ദേഹം പത്രക്കാരോട് പറഞ്ഞു... അസ്ത്ര ബ്രൂഫ് (പടച്ചട്ട) തനിക്ക് ഹറാമായതനാല്‍, താറും പാച്ചിയേ താന്‍ യുദ്ധം നടത്തുകയുള്ളുവെന്നും അദ്ദേഹം ലണ്ടന്‍ റ്റൈമിസിന്റെ ലേഖകനോട് മാത്രം പറഞ്ഞു. (മണ്ടനായതിനാല്‍ എന്തും എഴുതിക്കോളും എന്ന് ബ്രാഹ്മണന്റെ ചാണക്യ ബുദ്ധി പ്രവര്‍ത്തിച്ചു.)ബ്രാഹ്മണര്‍ക്ക്, പൂജയോ അല്ലെങ്കില്‍ ഹോട്ടല്‍ ബിസിനസോ മാത്രമാണു പറഞ്ഞിരിക്കുന്നതെന്നു.. യുധിഷ്ടിരന്‍, മനോരമ പത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ വ്യക്തമാക്കി.. ദ്രോണരെ പേടിച്ചിട്ടല്ലേ ഈ പ്രസ്ഥാവനയെന്നു ചോദിച്ച ലേഖകനോട്, ദ്രോണരുടെ അപ്പനെപ്പോലും തനിക്ക് പേടിയില്ലെന്നും, അതൊരു ശുദ്ധബ്രാഹ്മണനായിരുന്നെന്നും യുധിഷ്ടിരന്‍ ഞെളീഞ്ഞിരുന്നു പറഞ്ഞു( ചന്തിക്കൊരു മൂട്ട കടിച്ചപ്പോഴാണു ഞെളിഞ്ഞതെന്നു.. അന്തഃപ്പുര രഹസ്യം)
ദ്രോണര്‍ തന്റെ ഫീല്‍ഡിങ്ങ് പൊസിഷന്‍ ആകെ മാറ്റി. പുതിയൊരു രീതിയിലാണു വിദ്വാന്‍ ഫീല്‍ഡ് സജീകരിച്ചത്, (ധോണീ എന്നൊരുത്തന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പല തന്ത്രങ്ങളുമാണു പയറ്റുന്നത്) സ്ലിപ്പില്‍ മൂന്നു വില്ലാളീകള്‍, ഗള്ളിയില്‍ ആനപ്പുറത്തൊരു കുന്തക്കാരന്‍, മിഡോഫിലും മിഡോണിലും തേരില്‍ കുറച്ച് പടയാളികള്‍.. ഒരു തേര്‍ഡ് മാനെ വെറുതെ കുന്തവും കൊടുത്ത് കീപ്പര്‍ക്കും പിന്നില്‍.. ഈ രീതിക്ക് ചക്രവ്യൂഹം എന്നൊരു പേരും നല്‍കി. ചിലന്തി വല എന്നൊരു 'ഗ്രാമ്യ നെയിമും' ഇതിനു പറയാം...
അനന്തരം മുപ്പതു വാര പിന്നില്‍ നിന്നും പാഞ്ഞു വന്ന് അങ്ങേര്‍ ബോള്‍ ചെയ്യാന്‍ തുടങ്ങി. പാണ്ഡവ പക്ഷത്തെ പ്രധാന ബാറ്റ്സ്മാന്‍മാരുടെ സ്റ്റെമ്പുകള്‍ തുരു തുരാ തെറിച്ചു.. ഒരു ഹാറ്റ്ട്രിക്ക് നേടി കളരിയാശാന്‍ അല്പം സംഭാരം കുടിച്ചു.. സംഭാരത്തിനു ഉപ്പു കൂടിപ്പോയെന്നു പറഞ്ഞ് അടുക്കളക്കാരെനെ ശുദ്ധ സംസ്കൃതത്തില്‍ ശകാരിച്ചു ( ച്ചാല്‍, തന്തക്കു വിളിച്ചൂന്ന് പച്ച മലയാളം).
പാണ്ഡവ പക്ഷം കളി ബഹിഷ്ക്കരിച്ച്, പവലിയനില്‍ കേറി,ധര്‍മ്മ പുത്രന്‍ കൃഷ്ണനെയും അര്‍ജ്ജുനനെയും ആവോളം ചീത്തവിളിച്ചു. യുദ്ധം ചെയ്യാതെ കാട്ടില്‍ തെണ്ടി നടന്നപ്പോള്‍ എന്തൊരു സുഖമായീരുന്നെന്നു നെഞ്ചത്തിടിച്ചു കൊണ്ടു വിളിച്ചു പറഞ്ഞു.. ആ സമയത്ത് കൃഷ്ണനും അര്‍ജ്ജുനനും അല്പം മിനുങ്ങാന്‍ യുദ്ധക്കളത്തില്‍ നിന്നും ഒന്നു മുങ്ങിയിരുന്നു.. തന്റെ അമ്മാവനെയും അച്ഛനെയും വല്ല്യച്ഛന്‍ തെറിവിളിക്കുന്നതു കേട്ടു സഹിക്കാന്‍ കാഴിയാതെ അഭിമന്യു ഇടപെട്ടു,
'വല്യച്ഛാ, അടങ്ങൂ ശാന്തനാകൂ... എന്തിനാ ഇങ്ങനെ അവരെ തെറി വിളിക്കുന്നത്.......?'
'എന്താടാ വിളിച്ചാല്‍? ചുമ്മാ മുച്ചീട്ടും കളിച്ചിരുന്ന എന്നെ നിന്റെ അച്ഛനും അമ്മാച്ചനും കൂടെയാ ഈ പണിക്ക് വിളിച്ചോണ്ടു വന്നത്.. എന്നിട്ടിപ്പോ രണ്ടും മുങ്ങീല്ലേ.?..ചെറ്റകള്‍..!
വീണ്ടും തന്റെ അച്ഛനെ തെറിയില്‍ കുളിപ്പിക്കാനുള്ള പരിപാടിയാണെന്നു മനസ്സിലാക്കിയ അഭിമന്യൂ ഉള്ള അഭിമാനം വെച്ചു പറഞ്ഞു..
'വല്യച്ചാ എനിക്കീ ചക്രവ്യൂഹത്തില്‍ ബാറ്റ് ചെയ്യാന്‍ അറിയാം റണ്‍സ് എടുക്കാന്‍ ഓടാന്‍ റണ്ണറായി നിന്നോളണം..'.
ഗതികെട്ട യുധിഷ്ടിരന്‍ അതിനു സമ്മതിച്ചു..(പുലി പുല്ലും തിന്നും എന്ന പഴം ചൊല്ല് ഇവിടെ പിറവി കൊള്ളുന്നു.)പിന്നീട് യുദ്ധക്കളം ഒരു വെടിക്കെട്ടു ബാറ്റിങ്ങ് കണ്ടു. സിക്സര് അമ്പുകള്‍, ബൗണ്ടറി അമ്പുകള്‍, (ഒരു അസ്ത്രം കൊണ്ട് ആറ് തലകള്‍ എടുക്കുന്ന വിദ്യ സിക്സര്‍, നാല് എടുക്കുന്നത് ബൗണ്ടറി.. കളി നിയമങ്ങള്‍ അറിയാത്ത ഇന്ത്യയിലെ പാവം കാണീകള്‍ക്കു വേണ്ടി ദ് ഹിന്ദു, എഴുതിയ ലേഖനത്തില്‍ നിന്നു.) അങ്ങനെ ഏറ്റവും വേഗമേറിയ സെഞ്ചൊറി പയ്യന്‍ നേടി. ചക്രവ്യൂഹം തകര്‍ത്തു തരിപ്പണമാക്കി അഭിമന്യൂ മുന്നേറിയപ്പോള്‍, കളരിയാശാന്‍, തുരു തുരാ ബൗണ്‍സറുകള്‍ എറിഞ്ഞു. കളി നിയമത്തില്‍ ഇത്രയും ബൗണ്‍സറുകള്‍ എറിയാന്‍ പാടില്ലെന്നു പറഞ്ഞ 'അമ്പയറെ' കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്നു ഭയപ്പെടുത്തി നിശ്ശബ്ദനാക്കി. തന്റെ ഒടിഞ്ഞ ബാറ്റ് മാറാന്‍ ഒരു അവസരം ചോദിച്ച അഭിമന്യുവിനോട്, 'പൊട്ട ബാറ്റൂമായാണോടാ ഇന്‍ര് നാഷണല്‍ വാറിനു വരിക?' എന്ന് പുലഭ്യം പറഞ്ഞു..!
പിന്നീട് ജയദ്രഥന്‍ എന്ന സ്പിന്നറെക്കൊണ്ട് 'ദൂസര' എന്ന ബോള്‍ എറിയിച്ചു. കാലിലേക്ക് ഉന്നം നോക്കി സ്റ്റെമ്പിനെറിയുന്ന വിദ്യ.. അതു ഫലിച്ചു......!
ആ യുദ്ധ വീരന്‍ മരിച്ചു.....! അഭിമന്യുവെന്ന യുവ ധീരന്‍ മരിച്ചു വീണൂ..! അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ മാറിയപ്പോള്‍, മണ്ണില്‍ പുതച്ച്, ധീരമായൊരു ചിരിയോടെ ആ അഭിമാനം മരിച്ചു കിടന്നു.!
തന്റെ അഴിഞ്ഞ ഉടുമുണ്ടു പോലും എടുക്കാതെ യുധിഷ്ടിരന്‍ യുദ്ധക്കളത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു!
ദ്രോണരെ ഇങ്ങനെ വിട്ടാല്‍ അയാള്‍ പാണ്ഡവകുലത്തിന്റെ ചാറെടുത്ത് ചപ്പാത്തി കഴിക്കുമെന്നു മനസ്സിലാക്കിയ ഗൂഡാലോചന സംഘം രാത്രി, മുഴുവന്‍ പട്ട അടിച്ചിരുന്നു ആലോചിച്ചു. ഭീമന്‍ ഒരു വീപ്പ മണവാട്ടിയടിച്ച് നൂറ്റൊന്നു പുഴുങ്ങിയ മുട്ടയും തിന്ന് ഏമ്പക്കം വിട്ട് ഗൂഡാലോചനയില്‍ തനിക്കാവുന്ന പങ്ക് അഗാധമായ് നിര്‍വ്വഹിച്ചു. അവസാനം കൃഷ്ണന്‍ തന്നെ പുതിയൊരു നമ്പരിട്ടു. കാര്യം ദ്രോണര്‍ അവരുടെ ക്യാപ്റ്റനാണെങ്കിലും മറ്റെല്ലാം സ്കൂള്‍ മാഷുന്മാരെപ്പോലെയും തന്റെ മകന്‍ അശ്വത്ഥാമാവിനോട് കൂറ് ഏറെയാണു. അവന്‍ തട്ടിപ്പോയെങ്കില്‍ മാത്രമേ കളരിയാശാന്‍ അല്പമെങ്കിലും തളരുകയുള്ളൂ.. അശ്വത്ഥാമാവാണെങ്കില്‍, പെറോട്ടാ മാവിനെക്കാള്‍ ഭയങ്കരനും.. ഒരുമാതിരി ആള്‍ക്കാര്‍ക്കൊന്നും കുഴച്ചെടുക്കാനാവാത്ത വിധം കടുപ്പം.. അതിനാല്‍ ഒരു ആനക്ക് അശ്വത്ഥാമാവെന്നു പേരിട്ട് അതിനെ ഭീമന്‍ കൊല്ലുക. സത്യസന്ധന്‍ എന്ന കളര്‍കുപ്പായവുമിട്ടു നടക്കുന്ന ധര്‍മ്മ പുതര്‍ അതു ദ്രോണരൊട് പറയുക.
.ഐഡിയ എല്ലാര്‍ക്കും ഇഷ്ടമായ്. ഒരു കുപ്പി ആനമയക്കിയുടെ കോര്‍ക്ക് കടിച്ചു തുറന്ന് വലിച്ചുകുടിച്ച് അര്‍ജ്ജുനന്‍ ആശ്വസിച്ചു. അപ്പോള്‍ ധര്‍മ്മപുത്രന്‍ പറഞ്ഞു, 'എനിക്കീ നുണപറയാനൊന്നും പറ്റില്ലാ, ഞാന്‍ സത്യ സന്ധനാണു.' അതു വരെ മിണ്ടാതിരുന്ന ഭീമന്‍ കൃഷ്ണന്റെ ചെവിയില്‍ പറഞ്ഞു.
'മര്യാദക്ക് പറഞ്ഞില്ലെങ്കില്‍ അങ്ങേരുടെ മര്‍മ്മം ഞാന്‍ ഇടിച്ചു കലക്കും എന്നു പറ'കൃഷ്ണന്‍ , അതു ധര്‍മ്മപുത്രനോടു പറഞ്ഞപ്പോള്‍, ആള്‍ ഒന്നും മിണ്ടാതെ തലകുലുക്കി സമ്മതിച്ചു. ഭാരത പുരാണം അനുസരിച്ച്, ചേട്ടന്മാരോട് അനിയന്മാര്‍ തറുതല പറയാന്‍ പാടില്ലെന്ന നിയമം അന്നുമുതല്‍ ഇങ്ങനെ നിലവില്‍ വന്നു.!
യുദ്ധക്കളത്തില്‍, ചോരയില്‍ കുളിച്ച്, മദോന്മത്തനായ് യുദ്ധം ചെയ്യ്‌തു പ്രസാദിച്ചു നിന്ന ദ്രോണര്‍ , അശ്വത്ഥാമാവു മരിച്ചുവെന്ന വാര്‍ത്തകേട്ട് ഞെട്ടി. അഴിഞ്ഞ താറ് ഒന്നു മുറുക്കിയുടുത്ത്, ധര്‍മ്മ പുത്രന്റെ അടുത്തെത്തി,
ചോദിച്ചു: മകാനേ ഞാന്‍ കേട്ട വാര്‍ത്ത ശരിയാണോ'?
അത്യധികം ദുഃഖം അനുഭവിക്കുന്നതുപോലെ അഭിനയിച്ച് (ഈ അഭിനയത്തിനു പിന്നീട് ഓസ്ക്കാര്‍ അവാര്‍ഡ് കിട്ടുകയുണ്ടായി) അശ്വത്മാവ് എന്ന ആന ചത്തു. എന്ന് ആള്‍ അറിയിച്ചു..( ചെരിഞ്ഞൂ എന്ന വാക്കിനു പകരം ചത്തു എന്ന വാക്കാണു യുധിഷ്ടിരന്‍, വ്യാകരണ നിയമം തെറ്റിച്ചു പറഞ്ഞത്.)
യുദ്ധത്തില്‍ കൗരവരെയും പാണ്ഡവരെയും തകര്‍ത്തു മുടിച്ചിട്ട് തനിക്കും തന്റെ മകനും കൂടി രാജ്യം വാഴാമെന്ന മോഹം പൊലിഞ്ഞതോര്‍ത്തപ്പോള്‍, കളരിയാശാന്റെ വായൂ കോപിച്ചു. ഉഗ്രമായ വയറിനു വേദന, വയറും പൊത്തിപ്പിടിച്ച്, ആശാന്‍ തേരില്‍ കുത്തിയിരുന്നു. പിന്നീട് ഈ കുത്തിയിരിക്കല്‍ യോഗയില്‍ ഒരു ആസനമായ് തീര്‍ന്നു.. വായൂ കോപാസനം..!
കിട്ടിയ തക്കത്തിനു പണ്ട് തന്റെ അഛന്‍, ദ്രുപതനെ, നാണം കെടുത്തിയ കളരിയാശാനിട്ട് ഒരു പണികൊടുക്കാന്‍ കാത്തു കാത്തിരുന്ന ധൃഷ്ടദ്യമനന്‍ ( ഇവന്റെ പേരുവിളിച്ച് ആ നാട്ടിലെ ഒരുപാട് ആള്‍ക്കാരുടെ നാവ് ഉളുക്കിയിട്ടുണ്ട്..) തന്റെ വാളുമായി ചാടിയിറങ്ങി, ദ്രോണരുടെ തേരില്‍ ചാടിക്കയറി, പറന്നു വെട്ടി....... കഴുത്തില്‍ നിന്നും വേര്‍പ്പെട്ട ശിരസ്, വായുവിലൂടെ നിലത്തു വീണുരുണ്ടു.. !
ദ്രോണരെ കൊന്ന് അന്നത്തെ വാര്‍ത്തയില്‍ താരമാകാനിരുന്ന അര്‍ജ്ജുനനു ഇതു സഹിച്ചില്ലാ.....
'കശ്മലാ!നീ എന്റെ ഗുരുവിനെ കൊന്നോ ? സാമദ്രോഹീം ഇന്നു നിന്നെ ഞാന്‍ പൂശിക്കളയും'!എന്ന് ഗര്‍ജ്ജിച്ച് തേരില്‍ നിന്നും ഞൊണ്ടി ഞോണ്ടി ഇറങ്ങി.
ഇത്തവണ ധൃഷ്ടദ്യുമനന്‍, തിരിഞ്ഞു നിന്ന് അങ്ങാടിപ്പാട്ടു പാടി.
'നിന്നെയൊക്കെ സഹായിക്കാന്‍ വന്ന എന്നെ തൊട്ടാല്‍, നിന്നെയൊക്കെ നിലം തൊടാതെ ശുട്ടുപോടിടുവേന്‍' എന്ന് അലറി...
' തമിഴ് പറയുന്നവരോട് എനിക്ക് ദേഷ്യമില്ലെന്നു' പറഞ്ഞ്, അര്‍ജ്ജുനന്‍ വന്നപോലെ തേരിലേക്ക്, കൃഷ്ണന്റെ പിന്നിലേക്ക്,തിരിച്ചോടി...
കൃഷ്ണന്‍ രണ്ടുപേരെയും ശാന്തരാക്കാന്‍, നല്ല നാടന്‍ കള്‍സ് ഒഴിച്ചു കൊടുത്തു...
കള്‍സ് കുടിച്ച് ചിറി തുടച്ച്, ധൃഷ്ടദ്യുമനന്‍ ചോദിച്ചൂ.....
റ്റച്ചിങ്ങ്സ് ഒന്നും ഇല്ലേടെയോ...?
Saturday, December 27, 2008
മഹാപാരതം... യുദ്ധ ക്വാണ്ടം തിയറി.......
യുദ്ധം തുടങ്ങുന്നതിനു മുന്നെ മുട്ടു വിറച്ചുതുടങ്ങിയ യുധിഷ്ഠിരന്‍ തലേന്ന് രാത്രി ഉറങ്ങാതിരുന്ന് സ്വരക്ഷയെക്കുറിച്ചാലോചിച്ചു.പിറ്റേന്ന്,അതി രാവിലെ എണീറ്റ്, പടച്ചട്ടയും വാളും ധരിച്ചു.,കുളിക്കാന്‍ മറന്നു..ശൌചം ചെയ്യാനും.ചുറ്റും നിന്ന പടയാളികള്‍ മൂക്കു പൊത്തിയപ്പോള്‍ കക്ഷിക്ക് കാര്യം പിടികിട്ടിയെങ്കിലും, അതൊന്നും കാര്യമാക്കാതെ പടക്കളത്തിലേക്ക് പാഞ്ഞു.യുധിഷ്ടിരന്റെ ഈ പരക്കം പാച്ചില്‍ കണ്ട്...മറ്റ് യോദ്ധാക്കള്‍ രാജാവ് കഴിഞ്ഞ ദിവസം അടിച്ച ആനമയക്കിയുടെ ധൈര്യം കാണിക്കുന്നതാണെന്ന് വിശ്വസിച്ച് പിന്നാലെ പാഞ്ഞു..!പതിനെട്ടക്ഷൌഹിണികള്‍ ഒരു വശത്തു നിന്നും പാണ്ഡവരെ നോക്കി പല്ലിളിച്ചപ്പോള്‍, മറുവശത്തു നിന്ന പതിനൊന്നക്ഷൌഹിണിപ്പടയാളികള്‍ പേടിച്ച് മുഖം കോട്ടി.
യുദ്ധം തുടങ്ങാന്‍ കാഹളം മുഴങ്ങവേ യുധിഷ്ഠിരന്‍ തേരില്‍ നിന്നിറങ്ങി,തൊഴു കൈയ്യോടെ വിറച്ച് വിറച്ച് കൌരവപക്ഷത്തേക്ക് നീങ്ങി.കൌരവര് കൂക്കുവിളിയോടെയും “പേടിത്തൊണ്ടന്‍ മൂര്ദ്ദാബാദ്" വിളികളോടെയും ആര്‍ത്തട്ടഹസിച്ചു.യുധിഷ്ഠിരന്‍ അതൊന്നും കാര്യമാക്കാതെ ഭീഷ്മപിതാമഹന്റെ അടുത്തെത്തി.പിന്നീട് രണ്ടുകാലില്‍ നില്ക്കാന്‍ കെല്പില്ലാതിരുന്നതിനാല്‍ മുട്ടുകുത്തി നിലത്തിരുന്നു.
യുധിഷ്ഠിരന്‍ തെണ്ടാനിറങ്ങിയതാണെന്നു മനസ്സിലാക്കിയ ഭീഷ്മര്‍[ഈ കാര്‍ന്നോര്‍ക്ക് ഇതു പോലത്തെ അബദ്ധം പലപ്പോഴും പറ്റിയിട്ടുണ്ട്--മുക്കുവത്തിയുടെ ഫാദര്‍ പണ്ട് ഇയാളെ ഒന്നു പിഴിഞ്ഞപ്പൊള്‍ രാജാധികാരം വേണ്ടെന്ന വിവരദോഷം വിളിച്ച് പറഞ്ഞ് ദേവന്മാരുടെ കൈയ്യടി നേടി.അങ്ങേര്‍ക്ക് പിള്ളേരുണ്ടായാലോ? എന്നു ചോദിച്ച മുക്കുവനോട് ,എന്നാല്‍ ഭൂമിമലയാളത്തില്‍ ഒരു പെണ്ണിനെയും ലൈനാക്കാനോ അവരെ പീഡിപ്പിക്കാനോ അങ്ങേരില്ലാ എന്നു വിളിച്ചു പറഞ്ഞു.ദേവന്മാര്‍ ആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി.കൊതിക്കെറുവുള്ള ചില ദേവന്മാര്‍, ചൊറിയണത്തിന്റെ ഇല പറിച്ചും എറിഞ്ഞു.പിന്നെ മൂന്നു ദിവസം മാന്തിയിട്ടാണ് ചൊറിച്ചില്‍ തീര്‍ത്തത്!.പീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടവനെന്ന പേരില് “സ്വച്ഛന്ദമൃത്യു”അങ്ങേര്ക്ക് ദേവന്മാര്‍ ഓഫര്‍ ചെയ്തു! 'ഒരു പീഡനം പോലും നടത്താതെ എന്തിനാടെയ് മുടിഞ്ഞ ആയുസ്സ്'? എന്ന് നാരദന്‍ മാത്രം ചോദിച്ചു.]യുധിഷ്ഠിരന്‍ മുന്നില്‍ നിന്നും മാറില്ലന്നും, ഈ പഹയനെ ഓടിക്കാന്‍ അനുഗ്രഹത്തിന്റെ കാടിവെള്ളം കൊടുത്തു കളയാമെന്നും വിചാരിച്ചു. 'സര്‍വ്വ ഐശ്വര്യങ്ങളും നിനക്കുണ്ടാവട്ടെയെന്ന്!' വിളിച്ചു പറഞ്ഞു. എന്നിട്ട് മുകളിലേക്കു നോക്കി കണ്ണടച്ചു കാണിച്ചു.
അല്പം വിറയല്‍ അവസാനിച്ച് യുധിഷ്ഠിരന്‍ പതിയെ കാര്‍ന്നോരുടെ ചെവിയില്‍ ചെന്നു ചോദിച്ചു "കാര്ന്നോരേ.നിങ്ങളെ തട്ടാനുള്ള സൂത്രം കൂടി പറഞ്ഞു തരാവൊ.?"ഇത്തവണ കാര്‍ന്നോര്‍ യുധിഷ്ഠിരനെ നോക്കിയ നോട്ടത്തില്‍ യുധിഷ്ഠിരന്‍ മൂന്നു ലിറ്റര്‍ മൂത്രമൊഴിച്ചു! മൂത്രത്തിന്റെ നാറ്റം സഹിക്കാന്‍ പറ്റാതെയും,ഇനിയും ഇവനെ നോക്കിപേടിപ്പിച്ചാല്‍ ഇവന്‍ അപ്പിയിട്ട് യുദ്ധക്കളം കുളമാക്കുമെന്നും, പതിനെട്ടക്ഷൌഹിണിപ്പടയും മൂക്കും പൊത്തി ഓടെണ്ടിവരുമെന്നും, യുദ്ധം ജയിച്ചുവെന്ന ഖ്യാതീ ഇവനൊറ്റക്കു നേടുമെന്നും വിചാരിച്ച് കാര്‍ന്നോര്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല വെച്ചു. ആണായും പെണ്ണായും പിറന്നൊരുത്തനും എന്നെ തട്ടാന്‍ പിറന്നിട്ടില്ല.പിന്നെ വല്ല ആണും പെണ്ണും കെട്ടവനുണ്ടെങ്കില്‍ കൊണ്ടു വാ.
യുധിഷ്ടിരനു സന്തോഷമായ്. ആര്‍ക്കും പറ്റിയില്ലെങ്കില്‍ ഈ കൃത്യം സ്വയം ഏറ്റെടുക്കാമെന്ന് വിചാരിച്ച് ഉശിരു നേടി ആള്‍ തിരിഞ്ഞ് നടക്കേ കൌരവപ്പടയെ നോക്കി വിളിച്ചു കൂവി..വല്ലവര്‍ക്കും ഈ പാവങ്ങളെ സഹായിക്കണമെന്നുണ്ടെങ്കില്‍ താറും പാച്ചി വലതു വശത്തേക്കോടിവായോ...ഇതു കേട്ട് യുയുത്സു ഒറ്റപ്പാച്ചില്..ദുര്യോധനന്‍ കഴിഞ്ഞ ദിവസം വിളമ്പിയ ചോറില്‍ കല്ലു കടിച്ചുവെന്ന പരാതിയും വിളിച്ചു പറഞ്ഞു.
യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോള്‍ കാര്‍ന്നോരുടെ സ്വഭാവം മാറി. കണ്ണില്‍ കണ്ട പാണവ സഖാക്കളെ മുഴുവന്‍ അങ്ങേരു കാലപുരിക്കയച്ചു. ദിവസവും ബോണ്‍ വിറ്റ കുടിക്കുന്നതാണു അങ്ങേരുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്ന് കമ്പനി പരസ്യം ഇറക്കി.. 'ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഒഫ് മൈ എനര്‍ജി' എന്നതിനു പകരം.. ബൂസ്റ്റസ്യ ഡ്രിങ്കസ്യ ഊര്‍ജ്ജ്വായ നമഹ ഹഃ! ഹോ...! എന്ന പരസ്യം നാട്ടില്‍ പാട്ടായ്, കൗരവപ്പട യുദ്ധത്തിന്റെ റ്റീ ബ്രേക്കില്‍ കൊക്കകോളയും പെപ്സിയും കൊടുത്തപ്പോള്‍, പാണ്ടവര്‍ പച്ചവെള്ളം കുടിച്ചു.. അവരെ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരു മള്‍ട്ടീ നാഷണല്‍ കമ്പനികളും തയ്യാറായില്ലാ... എല്ലാ സൂപ്പര്‍ പ്ലെയേഴ്സും കൗരവ റ്റീമില്‍ അണിനിരന്നതിനാല്‍ പാണ്‍ഡവപ്പടക്ക് ഒരു വിജയ സാധ്യതയും ആരും നല്‍കിയില്ലാ.. ഭീമനെപ്പോലുള്ള ഗുണ്ടൂസുകളെ ഭക്ഷണക്കാര്യത്തില്‍ സ്പോണ്‍സര്‍ ചെയ്യ്‌താല്‍ കെന്റക്കി ചിക്കന്‍ പോലും മൂന്നു ദിവസം കൊണ്ടു പൂട്ടിപ്പോകും എന്ന് കമ്പനി പത്രക്കുറിപ്പും ഇറക്കി.പച്ചവെള്ളം കുടിച്ച്, ചിക്കന്‍ ഗുനിയ പിടിച്ച് ചത്ത പടയാളികളുടെ പെമ്പ്രന്നോത്തികള്‍,'മുടിഞ്ഞു പോകത്തെയുള്ളൂ നീയൊക്കെ'.എന്നു.. പാണ്ഡവരെ പ്രാകി...
അവസാനം പാണ്ഡവര്‍ക്കു മനസ്സിലായ്, ഭീഷ്മരെ ബൗള്‍ഡ് ആക്കിയില്ലെങ്കില്‍, കാര്‍ന്നോര്‍ ത്രിബിള്‍ സെഞ്ച്വറിയടിച്ച് മല്‍സരം ജയിപ്പിച്ച്, മാന്‍ ഓഫ് ദ് മാച്ച് ആവുമെന്ന്. കാര്‍ന്നോര്‍ക്കെതിരെ ബൗള്‍ ചെയ്യുന്നവന്റെയെല്ലാം ബോള്‍സ് കാര്‍ന്നോര്‍ സിക്സര്‍, ബൗണ്ട്റി പറത്തി ഒരരുക്കാക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ബോള്‍ ചെയ്യാന്‍ ഒടുവില്‍ പാണ്ഡവ പക്ഷത്തെ എല്ലാ പന്തേറുകാരും വിസമ്മതിച്ചു...അപ്പോഴാണു തനിക്ക് കിട്ടിയ വരം യുര്യോധനന്‍ പറഞ്ഞത്. നേരത്തെ ഈ വിവരം പറയാതിരുന്നതിനു ഭീമന്‍ കള്ളുകുടിച്ചു വന്ന് ചേട്ടനെ നല്ല തെറി വിളിച്ചു... താന്‍ എന്തൊരു കോപ്പിലെ രാജാവാടോ എന്ന ഡയലോഗ്ഗ് അങ്ങനെ വിശ്വ പ്രശ്തമായ്.. ഇതിനു പ്രതികാരമായ് യുധിഷ്ടിരന്‍ ഭീമനെ കോക്രി പിടിച്ചു കാണിച്ചു.. കൃഷ്ണന്റെ നേതൃത്ത്വത്തില്‍ നടന്ന ഔദ്ദ്യോഗിക ഗൂഡാലോചന ഒരു തീരുമാനം നടപ്പിലാക്കി.......ബോംബെയില്‍ നിന്നും വന്ന പ്രോഫഷണല്‍ കില്ലറെ ഇറക്കാന്‍....... ശിഖണ്ടി......! . ഒറ്റക്ക് ഒരു ചേരിയെ നിയന്ത്രിക്കുന്ന അണ്ടര്‍ വേള്‍ഡ് ഹിജിഡ നേതാവ്......!കൈയടിച്ചും കാലടിച്ചും കള്‍സടിച്ചും എല്ലാവരും തീരുമാനത്തെ പിന്താങ്ങി...
അങ്ങനെ ശിഖണ്ടി രാവിലെ അണീഞ്ഞൊരുങ്ങി യുദ്ധക്കളത്തിലെത്തി. ചൂണ്ട് ചോപ്പിച്ചിരുന്നു. കണ്ണെഴുതിയിരുന്നു. നല്ല കാഞ്ചീ പുരം ചെല ശേലില്‍ ചുറ്റിയിരുന്നു... അര്‍ജ്ജുനന്ന്റ്റെ തേരിന്റെ മുന്നില്‍ ശിഖണ്ടി അമ്പു വില്ലും സെന്റും പൂശി നിന്നു...! തന്റെ നേരേ യുദ്ധം ചെയ്യാന്‍ വരുന്ന ശിഖണ്ടിയെ കണ്ട് ഭീഷ്മര്‍ക്ക് കാര്യം മനസ്സിലായ്, ഇത്രയും വൃത്തികെട്ടൊരു പണി തനിക്കിട്ട് യുധിഷ്ടിരന്‍ പണിതല്ലോ എന്നോര്‍ത്ത് കാര്‍ന്നോര്‍ നാലു കോള ഒറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തു..... തേരില്‍ പാഞ്ഞു വന്ന ശിഖണ്ടി. കാര്‍ന്നോര്‍ക്ക് ഒരു ഫ്ലയിങ്ങ് ക്വിസ് അടിച്ചു.. ഏത് അസത്രം കൊള്ളുന്നതിനെക്കാള്‍ ഭയങ്കരമായ് അത് കാര്‍ന്നോരുടെ നെഞ്ചു തുളച്ചു.പിന്നെ അതിലും ഭയങ്കരമയൊരു ബ്രഹ്മാസ്ത്രം ശിഖണ്ടി പ്രയോഗിച്ചു... നാടന്‍ ഭാഷയിലെ സൈറ്റ് അടി! ആ പ്രയോഗത്തീന്റെ അതി തീവ്രതയില്‍ കാര്‍ന്നോര്‍ ഇതി കര്‍ത്യവ്യതാ മൂഡനായ് നിന്നു പോയപ്പോള്‍..ശിഖണ്ടിക്കു മറഞ്ഞിരുന്ന അര്‍ജുനന്റെ ചന്തിക്ക് കൃഷ്ണ ഒരു നുള്ളുകൊടുത്ത് പറ്റിയ സമയമാ കീച്ചിക്കോ....'കാമമോഹിതനായ കിളവനെ കൊന്നാല്‍ പുണ്യം'എന്നൊരു ഉപനിഷ്ത് വചനവും ചൊല്ലി.!
ശിഖണ്ഡിയുടെ പിന്നില് നിന്ന് അര്ജ്ജുനന്‍ പായിച്ച അമ്പുകള്‍ ഏറ്റുവാങ്ങി ഭീഷ്മര്‍ ചെരിഞ്ഞു.!ദേഹമാസകലം അമ്പുതറച്ച ആ ധീരന്‍ വീണപ്പോള്‍ ആനകള്‍ യുദ്ധക്കളത്തില്‍ പിണ്ഡമിട്ടു ചിന്നംമുഴക്കി അലറിഓടി..(ആന അലറലോടലറല്‍ എന്ന പ്രയോഗം അന്നാണുണ്ടായത്)കുതിരകള്‍ വാലും പൊക്കി ചാടി,പുറത്തിരുന്ന പടയാളികള്‍ തെറിച്ച് വീണു.അന്തരീക്ഷം പുകപടലങ്ങളാല്‍ മൂടി.ആകാശത്തു ദേവേന്ദ്രന്‍ കതിന പൊട്ടിച്ചു..ദേവന്മാര്‍ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.!പിന്നീടൊരു നിമിഷം ഒരു ഇല വീണാല് കേള്‍ക്കുന്ന ഭീകരമായ നിശ്ശബ്ദ്ദത.പിന്‍ ഡോപ് സൈലന്‍സ്. അര്‍ജ്ജുനനും ശിഖണ്ഡിക്കും വിശ്വസിക്കാനായില്ല.കൌരവര്‍ നിലവിളിച്ച് ഭീഷ്മരുടെ അടുത്തേക്ക് ഓടി വരുന്നതിനു മുമ്പേ ഉള്ളി കണ്ണില്‍ തേച്ച്,കരഞ്ഞ് വിളിച്ച് നെഞ്ചത്തടിച്ച് പാണ്ഡവപുത്രന്‍ അര്ജ്ജുനന്‍ തേരില്‍ നിന്നും ചാടീയിറങ്ങി ഓടി.എല്ലാവരും തനിക്കു ചുറ്റും വന്നു നിന്നപ്പോള്‍ മൂപ്പിലാന്‍ തന്റെ തല ഉയര്ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.നല്ല ഒന്നാന്തരം ഡണ്‍ലപ്പ് കിടക്കയും തലയിണയും മൂപ്പിലാന് ദുര്യോധനന് ഓഫര്‍ ചെയ്തു. പക്ഷേ ഭീഷ്മര്‍ ഒരു 'മസോക്കിസ്റ്റാ'യി മാറി അത് നിരസിച്ചു
ഇനി കൂര്‍ത്ത അസ്ത്രത്തില്‍ മലര്‍ന്നു കിടന്ന് യുദ്ധം കണ്ട് രസിക്കാന്‍ പോകുന്നുവെന്ന് വീമ്പിളക്കി.മൂന്നമ്പുകള്‍ കൊണ്ട് അര്ജ്ജുനന്‍ അങ്ങേരുടെ തല ഉയര്‍ത്തിവെച്ചു.തലച്ചോറുവരെ കിഴിഞ്ഞു കയറി അമ്പുകള്... !ഇനി എന്തു വന്നാലും കാര്ന്നോര്‍ എണീറ്റുവരില്ലെന്ന് ഉറപ്പായപ്പോള്‍ അര്ജ്ജുനന്‍ കൂടുതല്‍ സന്തോഷാശ്രു പൊഴിച്ചു.അതു കരച്ചിലായി എല്ലാവരും തെറ്റിദ്ധരിച്ചു.ഭീമന്‍ ആരും കാണാതെ ഒരുകുപ്പി റം വിഴുങ്ങി, ചിരിതുടച്ചു.. യുധിഷ്ടിനന്‍ കുനിഞ്ഞിരുന്ന് മടു മടാ ചിരിച്ചു മണ്ണുകപ്പി..!ഇനി എനിക്ക് കുടിക്കാന്‍ നല്ല ഒരു കുപ്പി വെള്ളം വേണമെന്ന് ഭീഷ്മര് പറഞ്ഞു.ഏറ്റവും നല്ല മിനറല്‍ വാട്ടര്‍ എടുക്കാനോടി കൌരവപക്ഷം. പേരമക്കള്‍ ഇത്രയും വെള്ളം കുടിപ്പിച്ചിട്ടും ഇപ്പൊഴും ദാഹമോ എന്ന് ദുശാസനന്‍ സംശയിച്ചു.
അര്ജ്ജുനന്‍ യുദ്ധസ്ഥലത്തിന്റെ മാപ്പ് നല്ലവണ്ണം പഠിച്ചിരുന്നതിനാല്‍ പി.ഡബ്ല്യൂ.ഡിക്കാര് അതിലെ മണ്ണിനടിയിലൂടെ ഇട്ടിരുന്ന പൈപ്പിലേക്ക് അസ്ത്രം പായിച്ചു.
അപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു!!!!!!!!അതില് നിന്നും വെള്ളം ചീറ്റി തെറിച്ചു!!
അതൊരു ചരിത്രസംഭവമായി .
യുദ്ധം തുടങ്ങാന്‍ കാഹളം മുഴങ്ങവേ യുധിഷ്ഠിരന്‍ തേരില്‍ നിന്നിറങ്ങി,തൊഴു കൈയ്യോടെ വിറച്ച് വിറച്ച് കൌരവപക്ഷത്തേക്ക് നീങ്ങി.കൌരവര് കൂക്കുവിളിയോടെയും “പേടിത്തൊണ്ടന്‍ മൂര്ദ്ദാബാദ്" വിളികളോടെയും ആര്‍ത്തട്ടഹസിച്ചു.യുധിഷ്ഠിരന്‍ അതൊന്നും കാര്യമാക്കാതെ ഭീഷ്മപിതാമഹന്റെ അടുത്തെത്തി.പിന്നീട് രണ്ടുകാലില്‍ നില്ക്കാന്‍ കെല്പില്ലാതിരുന്നതിനാല്‍ മുട്ടുകുത്തി നിലത്തിരുന്നു.
യുധിഷ്ഠിരന്‍ തെണ്ടാനിറങ്ങിയതാണെന്നു മനസ്സിലാക്കിയ ഭീഷ്മര്‍[ഈ കാര്‍ന്നോര്‍ക്ക് ഇതു പോലത്തെ അബദ്ധം പലപ്പോഴും പറ്റിയിട്ടുണ്ട്--മുക്കുവത്തിയുടെ ഫാദര്‍ പണ്ട് ഇയാളെ ഒന്നു പിഴിഞ്ഞപ്പൊള്‍ രാജാധികാരം വേണ്ടെന്ന വിവരദോഷം വിളിച്ച് പറഞ്ഞ് ദേവന്മാരുടെ കൈയ്യടി നേടി.അങ്ങേര്‍ക്ക് പിള്ളേരുണ്ടായാലോ? എന്നു ചോദിച്ച മുക്കുവനോട് ,എന്നാല്‍ ഭൂമിമലയാളത്തില്‍ ഒരു പെണ്ണിനെയും ലൈനാക്കാനോ അവരെ പീഡിപ്പിക്കാനോ അങ്ങേരില്ലാ എന്നു വിളിച്ചു പറഞ്ഞു.ദേവന്മാര്‍ ആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി.കൊതിക്കെറുവുള്ള ചില ദേവന്മാര്‍, ചൊറിയണത്തിന്റെ ഇല പറിച്ചും എറിഞ്ഞു.പിന്നെ മൂന്നു ദിവസം മാന്തിയിട്ടാണ് ചൊറിച്ചില്‍ തീര്‍ത്തത്!.പീഡനക്കേസില്‍ നിന്നും രക്ഷപ്പെട്ടവനെന്ന പേരില് “സ്വച്ഛന്ദമൃത്യു”അങ്ങേര്ക്ക് ദേവന്മാര്‍ ഓഫര്‍ ചെയ്തു! 'ഒരു പീഡനം പോലും നടത്താതെ എന്തിനാടെയ് മുടിഞ്ഞ ആയുസ്സ്'? എന്ന് നാരദന്‍ മാത്രം ചോദിച്ചു.]യുധിഷ്ഠിരന്‍ മുന്നില്‍ നിന്നും മാറില്ലന്നും, ഈ പഹയനെ ഓടിക്കാന്‍ അനുഗ്രഹത്തിന്റെ കാടിവെള്ളം കൊടുത്തു കളയാമെന്നും വിചാരിച്ചു. 'സര്‍വ്വ ഐശ്വര്യങ്ങളും നിനക്കുണ്ടാവട്ടെയെന്ന്!' വിളിച്ചു പറഞ്ഞു. എന്നിട്ട് മുകളിലേക്കു നോക്കി കണ്ണടച്ചു കാണിച്ചു.
അല്പം വിറയല്‍ അവസാനിച്ച് യുധിഷ്ഠിരന്‍ പതിയെ കാര്‍ന്നോരുടെ ചെവിയില്‍ ചെന്നു ചോദിച്ചു "കാര്ന്നോരേ.നിങ്ങളെ തട്ടാനുള്ള സൂത്രം കൂടി പറഞ്ഞു തരാവൊ.?"ഇത്തവണ കാര്‍ന്നോര്‍ യുധിഷ്ഠിരനെ നോക്കിയ നോട്ടത്തില്‍ യുധിഷ്ഠിരന്‍ മൂന്നു ലിറ്റര്‍ മൂത്രമൊഴിച്ചു! മൂത്രത്തിന്റെ നാറ്റം സഹിക്കാന്‍ പറ്റാതെയും,ഇനിയും ഇവനെ നോക്കിപേടിപ്പിച്ചാല്‍ ഇവന്‍ അപ്പിയിട്ട് യുദ്ധക്കളം കുളമാക്കുമെന്നും, പതിനെട്ടക്ഷൌഹിണിപ്പടയും മൂക്കും പൊത്തി ഓടെണ്ടിവരുമെന്നും, യുദ്ധം ജയിച്ചുവെന്ന ഖ്യാതീ ഇവനൊറ്റക്കു നേടുമെന്നും വിചാരിച്ച് കാര്‍ന്നോര്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല വെച്ചു. ആണായും പെണ്ണായും പിറന്നൊരുത്തനും എന്നെ തട്ടാന്‍ പിറന്നിട്ടില്ല.പിന്നെ വല്ല ആണും പെണ്ണും കെട്ടവനുണ്ടെങ്കില്‍ കൊണ്ടു വാ.
യുധിഷ്ടിരനു സന്തോഷമായ്. ആര്‍ക്കും പറ്റിയില്ലെങ്കില്‍ ഈ കൃത്യം സ്വയം ഏറ്റെടുക്കാമെന്ന് വിചാരിച്ച് ഉശിരു നേടി ആള്‍ തിരിഞ്ഞ് നടക്കേ കൌരവപ്പടയെ നോക്കി വിളിച്ചു കൂവി..വല്ലവര്‍ക്കും ഈ പാവങ്ങളെ സഹായിക്കണമെന്നുണ്ടെങ്കില്‍ താറും പാച്ചി വലതു വശത്തേക്കോടിവായോ...ഇതു കേട്ട് യുയുത്സു ഒറ്റപ്പാച്ചില്..ദുര്യോധനന്‍ കഴിഞ്ഞ ദിവസം വിളമ്പിയ ചോറില്‍ കല്ലു കടിച്ചുവെന്ന പരാതിയും വിളിച്ചു പറഞ്ഞു.
യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോള്‍ കാര്‍ന്നോരുടെ സ്വഭാവം മാറി. കണ്ണില്‍ കണ്ട പാണവ സഖാക്കളെ മുഴുവന്‍ അങ്ങേരു കാലപുരിക്കയച്ചു. ദിവസവും ബോണ്‍ വിറ്റ കുടിക്കുന്നതാണു അങ്ങേരുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്ന് കമ്പനി പരസ്യം ഇറക്കി.. 'ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഒഫ് മൈ എനര്‍ജി' എന്നതിനു പകരം.. ബൂസ്റ്റസ്യ ഡ്രിങ്കസ്യ ഊര്‍ജ്ജ്വായ നമഹ ഹഃ! ഹോ...! എന്ന പരസ്യം നാട്ടില്‍ പാട്ടായ്, കൗരവപ്പട യുദ്ധത്തിന്റെ റ്റീ ബ്രേക്കില്‍ കൊക്കകോളയും പെപ്സിയും കൊടുത്തപ്പോള്‍, പാണ്ടവര്‍ പച്ചവെള്ളം കുടിച്ചു.. അവരെ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരു മള്‍ട്ടീ നാഷണല്‍ കമ്പനികളും തയ്യാറായില്ലാ... എല്ലാ സൂപ്പര്‍ പ്ലെയേഴ്സും കൗരവ റ്റീമില്‍ അണിനിരന്നതിനാല്‍ പാണ്‍ഡവപ്പടക്ക് ഒരു വിജയ സാധ്യതയും ആരും നല്‍കിയില്ലാ.. ഭീമനെപ്പോലുള്ള ഗുണ്ടൂസുകളെ ഭക്ഷണക്കാര്യത്തില്‍ സ്പോണ്‍സര്‍ ചെയ്യ്‌താല്‍ കെന്റക്കി ചിക്കന്‍ പോലും മൂന്നു ദിവസം കൊണ്ടു പൂട്ടിപ്പോകും എന്ന് കമ്പനി പത്രക്കുറിപ്പും ഇറക്കി.പച്ചവെള്ളം കുടിച്ച്, ചിക്കന്‍ ഗുനിയ പിടിച്ച് ചത്ത പടയാളികളുടെ പെമ്പ്രന്നോത്തികള്‍,'മുടിഞ്ഞു പോകത്തെയുള്ളൂ നീയൊക്കെ'.എന്നു.. പാണ്ഡവരെ പ്രാകി...
അവസാനം പാണ്ഡവര്‍ക്കു മനസ്സിലായ്, ഭീഷ്മരെ ബൗള്‍ഡ് ആക്കിയില്ലെങ്കില്‍, കാര്‍ന്നോര്‍ ത്രിബിള്‍ സെഞ്ച്വറിയടിച്ച് മല്‍സരം ജയിപ്പിച്ച്, മാന്‍ ഓഫ് ദ് മാച്ച് ആവുമെന്ന്. കാര്‍ന്നോര്‍ക്കെതിരെ ബൗള്‍ ചെയ്യുന്നവന്റെയെല്ലാം ബോള്‍സ് കാര്‍ന്നോര്‍ സിക്സര്‍, ബൗണ്ട്റി പറത്തി ഒരരുക്കാക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ ബോള്‍ ചെയ്യാന്‍ ഒടുവില്‍ പാണ്ഡവ പക്ഷത്തെ എല്ലാ പന്തേറുകാരും വിസമ്മതിച്ചു...അപ്പോഴാണു തനിക്ക് കിട്ടിയ വരം യുര്യോധനന്‍ പറഞ്ഞത്. നേരത്തെ ഈ വിവരം പറയാതിരുന്നതിനു ഭീമന്‍ കള്ളുകുടിച്ചു വന്ന് ചേട്ടനെ നല്ല തെറി വിളിച്ചു... താന്‍ എന്തൊരു കോപ്പിലെ രാജാവാടോ എന്ന ഡയലോഗ്ഗ് അങ്ങനെ വിശ്വ പ്രശ്തമായ്.. ഇതിനു പ്രതികാരമായ് യുധിഷ്ടിരന്‍ ഭീമനെ കോക്രി പിടിച്ചു കാണിച്ചു.. കൃഷ്ണന്റെ നേതൃത്ത്വത്തില്‍ നടന്ന ഔദ്ദ്യോഗിക ഗൂഡാലോചന ഒരു തീരുമാനം നടപ്പിലാക്കി.......ബോംബെയില്‍ നിന്നും വന്ന പ്രോഫഷണല്‍ കില്ലറെ ഇറക്കാന്‍....... ശിഖണ്ടി......! . ഒറ്റക്ക് ഒരു ചേരിയെ നിയന്ത്രിക്കുന്ന അണ്ടര്‍ വേള്‍ഡ് ഹിജിഡ നേതാവ്......!കൈയടിച്ചും കാലടിച്ചും കള്‍സടിച്ചും എല്ലാവരും തീരുമാനത്തെ പിന്താങ്ങി...
അങ്ങനെ ശിഖണ്ടി രാവിലെ അണീഞ്ഞൊരുങ്ങി യുദ്ധക്കളത്തിലെത്തി. ചൂണ്ട് ചോപ്പിച്ചിരുന്നു. കണ്ണെഴുതിയിരുന്നു. നല്ല കാഞ്ചീ പുരം ചെല ശേലില്‍ ചുറ്റിയിരുന്നു... അര്‍ജ്ജുനന്ന്റ്റെ തേരിന്റെ മുന്നില്‍ ശിഖണ്ടി അമ്പു വില്ലും സെന്റും പൂശി നിന്നു...! തന്റെ നേരേ യുദ്ധം ചെയ്യാന്‍ വരുന്ന ശിഖണ്ടിയെ കണ്ട് ഭീഷ്മര്‍ക്ക് കാര്യം മനസ്സിലായ്, ഇത്രയും വൃത്തികെട്ടൊരു പണി തനിക്കിട്ട് യുധിഷ്ടിരന്‍ പണിതല്ലോ എന്നോര്‍ത്ത് കാര്‍ന്നോര്‍ നാലു കോള ഒറ്റ ശ്വാസത്തില്‍ കുടിച്ചു തീര്‍ത്തു..... തേരില്‍ പാഞ്ഞു വന്ന ശിഖണ്ടി. കാര്‍ന്നോര്‍ക്ക് ഒരു ഫ്ലയിങ്ങ് ക്വിസ് അടിച്ചു.. ഏത് അസത്രം കൊള്ളുന്നതിനെക്കാള്‍ ഭയങ്കരമായ് അത് കാര്‍ന്നോരുടെ നെഞ്ചു തുളച്ചു.പിന്നെ അതിലും ഭയങ്കരമയൊരു ബ്രഹ്മാസ്ത്രം ശിഖണ്ടി പ്രയോഗിച്ചു... നാടന്‍ ഭാഷയിലെ സൈറ്റ് അടി! ആ പ്രയോഗത്തീന്റെ അതി തീവ്രതയില്‍ കാര്‍ന്നോര്‍ ഇതി കര്‍ത്യവ്യതാ മൂഡനായ് നിന്നു പോയപ്പോള്‍..ശിഖണ്ടിക്കു മറഞ്ഞിരുന്ന അര്‍ജുനന്റെ ചന്തിക്ക് കൃഷ്ണ ഒരു നുള്ളുകൊടുത്ത് പറ്റിയ സമയമാ കീച്ചിക്കോ....'കാമമോഹിതനായ കിളവനെ കൊന്നാല്‍ പുണ്യം'എന്നൊരു ഉപനിഷ്ത് വചനവും ചൊല്ലി.!
ശിഖണ്ഡിയുടെ പിന്നില് നിന്ന് അര്ജ്ജുനന്‍ പായിച്ച അമ്പുകള്‍ ഏറ്റുവാങ്ങി ഭീഷ്മര്‍ ചെരിഞ്ഞു.!ദേഹമാസകലം അമ്പുതറച്ച ആ ധീരന്‍ വീണപ്പോള്‍ ആനകള്‍ യുദ്ധക്കളത്തില്‍ പിണ്ഡമിട്ടു ചിന്നംമുഴക്കി അലറിഓടി..(ആന അലറലോടലറല്‍ എന്ന പ്രയോഗം അന്നാണുണ്ടായത്)കുതിരകള്‍ വാലും പൊക്കി ചാടി,പുറത്തിരുന്ന പടയാളികള്‍ തെറിച്ച് വീണു.അന്തരീക്ഷം പുകപടലങ്ങളാല്‍ മൂടി.ആകാശത്തു ദേവേന്ദ്രന്‍ കതിന പൊട്ടിച്ചു..ദേവന്മാര്‍ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.!പിന്നീടൊരു നിമിഷം ഒരു ഇല വീണാല് കേള്‍ക്കുന്ന ഭീകരമായ നിശ്ശബ്ദ്ദത.പിന്‍ ഡോപ് സൈലന്‍സ്. അര്‍ജ്ജുനനും ശിഖണ്ഡിക്കും വിശ്വസിക്കാനായില്ല.കൌരവര്‍ നിലവിളിച്ച് ഭീഷ്മരുടെ അടുത്തേക്ക് ഓടി വരുന്നതിനു മുമ്പേ ഉള്ളി കണ്ണില്‍ തേച്ച്,കരഞ്ഞ് വിളിച്ച് നെഞ്ചത്തടിച്ച് പാണ്ഡവപുത്രന്‍ അര്ജ്ജുനന്‍ തേരില്‍ നിന്നും ചാടീയിറങ്ങി ഓടി.എല്ലാവരും തനിക്കു ചുറ്റും വന്നു നിന്നപ്പോള്‍ മൂപ്പിലാന്‍ തന്റെ തല ഉയര്ത്തിവെക്കാന്‍ ആവശ്യപ്പെട്ടു.നല്ല ഒന്നാന്തരം ഡണ്‍ലപ്പ് കിടക്കയും തലയിണയും മൂപ്പിലാന് ദുര്യോധനന് ഓഫര്‍ ചെയ്തു. പക്ഷേ ഭീഷ്മര്‍ ഒരു 'മസോക്കിസ്റ്റാ'യി മാറി അത് നിരസിച്ചു
ഇനി കൂര്‍ത്ത അസ്ത്രത്തില്‍ മലര്‍ന്നു കിടന്ന് യുദ്ധം കണ്ട് രസിക്കാന്‍ പോകുന്നുവെന്ന് വീമ്പിളക്കി.മൂന്നമ്പുകള്‍ കൊണ്ട് അര്ജ്ജുനന്‍ അങ്ങേരുടെ തല ഉയര്‍ത്തിവെച്ചു.തലച്ചോറുവരെ കിഴിഞ്ഞു കയറി അമ്പുകള്... !ഇനി എന്തു വന്നാലും കാര്ന്നോര്‍ എണീറ്റുവരില്ലെന്ന് ഉറപ്പായപ്പോള്‍ അര്ജ്ജുനന്‍ കൂടുതല്‍ സന്തോഷാശ്രു പൊഴിച്ചു.അതു കരച്ചിലായി എല്ലാവരും തെറ്റിദ്ധരിച്ചു.ഭീമന്‍ ആരും കാണാതെ ഒരുകുപ്പി റം വിഴുങ്ങി, ചിരിതുടച്ചു.. യുധിഷ്ടിനന്‍ കുനിഞ്ഞിരുന്ന് മടു മടാ ചിരിച്ചു മണ്ണുകപ്പി..!ഇനി എനിക്ക് കുടിക്കാന്‍ നല്ല ഒരു കുപ്പി വെള്ളം വേണമെന്ന് ഭീഷ്മര് പറഞ്ഞു.ഏറ്റവും നല്ല മിനറല്‍ വാട്ടര്‍ എടുക്കാനോടി കൌരവപക്ഷം. പേരമക്കള്‍ ഇത്രയും വെള്ളം കുടിപ്പിച്ചിട്ടും ഇപ്പൊഴും ദാഹമോ എന്ന് ദുശാസനന്‍ സംശയിച്ചു.
അര്ജ്ജുനന്‍ യുദ്ധസ്ഥലത്തിന്റെ മാപ്പ് നല്ലവണ്ണം പഠിച്ചിരുന്നതിനാല്‍ പി.ഡബ്ല്യൂ.ഡിക്കാര് അതിലെ മണ്ണിനടിയിലൂടെ ഇട്ടിരുന്ന പൈപ്പിലേക്ക് അസ്ത്രം പായിച്ചു.
അപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു!!!!!!!!അതില് നിന്നും വെള്ളം ചീറ്റി തെറിച്ചു!!
അതൊരു ചരിത്രസംഭവമായി .
Thursday, November 6, 2008
പാഞ്ചാലിയുടെ അക്ഷയ പാത്രം..
രാത്രി പന്ത്രണ്‍ടുമണിക്ക് അക്ഷയ പാത്രത്തില്‍ മിച്ചം വന്ന ചോറും മീന്‍ ചമ്മന്തിയും തിന്ന് ഏമ്പക്കം വിട്ടപ്പോള്‍ പാഞ്ചാലിക്ക് കലശലായ ദേഷ്യം തോന്നി.
പണ്ട് കെട്ടിയോന്മാര്‍ നായാടി കൊണ്ടുവരുന്ന മുയല്‍, കാട്ടുപന്നി, കൊളക്കോഴി,പന്നിയെലി മുതലായവയെ ചുട്ട്, കാലിന്റെ ഭാഗം തിന്നിട്ട് , കെട്ടിയോന്മാര്‍ക്ക് കുടല്‍, തല ഇത്യാതി പോഷക സാധനങ്ങള്‍ കൊടുത്ത്, സുഖിച്ചു ജീവിച്ചിരുന്ന തന്റെ അവസ്ഥയോര്‍ത്ത് പാഞ്ചാലി കണ്ണീര്‍ വാര്‍ത്തു.
അക്ഷയ പാത്രം കിട്ടിയതോടെ കെട്ടിയവന്മാര്‍ നായാട്ടിനേ പോകാതായി, രാവിലെ മുതല്‍ തീറ്റയില്‍ ഉല്ലസ്സിക്കാന്‍ തുടങ്ങി. ചിക്കന്‍ റ്റിക്ക, ചുക്ക, ഫിഷ് മോളീ, ആമിന, ഇങ്ങനെ ഒരുപാട് ഐറ്റംസ് കഴിച്ച് എല്ലാത്തിനും കുടവയറും ഉടുക്കത്തെ അധോവായുവും തുടങ്ങി.
പോരാഞ്ഞ് കാട്ടിലൂടെ തെണ്ടി നടന്ന് കണ്ട കാട്ടുകിഴങ്ങും കാട്ടു 'ഫ്രൂഡ്സും'കഴിച്ചിരുന്ന ഉണക്ക സന്യാസിമാര്‍ വരെ വന്ന് ചൈനീസ് ഫുഡ് അടിച്ചു മത്തു പിടിച്ച് പാണ്ഡവര്‍ക്കു ജയ് വിളിച്ച്, കൗരവരെ തെറിവിളിച്ച് മടങ്ങുന്നു.
തനിക്കുമാത്രം 'ബ്രേക്ക് ഫാസ്റ്റ്' നട്ടുച്ചക്ക്, 'ലഞ്ച്' ഈവനിങ്ങ് ആറുമണിക്ക്, 'ബ്രെഞ്ച്' എന്ന ഒരു സാധനം കൂടെ മൂരാച്ചി കെട്ടിയവന്മാര്‍ തിന്നുന്നു. ഡിന്നര്‍.......ഹോ! എല്ലാനും തിന്ന് ഏമ്പക്കവും വിട്ട് ഒരുറക്കം കഴിയുമ്പോള്‍.
പുളിശ്ശേരി, സാമ്പാര്, തൈരു സാധം, അച്ചാര്‍ എല്ലാം കൂട്ടി കൊടവയറന്മാര്‍ 'ഹസ്ബന്റ്സ്' തട്ടിവിടുമ്പോള്‍ വായില്‍ തുപ്പലൊലിപ്പിച്ച് എല്ലാത്തിനും മൂക്കുമുട്ടെ വിളമ്പിക്കൊടുക്കുന്ന തന്റെ അവസ്ഥ.
ചായ കുടിക്കണമെങ്കില്‍ പോലും എല്ലാ മുടിഞ്ഞവന്മാരും അമറാന്തിച്ചു തിന്നതിനു ശേഷം,അതിനു മുന്നെ വല്ലതും രുചിക്കാനെടുത്താല്‍ അപ്പോള്‍ പാത്രം കാലിയാകും.......
"അയ്യയ്യോ അയ്യോ അയ്യോ ".. പാഞ്ചാലി തലക്കിടിച്ച് , സൂര്യനെ പ്രാകി, "പണ്‍ടാരക്കാലാ സൂര്യാ നീ മുടിഞ്ഞു പോകത്തേ ഉള്ളൂ..."
ഇതേ സമയം തന്റെ ഉറക്കം കഴിഞ്ഞ്, കടലില്‍ ചാടി അസലായൊരു കുളിയും കഴിഞ്ഞ്, മുഖത്ത് ഫേര്‍ ആന്റ് ലൗലി പൂശി ബ്രൂട്ടിന്റെ സെന്റും പൂശി മോണിങ്ങ് വാക്കിനിറങ്ങിയ സൂര്യനു ചിരിയോടു ചിരി...
"എടീ പാഞ്ചാലീ, കശമലക്കും കശമലേ.... ശൃംഗാരീച്ചീ, നുണച്ചിപ്പാറൂ നീ എന്തുവാ വിചാരിച്ചേ ? നിന്നെ തിന്നു സുഖിപ്പിക്കാനാ എന്റെ പിച്ച ചട്ടി നിനക്കു തന്നതെന്നു വിചാരിച്ചോ.......എന്റെ മോന്‍ , കര്‍ണ്ണേശ്വരന്‍ ,സൂര്യപുത്രന്‍.........! ലവനെ നീ എന്തുവാടീ വിളിച്ചേ ? സൂതപുത്രന്‍ എന്നോ...?അനുഭവിച്ചോടീ അനുഭവിച്ചോ......... ബുഹ ഹ ഹ"
പണ്ട് കെട്ടിയോന്മാര്‍ നായാടി കൊണ്ടുവരുന്ന മുയല്‍, കാട്ടുപന്നി, കൊളക്കോഴി,പന്നിയെലി മുതലായവയെ ചുട്ട്, കാലിന്റെ ഭാഗം തിന്നിട്ട് , കെട്ടിയോന്മാര്‍ക്ക് കുടല്‍, തല ഇത്യാതി പോഷക സാധനങ്ങള്‍ കൊടുത്ത്, സുഖിച്ചു ജീവിച്ചിരുന്ന തന്റെ അവസ്ഥയോര്‍ത്ത് പാഞ്ചാലി കണ്ണീര്‍ വാര്‍ത്തു.
അക്ഷയ പാത്രം കിട്ടിയതോടെ കെട്ടിയവന്മാര്‍ നായാട്ടിനേ പോകാതായി, രാവിലെ മുതല്‍ തീറ്റയില്‍ ഉല്ലസ്സിക്കാന്‍ തുടങ്ങി. ചിക്കന്‍ റ്റിക്ക, ചുക്ക, ഫിഷ് മോളീ, ആമിന, ഇങ്ങനെ ഒരുപാട് ഐറ്റംസ് കഴിച്ച് എല്ലാത്തിനും കുടവയറും ഉടുക്കത്തെ അധോവായുവും തുടങ്ങി.
പോരാഞ്ഞ് കാട്ടിലൂടെ തെണ്ടി നടന്ന് കണ്ട കാട്ടുകിഴങ്ങും കാട്ടു 'ഫ്രൂഡ്സും'കഴിച്ചിരുന്ന ഉണക്ക സന്യാസിമാര്‍ വരെ വന്ന് ചൈനീസ് ഫുഡ് അടിച്ചു മത്തു പിടിച്ച് പാണ്ഡവര്‍ക്കു ജയ് വിളിച്ച്, കൗരവരെ തെറിവിളിച്ച് മടങ്ങുന്നു.
തനിക്കുമാത്രം 'ബ്രേക്ക് ഫാസ്റ്റ്' നട്ടുച്ചക്ക്, 'ലഞ്ച്' ഈവനിങ്ങ് ആറുമണിക്ക്, 'ബ്രെഞ്ച്' എന്ന ഒരു സാധനം കൂടെ മൂരാച്ചി കെട്ടിയവന്മാര്‍ തിന്നുന്നു. ഡിന്നര്‍.......ഹോ! എല്ലാനും തിന്ന് ഏമ്പക്കവും വിട്ട് ഒരുറക്കം കഴിയുമ്പോള്‍.
പുളിശ്ശേരി, സാമ്പാര്, തൈരു സാധം, അച്ചാര്‍ എല്ലാം കൂട്ടി കൊടവയറന്മാര്‍ 'ഹസ്ബന്റ്സ്' തട്ടിവിടുമ്പോള്‍ വായില്‍ തുപ്പലൊലിപ്പിച്ച് എല്ലാത്തിനും മൂക്കുമുട്ടെ വിളമ്പിക്കൊടുക്കുന്ന തന്റെ അവസ്ഥ.
ചായ കുടിക്കണമെങ്കില്‍ പോലും എല്ലാ മുടിഞ്ഞവന്മാരും അമറാന്തിച്ചു തിന്നതിനു ശേഷം,അതിനു മുന്നെ വല്ലതും രുചിക്കാനെടുത്താല്‍ അപ്പോള്‍ പാത്രം കാലിയാകും.......
"അയ്യയ്യോ അയ്യോ അയ്യോ ".. പാഞ്ചാലി തലക്കിടിച്ച് , സൂര്യനെ പ്രാകി, "പണ്‍ടാരക്കാലാ സൂര്യാ നീ മുടിഞ്ഞു പോകത്തേ ഉള്ളൂ..."
ഇതേ സമയം തന്റെ ഉറക്കം കഴിഞ്ഞ്, കടലില്‍ ചാടി അസലായൊരു കുളിയും കഴിഞ്ഞ്, മുഖത്ത് ഫേര്‍ ആന്റ് ലൗലി പൂശി ബ്രൂട്ടിന്റെ സെന്റും പൂശി മോണിങ്ങ് വാക്കിനിറങ്ങിയ സൂര്യനു ചിരിയോടു ചിരി...
"എടീ പാഞ്ചാലീ, കശമലക്കും കശമലേ.... ശൃംഗാരീച്ചീ, നുണച്ചിപ്പാറൂ നീ എന്തുവാ വിചാരിച്ചേ ? നിന്നെ തിന്നു സുഖിപ്പിക്കാനാ എന്റെ പിച്ച ചട്ടി നിനക്കു തന്നതെന്നു വിചാരിച്ചോ.......എന്റെ മോന്‍ , കര്‍ണ്ണേശ്വരന്‍ ,സൂര്യപുത്രന്‍.........! ലവനെ നീ എന്തുവാടീ വിളിച്ചേ ? സൂതപുത്രന്‍ എന്നോ...?അനുഭവിച്ചോടീ അനുഭവിച്ചോ......... ബുഹ ഹ ഹ"
Friday, July 11, 2008
മഹാഭാരതം .......
അവസാനം ഭീംജിയുടെ ഗദയുടെ ഉഗ്രന്‍ കള്ളയടിയില്‍ ഇരിക്കണ പാര്‍ട്ട്‌സ് തകര്‍ന്നു കമിഴ്ന്നു കിടന്ന് ഭരണിപ്പാട്ടു പാടിയിരുന്ന ദുര്യോദനന്‍ അവസാനത്തെ യുദ്ധ്ത്തിനു തന്റെ തമിഴ് കരിമ്പുലികളെ ഇറക്കി..
അശ്വത്ഥാമാവായിരുന്നു അതില്‍ പ്രധാനി. ഈ മാവു വെച്ചു പെറോട്ടയുണ്ടാക്കിക്കഴിച്ചാല്‍ വിശപ്പ് ചിരംജ്ജീവിയാകും.
അന്നു രാത്രി ഇവിടുത്തെ കള്‍സിനെക്കാള്‍ നല്ല സ്വയമ്പന്‍ സാധനം തരാക്കിത്തരാം എന്ന ഉറപ്പില്‍ കൃഷ്ണന്‍ പാണ്ഡവരുമായ് പടകുടീരത്തില്‍ നിന്നും മുങ്ങി . ചാവേര്‍ ആക്രമണം നടക്കും എന്നു അങ്ങേര്‍ക്കു ചാരന്മാര്‍ വിവരം കൊടുത്തിരുന്നു.ഇയാള്‍ പലപ്പോഴും ഇതുപോലത്തെ പരിപാടികാണിച്ചിട്ട് 'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കഥാ ചനാ ' ( അമറാന്തിച്ചു ജോലി ചെയ്യടേ, കൂലിചോദിച്ചാല്‍ നിന്നെ പൂശും എന്നു പറയുന്ന ബൂര്ഷാ സ്റ്റൈയില്‍)എന്ന് ഉപദേശിക്കും (പാവം ഘടോല്‍ക്കചനാദിവാസിയും ഇങ്ങേരുടെ കെണിയില്‍ പെട്ടു പോയി)
പാണ്ഡവന്‍സിനു വേണ്ടി യുദ്ധം ചെയ്യ്‌തു ക്ഷീണിച്ച മറ്റുള്ളവര്‍ കള്‍സും അടിച്ചു പിന്‍പിരിആയിക്കിടന്നു. അന്നു രാത്രി പാണ്ഡവരുടെ കുടീരത്തില്‍ കയറി എല്ലാത്തിനെയും മൂവര്‍ സംഘം കാലപുരിക്കു ബസ് കയറ്റി. പുലര്‍ച്ചേ ദുര്യോദനനോടുവന്നു സുവിശേഷവും അറിയിച്ചു....നല്ല വാര്‍ത്ത കേട്ട സന്തോഷത്തോടെ ലവന്‍ ക്ലോസ്... അപ്പ്........ക്ലിയര്‍ ചിരിക്ക് !
അശ്വത്ഥാമാവായിരുന്നു അതില്‍ പ്രധാനി. ഈ മാവു വെച്ചു പെറോട്ടയുണ്ടാക്കിക്കഴിച്ചാല്‍ വിശപ്പ് ചിരംജ്ജീവിയാകും.
അന്നു രാത്രി ഇവിടുത്തെ കള്‍സിനെക്കാള്‍ നല്ല സ്വയമ്പന്‍ സാധനം തരാക്കിത്തരാം എന്ന ഉറപ്പില്‍ കൃഷ്ണന്‍ പാണ്ഡവരുമായ് പടകുടീരത്തില്‍ നിന്നും മുങ്ങി . ചാവേര്‍ ആക്രമണം നടക്കും എന്നു അങ്ങേര്‍ക്കു ചാരന്മാര്‍ വിവരം കൊടുത്തിരുന്നു.ഇയാള്‍ പലപ്പോഴും ഇതുപോലത്തെ പരിപാടികാണിച്ചിട്ട് 'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കഥാ ചനാ ' ( അമറാന്തിച്ചു ജോലി ചെയ്യടേ, കൂലിചോദിച്ചാല്‍ നിന്നെ പൂശും എന്നു പറയുന്ന ബൂര്ഷാ സ്റ്റൈയില്‍)എന്ന് ഉപദേശിക്കും (പാവം ഘടോല്‍ക്കചനാദിവാസിയും ഇങ്ങേരുടെ കെണിയില്‍ പെട്ടു പോയി)
പാണ്ഡവന്‍സിനു വേണ്ടി യുദ്ധം ചെയ്യ്‌തു ക്ഷീണിച്ച മറ്റുള്ളവര്‍ കള്‍സും അടിച്ചു പിന്‍പിരിആയിക്കിടന്നു. അന്നു രാത്രി പാണ്ഡവരുടെ കുടീരത്തില്‍ കയറി എല്ലാത്തിനെയും മൂവര്‍ സംഘം കാലപുരിക്കു ബസ് കയറ്റി. പുലര്‍ച്ചേ ദുര്യോദനനോടുവന്നു സുവിശേഷവും അറിയിച്ചു....നല്ല വാര്‍ത്ത കേട്ട സന്തോഷത്തോടെ ലവന്‍ ക്ലോസ്... അപ്പ്........ക്ലിയര്‍ ചിരിക്ക് !
Wednesday, July 9, 2008
ബൈസിക്കിള്‍ തീഫ്സ്../ റാഷമോണ്‍, സിനിമയില്‍ വിരിഞ്ഞ പനി നീര്‍പ്പുക്കള്‍
-
സ്വന്തമായ് ഒരു സൈക്കിള്‍ ഉണ്‍ട് എന്ന് സമ്മതിച്ചതിന്റെ പേരില്‍ ഒരു ജോലി കിട്ടിയ അന്റോണിയോ റിക്കി, പണയം വെച്ചിരുന്ന തന്റെ സൈക്കിള്‍ പുതപ്പുവിറ്റകാശുകൊണ്ട് തിരിച്ചെടുത്തു. ഒരു ദിവസം ജോലിക്കിടയില്‍ ആ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. തന്റെ പ്രിയ പുത്രന്‍ ബ്രൂണോയുമായ് സൈക്കിള്‍ തിരഞ്ഞു നടന്ന് അവസാനം കള്ളനെന്നു സംശയിക്കുന്നവനെ കണ്ടു പിടിച്ചിട്ടും അതു വീണ്ടെടുക്കാനാവാതെ ആള്‍ ഒരു സൈക്കീള്‍ മോഷ്ടിക്കുന്നു എന്നാല്‍ റിക്കി പിടിക്കപ്പെടുകയും ക്രൂരമായ് മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ബ്രൂണൊയില്‍ അലിവു തോന്നി അവര്‍ വിട്ടയക്കുന്നു...ആള്‍ക്കാരുടെ ചീത്തവിളികല്‍ക്കിടയില്‍ നിന്നും അഛനും മകനും തെരുവിലൂടെ അകലേക്കു നടന്നു...ബ്രൂണോ തന്റെ തൊപ്പിയൂരി അഛനു കൊടുക്കുന്നു. റിക്കി അതു ധരിക്കുന്നു, അയാള്‍ക്കു കരച്ചില്‍ വരുന്നു. ബ്രൂണൊയുടെ കൈകള്‍ റിക്കിയുടെ കൈകളില്‍ അമരുന്നു, അവ അയാള്‍ പിടിച്ചു ഞെരിക്കുകയോ തഴുകുകയോ ചെയ്യുന്നു.ലോക ക്ലാസിക്കുകളില്‍ ഈ ഫിലിം, എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.ആര്‍ദ്രമായ ഒരു കഥ, മികച്ച കൈയടക്കത്തോടേ ലോകത്തിനു നല്‍കിയത് ( വിറ്റോറിയാ ഡി സീക്ക)
-------------------------------------------------------------------------------------------
റാഷോമോണ്‍...അകിരാ കുറോസോവ, റിയുനോസുകി അകുതഗാവയുടെ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ലോകത്തെ കാണിച്ചു തരുന്ന രണ്ടു ചെറുകഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച ചലചിത്ര ഇതിഹാസം. റിയുനോസുകി മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആതമഹത്യ ചെയ്തു. ജീര്‍ണ്ണിച്ചു തുടങ്ങിയ 'റാഷോമോണ്‍; എന്ന നഗര കവാടത്തില്‍ എത്തിച്ചെരുന്ന നാലു പേര്‍ ഒരു കൊലയേയും ഒരു ബലാല്‍ സംഘത്തെയും വിവരിക്കുന്വൊള്‍ നാലു മുഖങ്ങള്‍ ഉണ്ടാവുന്നു...തജോമാരു എന്ന കൊള്ളക്കാരന്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്വോള്‍ അതു വഴി വന്ന സാമുറായിയുടെ ഭാര്യയുടെ മുഖാവരണം ഒരു നിമിഷം കാറ്റുവന്നു തെന്നി മാറ്റുന്വൊള്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്ന കൊള്ളക്കാരന്‍,സമുറായിയെ കാടിനുള്ളിലേക്കു പ്രലൊഭിപ്പിച്ചു കൊണ്ടുപോയ് അയാളെ അവിടെ കെട്ടിയിട്ട് ഭാര്യയെ ആക്രമിക്കുന്നു..അവസ്സാനം സമുറായിയെ ഒരു പോരില്‍ ഏര്‍പ്പെട്ടു അയാളെ കൊല്ലുകയും ചെയ്യുന്നു.. ഇതു നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പൊള്‍.. അതു മനസ്സില്‍ നൊന്വരവും കനത്ത നിറചാര്‍ത്തും തീര്‍ക്കുന്നു. സിനിമാ ലോകത്തിലെ പൊന്മുത്തായ് ആ സിനിമയും... കുറോസോവയും..
സ്വന്തമായ് ഒരു സൈക്കിള്‍ ഉണ്‍ട് എന്ന് സമ്മതിച്ചതിന്റെ പേരില്‍ ഒരു ജോലി കിട്ടിയ അന്റോണിയോ റിക്കി, പണയം വെച്ചിരുന്ന തന്റെ സൈക്കിള്‍ പുതപ്പുവിറ്റകാശുകൊണ്ട് തിരിച്ചെടുത്തു. ഒരു ദിവസം ജോലിക്കിടയില്‍ ആ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. തന്റെ പ്രിയ പുത്രന്‍ ബ്രൂണോയുമായ് സൈക്കിള്‍ തിരഞ്ഞു നടന്ന് അവസാനം കള്ളനെന്നു സംശയിക്കുന്നവനെ കണ്ടു പിടിച്ചിട്ടും അതു വീണ്ടെടുക്കാനാവാതെ ആള്‍ ഒരു സൈക്കീള്‍ മോഷ്ടിക്കുന്നു എന്നാല്‍ റിക്കി പിടിക്കപ്പെടുകയും ക്രൂരമായ് മര്‍ദ്ദിക്കപ്പെടുകയും ചെയ്യുമ്പോള്‍ അഛന്റെ കാലില്‍ കെട്ടിപ്പിടിച്ചു കരയുന്ന ബ്രൂണൊയില്‍ അലിവു തോന്നി അവര്‍ വിട്ടയക്കുന്നു...ആള്‍ക്കാരുടെ ചീത്തവിളികല്‍ക്കിടയില്‍ നിന്നും അഛനും മകനും തെരുവിലൂടെ അകലേക്കു നടന്നു...ബ്രൂണോ തന്റെ തൊപ്പിയൂരി അഛനു കൊടുക്കുന്നു. റിക്കി അതു ധരിക്കുന്നു, അയാള്‍ക്കു കരച്ചില്‍ വരുന്നു. ബ്രൂണൊയുടെ കൈകള്‍ റിക്കിയുടെ കൈകളില്‍ അമരുന്നു, അവ അയാള്‍ പിടിച്ചു ഞെരിക്കുകയോ തഴുകുകയോ ചെയ്യുന്നു.ലോക ക്ലാസിക്കുകളില്‍ ഈ ഫിലിം, എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു.ആര്‍ദ്രമായ ഒരു കഥ, മികച്ച കൈയടക്കത്തോടേ ലോകത്തിനു നല്‍കിയത് ( വിറ്റോറിയാ ഡി സീക്ക)
-------------------------------------------------------------------------------------------
റാഷോമോണ്‍...അകിരാ കുറോസോവ, റിയുനോസുകി അകുതഗാവയുടെ,എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ലോകത്തെ കാണിച്ചു തരുന്ന രണ്ടു ചെറുകഥകള്‍ കൂട്ടിയിണക്കി നിര്‍മ്മിച്ച ചലചിത്ര ഇതിഹാസം. റിയുനോസുകി മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ആതമഹത്യ ചെയ്തു. ജീര്‍ണ്ണിച്ചു തുടങ്ങിയ 'റാഷോമോണ്‍; എന്ന നഗര കവാടത്തില്‍ എത്തിച്ചെരുന്ന നാലു പേര്‍ ഒരു കൊലയേയും ഒരു ബലാല്‍ സംഘത്തെയും വിവരിക്കുന്വൊള്‍ നാലു മുഖങ്ങള്‍ ഉണ്ടാവുന്നു...തജോമാരു എന്ന കൊള്ളക്കാരന്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്വോള്‍ അതു വഴി വന്ന സാമുറായിയുടെ ഭാര്യയുടെ മുഖാവരണം ഒരു നിമിഷം കാറ്റുവന്നു തെന്നി മാറ്റുന്വൊള്‍ അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുന്ന കൊള്ളക്കാരന്‍,സമുറായിയെ കാടിനുള്ളിലേക്കു പ്രലൊഭിപ്പിച്ചു കൊണ്ടുപോയ് അയാളെ അവിടെ കെട്ടിയിട്ട് ഭാര്യയെ ആക്രമിക്കുന്നു..അവസ്സാനം സമുറായിയെ ഒരു പോരില്‍ ഏര്‍പ്പെട്ടു അയാളെ കൊല്ലുകയും ചെയ്യുന്നു.. ഇതു നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ടപ്പൊള്‍.. അതു മനസ്സില്‍ നൊന്വരവും കനത്ത നിറചാര്‍ത്തും തീര്‍ക്കുന്നു. സിനിമാ ലോകത്തിലെ പൊന്മുത്തായ് ആ സിനിമയും... കുറോസോവയും..
വിശ്രമത്തിന്റെ പ്രാധ്യാന്യം
ആന്‍റപ്പന്‍ ചേട്ടന്‍ തന്റെ കള്‍സ് ടീമുമായ് റബ്ബര്‍ എസ്റ്റേറ്റില്‍ എത്തി. രാത്രിമുഴുക്കെ മുടിഞ്ഞ കള്‍സ് കുടി, ദിവാകരന്‍, സ രി ഗ മ ....'പത' എന്നു വിളിക്കുന്ന ഭൂലോക പത. കാഷായമില്ലാത്ത സന്ന്യാസം പോലെ കൂടെ കൂടിയിരുന്നു. കള്‍സ് ഒഴിച്ചു കൊടുക്കാനും ആന്‍റപ്പന്‍ ചേട്ടന്‍റെ അപദാനങ്ങള്‍ പാടാനും ഒപ്പം ഇഷ്ടം പോലെ കള്‍സ് ചെലുത്താനും ഇഷ്ടന്‍ മറന്നില്ലാ.ചുട്ട കാട്ടുപോത്തിന്റെ ഇറച്ചി കറുമുറാ കടിച്ചു ചവച്ചും, നല്ല എരിവുള്ള കുടം പുളി ഇട്ടുവെച്ച മീന്‍ ചാര്‍ ഞമ്മ് ഞമ്മ് ന്ന് തൊട്ടുനക്കിയും, പുഴുങ്ങിയ മുട്ടകള്‍ ഉപ്പിലും കുരുമുളകുപൊടിയിലും മുക്കി ഗിളു ഗിളാ വിഴുങ്ങിയും; മടുമടാ കള്‍സ് കുപ്പികള്‍ കാലിയാക്കി സംഘം മുന്നേറി. ഇടക്ക് നല്ലൊന്നാന്തരം മുട്ടന്‍ തെറിവിളികള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. അട്ടഹാസങ്ങള്‍ മാലപ്പടക്കങ്ങളായ്. പുലരാറായപ്പൊള്‍ കിട്ടിയ സ്ഥലത്തൊക്കെ സംഘം വീണുറങ്ങി. അപ്പോഴാണു ആന്റപ്പന്‍ ചേട്ടനു അല്പം വാറ്റ് പൂശാന്‍ മോഹം തോന്നിയേ.ദിവാകരന്റെ പിന്നില്‍ ഒരു തൊഴികൊടുത്ത് ആന്‍റപ്പന്‍ മുതലാളി അലറി
" ഡാ ദിവാകരാ വാടാ എനിക്കിത്തിരി വാറ്റടിക്കണം"
തിരിഞ്ഞു കിടന്നു ദിവാകരന്‍ പുലമ്പി:
" ഇനി അല്പം വിശ്രമമാണു വേണ്ടതു മൊതലാളീ"
" ഡാ ദിവാകരാ വാടാ എനിക്കിത്തിരി വാറ്റടിക്കണം"
തിരിഞ്ഞു കിടന്നു ദിവാകരന്‍ പുലമ്പി:
" ഇനി അല്പം വിശ്രമമാണു വേണ്ടതു മൊതലാളീ"
റിയാലിറ്റീ സ്വാഹാഃ
സാ...രീ... ഗ....മ.....പ...ത...നീ...
.സാരീ..........ഗമ......പത......നീ...
"എന്തുവാടെ പോത്തലറുന്നപോലെ രാവിലെ മുതല്‍?"
"മാമാ ഞാന്‍ സംഗീതം പ്രാക്ടീസ് ചെയ്യുവാ.. ?"
"എടേ മനുഷ്യനെ കിടത്തിയുറക്കത്തില്ലേടാ കുഞ്ഞായീ നീ..?"
"മാമന് വിവരമില്ലാത്തതിനു ഞാന്‍ എന്തോ ചെയ്യാനാ?. മാമാ, റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ എന്തുവാ സമ്മാനം എന്നു അറിയ്യോ...? കാറ് വീട് ബൈക്ക് ...പേര് ഫേമസ്...ഹോ ..സാരീ ഗമ...പത..."
"എടാ ചെക്കാ അതിനൊക്കെ നന്നായ് സംഗീതം പടിക്കേണ്ടയോ..നിനക്കതിനു സംഗീതത്തിന്റെ ബേസിക്ക് പോലും അറിയില്ലല്ലോ....?"
"എന്റെ പൊന്നു പൊട്ടന്‍ മാമാ, ഒരു ആറ് മാസം കൊണ്ട് ഞാന്‍ കുറച്ച് പഠിക്കും പിന്നെ എല്ലാം ജാഡയല്ലിയോ... മാമന്‍ കുറച്ചു പൈസ ഇറക്കാവോ? എല്ലാം ഞാന്‍ ശരിയാക്കാം"
"എടാ എനിക്ക് എന്തുവാ അതിന്റെ ഗുണം?"
"അതോ, മാമന്‍ ഓള് ഓള് ന്ന് നടക്കുമ്പോള്‍ ആള്‍ക്കാരുപറയില്ലേ..ദേ പോണൂ സ്റ്റാര്‍ സിംഗര്‍ കുഞ്ഞായീടെ മാമന്‍ ന്ന്..."
.സാരീ..........ഗമ......പത......നീ...
"എന്തുവാടെ പോത്തലറുന്നപോലെ രാവിലെ മുതല്‍?"
"മാമാ ഞാന്‍ സംഗീതം പ്രാക്ടീസ് ചെയ്യുവാ.. ?"
"എടേ മനുഷ്യനെ കിടത്തിയുറക്കത്തില്ലേടാ കുഞ്ഞായീ നീ..?"
"മാമന് വിവരമില്ലാത്തതിനു ഞാന്‍ എന്തോ ചെയ്യാനാ?. മാമാ, റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ എന്തുവാ സമ്മാനം എന്നു അറിയ്യോ...? കാറ് വീട് ബൈക്ക് ...പേര് ഫേമസ്...ഹോ ..സാരീ ഗമ...പത..."
"എടാ ചെക്കാ അതിനൊക്കെ നന്നായ് സംഗീതം പടിക്കേണ്ടയോ..നിനക്കതിനു സംഗീതത്തിന്റെ ബേസിക്ക് പോലും അറിയില്ലല്ലോ....?"
"എന്റെ പൊന്നു പൊട്ടന്‍ മാമാ, ഒരു ആറ് മാസം കൊണ്ട് ഞാന്‍ കുറച്ച് പഠിക്കും പിന്നെ എല്ലാം ജാഡയല്ലിയോ... മാമന്‍ കുറച്ചു പൈസ ഇറക്കാവോ? എല്ലാം ഞാന്‍ ശരിയാക്കാം"
"എടാ എനിക്ക് എന്തുവാ അതിന്റെ ഗുണം?"
"അതോ, മാമന്‍ ഓള് ഓള് ന്ന് നടക്കുമ്പോള്‍ ആള്‍ക്കാരുപറയില്ലേ..ദേ പോണൂ സ്റ്റാര്‍ സിംഗര്‍ കുഞ്ഞായീടെ മാമന്‍ ന്ന്..."
മണഗൊണഞ്ചന്‍ രക്ഷിതാക്കള്‍
" എത്ര ഓമനിച്ചാ ഞാന്‍ എന്റെ കുട്ടികളെ വളര്‍ത്തിയത്, അവര്‍ക്ക് ഒരു കഷ്ടപ്പാടും വരരുതെന്നു കരുതി ഞാന്‍ അവരെ ഇതു വരെ എന്റെ ഒരു ദുരിതവും അറിയിച്ചിട്ടില്ലാ. എന്നിട്ടാ അവര്‍ എന്നോടിങ്ങനെ ....?" എനിക്ക് കേട്ടപ്പോള്‍ ഒട്ടും ദയ തോന്നിയില്ലാ പകരം എന്റെ ചുണ്ടില്‍ നിര്‍ദ്ദയമായ ചിരി സൂക്ഷിക്കാനും ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ക്കു തോന്നിയപോലെ കുട്ടികളെ വളര്‍ത്തിയിട്ട് എന്റെ അടുത്തു വന്ന് എന്റെ സ്വകാര്യതയിലെ കട്ടുറുന്‍പാകുന്ന അയാളോട് എനിക്ക് ദേഷ്യവും തോന്നി.
കേരളത്തിലെ ഒരുപാട് കാര്‍ന്നോന്മാര്‍ പൊട്ടന്മാരാണു. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ചിട്ട്, രണ്ടുകുട്ടികള്‍ക്കുവേണ്ടി പത്തുകുട്ടികള്‍ക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുത്ത് അവരെ സ്വാര്‍ത്ഥന്മാരായും കഴിവുകെട്ടവരായും വളര്‍ത്തി അവസാനം ആ പാവം കുട്ടികളെ ചീത്തവിളിച്ചു നടക്കുന്ന സാമൂഹ്യദ്രോഹികള്‍....!
"മാമാ നീയാ സാമൂഹ്യദ്രോഹി, എന്റ അഛനോടെങ്ങാനും മാമന്‍ ഇങ്ങനെ പറഞ്ഞുകൊടുത്താ മാമന്റെ കള്ളിന്‍ കുപ്പിയില്‍ ഞാന്‍ ഉപ്പുകലക്കും..!!
കേരളത്തിലെ ഒരുപാട് കാര്‍ന്നോന്മാര്‍ പൊട്ടന്മാരാണു. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിച്ചിട്ട്, രണ്ടുകുട്ടികള്‍ക്കുവേണ്ടി പത്തുകുട്ടികള്‍ക്കാവശ്യമായതെല്ലാം ഒരുക്കിക്കൊടുത്ത് അവരെ സ്വാര്‍ത്ഥന്മാരായും കഴിവുകെട്ടവരായും വളര്‍ത്തി അവസാനം ആ പാവം കുട്ടികളെ ചീത്തവിളിച്ചു നടക്കുന്ന സാമൂഹ്യദ്രോഹികള്‍....!
"മാമാ നീയാ സാമൂഹ്യദ്രോഹി, എന്റ അഛനോടെങ്ങാനും മാമന്‍ ഇങ്ങനെ പറഞ്ഞുകൊടുത്താ മാമന്റെ കള്ളിന്‍ കുപ്പിയില്‍ ഞാന്‍ ഉപ്പുകലക്കും..!!
ഷാപ്പുകള്‍ ഷാപ്പുകള്‍ വിശ്വമഹത്വത്തിന്‍ നാരായ വേരുകള്‍
ഷാപ്പിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ കള്‍സിന്റെയും എരിവുള്ള കറിയുടേയും സുഗന്ധം മനസ്സു നിറക്കും. വയറും പൊട്ടും വരെ കുടിച്ചു മരിക്കും എന്ന പ്രതിജ്ഞയോടേ ഷാപ്പിലേക്ക് ചുവടുവെക്കമ്പോള്‍ കാല്‍ക്കീഴില്‍ 'കിരു കിരാ' ഞെരിഞ്ഞമരുന്ന മണല്‍ത്തരികള്‍ .
ചവിട്ടിക്കുതിച്ച് നല്ലൊരു ബെഞ്ചിലിരിക്കുന്വോള്‍; ഒരു ചോദ്യം
' തെങ്ങോ പനയോ, നല്ല മൂത്ത തെങ്ങുണ്ട് എടുക്കട്ടേ".
കാമുകിയെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്നതിനെക്കാള്‍ മധുരമായ് ഷാപ്പുകാരനെ നോക്കി
"ന്നാല്‍ മൂത്തതാവട്ടേ..". ന്നു മൊഴിഞ്ഞ്, സഹ കുടിയന്‍മാരേ നോക്കുമ്പോള്‍, പല പരുവത്തില്‍ അവര്‍, ചിലര്‍ പതിയെ തുടങ്ങിയവര്‍, ചിലര്‍ ആലസ്യം വിട്ടുണര്‍ന്നവര്‍,ചിലര്‍ ചിന്തയില്‍ ലയിച്ച സോക്രട്ടീസ്. 'ഇവിടാമാണീശ്വര സന്നിധാനം എന്ന പാട്ട് പാടടേ' എന്നൊരു കുടിയന്‍.
അരികിലെത്തിയ കള്‍സ്, കാമുകിയെ ചുംബിക്കുന്നതിനെക്കാള്‍ തീവ്രമായ് മടുമടാ കുടിച്ച് രസിക്കുമ്പോള്‍ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജ്ന്മം എന്ന പാട്ട്.
കാവ്യം സുഖേയം
കഥ കുടിയന്‍സിന്റെ
കര്‍ത്താവു ഷാപ്പിലെ സ്ഥിരം
പറ്റുകാരന്‍ചൊല്ലുന്നതോ
കൊയകൊയ സ്വരത്തില്‍;
ആനന്ദവല്ലിക്കിനിയെന്തു വേണം??
ചവിട്ടിക്കുതിച്ച് നല്ലൊരു ബെഞ്ചിലിരിക്കുന്വോള്‍; ഒരു ചോദ്യം
' തെങ്ങോ പനയോ, നല്ല മൂത്ത തെങ്ങുണ്ട് എടുക്കട്ടേ".
കാമുകിയെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്നതിനെക്കാള്‍ മധുരമായ് ഷാപ്പുകാരനെ നോക്കി
"ന്നാല്‍ മൂത്തതാവട്ടേ..". ന്നു മൊഴിഞ്ഞ്, സഹ കുടിയന്‍മാരേ നോക്കുമ്പോള്‍, പല പരുവത്തില്‍ അവര്‍, ചിലര്‍ പതിയെ തുടങ്ങിയവര്‍, ചിലര്‍ ആലസ്യം വിട്ടുണര്‍ന്നവര്‍,ചിലര്‍ ചിന്തയില്‍ ലയിച്ച സോക്രട്ടീസ്. 'ഇവിടാമാണീശ്വര സന്നിധാനം എന്ന പാട്ട് പാടടേ' എന്നൊരു കുടിയന്‍.
അരികിലെത്തിയ കള്‍സ്, കാമുകിയെ ചുംബിക്കുന്നതിനെക്കാള്‍ തീവ്രമായ് മടുമടാ കുടിച്ച് രസിക്കുമ്പോള്‍ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജ്ന്മം എന്ന പാട്ട്.
കാവ്യം സുഖേയം
കഥ കുടിയന്‍സിന്റെ
കര്‍ത്താവു ഷാപ്പിലെ സ്ഥിരം
പറ്റുകാരന്‍ചൊല്ലുന്നതോ
കൊയകൊയ സ്വരത്തില്‍;
ആനന്ദവല്ലിക്കിനിയെന്തു വേണം??
ഷാപ്പുകള്‍ കുടിയന്മാരുടെ ദേവാലയം
നടക്കലെത്തുമ്പോഴേ മനസ് ധ്യാനത്തില്‍ അലിയും... പൂജാരിയെപ്പോലെ കുടിയന്മാര്‍ ആരാധിക്കുന്ന ഷാപ്പുകാരന്‍ തോമാചേട്ടന്‍ പുണ്യാഹം നിറച്ച കുപ്പികള്‍ മേശമേല്‍ നിരത്തും...
ചന്ദന അലിവോടെ സ്വയമ്പന്‍ കറികല്‍ പ്ലേറ്റില്‍ നിറയും...
പുണ്യാഹം ഗ്ലാസ്സില്‍ നിറച്ച് ഭക്തിയോടെ കുടിക്കുക എന്ന കര്‍മ്മം അനുഷ്ടിച്ചു കഴിഞ്ഞാല്‍ പ്ലേറ്റില്‍ നിന്നും ചാര്‍ തൊട്ടു നാവില്‍ വെച്ച് അലിയിക്കാം. മൂന്നാമത്തെ കുപ്പിയോടേ കുടിയന്‍ ഭക്തിയില്‍ അലിയും..
സര്‍വ്വം മായ, മഹാ മായ.!
കുടിയന്മാരുടെ ചിരിയൊച്ചകള്‍ മണി നാദമാകുന്നു...അവരുടെ നിലവിളി ശംഖുനാദം പോലെ കാതുകളില്‍ അമൃതം പൊഴിക്കുന്നു... കുഴഞ്ഞശബ്ദത്തിലുള്ള പാട്ടുകളും ചിത്ത വിളികളും മന്ത്രോച്ചാരണങ്ങളാവുന്നു. അനവദ്യ സുന്ദരമായ ആനന്ദത്തില്‍ ആറാടി കുടിയന്മാര്‍ സ്വര്‍ഗ്ഗിയത നുണയും....
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ പടിതൊട്ട് തലയില്‍ വെക്കുന്ന കാണാം ചിലര്‍ ദണ്ഡനമസ്ക്കരം ചേയ്യുന്ന കാഴച നയനാനന്ദകരമാണ്‍...
ഓം കള്‍സായ നമഃ ഹ....
@@@@@@@@@@@@@@@@@@@@@@@@@@( സ്പോണ്‍സേര്‍ഡ് ബൈ കുടിയന്‍സ്)
ചന്ദന അലിവോടെ സ്വയമ്പന്‍ കറികല്‍ പ്ലേറ്റില്‍ നിറയും...
പുണ്യാഹം ഗ്ലാസ്സില്‍ നിറച്ച് ഭക്തിയോടെ കുടിക്കുക എന്ന കര്‍മ്മം അനുഷ്ടിച്ചു കഴിഞ്ഞാല്‍ പ്ലേറ്റില്‍ നിന്നും ചാര്‍ തൊട്ടു നാവില്‍ വെച്ച് അലിയിക്കാം. മൂന്നാമത്തെ കുപ്പിയോടേ കുടിയന്‍ ഭക്തിയില്‍ അലിയും..
സര്‍വ്വം മായ, മഹാ മായ.!
കുടിയന്മാരുടെ ചിരിയൊച്ചകള്‍ മണി നാദമാകുന്നു...അവരുടെ നിലവിളി ശംഖുനാദം പോലെ കാതുകളില്‍ അമൃതം പൊഴിക്കുന്നു... കുഴഞ്ഞശബ്ദത്തിലുള്ള പാട്ടുകളും ചിത്ത വിളികളും മന്ത്രോച്ചാരണങ്ങളാവുന്നു. അനവദ്യ സുന്ദരമായ ആനന്ദത്തില്‍ ആറാടി കുടിയന്മാര്‍ സ്വര്‍ഗ്ഗിയത നുണയും....
തിരിച്ചിറങ്ങുമ്പോള്‍ ചിലര്‍ പടിതൊട്ട് തലയില്‍ വെക്കുന്ന കാണാം ചിലര്‍ ദണ്ഡനമസ്ക്കരം ചേയ്യുന്ന കാഴച നയനാനന്ദകരമാണ്‍...
ഓം കള്‍സായ നമഃ ഹ....
@@@@@@@@@@@@@@@@@@@@@@@@@@( സ്പോണ്‍സേര്‍ഡ് ബൈ കുടിയന്‍സ്)
കവികള്‍.......
" ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...." മാമൂസേ എന്തൊരു അടിപൊളി ഭാവനയാ അല്ലേ.. എങ്ങിനാ മാമാ ഈ കവികള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ.. ?എനിക്കിതൊക്കെ കണ്‍ടിട്ട് എന്തൊരു അതിശയമാണെന്നോ...? ഞാന്‍ രാവിലെ മുതല്‍ പേനയും കടലാസുമായിരുന്ന് ആന്‍മേരിക്ക് കൊടുക്കാനൊരു കവിതയെഴുതാന്‍ നോക്കീട്ട് ഒറ്റവാക്കുപോലും വന്നില്ല മാമാ.."എടാ കുട്ടാ, കവികള്‍ക്ക് ഒരു സിക്‌ത് സെന്‍സ് ഉണ്ട്. അവര്‍ നമ്മള്‍ കാണുന്നതു പോലെയല്ലാ ലോകത്തെ കാണുന്നത്. അവര്‍ക്ക് ദൈവീകമായൊരു കാഴ്ചയുണ്ട്. ദൈവത്തിന്റെ വരദാനം. ഈ ലോകത്തില്‍ ഇതൊക്കെ സൃഷ്ടിക്കപ്പെട്ടപ്പോള്‍ പ്രപഞ്ച ശക്തിക്കൊരു തോന്നല്‍ ഇതൊക്കെ മനുഷ്യനു മനസ്സിലാക്കിക്കൊടുക്കണം എന്ന്..അതിനുവേണ്ടി ദൈവം മനുഷ്യരില്‍ ചിലര്‍ക്ക് ദൈവീക മനസ്സുകൊടുത്തു..." പ്രപഞ്ച സൃഷ്ടിയുടെ അടിക്കുറിപ്പാണു കവികള്‍....!"മനസ്സിലാകുന്ന ഭാഷയില്‍ പറയൂ മാമാ...നിനക്ക് ആന്‍മേരിയോടുള്ള പ്രണയത്തിന്റെ അടിക്കുറിപ്പാണു കവിത എന്നു പറഞ്ഞാലോ... പൊട്ടത്തരമാണെങ്കിലും കേള്‍ക്കാന്‍ ഒരു രസമുണ്ട്...!!!
ചില ഉല്‍സവ ചിന്തകള്‍...........
ചെറുപ്പത്തിലെ ഉല്‍സവം. ഇന്നും മനസ്സില്‍ നിറച്ചാര്‍ത്താണു. ഗ്രാമത്തിലേക്ക് എത്തുന്ന വെച്ചുവാണിക്കാര്‍, ദിവസങ്ങല്‍ക്കുമുന്നേ അവരുടെ കടകളുടെ പണി തുടങ്ങിയിരിക്കും.വലിയ നോട്ടീസ് പച്ച,മഞ്ഞ, റോസ് നിറത്തില്‍.എല്ലാ ദിവസത്തെയും വിശദമായ കാര്യപരിപാടികളോടേ. കഥകളി, ഓട്ടന്‍ തുള്ളല്‍, ബാലെ, ഗാനമേള അങ്ങനെ ഒട്ടനവധി കലാരൂപങ്ങള്‍, ബാലെയില്‍ പുണ്യപുരാണ കഥകള്‍, രാജാവും മന്ത്രിയും രാജകുമാരിയും ഉള്ള അല്‍ഭുതലോകം. സാംബശിവന്റെ അനീസ്യ എന്ന കഥാപ്രസംഗം. നാലുദിവസത്തെ കഥകളി. നളനും ദമയന്തിയും സ്റ്റേജില്‍ ആടിത്തകര്‍ക്കമ്പോള്‍, ഉല്‍സവപ്പമ്പിലൂടെ അലഞ്ഞു നടപ്പ്. ആനപ്പിണ്ടത്തിന്റെ മണം. സുഗന്ധമുറുക്കാന്റെ രുചി. ചോന്ന ചുണ്ടും നാവും. കരിപ്പെട്ടിക്കാപ്പിയുടെ ഉണര്‍വ്വ്. വെച്ചുവാണിക്കാരുടെ കടക്കു മുന്നില്‍ സുന്ദരിക്കുട്ടികള്‍ കൈ നീട്ടി നില്‍ക്കുന്നു. അവരുടെ കൈകളില്‍ മഴവില്ലു വിരിയിക്കാന്‍ എന്നപോലെ. വള്ളിയില്‍ കോര്‍ത്ത ഉഴുന്നാടകള്‍ കൈയില്‍ തൂക്കി അതില്‍ നിന്നും പൊട്ടിച്ചു തിന്ന്..... അങ്ങനെ നടക്കണ ചെക്കന്മാരു...
ഉല്‍സവ ലഹരിയില്‍ മുങ്ങി, കൂട്ടുകാരോടൊപ്പം. നാട്ടിലെ അലമ്പന്മാരു പോരാതെ കോളേജില്‍ നിന്നും അലമ്പുസെറ്റിനെ ഇറക്കുമതി ചെയ്തിരുന്നു. കൈ നോട്ടക്കാരിയുടെ അടുത്തിരുന്ന് ആരെങ്കിലും പ്രണയിക്കുന്നുവോ എന്നു ചൊദിക്കുകയും നിന്നെയൊക്കെ ഏതവളു പ്രണയിക്കാനാടാ കുരങ്ങാ എന്നവള്‍ മനസ്സില്‍ പറഞ്ഞു:
' നല്ലൊരു ചെല്ലക്കുട്ടി ഉന്നെ കാതലിക്കറുത്' എന്നു കേട്ട് ,
ഹോ അതു സൂസിയാവും എന്നു മനസ്സില്‍ വിചാരിച്ച് കൂട്ടുകാരെ നോക്കുമ്പോള്‍ ഈ അലവലാതിയെ പ്രണയിക്കാനും ഒരു പെണ്ണൊ എന്ന് "ആക്കി"ച്ചിരിക്കുന്നവന്മാരെ അതിലും പിഴച്ചൊരു ചിരിയിലൊതുക്കി.. ഉല്‍സവത്തില്‍ നിറയുക, നിറചിരിയോടെ സൂസി മനസ്സിലും. ഷൈനോട് 'ഉനക്കു കാതലേ ഇരിക്കാതെ അയ്യാ' എന്നു ചൊല്ലിയ കാക്കാലത്തി പെണ്ണമ്മയോട്.. എന്നാ നീ എന്നെ കാതിലിക്കടീ.. എന്നു പറഞ്ഞതിനു അവള്‍ തമിഴില്‍ വിളിച്ച ചീത്ത കാതു തകര്‍ക്കുന്നതായിരുന്നു. ഇന്നും അവന്റെ കാതിന്റെ ഡയഫ്രം ശരിയായിട്ടില്ലാ ...
ഉല്‍സവ ലഹരിയില്‍ മുങ്ങി, കൂട്ടുകാരോടൊപ്പം. നാട്ടിലെ അലമ്പന്മാരു പോരാതെ കോളേജില്‍ നിന്നും അലമ്പുസെറ്റിനെ ഇറക്കുമതി ചെയ്തിരുന്നു. കൈ നോട്ടക്കാരിയുടെ അടുത്തിരുന്ന് ആരെങ്കിലും പ്രണയിക്കുന്നുവോ എന്നു ചൊദിക്കുകയും നിന്നെയൊക്കെ ഏതവളു പ്രണയിക്കാനാടാ കുരങ്ങാ എന്നവള്‍ മനസ്സില്‍ പറഞ്ഞു:
' നല്ലൊരു ചെല്ലക്കുട്ടി ഉന്നെ കാതലിക്കറുത്' എന്നു കേട്ട് ,
ഹോ അതു സൂസിയാവും എന്നു മനസ്സില്‍ വിചാരിച്ച് കൂട്ടുകാരെ നോക്കുമ്പോള്‍ ഈ അലവലാതിയെ പ്രണയിക്കാനും ഒരു പെണ്ണൊ എന്ന് "ആക്കി"ച്ചിരിക്കുന്നവന്മാരെ അതിലും പിഴച്ചൊരു ചിരിയിലൊതുക്കി.. ഉല്‍സവത്തില്‍ നിറയുക, നിറചിരിയോടെ സൂസി മനസ്സിലും. ഷൈനോട് 'ഉനക്കു കാതലേ ഇരിക്കാതെ അയ്യാ' എന്നു ചൊല്ലിയ കാക്കാലത്തി പെണ്ണമ്മയോട്.. എന്നാ നീ എന്നെ കാതിലിക്കടീ.. എന്നു പറഞ്ഞതിനു അവള്‍ തമിഴില്‍ വിളിച്ച ചീത്ത കാതു തകര്‍ക്കുന്നതായിരുന്നു. ഇന്നും അവന്റെ കാതിന്റെ ഡയഫ്രം ശരിയായിട്ടില്ലാ ...
Subscribe to:
Posts (Atom)
